ജോർജും ബിജു രമേശും അരുവിക്കരയിൽ ഒന്നിക്കും! വിഎസ്ഡിപിയും ശ്രീനാരായണ ധർമ്മ വേദിയും കൈകോർക്കുമ്പോൾ തെളിയുന്നത് ബാർ കോഴ വിവാദത്തിലെ ഗൂഢാലോചന; ബാറുടമാ നേതാവ് പറയുന്നതെല്ലാം മുൻ ചീഫ് വിപ്പിന് വേണ്ടിയോ? ഇനി ചെന്നിത്തലയേയും വെറുതെ വിടില്ല
ബി രഘുരാജ്
തിരുവനന്തപുരം: ബാർ കോഴയിലെ ഗൂഢാലോചന തിയറി വ്യക്തമാകുന്നു. പി സി ജോർജിനെ പിന്തുണയ്ക്കുന്ന വിഎസ്ഡിപിയും ബിജു രമേശ് നേതൃത്വം നൽകുന്ന ശ്രീനാരായണ ധർമ്മ വേദിയും ഒരുമിക്കുന്നു. ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് ജോർജിനെ ധനമന്ത്രി കെ എം മാണി പുറത്താക്കി ആഴ്ചകൾക്കുള്ളിലാണ് ഈ കൈകോർക്കൽ. ഇതോടെ ബാർ കോഴയിൽ മന്ത്രി മാണിക്കെതിരെ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങൾ പി സി ജോർജിന്റെ അറിവോടെയാണെന്ന തിയറിയാണ് ഇവിടെ പരോക്ഷമായി തെളിയുന്നത്. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ അഴിമതിക്കെതിരെ വിഎസ്ഡിപിയുമായി കൈകോർക്കുമെന്ന് ബിജു രമേശ് അറിയിച്ചതോടെയാണ് ഇത്.
ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് ജോർജിനെ പുറത്താക്കിയപ്പോൾ അദ്ദേഹത്തിന് പൗരസ്വീകരണം ഒരുക്കിയ സംഘടനയാണ് വിഎസ്ഡിപി. നാടാർ വിഭാഗത്തിൽ സ്വാധീനമുള്ള വിഎസ്ഡിപിയാണ് ജോർജിന് പിന്നിൽ അണിനിരക്കുന്ന പ്രധാന നേതാവ്. വിഎസ്ഡിപിയുടെ ചന്ദ്രശേഖരനും ജോർജും തമ്മിലെ അടുപ്പവും വ്യക്തമാണ്. അരുവിക്കരയിൽ സ്വന്തം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നത് ജോർജ് പരിഗണിക്കുന്നുണ്ട്. ഈ മേഖലയിലുള്ള നാടാർ വിഭാഗങ്ങളിൽ വിഎസ്ഡിപിക്കുള്ള പിന്തുണ തിരിച്ചറിഞ്ഞാണ് ഇത്. യുഡിഎഫ് രാഷ്ട്രീയത്തിന് തിരിച്ചടി നൽകാനാണ് ഈ നീക്കം. ഇതുമായാണ് ബിജു രമേശിന്റെ ശ്രീ നാരായണ ധർമ്മ വേദിയും സഹകരിക്കാൻ ഒരുങ്ങുന്നത്. അരുവിക്കരയിലെ സ്ഥാനാർത്ഥിയേയും മറ്റും നോക്കി തീരുമാനമെന്നും ബിജു രമേശ് വ്യക്തമാക്കി. പി സി ജോർജും ബിജു രമേശും തമ്മിലെ യോജിപ്പ് തന്നെയാണ് പുതിയ സഹകരണ മുന്നണിക്ക് പിന്നിലെന്നാണ് സൂചന.
