ബോബി ചെമ്മണ്ണൂർ പുതിയ നിക്ഷേപം സ്വീകരിക്കുന്നത് പഴയ കടം തീർക്കാൻ; നടക്കുന്നത് മണി ചെയിൻ മോഡൽ തട്ടിപ്പ്; കഴിഞ്ഞ സാമ്പത്തിക വർഷം നിക്ഷേപമായി സ്വീകരിച്ചത് 450 കോടി; സ്വർണ്ണക്കടയിലെ സ്റ്റോക്കിന് പിന്നിൽ കള്ളപ്പണവും; ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലുകൾ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി പ്രവർത്തിക്കുന്ന ബോബി ചെമ്മണ്ണൂർ ജുവലറികൾ എല്ലാം തന്നെ നാട്ടുകാരുടെ പണം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നതെന്ന മറുനാടൻ മലയാളിയുടെ അന്വേഷണത്തെ സ്ഥിരീകരിച്ച് ആദായാ നികുതി വകുപ്പും. ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജൂവലേഴ്സിലെ എല്ലാ ഇടപാടുകളും ആദായവകുപ്പിന്റെ കർശന നിരീക്ഷണത്തിൽ ആണിപ്പോൾ. റിസർവ് ബാങ്കിന്റെയോ 'സെബി'യുടെയോ ലൈസൻസില്ലാതെ നിക്ഷേപകരിൽ നിന്ന് പണം സ്വീകരിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുർന്നാണ് നടപടി. 10 ലക്ഷം രൂപ മുതൽ മൂന്ന് കോടി രൂപ വരെ കമ്പനിയിൽ നിക്ഷേപിച്ചിട്ടുള്ള മൂവായിരത്തോളം നിക്ഷേപകരുടെ വിവരങ്ങൾ ആദായനികുതി വകുപ്പ് കണ്ടെത്തി.
ബോബി ചെമ്മണ്ണൂരിന്റെ ഓഫീസിൽ നടത്തിയ റെയ്ഡിൽ നിന്നാണ് ഈ വിവരങ്ങൾ കിട്ടിയത്. കള്ളപ്പണമാണ് നിക്ഷേപമായി ബോബി ചെമ്മണ്ണൂർ ജ്യൂലറിയിലേക്ക് ഒഴുകുന്നത്. കള്ളക്കളി ആദായ നികുതി വകുപ്പ് കണ്ടെത്തിയതോടെ നിക്ഷേപകരും വെട്ടിലായി. ഇവരോട് പണത്തിന്റെ ഉറവിടം വെളിപ്പെടുത്താൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. മണി ചെയിൻ മാതൃകയിലാണ് നിക്ഷേപം സ്വീകരിക്കുന്നതെന്ന് പരിശോധനയിൽ തെളിഞ്ഞു. ആഭരണം വാങ്ങാനായി പണം അഡ്വാൻസായി നിക്ഷേപകരുടെ പക്കൽ നിന്ന് ഈടാക്കുയാണ്. സംസ്ഥാനത്ത് പല ജ്വലറികളും ഇത്തരത്തിൽ പണം സ്വീകരിക്കുന്നുണ്ടെങ്കിലും ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് ഭീമമായ പലിശയാണ് വാഗാദാനം ചെയ്തിട്ടുള്ളത്. കഴിഞ്ഞവർഷം മാർച്ച് വരെ ഇത്തരത്തിൽ 454 കോടി രൂപ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞു. യാതൊരു ലൈസൻസുമില്ലാതെയാണ് ഇത്തരത്തിൽ നിക്ഷേപം നടത്തിയിട്ടുള്ളത്.
ഈ സാഹചര്യത്തിൽ ബോബി ചെമ്മൂണിരിനെതിരെ സാമ്പത്തിക കുറ്റകൃത്യത്തിന് ആദായ നികുതി വകുപ്പ് കേസ് എടുത്തേക്കും. ബോബി ചെമ്മണ്ണൂരിൽ കടകളിൽ കള്ളപ്പണം ഭീമമായ തോതിൽ പദ്ധതിയിൽ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ., 13 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. നിക്ഷേപം മണിചെയിൻ മോഡലിലാണ് പ്രവർത്തിക്കുന്നതെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തി. പുതിയ നിക്ഷേപകരുടെ പണം ബാധ്യത തീർക്കാൻ ഉപയോഗിക്കുകയാണ്. അതായത് വലിയ സാമ്പത്തിക ബാധ്യത ബോബി ചെമ്മണ്ണൂരിനുണ്ടെന്ന് കൂടി വ്യക്തമാവുകയാണ് ആദായ നികുതി വകുപ്പിന്റെ അന്വേഷണം. ഉള്ള കടം തീർക്കാനായി പുതിയ നിക്ഷേപങ്ങളെടുക്കുന്നു. അത്തരത്തിൽ പുറത്തുള്ളവരുടെ പണത്തിൽ മാത്രമാണ് ബോബി ചെമ്മണ്ണൂരിന്റെ ദൈനംദിന പ്രവർത്തനം എന്നുകൂടിയാണ് ഈ അന്വേഷണം വ്യക്തമാകുന്നത്.
