പൊതുജനശ്രദ്ധയ്ക്ക്... ബോബി ചെമ്മണ്ണൂരിന്റെ കാള പെറ്റു! മറുനാടനെ ആക്ഷേപിച്ച് എല്ലാ പത്രങ്ങളിലും പരസ്യം ചെയ്ത് സ്വർണ്ണ മുതലാളി; പരസ്യവാചകം ശരിവയ്ക്കുന്നത് മറുനാടൻ ആരോപിക്കുന്ന അതേ കാര്യങ്ങളെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇന്നിറങ്ങിയ എല്ലാ പ്രമുഖ പത്രങ്ങളിലും ഒരു പരസ്യം ഉണ്ട്. കറുത്ത ബാക്ക് ഗ്രൗണ്ടിൽ നാലു കോളം വലുപ്പത്തിൽ ചരമ അറിപ്പു കൊടുക്കുന്നതു പോലെ ഒരു പരസ്യം. ബോബി ചെമ്മണ്ണൂർ എന്ന വിവാദ വ്യവസായിയുടെ പടം കൂടി വച്ചതിനാൽ പലരും ഞെട്ടലോടെയാണ് പരസ്യം വായിച്ചത്. കറുത്ത ബാക്ഗ്രൗണ്ടിൽ വെളുത്ത അക്ഷരങ്ങൾ ലക്ഷ്യം ഇട്ടത് മറുനാടൻ മലയാളിയെ ആയിരുന്നു. ചില ഓൺലൈൻ മഞ്ഞ പത്രങ്ങൾ എന്ന് വിശേഷിപ്പിച്ചു മറുനാടനെതിരെ പരസ്യം നൽകിയാണ് ബോബി ചെമ്മണ്ണൂർ നേരിട്ട് യുദ്ധം ആരംഭിച്ചത്.
കാളപെറ്റുവെന്ന വലിയ പരസ്യവാചകത്തിന് താഴെയുള്ള പരസ്യവാചകങ്ങൾ ഇങ്ങനെയാണ്:
സോഷ്യൽ മീഡിയകൾ ഉപയോഗിച്ചുള്ള കുപ്രചരണങ്ങളാൽ തകർക്കാരൻ കഴിയുന്നതല്ല 153 വർഷത്തെ വിശ്വസ്ത പാരമ്പര്യത്താൽ ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് നേടിയെടുത്ത ജനവിശ്വാസം. വിലക്കുറവിൽ സ്വർണ്ണാഭരണങ്ങൾ ലഭ്യമാക്കുന്ന ബോബി ആൻഡ് മറഡോണ 'പറക്കും ജൂവലറി' ആദ്യമായി ഇന്ത്യയിൽ തുടങ്ങിയതും കൊണ്ടും കേരളത്തിൽ നിന്ന് ആദ്യമായി ഞങ്ങൾ ജ്യൂലറി ആരംഭിച്ചതു കൊണ്ടും 62 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ഓക്സിജൻ സിറ്റി എന്ന കേരളത്തിലെ ഏറ്റവും വലിയ ടൗൺഷിപ്പ് തുടങ്ങാനുള്ള നീക്കങ്ങൾ ആരംഭിച്ചതും കൊണ്ടു ഉണ്ടായ ബിസിൻസ് വൈരാഗ്യം മൂലം ഏതിർ ഗ്രൂപ്പ് ചില വ്യക്തികൾക്ക് പണം കൊടുത്ത് ഏഴായിരത്തോളം ജീവനക്കാർ ജോലി ചെയ്യുന്ന ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിനെതിരെ കുപ്രചരണങ്ങൾ നടത്തികൊണ്ടിരിക്കുന്നു.
ആർക്കും ആരെക്കുറിച്ചും എപ്പോൾ വേണമെങ്കിലും ഒരു ലൈസൻസുമില്ലാതെ എന്തും എഴുതുവാൻ സാധിക്കുന്ന ചില ഓൺലൈൻ മഞ്ഞ പത്രങ്ങളിലൂടെയും ഇവർ വ്യാജ പ്രചരണങ്ങൾ നടത്തികൊണ്ടിരിക്കുന്നു. കൂടാതെ ചിലർ വ്യാജ പരാതികൾ നൽകിയും തുടങ്ങുവാൻ പോകുന്ന പല പ്രൊജക്ടുകൾക്കെതിരെ പോലും കള്ള പ്രചരണങ്ങളും ജാഥകളും വരെ ഇവർ നടത്തുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ ഷെയർ ഹോൾഡേഴ്സിൽ തെറ്റിദ്ധാരണ ഉളവാക്കി ഞങ്ങൾ പുതുതായി തുടങ്ങാൻ പോകുന്ന സംരംഭങ്ങൾ മുടക്കുക എന്ന ഗൂഡലക്ഷ്യത്തോടെയാണ് എതിർ ഗ്രൂപ്പും അവരുടെ പണം പറ്റിയ വ്യക്തികളും പ്രവർത്തിക്കുന്നത്.
