ഒഴുക്കുവെള്ളത്തിനൊപ്പമെത്തിയ വന്മരങ്ങളും മറ്റും ബീമുകളിലും ഷട്ടറുകളിലും ഇടിച്ച് കേടുപാടുകൾ ഉണ്ടായെന്ന് സൂചന; 15 ഷട്ടറുകൾ ഒരെണ്ണം തകരാർ മൂലം പൂർണ്ണമായി ഉയർത്താനാകാത്തത് ആശങ്കയായി; ചരിത്രത്തിലെ ഏറ്റവും വലിയ നീരൊഴുക്കിനെ താങ്ങാൻ അണക്കെട്ടിനായില്ലേ എന്ന് സംശയം; ഭൂതത്താൻകെട്ടിൽ പെരിയാർവാലി പദ്ധതി ചീഫ് എഞ്ചിനിയറുടെ സുരക്ഷാ പരിശോധന; പെരിയാറിന് കുറുകേയുള്ള ഡാമിന് ബലക്ഷയമോ?
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം:വെള്ളത്തിന്റെ കുത്തൊഴുക്കുമൂലം ഭൂതത്താൻകെട്ട് ഡാമിന് ബലക്ഷയം ഉണ്ടായെന്ന ആശങ്ക ശക്തം. ഇതേ തുടർന്ന് പെരിയാർവാലി പദ്ധതിയുടെ ചീഫ് എഞ്ചിനിയർ അണക്കെട്ട് സന്ദർശിച്ച് പരിശോധന നടത്തി. ഉച്ചയോടെയാണ് പരിശോധനയ്ക്കായി ചീഫ് എഞ്ചിനിയറുടെ നോതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഡാമിലെത്തിയത്. അടുത്തിടെയാണ് മുഴവൻ ഷട്ടറുകളും മോട്ടോറുകളും അനുബന്ധ ഉപകരണങ്ങളും മാറ്റി പുതിയവ സ്ഥാപിച്ചത്. കല്ലുകൾ തെളിയാൻ പാകത്തിൽ പഴക്കം ചെന്ന പാലത്തിന്റെ ഭീമുകൾ കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുകയും ചെയ്തിരുന്നു.
ഡാമിന്റെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയനീരൊഴുക്കാണ് കഴിഞ്ഞ ദിവസങ്ങളുണ്ടായത്. പരമാവധി സംഭരണ ശേഷിയായ 34.95 അഞ്ച് മീറ്ററും പിന്നിട്ട് 36.20 മീറ്റർവരെ ജലനിരപ്പ് ഉയർന്നിരുന്നു. ഇടമലയാർ -ചെറുതോണി ഡാമിൽ നിന്നുള്ള വെള്ളമൊഴുക്കും വൃഷ്ടിപ്രദേശത്തകനത്ത മഴയുമാണ് ഭൂതത്താൻകെട്ട് ഡാമിലെ ജലപ്രവാഹത്തിന് കാരണം. ഇടമലയാർ -ചെറുതോണി അണക്കെട്ടുകൾ തുറക്കുന്നതിന്റെ മുന്നോടിയായി ഭതൂത്താൻകെട്ട് ഡാമിന്റെ 15 ഷട്ടറുകളും തുറന്നിരുന്നു. ഇതുകൊണ്ട് തന്നെ വെള്ളം ഇവിടെ കാര്യമായി തങ്ങാതെ താഴ്ഭാഗത്തേക്ക് ഒഴുകിപ്പോയി. ഇത് മൂലം ഡാമിന് കാര്യമായ സമ്മർദ്ദമുണ്ടായില്ല എന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
പ്രത്യക്ഷത്തിൽ ഡാമിന്റെ 15 ഷട്ടറുകൾ ഒരെണ്ണം തകരാർ മൂലം ഇതുവരെ പൂർണ്ണമായി ഉയർത്താനായിട്ടില്ല. ഇതാണ് ആശങ്കയ്ക്ക് കാരണം. എന്നാൽ നിർമ്മാണത്തിലെ അപാകതയാണ് ഇതിന് കാരണമെന്നാണ് അധികൃതതരിൽ നിന്നും ലഭിച്ച വിവരം. തകരാർ പരിഹരിക്കാൻ മെക്കാനിക് വിഭാഗം നടത്തിയ നീക്കം പലതവണ പരാജയപ്പെട്ടു. ഇത് സംബന്ധിച്ചും ചീഫ് എഞ്ചിനിയർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുമെന്നാണ് സൂചന. ഭൂതത്താൻകെട്ടിന് ബലക്ഷയമുണ്ടെങ്കിൽ അത് ആലുവയ്ക്കും കൊച്ചിക്കും വലിയ ഭീഷണിയാണ്. പെരിയാറിലേക്ക് വെള്ളത്തിന്റെ ഒഴുക്ക് ക്രമീകരിക്കുന്നതിൽ പ്രധാന പങ്ക് ഭൂതത്താൻകെട്ടിനുണ്ട്. ഈ സാഹചര്യത്തിലാണ് അടിയന്തര സുരക്ഷാ പരിശോധന നടന്നത്.
