നറുക്ക് വീണാൽ പാതി തുക ബോബി ചെമ്മണ്ണൂരിന്! കരം അടച്ച രസീതും ചെക്കും സ്റ്റാമ്പ്പേപ്പറും ആൾ ജാമ്യവും ആധാരത്തിന്റെ ഒർജിനലും വേണം; ചിട്ടിപിടിച്ചിട്ടും പണം നൽകാതിരിക്കാൻ സ്വർണ്ണമുതലാളി പറഞ്ഞ ന്യായങ്ങൾ ഇങ്ങനെ; പൊലീസും കൈമലർത്തിയതോടെ സുബീഷ് നിയമപോരാട്ടത്തിന്
അരുൺ ജയകുമാർ
കൊച്ചി: ബോബി ചെമ്മണ്ണൂരിന്റെ ചിട്ടിക്കമ്പനി കബളിപ്പിച്ചുവെന്ന പരാതിയുമായി യുവാവ് രംഗത്ത്. എറണാകുളം ജില്ലയിലെ കോലഞ്ചേരിയിൽ പ്രവർത്തിക്കുന്ന ബോബി ചെമ്മണ്ണൂർ ക്രെഡിറ്റസ് ആൻഡ് ഇൻവെസ്റ്റ്മെൻ് ലിമിറ്റഡിനെതിരെയാണ് പരാതി. കടമറ്റം സ്വദേശി സുബീഷ് സുകുമാരനാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ബോബി ചെമ്മണ്ണൂരിന്റെ സാമ്പത്തിക ഇടപാട് സ്ഥപനത്തിൽ ചിട്ടിക്ക് ചേരുകയും തുടർന്ന് തട്ടിപ്പിന് ഇരയായതുമാണ് പരാതി നൽകാനുള്ള കാരണം.കൂലിപ്പണിക്കാരനായ സുബീഷ് രോഗിയായ അമ്മയെ ചികിത്സിക്കാനാണ് ചിട്ടിക്ക് ചേർന്നത്. ചിട്ടി പിടിച്ച തുക ലഭിക്കാത്തതിനെ തുടർന്ന് എറണാകുളം പുത്തൻ കുരിശ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും അവിടെ കാര്യങ്ങൾക്ക് പരിഹാരമായില്ല. ഇതിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് സുബീഷ്. ഏതാനും മാസം മുൻപാണ് സുബീഷ് കോലഞ്ചേരിയിൽ പ്രവർത്തിക്കുന്ന ബോബി ചെമ്മണ്ണൂർ ക്രെഡിറ്റസ് ആൻഡ് ഇൻവെസ്റ്റ്മെൻ് ലിമിറ്റഡിൽ എന്ന സ്ഥാപനത്തിൽ രണ്ടു ലക്ഷം രൂപയുടെ ചിട്ടിക്ക് ചേർന്നത്. നാലായിരം രൂപയായിരുന്നു ചിട്ടിയുടെ മാസംതോറുമുള്ള അടവ്. ആറുമാസം കഴിഞ്ഞപ്പോൾ സുബീഷിന് നറുക്ക് വീഴുകയും ചെയ്തു. എന്നാൽ പണം കയ്പറ്റാൻ ചെന്നപ്പോൾ ചിട്ടിചേരുമ്പോൾ പറയാതിരുന്ന പല വ്യവസ്ഥകളുമായി കമ്പനി ജിവനക്കാർ രംഗത്ത് വരികയായിരുന്നു. തുടർന്ന് പണം നൽകാതെ മടക്കി അയക്കുകയും ചെയ്തു.
