ആശാൻ പറമ്പിലിനെ അഴിക്കുള്ളിലാക്കിയ പരാതിക്കാരനെ കോൺഗ്രസ് പെൺവാണിഭവീരനാക്കി! എറണാകുളം ഡിസിസിക്കെതിരെ ഒരു കോടിയുടെ മാനനഷ്ടക്കേസ് നൽകി ബിനു ജോൺ ഡാനിയലും; സാമ്പത്തിക-പെൺവാണിഭ ഫ്ളക്സ് വിവാദം കൊച്ചിയിൽ കൊഴുക്കുന്നു
അർജുൻ സി വനജ്
കൊച്ചി: നേതാവിനെതിരെ പരാതി നൽകിയ സ്വകാര്യ എൻട്രൻസ് കോച്ചിങ് സ്ഥാപന ഉടമയെ പെൺവാണിഭ വീരനാക്കി കോൺഗ്രസിന്റെ പേരിൽ കൊച്ചി നഗരത്തിൽ പോസ്റ്ററുകൾ. ബിനു ജോൺ ഡാനിയലിന്റെ സംസ്ഥാനമെമ്പാടുമുള്ള സാമ്പത്തിക-പെൺവാണിഭ കേസുകളെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെടുന്ന നൂറ് കണക്കിന് പോസ്റ്ററുകളും ഫ്ളെക്സ് ബോർഡുകളുമാണ് കൊച്ചിയിൽ പ്രത്യക്ഷപ്പെട്ടത്.
ബിനു ജോണിന്റെ വീട് തട്ടിയെടുത്ത കേസിൽ മരട് മുനിസിപ്പൽ വൈസ് ചെയർമാനും കോൺഗ്രസ് നേതാവുമായ ആന്റണി ആശാൻ പറമ്പിലിനെതിരെ പരാതി നൽകിയതിനെ തുടർന്നായിരുന്നു കോൺഗ്രസിന്റെ ഈ പ്രതികാര നടപടി. ഐജിയുടെ നിർദ്ദേശമുണ്ടായിട്ടും കോൺഗ്രസ് നേതാവിനെതിരെ കേസ് രജിസ്റ്റർ മരട് എസ്.ഐ തയ്യാറാവാത്തതിനെ തുടർന്ന്, ഇൻഫോപാർക്ക് സിഐയ്ക്ക് കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർ അന്വേഷണ ചുമതല നൽകി. തനിക്കെതിരെ അപവാദ പ്രചരണം നടത്തിയതിന് ജില്ലാ കോൺഗ്രസ് കമ്മിറ്റിക്കെതിരെ ഒരു കോടി രൂപയുടെ മാനനഷ്ടകേസ് ബിനു ജോൺ ഡാനിയൽ ഫയൽ ചെയ്തു.
എറണാകുളം കോർപ്പറേഷൻ ഓഫീസ്, എംജി റോഡ്, മറൈൻ ഡ്രൈവ്, സുഭാഷ് പാർക്ക്, കലട്രേറ്റ് പരിസരം, ബിനു ജോൺ ഡാനിയലിന്റെ ഉടമസ്ഥതയിലുള്ള എൻട്രൻസ് കോച്ചിംങ് സെന്റെർ, മകൻ പഠിക്കുന്ന സ്കൂൾ, മരടും പരിസര പ്രദേശങ്ങളിലുമായാണ് 500 ലധികം പോസ്റ്ററുകളും രണ്ട് ഫ്ളക്സ് ബോർഡുകളും ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് ഐ യുടെ പേരിൽ സ്ഥാപിച്ചിരിക്കുന്നത്. അതേസമയം സംഭവത്തെക്കുറിച്ച് ബിനു ജോൺ ഡാനിയലിന്റെ പരാതി ലഭിച്ചിട്ടുണ്ടെന്നും, കോൺഗ്രസിന്റെ പേരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും എറണാകുളം ഡിസിസി പ്രസിഡന്റ് വിനോദ് മറുനാടൻ മലയാളിയോട് പ്രതികരിച്ചു.