അതിനിടെ ഒഴുക്കുവെള്ളത്തിന്റെ സമ്മർദ്ദം കുറയ്ക്കാൻ ഷട്ടറുകളുടെ ഉയരം കുറയ്ക്കണമെന്ന് ദുരന്തനിരവാരണ അതോററ്റി നിർദ്ദേശിച്ചിട്ടുണ്ട്. ഇടുക്കിയിൽ നിന്നും ഒഴുക്കുന്ന വെള്ളം 2000 ഘനമീറ്ററായാലും പ്രശ്നമില്ലന്നാണ് അവരുടെ വിലയിരുത്തൽ. എന്നാൽ കണക്കൂകൂട്ടലുകൾ തെറ്റിയാൽ പാലത്തിന്റെ നിലനിൽപ്പുതന്നെ അവതാളത്തിലാവുമെന്ന് നാട്ടുകാരും പറയുന്നു. ഇന്ന് ഉച്ചയോടെ ഭൂതത്താൻകെട്ട് ഡാമിൽ നടത്തിയ പരിശോധനയിലാണ് ഷട്ടറുകളുടെ ഉയരം കുറയ്ക്കേണ്ട സാഹചര്യം തർക്കാലും ഇല്ലന്ന് പെരിയാർവാലി അധികൃതർ മാധ്യമങ്ങളോട് വ്യക്തമാക്കിയത് .പെരിയാർവാലി പദ്ധതി ചീഫ് എഞ്ചിനിയർമാരായ ടി ജി സെൻ,വി എസ് ഷാജി എന്നിവരാണ് ഡാമിൽ പരിശോധന നടത്തിയത്.
വെള്ളമൊഴുക്ക് പരമാവധി സംഭരണശേഷിയും കടന്നതോടെ ഷട്ടറുകളിൽ തട്ടിയായിരുന്നു താഴേക്ക് ഒഴുകിയിരുന്നത്. ഈ സ്ഥിതിയിൽ പാലത്തിലേക്ക് കൂടി വെള്ളം ഒഴുകിയെത്താൻ സാധ്യത ഉണ്ടെന്നും അതിനാൽ ഷട്ടറിന്റെ താഴ്ഭാഗം നിശ്ചിത അളവിൽ മുറിച്ചുമാറ്റണമെന്നുമായിരുന്നു ദുരന്തനിവാരണ അതോററ്റിയുടെ ശുപാർശ. എന്നാൽ ഇന്ന് നീരൊഴുക്ക് കുറഞ്ഞിട്ടുണ്ടെന്നും ഷട്ടറുകൾ മുറിച്ചുമാറ്റേണ്ട ആവശ്യമില്ലന്നുമാണ് ഉദ്യോഗസ്ഥ സംഘത്തിന്റെ വിലയിരുത്തൽ. ഇടുക്കിയിൽ നിന്നും 2000 ഘനമീറ്റർ വെള്ളം ഒഴുക്കി വിട്ടാൽ പോലും 50 സെന്റീമീറ്റർ മാത്രമേ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളു എന്നുമാണ് ചീഫ് എഞ്ചിനിയർമാരുടെ വെളിപ്പെടുത്തൽ.
തകർച്ചയിലേക്ക് കൂപ്പുകുത്തിയ ഡാം അടുത്തകാലത്ത് പെരിയാർ വാലി പുനഃരുദ്ധരിച്ചിരുന്നു.തറക്കല്ലുകൾ കാണാൻപാകത്തിൽ കോൺക്രീറ്റ് പൊളിഞ്ഞുപോയ ഡാമിന്റെ ബീമുകൾ സിമന്റ് മിശ്രിതം പൂശി ബലപ്പെടുത്തിയതായും അധികൃതർ അവകാശപ്പെടുന്നു. ഇപ്പോൾ നടത്തിയിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അനിയന്ത്രിത അളവിലെത്തുന്ന ജലപ്രവാഹത്തിന്റെ സമ്മർദ്ദം അധികനാൾ താങ്ങുമോ എന്നകാര്യത്തിൽ പ്രദേശവാസികളിലേറെപ്പേരും ആശങ്കയിലാണ്. വടാട്ടുപാറ-ഇടമലയാർ മേഖലകളിലേയ്ക്കുള്ള പ്രധാന ഗതാഗതമാർഗ്ഗമാണ് അണക്കെട്ടിന്റെ ഭാഗമായി നിർമ്മിച്ചിട്ടുള്ള പാലം.കിഴക്കൻ മേഖലയിലെ പ്രാധാന വിനോദ സഞ്ചാരകേന്ദ്രം കൂടിയായ ഭൂതത്താൻകെട്ടിൽ ദുരന്ത സാധ്യതയിലേക്ക് വിരൽചൂണ്ടുന്ന ഏതുകാര്യവും സർക്കാർ ഗൗരവമായി എടുക്കണമെന്നും വേണ്ടിവന്നാൽ മറ്റ് വിദഗ്ധ ഏജൻസികളെക്കൊണ്ട് ഡാം പരിശോധിപ്പിക്കണമെന്നുമാണ് പരക്കെ ഉയരുന്ന ആവശ്യം.