കരം അടച്ച രസീതും ചെക്കും സ്റ്റാമ്പ്പേപ്പറുകൾക്കും ആൾ ജാമ്യത്തിനും പുറമെ സ്ഥലത്തിന്റെ ആധാരത്തിന്റെ ഒർജിനലും വേണമെന്ന് ചിട്ടിക്കമ്പനി നിർബന്ധം പിടിച്ചതായും സുബീഷ് പരാതിയിൽ പറയുന്നു. കിട്ടുന്ന പണത്തിന്റെ അൻപതു ശതമാനം ബോബി ചെമ്മണ്ണൂർ ക്രെഡിറ്റസ് ആൻഡ് ഇൻവെസ്റ്റ്മെൻ് ലിമിറ്റഡിൽ നിക്ഷേപിക്കണം എന്ന വിചിത്രമായ നിബന്ധന കൂടി കമ്പനി മുന്നോട്ട് വച്ചതായും പരാതിയിൽ പറയുന്നു. ഇങ്ങനെ നിക്ഷേപിക്കാനായി ചിട്ടിക്ക് ചേരേമ്ട കാര്യമില്ലല്ലോ എന്നാണ് സുബീഷ് പറയുന്നത്. ഈ വ്യവസ്ഥകളൊന്നും ചിട്ടിചേരുന്ന സമയത്ത് പറഞ്ഞിരുന്നില്ലെന്ന് പരാതിക്കാരൻ പറയുന്നു.ചിട്ടിക്ക് നിലവിൽ അടച്ച് സംഖ്യ തിരികെ ചോദിച്ചപ്പോൾ കമ്പനി അധികൃതർ പണം തരാതെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. പരാതി നൽകിയിട്ടൊന്നും കാര്യമില്ലെന്നും നിയമവും പൊലീസുമെല്ലാം തങ്ങൾക്കൊപ്പമാണെന്ന് പറഞ്ഞായിരുന്നു സ്ഥാപനത്തിലെ ജീവനക്കാരുടെ ഭീഷണിയെന്നും പരാതിയിലുണ്ട്.
വ്യവസ്ഥകൾ മറിച്ചുവച്ച് പാവപ്പെട്ട ജനങ്ങളെ ചിട്ടിക്കു ചേർത്ത് ഹാജരാക്കൻ പറ്റാത്തപ്രമാണങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് കെണിയിലാക്കിയശേഷം ബോബി ചെമ്മണ്ണൂർ ക്രെഡിറ്റസ് ആൻഡ് ഇൻവെസ്റ്റ്മെൻ് ലിമിറ്റഡിൽ പണം നിക്ഷേപിപ്പിക്കാനുള്ള ഗൂഢാലോചനയാണിതിന് പിന്നിലെന്ന് പരാതിക്കാരൻ പറയുന്നു.എന്നാൽ ചിട്ടിക്കമ്പനി വ്യവസ്ഥചെയ്യുന്ന ആധാരമടക്കമുള്ള രേഖകൾ ആവശ്യപ്പെടുക മാത്രമാണ് തങ്ങൾ ചെയ്തിട്ടുള്ളതെന്ന് കമ്പനി അധികൃതർ പറയുന്നത്.എല്ലാ രേഖകളും ഹാജരാക്കിയാൽ പണം നല്‍കുമെന്നും ചിട്ടി കമ്പനി പറയുന്നു. പുത്തൻകുരിശ് സ്റ്റേഷനിൽ പ്രശനത്തിന് പരിഹാരം കാണുവാനുള്ള ചർച്ചയ്ക്കായി ഇരു കൂട്ടരും എത്തിയിരുന്നു. എന്നാൽ ഇരു കൂട്ടരും പരസ്പരം പൊലീസിന്റെ മധ്യസ്ഥതയിൽ സംസാരിച്ചെങ്കിലും പ്രശ്നത്തിനു പരിഹാരമായില്ലെന്നും തുടർന്നാണ് പരാതിക്കാരൻ കോടതിയിൽ പോകാൻ തീരുമാനിച്ചതെന്നും പുത്തൻ കുരിശ് പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.
പ്രവാസി മലയാളികളിൽ നിന്നുൾപ്പെടെ മൂലധനമായി സ്വരൂപിച്ച കോടികളുപയോഗിച്ച് ഒന്നിലേറെ സ്ഥാപനങ്ങൾ ബോബി ചെമ്മണ്ണൂർ രജിസ്റ്റർ ചെയ്തിരുന്നു. ചെമ്മണ്ണൂർ ക്രെഡിറ്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡിന്റെ പേരിൽ ശതകോടികളാണ് ജ്യൂലറി ഉടമ തട്ടിച്ചെടുത്തതെന്ന ആരോപണത്തിൽ ആദായ നികുതി വകുപ്പ് പരിശോധനയും നടത്തിയിരുന്നു. ഈ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ് പുതിയ ആരോപണം. ചിട്ടി പിടിക്കുന്നവരിൽ നിന്ന് പോലും ഓഹരി പിടിക്കുകയാണ് ഇവിടെ. 2011-12ൽ മൂലധനമായി ലഭിച്ച് 75 കോടി രൂപ ഉപയോഗിച്ച് 21 സ്ഥാപനങ്ങൾ തുടങ്ങിയെന്നാണ് ആക്ഷേപം ഇതോടെ ശക്തമാവുകയാണ്.പ്രവാസികളുടെ പണം ദേശസാൽകൃത ബാങ്കുകളിലാണ് നിക്ഷേപിക്കുകയാണ് പതിവ്. ഇങ്ങനെ നിക്ഷേപിക്കുന്നവരുടെ വിവരങ്ങൾ ചോർത്തിയെടുത്തായിരുന്നു ഫണ്ട് ശേഖരണം. ഇവരുടെ പേരുവിവരങ്ങൾ അറിഞ്ഞ ശേഷം ഏജന്റുമാരെ വിട്ട് പ്രലോഭിപ്പിച്ച് നിക്ഷേപം തന്റെ സ്ഥാപനത്തിലേക്ക് മാറ്റുകയാണ് ബോബി ചെമ്മണ്ണൂർ ചെയ്തിരുന്നത്.