മരട് നഗരസഭ മുൻ കൗൺസിലർ ആൻഡ്രൂസ് കളത്തിപറമ്പിലിന്റെ പക്കൽ നിന്ന് വാങ്ങിയ വീടും പുരയിടവും തിരിച്ച് കൊടുത്തില്ലെങ്കിൽ കൊല്ലുമെന്ന് വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതിനാണ് ആന്റണി ആശാൻ പറമ്പിലിനെതിരെ ബിനു പരാതി നൽകുന്നത്. ആന്റണി കഴിഞ്ഞ മാസം ഒളിവിൽ പോകുന്നതിന്റെ രണ്ട് ദിവസം മുമ്പാണ് മരട്- കണ്ണാടിക്കാട്, ദീപം ലൈനിലെ ഇരുനില വീട്ടിൽ കയറി ബിനു ജോണിനേയും ഭാര്യയേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. 2011 ഒക്ടോബറിലായിരുന്നു, കോൺഗ്രസ് നേതാവും, അന്നത്തെ മരട് മുനിസിപ്പൽ കൗൺസിലറുമായിരുന്ന ആൻഡ്രൂസ് കളത്തിപറമ്പിലിന്റെ പക്കൽ നിന്നും വീട് വ്യവസ്ഥകൾ പ്രകാരം വാങ്ങിയത്.
പരാതിയെക്കുറിച്ച് ബിനു ജോൺ മറുനാടൻ മലയാളിയോട് പറയുന്നതിങ്ങനെ... പണയത്തിന് വീട് എടുക്കാൻ വന്ന തന്നോട് ബാങ്ക് വായ്പ തരപ്പെടുത്തിതരാം എന്ന് പറഞ്ഞാണ് ആൻഡ്രൂസ് വീട് എടുപ്പിക്കുന്നത്. വൈറ്റില സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് ആധാരം വച്ച് 7.50 ലക്ഷം രൂപ വായ്പയെടുത്ത വീടാണ് 2011 ൽ 15.5 ലക്ഷം രൂപയ്ക്ക് തങ്ങൾക്ക് വിറ്റത്. വീടിന്റെ ആധാരം തരുന്നമുറയ്ക്ക് പണം തീർത്തുതരാമെന്നും, അത് വരെ വീടിന്റെ മുകളിലത്തെ നില ഉപയോഗിക്കാമെന്നുമായിരുന്നു എഴുതി തയ്യാറാക്കിയ വ്യവസ്ഥ. മുമ്പ്
പലതവണ പണയത്തിന് കൊടുത്ത വീട് ആയതിനാൽ, വീടിന് നിരവധി കേടുപാടുകൾ സംഭവിച്ചിരുന്നു. അതിനാൽ ഏഴ് ലക്ഷം രൂപയോളം ചെലവിട്ട് വയറിങ്, പെയിന്റിങ്, പ്ലബ്ബിഗുമടക്കം എല്ലാ പണിയും പൂർത്തീകരിച്ചു. ആൻഡ്രൂസ് വീടിന്മേലുള്ള വായ്പ അടക്കാത്തതിനാൽ വീട് ജപ്തിയുടെ വക്കിലെത്തി.
