സ്വതന്ത്ര കല്ലറയിൽ ഭാര്യയെ അടക്കം ചെയ്യാനുള്ള തീരുമാനം നേരത്തെ കൈക്കൊണ്ടത്; ഇക്കാര്യം വിശദീകരിച്ച് പരസ്യവും നൽകിയിരുന്നു; ഭാര്യാപിതാവ് സമ്മതിച്ചിട്ടും അനുവദിക്കാതിരുന്നത് സഹോദരങ്ങൾ; 'കുടുംബക്കല്ലറ'യിൽ അടക്കാൻ മുദ്രപത്രത്തിൽ എഴുതി വികാരി ഒപ്പിടീച്ചു; ഭാര്യയുടെ അന്ത്യാഭിലാഷത്തിന് വിരുദ്ധമായി അടക്കം ചെയ്യാനിടയായ സാഹചര്യം വിശദീകരിച്ച് യുണൈറ്റഡ് ചർച്ചിലെ ബിഷപ്പ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവല്ല: മാർത്തോമ്മ സഭയിൽനിന്ന് വിട്ടുപോയി യുണൈറ്റഡ് ചർച്ച് ഓഫ് ഇന്ത്യയിൽ ബിഷപ്പായ വൈദികന്റെ ഭാര്യയുടെ സംസ്ക്കാരവുമായി ബന്ധപ്പെട്ട് വിവാദം ഉയർന്നത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഭാര്യയുടെ അന്ത്യാഭിലാഷം നിറവേറ്റാൻ അനുവാദം നൽകാതെ മറ്റൊരു പള്ളിയിലെ കല്ലറയിൽ അടക്കം ചെയ്ത നടപടിയായിരുന്നു വിവാദങ്ങൾക്ക് ഇടയാക്കിയത്. മാർത്തോമ്മാ സഭയിലെ മുൻ സീനിയർ വികാരിയും ഇപ്പോൾ യുണൈറ്റ്ഡ് ചർച്ച് ഓഫ് ഇന്ത്യ ബിഷപ്പുമായ പനച്ചമൂട്ടിൽ സണ്ണി ഏബ്രഹാമിന്റെ ഭാര്യ എലിസബത്ത് ഏബ്രഹാമി(റൂബി-53)ന്റെ സംസ്കാരമാണ് വിവാദമായത്.
റൂബിയുടെ അഗ്രഹം കുടുംബ കല്ലറയിൽ സംസ്ക്കരിക്കണമെന്നായിരുന്നു. എന്നാല്‍, ഇതിന് വിരുദ്ധമായാണ് യുണൈറ്റഡ് ചർച്ചിലെ ബിഷപ്പ് കൂടിയായ ഭർത്താവ് സണ്ണി എബ്രഹാം പെരുമാറിയിത്. ഈ സംഭവത്തിൽ അദ്ദേഹത്തിന് നേരെ കടുത്ത വിമർശനങ്ങളും ഉയരുകയുണ്ടായി. വിമർശനങ്ങൾക്കൊടുവിൽ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. മരണാനന്തര കർമ്മങ്ങൾ, ശുശ്രൂഷകൾ, പ്രാർത്ഥനകൾ എന്നൊന്ന് മാർത്തോമാ സഭയിൽ ഇല്ല, മരിച്ചയാളിന്റെ വീട്ടുകാർ, ബന്ധുമിത്രാദികൾ, നാട്ടുകാർ തുടങ്ങിയവരുടെ ആശ്വാസത്തിനും പ്രത്യാശയ്ക്കുമായാണ് ഭവനത്തിലും പള്ളിയിലും, കല്ലറയ്ക്കു സമീപവുമായി ശുശ്രൂഷകൾ നടത്തുന്നത് എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ ഭാഗത്തു നിന്നുള്ള കാര്യങ്ങളെ ന്യായീകരിച്ചു രംഗത്തെത്തിയത്.