എന്നാൽ ആഭരണം വിൽക്കാനായി അഡ്വാൻസ് വാങ്ങുന്നത് കേരളത്തിലെ എല്ലാ ജ്യൂലറികളും ചെയ്യാറുണ്ടെന്നും എന്തു കൊണ്ട് ബോബി ചെമ്മണ്ണൂരിനെതിരെ മാത്രം ആദായ നികുതി വകുപ്പ് തിരിയുന്നുവെന്ന് അറിയില്ലെന്നുമാണ് ജ്യൂലറി ഗ്രൂപ്പിന്റെ പ്രതികരണം. അതായത് ആദായ നികുതി വകുപ്പിന്റെ നടപടിയെ ബോബി ചെമ്മണ്ണൂർ ഗ്രൂപ്പും സ്ഥിരീകരിക്കുന്നു. 2012 ൽ ലൈസൻസില്ലാതെ നിക്ഷേപങ്ങൾ സ്വീകരിച്ചതിന് മുംബൈ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കാര്യവിഭാഗം ബോബി ചെമ്മണ്ണൂരിനെതിരെ രജിസ്റ്റർ ചെയ്ത കേസ് നിലവിലുണ്ട്. 'സെബി'യുടെയും ആർബിഐയുടെയും ചട്ടം ലംഘിട്ട് നിക്ഷേപകരുടെ പക്കൽ നിന്ന് ചെമ്മണ്ണൂർ ഗ്രൂപ്പ് കോടികൾ ശേഖരിക്കുന്നതായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ആരോപിച്ചിരുന്നു. 2000 കോടി രൂപയുടെയ തിരിമറി നടന്നിട്ടും നടപടി എടുക്കാൻ സംസ്ഥാന സർക്കാർ അലംഭാവം കാട്ടുന്നുവെന്നായിരുന്നു വിഎസിന്റെ ആരോപണം.
തൃശൂർ ആസ്ഥാനമായ ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് മറഡോണയെ ബ്രാൻഡ് അംബാസിഡറാക്കിയതിന് പുറമെ 2014ൽ രക്തദാനസന്ദേശവുമായി സംസ്ഥാനമൊട്ടാകെ കൂട്ടയോട്ടം സംഘടിപ്പിച്ചതും വലിയ മാദ്ധ്യമ പ്രാധാന്യം നേടി. ഇതിനെല്ലാം നിക്ഷേപകരുടെ പണമാണ് ബോബി ചെമ്മണ്ണൂർ ചെലവക്കിയത്. ഈ ബാധ്യതകൾ തീർക്കാനാണ് വീണ്ടും വീണ്ടും നിക്ഷേപം സ്വീകരിക്കുന്നത്. പ്രധാനമായും പ്രവാസികളാണ് ബോബി ചെമ്മണ്ണൂർ ബിസിനസിന്റെ നിക്ഷേപകർ. ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിന് ഇടയിലും സ്വർണ്ണക്കട തുടങ്ങിയടുത്തെല്ലാം ഏജന്റുമാരെ വച്ച് പലിശയ്ക്ക് പണം വാങ്ങലും പഴയ സ്വർണം വാങ്ങലും തകൃതിയായി നടക്കുന്നു എന്നാണ് റിപ്പോർട്ട്. ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ ഒരു പത്രവും വാർത്തയാക്കുന്നില്ല. അതുകൊണ്ട് തന്നെ തട്ടിപ്പ് കഥ പാവപ്പെട്ടവർ അറിയുന്നുമില്ല. ബോബി ചെമ്മണ്ണൂരിന്റെ പരസ്യം മോഹിച്ചാണ് മാദ്ധ്യമങ്ങൾ ഇത്തരം വാർത്തകൾ മുക്കുന്നത്. അതിനിടെ 15 മുതൽ 17 വരെ ശതമാനം പലിശ ലഭിക്കുന്നതുകൊണ്ട് അനേകം പേരാണ് പണം നിക്ഷേപിക്കുന്നതെന്നാണ് മറുനാടന് ലഭിക്കുന്ന സൂചന. ഇങ്ങനെ ലഭിക്കുന്ന പണത്തിന്റെ നല്ലൊരു ഭാഗവും സ്റ്റോക്ക് എടുക്കുന്നതിന് ഉപയോഗിക്കുന്നതിന് പകരം ബോബി ചെമ്മണ്ണൂർ ആഡംബര ജീവിതത്തിനും സൽപ്പേരെടുക്കാനും ചെലവാക്കുന്നതാണ് പലരെയും ആശങ്കപ്പെടുത്തുന്നത്.