കോൺഗ്രസിലെ ഐ വിഭാഗത്തിന്റെ പിന്തുണയോടെ ജോർജ്ജും ബിജു രമേശും ചേർന്ന നടത്തിയ ഗൂഢാലോചനയാണ് ബാർ കോഴയെന്ന് മറുനാടൻ മലയാളി ആദ്യമേ റിപ്പോർട്ട് ചെയ്തിരുന്നു. അതുകൊണ്ടാണ് കോഴ വാങ്ങിയ ഐ ഗ്രൂപ്പ് മന്ത്രിമാരെ കുറിച്ച് ബിജു രമേശ് ഒന്നും പറയാതിരുന്നത്. ഒടുവിൽ ചാനൽ ചർച്ചയ്ക്കിടെ പരോക്ഷമായി രമേശ് ചെന്നിത്തലയുടേയും വി എസ് ശിവകുമാറിന്റേയും പേര് പറയേണ്ടിയും വന്നു. എ ഗ്രൂപ്പിനേയും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും ലക്ഷ്യമിട്ട് നടത്തിയ നീക്കങ്ങൾക്കിടെയായിരുന്നു അത്. ഇതോടെ ബാർ കോഴ വിവാദമയുർത്തിയ ഐ ഗ്രൂപ്പും ബിജു രമേശിന് എതിരായി. എല്ലാം മനസ്സിലാക്കി ജോർജ്ജിനെ ചീഫ് വിപ്പ് പദവിയിൽ നിന്ന് മാണി പുറത്താക്കുകയും ചെയ്തു. ജോർജിനെ രക്ഷിക്കാൻ രമേശ് ചെന്നിത്തല ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. ഇതോടെ ജോർജ് ആ ഗ്രൂപ്പിനേയും ശത്രു പക്ഷത്താക്കി.
ജോർജിനെ മാണി കൈവിട്ടാലും യുഡിഎഫിൽ കേരളാ കോൺഗ്രസ് സെക്യുലറിന് സ്ഥാനം ഉറപ്പാക്കുമെന്ന് ചെന്നിത്തല വാക്ക് നൽകിയിരുന്നു. ചെറിയ ഭൂരിപക്ഷത്തിൽ നീങ്ങുന്ന മുന്നണിയെ വെട്ടിലാക്കാതിരിക്കാൻ ജോർജിനെ തുടരാൻ അനുവദിക്കണമെന്ന് ചെന്നിത്തല മാണിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജോർജിനെ സഹകരിപ്പിച്ചാൽ തങ്ങൾ വിട്ടുപോകുമെന്ന് മാണി നിലപാട് എടുത്തു. ഇതോടെ ചെന്നിത്തല വെട്ടിലായി. പരസ്യ പ്രസ്താവനകൾ അതിര് വിടുന്നുവെന്ന് ചൂണ്ടിക്കാട്ടി ബാർ കോഴയിലെ ഗൂഢാലോചന തിയറി അറിയാമായിരുന്നു മുഖ്യമന്ത്രിയും ജോർജിനെ കൈവിട്ടു. ഈ സാഹചര്യത്തിലാണ് വിഎസ്ഡിപിയെ മുൻനിർത്തി അരുവിക്കരയിൽ യുഡിഎഫിന് പണികൊടുക്കാൻ ജോർജ്ജ് എത്തുന്നത്. എങ്ങനേയും കേരളാ കോൺഗ്രസിൽ നിന്നും പുറത്തായി കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിക്ക് പുറത്ത് വരാനാണ് ഇത്.