മാർതോമാ സഭാംഗം എന്ന നിലയിൽ ഭാര്യയുടെ നിര്യാണത്തെ തുടർന്ന് അവൾക്ക് അവകാശപ്പെട്ട ശവമടക്കു നടത്തുന്നതിന് ഒരു കല്ലറയോ, സെല്ലാറോ വേണമെന്ന് താൻ അവശ്യപ്പെട്ടിരുന്നു എന്നാണ് ബിഷപ്പ് വ്യക്തമാക്കുന്നത്. അതിൻപ്രകാരം 108-ാം നമ്പർ സെല്ലാർ അനുവദിച്ചു. എന്നാൽ പിന്നീട് സ്വന്തം കല്ലറയിലേക്ക് നീക്കം ചെയ്യാൻ അനുവദിക്കുന്ന കാര്യവും സൂചിപ്പിച്ചിരുന്നു. തിരുവല്ലാ വി.ജി.എം ഹാൾ പൊതുദർശനത്തിനുള്ള സൗകര്യത്തിനായി മെയ് 17-ലേക്കു ബുക്കു ചെയ്യുകയും ഉണ്ടായെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
പത്രത്തിൽ മുകളിൽപ്പറഞ്ഞ ക്രമീകരണങ്ങൾ പരസ്യം കണ്ടപ്പോൾ ചിലർക്കൊക്കെ സുഖിച്ചില്ല. വി.ജി.എം ഹാൾ വി.ഐ.പി.കൾക്കു മാത്രമേ ഫ്യൂണറൽ ആവശ്യങ്ങൾക്ക് കൊടുക്കുകയുള്ളൂ എന്ന ഒരു പുതിയ കൽപ്പനയും പുറത്തുവന്നു. കുടുംബക്കല്ലറയിൽ എന്ന ഓമനപ്പേരിൽ വിളിക്കപ്പെടുന്ന വ്യക്തികളുടെ ഒറ്റക്കല്ലറ, എന്റെ പിതാവിനെയും മാതാവിനെയും സഹോദരനെയും സംസ്ക്കരിച്ചത് ഉള്ളതിനാൽ, സെല്ലാർ അനുവദിക്കാൻ പാടില്ല എന്ന് ഇടവകസംഘം പാസ്സാക്കിയിട്ടുണ്ട് എന്ന് വികാരിയെ ഇടവക ചുമതലക്കാർ പഴയ മിനിറ്റ്സ് കാട്ടി ഭയപ്പെടുത്തി. ഇടവക വക സെമിത്തേരിയിൽ ഇടം ഇല്ലാത്തതുകൊണ്ടാണ് ഇത്തരം തീരുമാനങ്ങൾ എടുത്തിട്ടുള്ളത്.
പിന്നീട് വി.ജി.എം ഹാളും ലഭിക്കില്ല, സെല്ലാറും ലഭിക്കില്ല എന്ന് ഉറപ്പായി. ഒറ്റക്കല്ലറ തുറന്ന് അതിൽ സംസ്കരിക്കാം, എന്നാൽ പിന്നീട് മറ്റൊരിടത്തേക്ക് നീക്കം ചെയ്യാൻ പാടില്ല എന്നും നിർദ്ദേശം വന്നു. വി.ജി.എം ഹാളിനു പകരം മഞ്ഞാടിയിലെ സെൻട്രൽ ഹാൾ അപ്പോൾ തന്നെ ക്രമീകരിച്ചു. എസ്.സി.എസ് പള്ളിയിൽ ശുശ്രൂഷ നടത്തുന്നത് മരിച്ചയാളിന്റെ അവകാശമായതിനാൽ അതിൽനിന്ന് പിന്തിരിയാൻ ഞാൻ തയ്യാറായില്ല. ശുശ്രൂഷയ്ക്കുശേഷം മറ്റൊരിടത്തു കൊണ്ടുപോയി സംസ്കരിക്കുന്നതിനും അനുവാദം ഇല്ല എന്നറിയിച്ചു.
ഇടവകയിലെ ശുശ്രൂഷയ്ക്കുശേഷം മൃതദേഹം മെഡിക്കൽ കോളജിനു വിട്ടുകൊടുക്കാനോ, ക്രിമറ്റോറിയത്തിൽ കൊണ്ടുപോയി ദഹിപ്പിക്കാനോ അനുവാദം നൽകുന്ന സഭ, ഇക്കാര്യത്തിൽ എന്നെ മനഃപൂർവ്വം ഉപദ്രവിക്കാൻ ശ്രമിക്കയായിരുന്നു എന്നാണ് ബിഷപ്പ് പരാതിപ്പെടുന്നത്. കഴിഞ്ഞ 5 മാസമായി രോഗത്തിലായ എന്റെ ഭാര്യയെ ശുശ്രൂഷിച്ച് മാനസികമായി തളർന്ന എന്നെ, ഈ ബലഹീന സാഹചര്യത്തിൽ നിലയ്ക്കു നിർത്തി മര്യാദ പഠിപ്പിക്കുന്നതിനും, അതു മറ്റുള്ളവർക്ക് പാഠമാകട്ടെ എന്ന ലക്ഷ്യമായിരുന്നു സഭാ ചുമതലക്കാർക്ക്. ഈ വിലകുറഞ്ഞ നടപടിയെ എതിർക്കാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറയുന്ന്ത്.