റൺ ബോബി റൺ അടക്കമുള്ള പരിപാടികൾക്കായി കോടികൾ ആണ് വാരിക്കോരി ചെലവാക്കിയത്. മറഡോണയെപോലെയുള്ളവരെ എത്തിക്കാനും വിമാനത്തിൽ അടക്കം പരസ്യം നൽകാനും മനുഷ്യചങ്ങല എന്ന പരിപാടി നടത്തി പേര് ഉണ്ടാക്കുവാനും കോടികൾ ആണ് മുടക്കിയത്. ഇതെല്ലാം സാധാരണക്കാരുടെ പണമാണ്. ഇതുപയോഗിച്ച് മാദ്ധ്യമങ്ങളെ ഉപയോഗിച്ച് ഇമേജ് വർദ്ധനവിൽ മാത്രമാണ് ബോബി ചെമ്മണ്ണൂരിന്റെ നീക്കം. അമേരിക്കയിലെ പരിപാടികൾ പോലും സ്പോൺസർ ചെയ്ത് മലയാളി മാദ്ധ്യമ പ്രവർത്തകരെ കൈയിലെടുക്കാനും ശ്രമമുണ്ടെന്നാണ് പരാതി. നിശ്ചിത സ്റ്റോക്കുണ്ടെങ്കിൽ മാത്രമേ സ്വർണ്ണക്കടകൾക്ക് പ്രൗഡിയുള്ളൂ. എന്നാൽ കിട്ടുന്ന ഫണ്ടെല്ലാം മറ്റ് വഴിക്ക് പോകുമ്പോൾ പുതു തന്ത്രവുമായി സ്റ്റോക്ക് സംഘടിപ്പിക്കുകയാണ് ബോബി ചെമ്മണ്ണൂർ.
പാവപ്പെട്ട സാധാരണക്കാരെ പ്രലോഭിപ്പിച്ച് സ്വർണം കടകളിൽ എത്തിക്കുന്നു. ആവശ്യമുള്ളപ്പോൾ പലിശയും അപ്പോഴത്തെ മാർക്കറ്റ് വാല്യുവുമടക്കം തിരിച്ചു നൽകാമെന്നാണ് വാഗ്ദാനം. വൻ കമ്മീഷൻ നൽകി ഏജന്റുമാരെ നിയോഗിച്ചാണ് ഇത്. പാവപ്പെട്ടവരിൽ നിന്ന് നിക്ഷേപമായും തുകകൾ വാങ്ങിക്കുട്ടുന്നുണ്ട്. ഇതിലൂടെ ലോക പര്യടനവും മറ്റും നടത്തി അടിച്ചു പൊളിക്കുകയാണ് ബോബി ചെമ്മണ്ണൂർ. നിലവിൽ പ്രശ്നമില്ലാതെയാണ് ചെമ്മണ്ണൂരിന്റെ പോക്ക്. എന്നാൽ ഏത് സമയവും പൊളിയാവുന്ന തരത്തിലേക്കാണ് കാര്യങ്ങളെന്നാണ് നിരീക്ഷണം. പതിനായിരക്കണക്കിന് പേരാണ് ബോബി ചെമ്മണ്ണൂരിൽ നിക്ഷേപിച്ചിട്ടുള്ളത്. കോടീശ്വരന്മാർ മുതൽ കൂലിപ്പണിക്കാർ വരെ ഇക്കൂട്ടത്തിലുണ്ട്. ഇവരിൽ പലരും നിക്ഷേപങ്ങൾ പിൻവലിക്കാറുമുണ്ട്. അപ്പോഴെല്ലാം പുതുതായി ആളുകളുടെ ഫണ്ട് സ്വരൂപിച്ച് പിടിച്ചു നിൽക്കുകയാണ് ബോബി ചെമ്മണ്ണൂർ.