കഴിഞ്ഞ 153 വർഷക്കാലമായി ഞങ്ങളിൽ വിശ്വാസമർപ്പിച്ച് കൂടെ നിന്ന എല്ലാ മാന്യ ഉപഭോക്താക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
വിശ്വസ്തതയോടെ
ഡോ. ബോബി ചെമ്മണ്ണൂർ, ചെയർമാൻ ആൻഡ് എംഡി, ചെമ്മണ്മൂർ ഇന്റർനാഷണൽ ഗ്രൂപ്പ്
പണവും പ്രലോഭനവുമായി മറുനാടനെ സ്വാധിനിക്കാൻ ശ്രമങ്ങൾ ഏറെ നടന്നെങ്കിലും വഴങ്ങാതെ വന്നപ്പോൾ ആണ് പുതിയ തന്ത്രവുമായി ബോബി ചെമ്മണ്മൂർ രംഗത്ത് ഇറങ്ങിയത്. പണം നൽകി പരസ്യം ചെയ്താൽ എന്തു തട്ടിപ്പും നടത്താം എന്നുള്ള അടയാളമാണ് ബോബി ചെമ്മണ്ണൂരിന്റെ ഇടപാടുകൾ. പത്രങ്ങൾക്കും ചാനലുകൾക്കും മാത്രമല്ല ഓൺലൈൻ പത്രങ്ങൾക്കും ബോബി ചെമ്മണ്ണൂർ വാരിവലിച്ച് പരസ്യം നൽകുന്നുണ്ട്. ആരു ചോദിച്ചാലും ഒന്നും രണ്ടോ ലക്ഷം വാരിക്കൊടുക്കുകയാണ് ബോബിയുടെ തന്ത്രം. നിരവിധി ഇടനിലക്കാർ മുഖേന മറുനാടനെ വലയിൽ വീഴ്ത്താൻ ശ്രമിച്ചെങ്കിലും അതിന് വഴങ്ങാതെ വന്നതുകൊണ്ടാണ് ഇപ്പോൾ മറുനാടനെതിരെ പരസ്യവുമായി രംഗത്ത് എത്തിയത്.
പരസ്യം കൊടുക്കുന്നതിന്റെ വെളിച്ചത്തിൽ മറുനാടനെതിരെ വാർത്തകൾ പ്രസിദ്ധീകരിക്കാൻ പത്രങ്ങളുടെ മേൽ നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോഴാണ് ബോബി ചെമ്മണ്ണൂർ പരസ്യത്തിലൂടെ രംഗത്ത് വന്നത്. മറുനാടന്റെ പേര് വച്ച് പരസ്യം ചെയ്യാൻ ആയിരുന്നു ആദ്യ ശ്രമം. എന്നാൽ അത് മറുനാടന് പ്രശസ്തിക്ക് കാരണം ആകുമെന്ന് ചില വിദഗ്ദ്ധർ പറഞ്ഞതോടെയാണ് പേര് സൂചിപ്പിക്കാതെ പരസ്യം നൽകിയത്. ബോബി ചെമ്മണ്ണൂരിനെതിരെ വാർത്ത എഴുതിയ ഏക ഓൺലൈൻ പത്രം മറുനാടൻ ആയതിനാൽ പരസ്യത്തിൽ ഉദ്ദേശിച്ചതും മറുനാടനെ തന്നെയാണ്.