താമസിക്കാൻ മറ്റൊരു സ്ഥലമില്ലാത്തതിനാൽ, ബാങ്ക് വായ്പ പല തവണകളായി 7,16,410 രൂപ ആൻഡ്രൂസിന്റെ അക്കൗണ്ടിലേക്ക് അടച്ച് ജപ്തിയിൽ നിന്ന് ഒഴിവാക്കി. അതേസമയം ബാങ്കിൽ പണം അടച്ചത് താനാണെന്നാണ് ആൻഡ്രൂസ് അവകാശപ്പെടുന്നത്. എന്നാൽ പണം അടച്ചതിന്റെ ചെക്ക് രേഖകൾ കയ്യിലുണ്ട്. ബിനു പറയുന്നു. ഡി.എച്ച.എഫ്.എൽ വഴി വീട് വാങ്ങാനായി 13 ലക്ഷം രൂപ ലോണും തരപ്പെടുത്തി. ചുരുക്കത്തിൽ 15 ലക്ഷത്തോളം രൂപ വീടിൻവേണ്ടി ചെലവാക്കിയിട്ടും, ആൻഡ്രൂസ് വീടിന്റെ ബാങ്ക് വായ്പ അടച്ച് തീർത്ത് ആധാരം എടുത്ത് തരുന്നതിനോ, മറ്റ് നടപടികൾക്കോ തയ്യാറായില്ല. പകരം,വീട് വിട്ട് ഇറങ്ങണമെന്ന് ആവശ്യപ്പെട്ട് ആന്റണി ആശാൻപറമ്പിൽ, വി.എ ജോർജ്ജ് എന്നിവരെ കൂട്ടിക്കൊണ്ട് വന്ന് നിരന്തരമായി ഭീഷണിമുഴക്കി.
2014 ന്റെ തുടക്കത്തിൽ സ്ഥലത്തിന് വിലകൂടിയതാണ് ആൻഡ്രൂസിന്റെ നിലപാട് മാറ്റത്തിന് കാരണമെന്നാണ് തന്റെ അറിവ്. വീട് വിട്ട് ഇറങ്ങാൻ തയ്യാറാകാതിരുന്ന തന്നെയും ഭാര്യയേയും നിരന്തരം വീട്ടിൽ കയറിവന്ന് ആൻഡ്രൂസും സംഘവും വിരട്ടി. താനില്ലാത്ത തക്കത്തിന് വീട്ടിൽ വന്ന് ഭാര്യ അനിതയേയും നിരന്തരം ചീത്തവിളിച്ചു. ആന്റണി ആശാൻ പറമ്പിൽ ഒളിവിൽ പോകുന്നതിന് രണ്ട് ദിവസം മുമ്പാണ് ഒടുവിലായി വീട്ടിൽ കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. മരട് നഗരസഭയിലെ കൗൺസിലർ സുരേഷ് ബാബുവും ആൻഡ്രൂസും ഒപ്പമുണ്ടായിരുന്നു. വീട്ടിലെത്തിയ ആന്റണി മുഖത്ത് അടിച്ചു. വീട് വിട്ട് ഇറങ്ങിയില്ലെങ്കിൽ, രണ്ടിനേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മരടിൽ താൻ വിചാരിച്ചാൽ എന്തും നടക്കുമെന്നും, കള്ളക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് കഴിഞ്ഞ മാസം പതിനഞ്ച്, ആരുമില്ലാത്ത തക്കം നോക്കി സ്ഥലത്തെത്തി വീടും ഗേറ്റും പൂട്ടി താക്കോലുമായി ആൻഡ്രൂസ് കടന്നുകളഞ്ഞു. പിന്നീട് നിരന്തരം നേരിട്ടും ഫോണിലൂടേയും ആൻഡ്രൂസുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
തന്റേയും ഭാര്യയുടേയും മക്കളുടേയും വസ്ത്രങ്ങളും വീട്ടുസാധനങ്ങളും പണവും സ്വർണ്ണവുമെല്ലാം വീട്ടിനകത്താണ്. ഇത് എടുക്കാൻ പോലും ഇതുവരെ സമ്മതിച്ചില്ല. പ്രസ്തുത വീട്ടിൽ ഇപ്പോൾ ഗുണ്ടകൾ ആണെന്ന തോന്നുന്ന ഹിന്ദിക്കാരാണ് താമസിക്കുന്നത്. തങ്ങളുടെ വീട്ടുപകരണങ്ങളും മറ്റുമാണ് ഇവർ ഉപയോഗിക്കുന്നത്. എൻട്രൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ അദ്ധ്യാപകർക്ക് താമസിക്കാനായി വാടകയ്ക്കെടുത്ത വൈറ്റിലയിലെ വീട്ടിലാണ് ഇപ്പോൾ താനും ഭാര്യയും മകനും താമസിക്കുന്നത്. ബിജു ജോൺ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