എന്നാൽ ഏതെങ്കിലും ഘട്ടത്തിൽ നിക്ഷേപകരിൽ വലിയൊരു വിഭാഗം ഒരുമിച്ച് പണം പിൻവലിക്കാനെത്തിയാൽ പ്രതിസന്ധി രൂക്ഷമാകും. ആർക്കും കാശ് കൊടുക്കാൻ ഉണ്ടാകില്ല. ഇതോടെ പഴയ കാലത്ത ചിട്ടിത്തട്ടിപ്പിന് സമാനമായ സാഹചര്യമുണ്ടാകും. കോടതിയിൽ നിന്ന് പാപ്പരായി പ്രഖ്യാപിച്ച് പോലും ബോബി ചെമ്മണ്ണൂരിന് തലയൂരി പോകാം. ഇതോടെ സാധാരണക്കാരെല്ലാം പെരുവഴിയലുമാകും. തുടക്കകാലത്ത് പ്രവാസി മലയാളികളായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ ലക്ഷ്യം. എന്നാൽ അടുത്ത കാലത്ത് പ്രവർത്തനം ഗ്രാമങ്ങളിലേക്കും മാറ്റി. കട്ടപ്പനയിലും കാഞ്ഞിരപ്പള്ളിയിൽ പോലും ഷോറൂമുകൾ തുടങ്ങി. മലയോര കർഷകരെ നിക്ഷേപത്തിന്റെ പേരിൽ അടുപ്പിക്കാനുള്ള ശ്രമമായിരുന്നു ഇത്. ഈ തന്ത്രം ഫലം കാണുകയും ചെയ്തു. ആയിരക്കണക്കിന് സാധരാണക്കാർ പലിശ മോഹിച്ച് പണവും പണ്ടവും ബോബി ചെമ്മണ്ണൂരിന് നൽകി. അവസാന വിയർപ്പിന്റെ ഫലവും ബോബി ചെമ്മണ്ണൂരിന് നൽകി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇവർ.
പ്രവാസി മലയാളികളിൽ നിന്നുൾപ്പെടെ മൂലധനമായി സ്വരൂപിച്ച കോടികളുപയോഗിച്ച് ഒന്നിലേറെ സ്ഥാപനങ്ങൾ ബോബി ചെമ്മണ്ണൂർ രജിസ്റ്റർ ചെയ്തിരുന്നു. ചെമ്മണ്ണൂർ ക്രെഡിറ്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡിന്റെ പേരിൽ ശതകോടികളാണ് ജ്യൂലറി ഉടമ തട്ടിച്ചെടുത്തതെന്ന ആരോപണത്തിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തി. ബോബി ചെമ്മണ്ണൂരിന്റെ തൃശൂർ ആസ്ഥാനത്ത് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനുള്ള പ്രത്യേക സംഘവും റെയ്ഡ് നടത്തി. 2011-12ൽ മൂലധനമായി ലഭിച്ച് 75 കോടി രൂപ ഉപയോഗിച്ച് 21 സ്ഥാപനങ്ങൾ തുടങ്ങിയെന്നാണ് ആക്ഷേപം. പ്രവാസികളുടെ പണം ദേശസാൽകൃത ബാങ്കുകളിലാണ് നിക്ഷേപിക്കുകയാണ് പതിവ്. ഇങ്ങനെ നിക്ഷേപിക്കുന്നവരുടെ വിവരങ്ങൾ ചോർത്തിയെടുത്തായിരുന്നു ഫണ്ട് ശേഖരണം. ഇവരുടെ പേരുവിവരങ്ങൾ അറിഞ്ഞ ശേഷം ഏജന്റുമാരെ വിട്ട് പ്രലോഭിപ്പിച്ച് നിക്ഷേപം തന്റെ സ്ഥാപനത്തിലേക്ക് മാറ്റുകയാണ് ബോബി ചെമ്മണ്ണൂർ ചെയ്തിരുന്നത്.
ഇതുമായി ബന്ധപ്പെട്ട പരാതികൾ ആദായ നികുതി വകുപ്പിന്റെ പരിഗണനയിൽ വന്നതോടെയാണ് കള്ളക്കളി പുറത്തായത്. തൃശൂരിലെ ആസ്ഥാനത്ത് നടത്തിയ റെയ്ഡിൽ തട്ടിപ്പിന്റെ യഥാർത്ഥ ചിത്രം ആദായ നികുതി വകുപ്പിന് ലഭിച്ചു. ഈ വിവരങ്ങളെല്ലാം വിശകലനം ചെയ്താണ് ബോബി ചെമ്മണ്ണൂരിനെതിരെ കടുത്ത നടപടികളിലേക്ക് ആദായ നികുതി വകുപ്പ് നീങ്ങുന്നത്.
Stories you may Like
- ബോബി ഡിയോളിനെ ചുംബിച്ച് ആരാധിക; സ്തബ്ധനായി താരം; വീഡിയോ വൈറൽ
- കുടുംബമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഡിമാൻഡ്; കരിപ്പൂരിൽ മാഫിയ പിടിമുറുക്കുമ്പോൾ
- യുവം വേദിയിലെ 'സ്വർണകള്ളകടത്ത്' പരാമർശത്തെ വിമർശിച്ച് തോമസ് ഐസക്
- 1.17 കോടിയുടെ സ്വർണവുമായി യുവതി അറസ്റ്റിൽ
- കണ്ണൂരിൽ പിടിയിലായത് വ്യജ സ്വർണം നൽകി തട്ടിപ്പു നടത്തുന്ന വൻ റാക്കറ്റിലെ കണ്ണികൾ
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്