അതേ സമയം പരസ്യത്തിലെ വാചകം ബോബി ചെമ്മണൂരിനെ തിരിഞ്ഞു കുത്തുകയാണ്. കാള പെറ്റു എന്നു കേൾക്കുമ്പോൾ കയറെടുക്കരുത് എന്ന മറുനാടൻ നിലപാടാണ് ഇത് ശരിവയ്ക്കുന്നത്. സ്വന്തമായി ഭൂമി പോലും ഇല്ലാതെ ഒരു അനുമതിയും ഇല്ലാതെ 6000 കോടിയുടെ നഗരം പണിയുമെന്ന പരസ്യം കാള പെറ്റു എന്നതിന് തുല്യമാണ് എന്നായിരുന്നു മറുനാടൻ നിലപാട്. അത് ശരിവയ്ക്കുകയാണ് ബോബി ചെമ്മണ്ണൂർ ഇപ്പോൾ ചെയ്യുന്നത്. ഓക്സിജൻ സിറ്റിയെന്ന ബോബി ചെമ്മണ്ണൂരിന്റെ പരസ്യം കണ്ട് ആരും പണം നൽകി വഞ്ചിതരാകരുതെന്നാണ് മറുനാടൻ ഓർമിപ്പിച്ചത്. അതിൽ കാര്യമുണ്ടെന്നതിന് തെളിവാണ് പരസ്യം വാചകവും. മറുനാടൻ മലയാളി ഈയിടെ പുറത്തു കൊണ്ടുവന്ന വലിയ തട്ടിപ്പുകളിലൊന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ ഓക്സിജൻ സിറ്റി പദ്ധതി. മറുനാടൻ ഉയർത്തിയ വാദമെല്ലാം ശരിയാണെന്ന് ബോബി ചെമ്മണ്ണൂരും സമ്മതിക്കുന്നു.
62 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ഓക്സിജൻ സിറ്റി എന്ന കേരളത്തിലെ ഏറ്റവും വലിയ ടൗൺഷിപ്പ് തുടങ്ങാനുള്ള നീക്കങ്ങൾ ആരംഭിച്ചതും എന്ന പരസ്യത്തിലെ വാചകം തന്നെ ഇതിന് തെളിവാണ്. നീക്കങ്ങൾ ആരംഭിച്ചപ്പോൾ തന്നെ കാള പെറ്റു എന്ന തരത്തിൽ എല്ലാ പത്രത്തിലും പരസ്യം നൽകി. ഈ പദ്ധതിക്ക് വേണ്ട് അനുമതികൾ പോലും ബോബി ചെമ്മണ്ണൂർ വാങ്ങിയിട്ടില്ല. സ്പെ്ഷ്യൽ ഇക്കണോമിക് സോൺ ആണ് വട്ടക്കല്ലലിലെ ഓക്സിജൻ സിറ്റിയെന്നാണ് പത്രപ്പരസ്യങ്ങളിൽ ബോബി ചെമ്മണ്ണൂർ അവകാശപ്പെട്ടത്. സ്വകാര്യ സെസിന് കേന്ദ്രസർക്കാർ അനുമതി നൽകണമെങ്കിൽ ഏറ്റവും ചുരുങ്ങിയത് 250 ഏക്കറെങ്കിലും സ്ഥലം ഉണ്ടായിരിക്കണം എന്നതാണ് ചട്ടം. മറിച്ചുള്ളവയ്ക്ക് യാതൊരു അംഗീകാരവും ലഭിക്കുകയില്ല. ഓക്സിജൻ സിറ്റി 62 ഏക്കറിൽ സ്ഥാപിക്കുമെന്നാണ് ബോബി അവകാശപ്പെടുന്നത്. ഇത് വ്യക്തമാക്കി എല്ലാ പത്രങ്ങളിലും പരസ്യവും നൽകി.
പദ്ധതിക്ക് സെസ് പദവി ലഭിച്ചെന്നും പരസ്യത്തിൽ പറയുന്നു. ഇത് പരസ്യത്തിൽ വ്യക്തമാക്കിയതോടെ തെറ്റിദ്ധരിപ്പിക്കിലാണെന്ന് വ്യക്തമാവുകയും ചെയ്തു. ഫുട്ബോൾ ഇതിഹാസം മാറഡോണ ഓക്സിജൻ സിറ്റിയിലെ പത്താം നമ്ബർ വീട്ടിൽ താമസിക്കുമെന്ന വാദവും സർക്കാറുകളെ പരിഹസിക്കലാണെന്ന് ആരോപണം ഉയർന്നു. 30 കോടിയുടെ പരസ്യം പത്രങ്ങൾക്ക് നൽകി 6000 കോടി പിരിച്ചെടുക്കാനാണ് ബോബി ചെമ്മണ്ണൂർ ലക്ഷ്യമിടുന്നതായുള്ള സംശയം ഓക്സിജൻ സിറ്റിയുമായി ബന്ധപ്പെട്ട് ശക്തമാണ്. ഓക്സിജൻ സിറ്റി എന്ന റിയൽ എസ്റ്റേറ്റ് പദ്ധതി രാജ്യത്ത് നിലവിൽ ഉള്ള സർവ്വ നിയമങ്ങൾക്കും വിരുദ്ധമാണ് വ്യക്തമാക്കുന്ന രേഖകളും നേരത്തെ മറുനാടൻ പുറത്തുവിട്ടിരുന്നു. ഇതെല്ലാം ശരിയാണെന്നാണ് കാളപെറ്റുവെന്ന വാചകത്തിലൂടെ ബോബി ചെമ്മണ്ണൂരും പറയാതെ പറയുന്നു. ഓക്സിജൻ സിറ്റിക്കായുള്ള ആലോചന ആരംഭിച്ചതേ ഉള്ളൂവെന്നാണ് പുതിയ പര്യത്തിലെ വാചകം.