ശവസംസ്കാരദിനത്തിനു തലേന്ന് (മെയ് 16 ചൊവ്വ) ഇടവക കൈസ്ഥാനസമിതി കൂടുന്നുണ്ടായിരുന്നു; 108-ാം നമ്പർ സെല്ലാർ ഒരു വർഷത്തേക്കു മാത്രം (30,000 രൂപ മുഴുവൻ വിലയും നൽകി) എനിക്ക് അനുവദിക്കാൻ കമ്മറ്റി തീരുമാനിക്കണമെന്ന് ഇടവക ട്രസ്റ്റിയോടും ഒരു പ്രധാന കമ്മറ്റിയംഗത്തോടും ഞാൻ അപേക്ഷിച്ചു. കമ്മറ്റിയിൽ അതു ചർച്ച ചെയ്തില്ല. ചൊവ്വാഴ്ച രാത്രിയിൽ മാത്രം ബോംബെയിൽ നിന്നെത്തിയ എന്റെ ഭാര്യാപിതാവിനോട് സംസ്കാര ദിവസം (17നു) രാവിലെ സാഹചര്യം വിവരിച്ചു. ഒരു സ്വതന്ത്ര കല്ലറ മറ്റൊരിടത്ത് ഞാൻ കണ്ടെത്തിയിട്ടുണ്ടെന്നും, അതിൽ മൃതദേഹം സംസ്കരിക്കാനുമാണ് എന്റെ ആഗ്രഹമെന്നും അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹത്തിന് അതിനോടു സമ്മതമായി. തുടർന്ന് എന്റെ സഹോദരങ്ങളോടു രഹസ്യമായി ചോദിച്ചപ്പോൾ അവർ അതിനു സമ്മതിച്ചില്ല. പൊതു കല്ലറയിൽ തന്നെ മതി എന്ന് എന്നെ നിർബന്ധിച്ചു.
ഈ രഹസ്യസംഭാഷണം വികാരിയുടെ ചെവിയിൽ എത്തിയതോടെയാണ് പ്രശ്നമുണ്ടായത്. കുടുംബക്കല്ലറ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഒറ്റക്കല്ലറയിൽ തന്നെ മൃതദേഹം സംസ്കരിക്കണമെന്നും തുടർന്ന് പിന്നീട് അവിടെനിന്നും നീക്കം ചെയ്യാൻ പാടില്ല എന്നും 100 രൂപാ മുദ്രപത്രത്തിൽ എഴുതി സമർപ്പിക്കണമെന്ന് എന്നോടു ആവശ്യപ്പെട്ടു. ഞാൻ അതിനു സമ്മതിച്ചു. അപ്പോഴേക്കും പൊതുദർശനത്തിനുള്ള സമയവുമായി. എനിക്ക് മറ്റൊരു ക്രമീകരണത്തെപ്പറ്റി ആലോചിക്കാൻ സമയമില്ലായിരുന്നു. മുദ്രപത്രത്തിൽ എഴുതേണ്ട കാര്യങ്ങൾ ഒരു വെള്ള കടലാസിൽ എഴുതിയത് എന്നെ വായിച്ചു കേൾപ്പിച്ചു. എന്നിട്ട് ഒരു ബ്ലാങ്ക് മുദ്രപത്രത്തിൽ ഒപ്പിടീക്കുകയും ചെയ്തു.
