റിപ്പോർട്ട് ചോർത്തിയത് കുമ്മനമെന്ന് മുരളീധര വിഭാഗം; കോഴ വാങ്ങാൻ അവസരമുണ്ടാക്കിയതും എംടി രമേശും പ്രസിഡന്റിന്റെ ഓഫീസും ചേർന്ന്; അതീവ രഹസ്യമായുള്ള കമ്മീഷൻ നിയമനം പോലും ആർഎസ് വിനോദ് അറിഞ്ഞു; അയ്യപ്പ സേവാ സമാജത്തിനെതിരെയും ആക്ഷേപങ്ങൾ; ജൻ ഔഷധിയിൽ നടപടിയെടുക്കാത്തത് എന്ത്? ബിജെപിയിൽ ഇനി കലാപത്തിന്റെ നാളുകൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മെഡിക്കൽ കോഴ ആരോപണത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ ഓഫീസിന് വമ്പൻ വീഴ്ചയുണ്ടായതിന്റെ വിശദാംശങ്ങൾ മറുനാടന് ലഭിച്ചു. എസ് എൻ ഡി പി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പേടിച്ചാണ് കുമ്മനം അന്വേഷണത്തിന് ഉത്തരവിട്ടത്. അതീവ രഹസ്യമായി കാര്യങ്ങൾ അന്വേഷിക്കാനായിരുന്നു ആർഎസ്എസ് നിർദ്ദേശിച്ചത്. ഇതിനായി കെപി ശ്രീശനേയും എകെ നസീറിനേയും തീരുമാനിച്ചത് കുമ്മനം ആയിരുന്നു. ഇക്കാര്യം ഇരുവരേയും കുമ്മനം അറിയിക്കുകയും ചെയ്തു. അതീവ രഹസ്യമായിട്ടാണ് തീരുമാനം എടുത്തതെന്നും അതുകൊണ്ട് തന്നെ ഗൗരവത്തോടെ അന്വേഷണം അതിവേഗം പൂർത്തിയാക്കണമെന്നുമായിരുന്നു നിർദ്ദേശം. എന്നാൽ കുമ്മനം ഇക്കാര്യം അറിയിച്ച് മിനിറ്റുകൾക്ക് അകം തന്നെ കമ്മീഷനെ നിയോഗിച്ചത് ഇടനിലക്കാരനായ ആർ എസ് വിനോദ് അറിഞ്ഞു. കുമ്മനത്തിന്റെ ഓഫീസിലെ ചോർച്ചയ്ക്ക് തെളിവാണ് ഇതെന്ന് മുരളീധര പക്ഷം പറയുന്നു.
ആർ എസ് വിനോദിനെ നസീറിന് മുൻ പരിചയമില്ല. അന്വേഷണ കമ്മീഷന്റെ തീരുമാനം നസീർ അറിഞ്ഞ് അൽപ്പസമയത്തിനുള്ളിൽ തന്നെ നസീറിനെ വിനോദ് ഫോൺ ചെയ്തു. എന്നാണ് മൊഴിയെടുക്കാൻ എത്തുന്നതെന്ന് തിരക്കി. ഇത് കേട്ട് നസീർ പോലും ഞെട്ടി. ഉടൻ തന്നെ കുമ്മനത്തെ വിളിച്ച് വിനോദ് വിളച്ച കാര്യം അറിയിക്കുകയും ചെയ്തു. എങ്ങനെയാണ് ഈ വാർത്ത ചോർന്നതെന്ന് കുമ്മനത്തോട് ചോദിക്കുകയും ചെയ്തു. ഇതോടെ രഹസ്യ സ്വഭാവമെന്നും നസീർ തിരക്കി. ഇതിന് പിന്നാലെ വിനോദിന്റെ മൊഴിയെടുക്കാനെത്തിയപ്പോഴും അന്വേഷണ കമ്മീഷനെ ഞെട്ടിക്കുന്ന പലതും സംഭവിച്ചു. അതിലൊന്ന് വർക്കല എസ് ആർ മെഡിക്കൽ കോളേജ് ഉടമ കുമ്മനത്തിന് നൽകിയ പരാതിയുടെ പകർപ്പ് തന്റെ കൈയിലുണ്ടെന്ന് വിനോദ് വെളിപ്പെടുത്തിയതായിരുന്നു. ഇത് വിനോദിന് കിട്ടിയതും കുമ്മനത്തിന്റെ ഓഫീസിന് ഇടപാടുകാരുമായുള്ള ബന്ധത്തിന് തെളിവാണ്.