തൃശ്ശൂരിന് സമീപം മണ്ണുത്തിയിൽ ദേശീയപാതയ്ക്കരികിലായി 62 ഏക്കർ സ്ഥലത്ത് കേരളത്തിലെ ഏറ്റവും വലിയ ടൗൺഷിപ്പ് ചെമ്മണ്ണൂർ ഇന്റർനാഷണൽ ജൂവലേഴ്സ് ഒരുക്കുന്നതായാണ് ഓക്സിജൻ സിറ്റിയെക്കുറിച്ചുള്ള പരസ്യം. 6000 കോടിയുടെ ഓക്സിജൻ സിറ്റിയിൽ ഫ്ളാറ്റുകൾ, വില്ലകൾ, ഐ ടി പാർക്ക്, അമ്യൂസ്മെന്റ് പാർക്ക്, ഷോപ്പിങ് മാൾ, മൾട്ടിപ്ലെക്സ് , ഫൈവ്സ്റ്റാർ ഹോട്ടൽ, ബാങ്ക്, ഇന്റർനാഷണൽ സ്കൂൾ, സ്പോർട്സ് സെന്റർ, ഹോളിസ്റ്റിക് സെന്റർ, കൺവെൻഷൻ സെന്റർ, ഫുഡ് കോർട്ട്, ഹെലിപാഡ് തുടങ്ങി ആരെയും ആകർഷിക്കാവുന്ന നിരവധി വിഭവങ്ങൾ ഉൾക്കൊള്ളിച്ചാണ് സിറ്റി ഒരുങ്ങുന്നതെന്നായിരുന്നു പരസ്യം. ബോബി ചെമ്മണ്ണൂർ രജിസ്റ്റർ ചെയ്തിരിക്കുന്ന 19 കമ്പനികളുടെയും മൂലധനമായി കാണിച്ചിരിക്കുന്ന ഒരേ വസ്തുവാണ് ഒല്ലൂക്കര വില്ലേജിൽ തൃശൂർ പാലക്കാട് ദേശിയ പാത നാൽപ്പത്തിയേഴിനോടടുത്തായാണ് വട്ടക്കല്ലിൽ 62 ഏക്കർ ഭൂമി. 58 ഏക്കർ ഭൂമിയാണ് കമ്പനിയുടെ പേരിൽ ആധാരത്തിൽ ഉള്ളത്. നാല് ഏക്കർ പുറമ്പോക്ക് കൂടി കൂട്ടിയാണ് 62 വരുന്നത്. ഈ ഭൂമിയിൽ നഗരം പണിയണമെങ്കിൽ ആദ്യം വേണ്ടത് കമ്പനി ഷെയർഹോൾഡർമാർ ചേർന്ന് റസലൂഷൻ പാസാക്കി അതിന് അനുമതി നൽകുകയാണ്. ഇങ്ങനെ ഒരു റസലൂഷൻ ഇനിയും നടന്നിട്ടില്ലെന്ന് കമ്പനി രജിസ്റ്റർ ഓഫീസിൽ നടത്തിയ അന്വേഷണത്തിൽവ്യക്തമായി.