ഇവിടെയാണ് ജോർജിനെ പിന്തുണയ്ക്കാൻ ബിജു രമേശിന്റെ ശ്രീ നാരായണ ധർമ്മ വേദിയുമെത്തുന്നത്. അരുവിക്കരയിലെ ഈഴവ വോട്ടുകളിലെ വിലപേശലിന് ഇതിലൂടെ അവസരമൊരുക്കാനാണ് നീക്കം. പിന്തുണ അറിയിക്കാനായി നടത്തിയ വാർത്താ സമ്മേളനത്തിൽ എ ഗ്രൂപ്പിലെ പ്രമുഖനായ കെ ബാബുവിനെയാണ് ബിജു രമേശ് കടന്നാക്രമിച്ചത്. മാണിയേയും വെറുതെ വിട്ടില്ല. ഒപ്പം ബാർ കോഴയിലെ ആഭ്യന്തര വകുപ്പിന്റെ ഇടപെടലുകളിൽ സംശയവും ഉന്നയിച്ചു. ബാർ കോഴയിൽ വിജിലൻസ് അന്വേഷണം മതിയെന്ന വാദിച്ച ബിജു രമേശാണ് ഇപ്പോൾ വാക്ക് മാറുന്നത്. ജോർജ്ജുമായുള്ള അടുപ്പമാണ് ഇതിനും കാരണമെന്നാണ് സൂചന. ചെന്നിത്തലയുമായി അകന്നതോടെ പൊലീസ് വകുപ്പിനേയും പ്രതിക്കൂട്ടിലാക്കി തന്നെയാകും ജോർജിന്റെ രാഷ്ട്രീയ യാത്രയെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
എക്സൈസ് മന്ത്രി കെ ബാബു പണം വാങ്ങിയെന്ന ആരോപണം ആവർത്തിച്ച് ബാർ ഉടമ ബിജു രമേശ് രംഗത്ത് വന്നത്. മന്ത്രി ബാബു പണം വാങ്ങിയിട്ടുണ്ട്. മൂന്നുപേർ ചേർന്നാണു ബാബുവിനു പണം നൽകിയത്. തന്റെ വീട്ടില്ല ഹോട്ടലിലാണു ബാബു വന്നതെന്നും ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചുവെന്നും ബിജു രമേശ് പറഞ്ഞു. ജോസ് കെ.മാണിക്ക് കോടികളോടുള്ള ആർത്തി തീർന്നിട്ടില്ലെന്നും അതിനാലാണ് ഒരു കോടി ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചതെന്നും പറഞ്ഞ ബിജു രമേശ് അഴിമതിക്കെതിരെ വി എസ്.ഡി.പിയും ശ്രീനാരായണ ധർവേദിയും ഒന്നിച്ച് പ്രവർത്തിക്കുമെന്നും അറിയിച്ചു. ബാർ കോഴയിലെ കേസ് അന്വേഷണം അട്ടിമറിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തന്നെ ശ്രമിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
അതിനിടെ അഴിമതി വിരുദ്ധ മുന്നണിയുടെ ഭാഗമായി ബിജു രമേശിനെ അരുവിക്കരയിൽ സ്ഥാനാർത്ഥിയാക്കാനും നീക്കമുണ്ട്. ഇടതു പക്ഷ സഹയാത്രകരായ ആർഎസ്പിയിലെ വിമത വിഭാഗമാണ് ഇതിന് പിന്നിൽ. ഈ സാധ്യതകൾ കൂടി മനസ്സിലാക്കിയാണ് വിഎസ്ഡിപിയുമായുള്ള രാഷ്ട്രീയ സഖ്യത്തിന് ബിജു രമേശ് തയ്യാറെടുക്കുന്നത്. ബിജു രമേശ് അരുവിക്കരയിൽ സ്ഥാനാർത്ഥിയാവുകയും പി സി ജോർജ്ജ് അദ്ദേഹത്തിനായി പ്രചരണത്തിനെത്തുകയും കൂടി ചെയ്താൽ ബാർ കോഴയിലെ ഗൂഢാലോചന ഇനിയും മറനീക്കി പുറത്തുവരും.
Stories you may Like
- ബാർകോഴ എൽഡിഎഫിനെയും യുഡിഎഫിനെും ഒരുപോലെ അടിക്കാൻ ബിജെപിക്ക് വടിയായി മാറുമോ?
- ബാർ കോഴക്കേസ് സിബിഐ അന്വേഷിക്കട്ടെ, പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു: ബിജു രമേശ്
- ഡൽഹി മദ്യനയകേസിൽ കേന്ദ്ര ഏജൻസികൾക്ക് അടിതെറ്റുന്നോ?
- തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കും; ബിജു രമേശ്
- കെ എസ് ആർ ടി സിയുടെ പടി ചവിട്ടാത്ത എംഡി; കെ എസ് ആർ ടി സിയിൽ ഉടൻ തീരുമാനം
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