ഇതിന് പിന്നാലെയാണ് ഏറെ നിർണ്ണായകമായ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചോർന്നത്. ഇതിന് പിന്നിൽ നസീറാണെന്ന് വരുത്താനായിരുന്നു ശ്രമം. നസീറിന്റെ മെയിലിൽ നിന്ന് ഒരു ഹോട്ടലിന്റെ മെയിലിലേക്ക് അയച്ചുവെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ ചോർന്നത് കുമ്മനത്തിന് അയച്ച ഒപ്പിട്ട കോപ്പിയാണെന്ന് വന്നതോടെ ഈ നീക്കം പൊളിഞ്ഞു. ഇതോടെയാണ് വിവി രാജേഷിലേക്ക് ആരോപണം എംടി രമേശും കൂട്ടരും ഉന്നയിച്ചത്. ബിജെപിയുടെ കോർ കമ്മറ്റി യോഗത്തിൽ തിരുവനന്തപുരത്തെ യുവ നേതാവിനെതിരെ ആരോപണം ഉന്നയിച്ചത് എഎൻ രാധാകൃഷ്ണനാണ്. എന്നാൽ അത് ചാനലുകളിലെത്തിയപ്പോൾ രാജേഷിന്റെ പേരു പറഞ്ഞ് ആരോപണം ഉന്നയിച്ചുവെന്നായി. ഇതിനിടെ സംസ്ഥാന സമിതിയിൽ എംടി രമേശ് പൊട്ടിക്കരഞ്ഞുവെന്ന വാർത്തയും എത്തി. എന്നാൽ രമേശ് കരഞ്ഞുവെന്നത് സംസ്ഥാന സമിതിയിൽ ആരും കണ്ടില്ലെന്നതാണ് വസ്തുത.
ഇതിന് പിന്നാലെ ബിജെപിയുടെ സഹസംഘടനാ സെക്രട്ടറിയെ സമീപിച്ച് രാജേഷാണ് ഇതിന് പിന്നിലെന്ന് കൃഷ്ണദാസ് പക്ഷം ആരോപണം ഉന്നയിച്ചു. ഇതിന്റെ മറവ് പിടിച്ചാണ് രാജേഷിനെതിരായ നടപടി. എന്നാൽ രാജേഷിന് കുമ്മനം കൊടുത്താൽ മാത്രമേ റിപ്പോർട്ട് ചോരൂവെന്നാണ് മുരളീധര പക്ഷത്തിന്റെ വിശദീകരണം. യഥാർത്ഥത്തിൽ കുമ്മനത്തിന്റെ ഓഫീസാണ് രേഖ ചോർത്തിയത്. അത് അന്വേഷിക്കണം. ഇതിനൊപ്പം വർക്കല മെഡിക്കൽ കോളേജ് ഉടമ ഷാജി നൽകിയ പരാതി പുറത്തുവിടണം. ഈ പരാതിയിൽ ആരുടെയെല്ലാം പേരുണ്ടെന്ന് ജനം അറിയട്ടേ എന്നാണ് മുരളീധര വിഭാഗത്തിന്റെ നിലപാട്. എന്നാൽ പരാതി പുറത്തുകാട്ടില്ലെന്നാണ് കുമ്മനം പറയുന്നത്. ഇക്കാര്യത്തിലെ വിജിലൻസ് അന്വേഷണത്തിൽ കുമ്മനത്തിന് പരാതിയെ കുറിച്ച് പറയേണ്ടി വരും. എന്നാൽ വാക്കാലാണ് പരാതി കിട്ടിയതെന്ന് പറയാനാണ് നീക്കം. അവിടേയും പ്രശ്നമുണ്ട്. പുറത്തുവന്ന റിപ്പോർട്ടിൽ പരാതി കിട്ടിയെന്ന സൂചനകൾ നിറഞ്ഞു നിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ പരാതി ഹാജരാക്കേണ്ടി വരും.
അതിനിടെ മുരളീധരനും ശ്രീശനും നസീറിനുമെതിരെ നടപടി വേണമെന്ന് കൃഷ്ണദാസ് വിഭാഗം ആഗ്രഹിക്കുന്നു. ഇതിനെ കുമ്മനവും പിന്തുണയ്ക്കുന്നുണ്ട്. അങ്ങനെ വന്നാൽ വിജിലൻസിന് മുമ്പിൽ ശ്രീശനും നസീറും സത്യം പറയും. ഇത് ബിജെപിയെ വലിയ പ്രതിസന്ധിയിലേക്ക് കൊണ്ടു പോകും. അതുകൊണ്ട് മാത്രമാണ് ശ്രീശനേയും നസീറിനേയും പുറത്താക്കാത്തത്. വിജിലൻസ് കേസ് അവസാനിച്ചാൽ ഇവർക്കെതിരേയും രേഖ ചോർത്തലിൽ നടപടിയെടുക്കും. മുരളീധരന് വേണ്ടി ശ്രീശനിൽ നിന്നും നസീറിൽ നിന്നും റിപ്പോർട്ട് വാങ്ങി രാജേഷ് മാധ്യമങ്ങൾക്ക് നൽകിയെന്ന വാദം ഉയർത്താനാണ് ഈ നീക്കം. അല്ലാത്ത പക്ഷം രാജേഷിന് എവിടെ നിന്ന് ഈ റിപ്പോർട്ട് കിട്ടിയെന്നത് വലിയ ചർച്ചകളിലേക്ക് കാര്യങ്ങളെത്തിക്കും. ഇതിന് തടയിടാനാണ് മുരളിക്കെതിരെ പോലും നടപടിക്ക് കുമ്മനം ശ്രമിക്കുന്നത്.