പട്ടിക്കാടിന് സമീപമുള്ള ഈ ഭൂമിയിൽ മുമ്പ് മണ്ണെടുക്കാൻ അനുമതി നിഷേധിക്കപ്പെട്ടതാണ്. 175 മീറ്റർ ഉയർന്നുള്ള വലിയ കുന്നാണിത്. ഓക്സിജൻ സിറ്റിയുടെ പ്രഖ്യാപനത്തിന് മുമ്പ് ഒല്ലൂക്കര വില്ലേജിൽ ചെന്ന് ഈ സ്ഥലം ബോബിയുടെയോ അല്ലെങ്കിൽ ഓക്സിജൻ സിറ്റിയുടെയോ പേരിലേയ്ക്ക് മാറ്റാൻ ബോബി ചെമ്മണ്ണൂർ അപേക്ഷ നൽകിയെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. തൃശൂർ കോർപ്പറേഷന്റെ ഒല്ലൂക്കര മേഖല പരിധിയിൽ ആണ് ഈ സ്ഥലം വരുന്നത്. ഇവിടെ നടത്തിയ അന്വേഷണത്തിലും ഇങ്ങനെ ഒരു പദ്ധതിക്ക് അനുമതി നൽകിയിട്ടില്ല. തൃശൂർ കോർപ്പറേഷനോ, മലിനീകരണ നിയന്ത്രണ ബോർഡോ, ടൗൺ പ്ലാനിങ് ഓഫീസറോ ഇങ്ങനെ ഒരു പദ്ധതിയെക്കുറിച്ച് കേൾക്കുന്നത് പത്ര പരസ്യത്തിലൂടെയാണ്. കേരളത്തിന്റെ ഈ അനുമതികളുടെ കാര്യം ഇവിടെ നിൽക്കട്ടെ. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അടക്കം വേറെയും ഉണ്ട് അനുമതികൾ ആവശ്യമായവ. ഇതിനോരോന്നിനു ശ്രമിച്ചിട്ടുപോലും ഇല്ല എന്നതാണ് സത്യം.
എന്നുവച്ചാൽ ഇങ്ങനെ ഒരു പദ്ധതി മനസിൽ പോലും കാണാതെ ഫോട്ടോഷോപ്പ് നടത്തി ഒരു പ്രൊജക്ട് ചിത്രം ഉണ്ടാക്കി ആളുകളെ പറ്റിച്ച പണം പിരിക്കാൻ ബോബി ചെമ്മണ്ണൂർ നടത്തുന്ന ശ്രമം ആണിതെന്ന് സാരം. പഴയ ആടു മാഞ്ചിയം സ്റ്റൈൽ ഒരു തട്ടിപ്പ്. ഇതാണ് മറുനാടൻ വാർത്തയായി നൽകി. ഈ വിഷയങ്ങൾക്കൊന്നും വ്യക്തമായ മറുപടി ഇന്നത്തെ കാള പെറ്റുവെന്ന പരസ്യത്തിൽ ബോബി ചെമ്മണ്ണൂർ നൽകുന്നില്ല. പകരം പുകമറ സൃഷ്ടിച്ച് കോടികൾ തട്ടിയെടുക്കാനാണ് നീക്കമെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് പൊതു പ്രവർത്തകനായ ജോയ് കൈതാരം മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുമുണ്ട്. ഇതെല്ലാം മറുനാടനിലൂടെ പുറം ലോകത്തെത്തിയപ്പോൾ നിക്ഷേപകർ ചിന്തിക്കാനും തുടങ്ങി. ഇതാണ് മറുനാടനെ അധിക്ഷേപിച്ച് പരസ്യം കൊടുക്കാൻ മുതലാളിയെ പ്രേരിപ്പിച്ചതും.
Stories you may Like
- ബ്രിട്ടനിൽ പ്രശസ്തനായ എഴുത്തുകാരനും ടി വി അവതാരകനുമായ മലയാളിയുടെ കഥ
- 'പുരുഷന്മാർ ലേഡീസ് ഹോസ്റ്റലിൽ താമസിക്കണം' പരസ്യത്തിന് പിന്നിൽ
- ശിവസേന പരസ്യത്തിൽ ബാൽ താക്കറെയെ ഒഴിവാക്കി ഷിൻഡെ വിഭാഗം
- ബോബി ഡിയോളിനെ ചുംബിച്ച് ആരാധിക; സ്തബ്ധനായി താരം; വീഡിയോ വൈറൽ
- മോദിയുടെയും സ്റ്റാലിന്റെയും ചിത്രത്തിനു പിന്നിൽ ചൈനീസ് പതാകയുള്ള റോക്കറ്റ്
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്