ഇതിനായി ആയിരക്കണക്കിന് ഫീൽഡ് സ്റ്റാഫുമാരെ നിയോഗിച്ചിരുന്നു. ദേശസാൽകൃത ബാങ്കുകളിലെ നിക്ഷേപം രാജ്യത്തിന്റെ സ്വത്താണ്. വ്യാജ വാഗ്ദാനങ്ങൾ നൽകി അവ തട്ടിയെടുക്കുന്നത് ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമാണ്. ഇന്ത്യയ്ക്ക് അകത്തു നിന്നും പുറത്തു നിന്നും രണ്ടായിരത്തോളം കോടി രൂപ ഇങ്ങനെ ബോബി ചെമ്മണ്ണൂരിന്റെ സ്വർണ്ണക്കടകളിലേക്ക് ഒഴുകി. ഡൈമണ്ട് ഗോൾഡ് വിൽപ്പനയിലൂടെ ലഭിക്കുന്ന ലാഭം വിഹതം നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതൊന്നും നടന്നിട്ടില്ലെന്നാണ് പരാതി. 50000 രൂപ മുതൽ 50 ലക്ഷം വരെ ഇങ്ങനെ നൽകിയവരുണ്ടത്രേ. റിസർവ്വ് ബാങ്കിന്റെ റെയ്ഡും മറ്റും മുഖ്യധാരാ പത്രങ്ങൾ മുക്കിയെങ്കിലും മറുനാടന്റെ വാർത്ത സാമൂഹിക മാദ്ധ്യമങ്ങൾ ഏറ്റെടുത്തു. ഇതോടെ വിദേശത്ത് നിന്ന് ഫണ്ടൊഴുക്കാൻ പറ്റാത്ത സാഹച്യമെത്തി. അങ്ങനെയാണ് പുതിയ തന്ത്രവുമായി എത്തിയത്. ഇതോടെ ഗ്രാമങ്ങളിലേക്ക് ഓപ്പറേഷൻ വ്യാപിപ്പിക്കുകയായിരുന്നു. ഇതും തട്ടിപ്പാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് പുതിയ പരാതി.
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ബോബി ചെമ്മണ്ണൂരിനെതിരെ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ നിരവധി പരാതികളുണ്ട്. ഒന്നിനും വ്യക്തമായ നടപടിയുണ്ടായിട്ടില്ല. സ്ത്രീ പീഡനത്തിലും അതു തന്നെയാണ് അവസ്ഥ. കേന്ദ്രസംസ്ഥാന സർക്കാറുകളെ ഒരുപോലെ കബളിപ്പിച്ചാണ് ബോബി ചെമ്മണ്ണൂർ പ്രവർത്തിക്കുന്നതെന്ന് വി എസ് അച്യുതാനന്ദൻ വരെ പൊലീസിന് പരാതിയായി നൽകിയിട്ടുണ്ട്. രണ്ടായിരം കോടി രൂപയുടെ തട്ടിപ്പാണ് ബോബി ചെമ്മണ്ണൂർ നടത്തിയതെന്നാണ് വി എസ് ആരോപിച്ചിരുന്നത്. ഇത് സംബന്ധിച്ച് ഒരാൾ രേഖാമൂലം ആഭ്യന്തര വകുപ്പിന് നൽകിയ പരാതിയിൽ നടപടി ഒന്നും ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