മഞ്ഞാടി സെൻട്രൽ ഹാളിലെ ശുശ്രൂഷയ്ക്കു ശേഷം 3.30 ന് തിരുവല്ലാ എസ്.സി.എസ് പള്ളിയിലെ അനുശോചനങ്ങളും ശുശ്രൂഷകളും നടത്തി. ഇനിയും മൃതദേഹം സെമിത്തേരിയിലേക്ക് കൊണ്ടുപോകാം എന്ന് വികാരി പരസ്യപ്പെടുത്തിയപ്പോൾ, ഞാൻ മൃതദേഹത്തിനരികിൽനിന്ന് എഴുന്നേറ്റ് മുന്നോട്ടു വന്നു. അപ്പോൾ സമാന്തരമായി നടത്തിയിരുന്ന ടെലികാസ്റ്റിങ് നിർത്താൻ ക്യാമറ ഓപ്പറേറ്ററോടു ഞാൻ പറഞ്ഞു. എന്നിട്ട് ഇങ്ങനെ പറഞ്ഞു: ''വികാരി പറഞ്ഞതിൽ അല്പം തിരുത്തുണ്ട്. നമ്മുടെ ഇവിടുത്തെ സെമിത്തേരിയിൽ കല്ലറയോ, സെല്ലാറോ ലഭിക്കാത്തതുകൊണ്ടും, അതിനു സ്ഥലം ഇല്ലാത്തതുകൊണ്ടും ഞാൻ മറ്റൊരു ക്രമീകരണം ചെയ്തിരിക്കുന്നു. തൽക്കാലം മൃതദേഹം പുഷ്പഗിരി ആശുപത്രി മോർച്ചറിയിലേക്കു കൊണ്ടുപോകുകയാണ്.'' അതേ സമയം ആഞ്ഞിലിത്താനത്തെ സ്വതന്ത്ര ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ സൗജന്യമായി ഒരു കല്ലറ കരുതിയിരുന്നു. തുടർന്നു നടന്ന വാദപ്രതിവാദങ്ങൾക്കും ചർച്ചകൾക്കും ശേഷം മൃതദേഹം വിട്ടുതരാൻ തീരുമാനമായി. അങ്ങനെ 5.15 ു.ാ ന് ആംബുലൻസിൽ മൃതദേഹം കയറ്റി ഏതാണ്ട് 30 പേർ ചേർന്ന് എങ്ങോട്ടേക്കെന്നു പറയാതെ ആഞ്ഞിലിത്താനം സെമിത്തേരിയിലെത്തി. ശുശ്രൂഷകൾക്കുശേഷം 5.50 ന് സംസ്ക്കാരവും നടത്തി.
വാസ്തവം ഇങ്ങനെയിരിക്കെ പലരും നുണക്കഥകളാണ് നിരത്തിയതെന്നാണ് ബിഷപ്പ് സണ്ണി എബ്രഹാം പറയുന്നത്. പത്ത് വർഷങ്ങൾക്ക് മുൻപ് സഭയിൽ നിന്നും പുറത്ത് പോയാണ് സണ്ണി എബ്രഹാം ബിഷപ്പായത്. ഇയാൾ സഭ മാറിയെങ്കിലും ഭാര്യയും മറ്റ് ചില ബന്ധുക്കളും മാർത്തോമ സഭയിൽ തന്നെ തുടരുകയായിരുന്നു. ബിഷപ്പിന്റെ ഭാര്യ മരിച്ചപ്പോൾ അവരെ മാർത്തോമ സഭയുടെ പള്ളിയിലാണ് അടക്കം ചെയ്യുന്നതിനായി കൊണ്ട് വന്നത്. മാർത്തോമ്മ സഭാ വിശ്വാസിയായ എലിസബത്ത് ഏബ്രഹാമിന് സ്വന്തം സഭ സെമിത്തേരിയിൽ തന്നെ അന്ത്യവിശ്രമം വേണം എന്നായിരുന്നു ആഗ്രഹം. എന്നാൽ യുണൈറ്റഡ് ചർച്ച് ഓഫ് ഇന്ത്യ ബിഷപ്പായ ഭർത്താവ് റവ. സണ്ണി ഏബ്രഹാം പനച്ചൂമൂട്ടിൽ മാർത്തോമ സഭയുടെ സെമിത്തേരി പറമ്പിൽനിന്ന് എലിസബത്തിന്റെ മൃതദേഹം സ്വന്തം സഭാ സെമിത്തേരിയിൽ കൊണ്ടുപോയി സംസ്കരിക്കുകയായിരുന്നു.
ഭർത്താവിന്റെ പിടിവാശിക്ക് മുന്നിൽ ജീവിതം മുഴുവൻ കാത്ത സഭാ വിശ്വാസമനുസരിച്ചുള്ള സംസ്കാരം ലഭിക്കാതെയാണ് റൂബി മറ്റൊരിടത്ത് അന്ത്യവിശ്രമം കൊള്ളുന്ന അവസ്ഥയാണ് ഉണ്ടായത്. മാർത്തോമ്മാ സഭയിലെ വൈദികരുടെയും കമ്മിറ്റിയംഗങ്ങളുടെയും സമയോചിത ഇടപെടൽ മൂലമാണ് അന്ന് സമാധാന അന്തരീക്ഷം നിലനിർത്താൻ സാധിച്ചത്. എന്നാൽ, മറിച്ചാണ് കാര്യങ്ങളെന്നാണ് ബിഷപ്പ് സണ്ണി എബ്രഹാം വാദിക്കുന്നത്. തന്റെ ഭാഗം വിശദീകരിച്ചു കൊണ്ട് ഫേസ്ബുക്ക് പോസ്റ്റും ബിഷപ്പ് ഇട്ടിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