ഇടുക്കിയിൽ നിന്ന് ഒഴുക്കുവെള്ളത്തിനൊപ്പമെത്തിയ വന്മരങ്ങളും മറ്റും ബീമുകളിലും ഷട്ടറുകളിലും ഇടിച്ച് കേടുപാടുകൾ ഉണ്ടായോ എന്നുള്ള കാര്യങ്ങളിലും ഇന്ന് ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തും. നിലവിൽ ഡാം സുരക്ഷിതമാണെന്നും ഇത് പതിവ് പരിശോധനയാണെന്നുമാണ് അധികൃതരുടെ വിശദീകരണം. കേരളത്തിലെ എറണാകുളം ജില്ലയിൽ പെരിയാറിന് കുറുകെയുള്ള ഒരു അണക്കെട്ട് ആണ് ഭൂതത്താൻ കെട്ട്. കോതമംഗലം - തട്ടേക്കാട് വഴിയിൽ കീരംപാറ കവലയിൽ നിന്ന് ഇടത്തോട്ട് ഇടമലയാർ വഴിയിൽ 5 കിലോമീറ്റർ അകലെയാണ് ഭൂതത്താൻ കെട്ട് സ്ഥിതി ചെയ്യുന്നത്. കുട്ടമ്പുഴ പ്രദേശത്ത് നിന്ന് വരുന്ന പെരിയാറിന്റെ കൈവഴിയും ചാരുപാറ - ഇഞ്ചത്തൊട്ടി പ്രദേശത്ത് നിന്ന് വരുന്ന പെരിയറിന്റെ മറ്റൊരു കൈവഴിയും തട്ടേക്കാട് പ്രദേശത്ത് കൂടിച്ചേർന്നതിനുശേഷമാണ് ഭൂതത്താൻ കെട്ട്. കോതമംഗലം പട്ടണത്തിൽ നിന്ന് 11 കിലോമീറ്റർധ2പ ദൂരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടെ പ്രകൃതിദത്തമായ വെള്ളം കെട്ടി നിൽക്കുന്ന ഒരു അണ മുൻപേ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇതിന് ഭൂതത്താൻകെട്ട് എന്ന പേരുവന്നത്. ഇവിടെയാണ് പുതിയ അണക്കെട്ട് സർക്കാർ പണിതത്.
ഡോ. സാലിം അലി പക്ഷിസങ്കേതം, തട്ടേക്കാട് പ്രദേശത്ത് കാണുന്ന ജലാശയം ഭൂതത്താൻ കെട്ട് അണക്കെട്ടിന്റെ സംഭരണജലമാണ്. ഇടമലയാർ റിസർവോയർ ഇവിടെ നിന്ന് 12 കി.മി ദൂരത്തിലാണ്. അവിടേക്കുള്ള റോഡ് നിർമ്മിച്ചിരിക്കുന്നത് ഈ അണക്കെട്ടിന് മുകളിലൂടെയാണ്. മലയാറ്റൂർ വനമേഖലയിലേക്കും മലയാറ്റൂർ പള്ളിയിലേക്കും കിഴക്കൻ മേഖലയിൽ നിന്ന് ഈ അണക്കെട്ടിന് മുകളിലൂടെ സഞ്ചരിക്കാവുന്നതാണ്.
Stories you may Like
- യുക്രെയിനിലെ ഡാം തകർത്തത് റഷ്യയെന്നു തന്നെ സൂചന
- മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കണം: സമരപ്രഖ്യാപന സമ്മേളനം കൊച്ചിയിൽ
- മുല്ലപ്പെരിയാർ വിഷയത്തിൽ സമരപ്രഖ്യാപനം ഫെബ്രുവരി ഏഴിന്
- യുക്രെയിനിൽ കൂറ്റൻ അണക്കെട്ട് തകർത്തതോടെ വെള്ളപ്പൊക്ക ഭീഷണി
- കരാർ പാലിക്കാം, മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം; റോഷി അഗസ്റ്റിൻ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