മെഡിക്കൽ കോഴയിൽ ആരോപണം ഉയർന്നപ്പോൾ പ്രതികരിക്കാൻ ചാനലുകളിൽ കുമ്മനം എത്തിയില്ല. ആശുപത്രിയിലായിരുന്നു വാസം. എന്നാൽ മെഡിക്കൽ കോഴ റിപ്പോർട്ട് ചോർച്ചയിലെയും വ്യാജരസീത് വിവാദത്തിലെയും അച്ചടക്ക നടപടിയെ ന്യായീകരിച്ച് കുമ്മനം രംഗത്ത് എത്തുകയും ചെയ്തു. പാർട്ടിയെ അപമാനിക്കുന്ന രീതിയിൽ പ്രവർത്തിച്ചതിനാണ് വിവി രാജേഷിനും യുവമോർച്ചാ നേതാവ് പ്രഫുൽ കൃഷ്ണക്കുമെതിരെ നടപടി എടുത്തതെന്ന് കുമ്മനം പറഞ്ഞു. ഏകപക്ഷീയമായ നടപടിയെന്ന് വി.മുരളീധരപക്ഷം വിമർശിക്കുമ്പോഴാണ് കുമ്മനം അച്ചടക്കനടപടിയെ പരസ്യമായി ന്യായീകരിച്ചത്. നടപടിയെ കുറിച്ച് ഇതുവരെ പാർട്ടി ഔദ്യോഗികമായി വിശദീകരിച്ചിരുന്നില്ല. അച്ചടക്കം ലംഘിച്ചാൽ നടപടി തുടരുമെന്നാണ് മുന്നറിയിപ്പ്.
അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് കുമ്മനം നൽകുന്ന സൂചന. പക്ഷെ ആരാണ് അന്വേഷിച്ചതെന്നത് അടക്കമുള്ള കാര്യങ്ങൾ സംസ്ഥാന അധ്യക്ഷൻ പരസ്യമാക്കുന്നില്ല. രാജേഷിനെതിരായ കണ്ടെത്തലുകൾ പുറത്തുപറയുന്നില്ലെന്നും കുമ്മനം സൂചിപ്പിക്കുന്നു. എന്നാൽ ഒരു അന്വേഷണ കമ്മീഷനും രാജേഷിൽ നിന്ന് മൊഴിയോ തെളിവ് ശേഖരണമോ നടത്തിയില്ലെന്നതാണ് വസ്തുത. ബിജെപി അധ്യക്ഷനായിരിക്കെ കുമ്മനം അയ്യപ്പ സേവാ സംഘമെന്ന പ്രസ്ഥാനവുമായി സഹകരിച്ചിരുന്നു. ഈ സംഘടനയുടെ ഫണ്ട് ഒഴുക്കിനെ കുറിച്ച് അന്വേഷിക്കണമെന്ന ആരോപണവും മുരളീധര വിഭാഗം സജീവമാക്കുമെന്നാണ് സൂചന.
ജൻ ഔഷധിയിൽ ആരോപണവിധേയനാണ് എ എൻ രാധാകൃഷ്ണൻ. ഇയാൾക്കെതിരെ പരാതി കിട്ടിയിട്ടും കുമ്മനം നടപടിയെടുത്തില്ല. ഇത് അഴിമതിയെ സംരക്ഷിക്കലാണെന്ന് മുരളീധര വിഭാഗം പറയുന്നു. അയ്യപ്പ സേവാ സമാജത്തിനായി ഫണ്ട് പിരിച്ചു കൊടുക്കുന്നതു കൊണ്ടാണിതെന്നും അവർ പറയുന്നു.
Stories you may Like
- ജഗനെ തീർക്കുമെന്ന വാശിയിൽ സഹോദരി ശർമ്മിള
- പത്തനംതിട്ടയെ ഇളക്കി മറിച്ച് കേരള പദയാത്രയ്ക്ക് അടൂരിൽ വൻ സ്വീകരണം
- വാളയാറിലെ നീതിമാനെ എത്തിക്കാൻ കുടുംബം; വണ്ടിപ്പെരിയാറിൽ അപ്പീലിൽ നീതിയെത്തുമോ?
- വണ്ടിപ്പെരിയാറിലും കുടുംബത്തിന് വേണ്ടത് ഈ പോരാളിയെ
- വൈ എസ് ശർമ്മിളക്കൊപ്പം അമ്മ വൈ എസ് വിജയമ്മയും കോൺഗ്രസിൽ ചേർന്നേക്കും
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്