യുകെയിൽ എത്തി കടം കയറി ജീവിതം വഴി മുട്ടി നിൽക്കവെ മരണം വിളിച്ച മലയാളി യുവാവിന് ആശ്വാസം എത്തിച്ചു മറുനാടൻ കുടുംബം; കടം വീട്ടാനും ജീവിതം കരുപ്പിടിപ്പിക്കാനുമായി ശേഖരിച്ചു നൽകിയത് 20 ലക്ഷം രൂപ; എട്ടു ലക്ഷം വീതം രണ്ടു മക്കളുടെ പേരിൽ ഫിക്സഡും ഇട്ടു: ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ഇതുവരെ പ്രതിസന്ധിയിലായവർക്ക് നൽകിയത് നാലര കോടിയോളം രൂപ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: മാധ്യമ പ്രവർത്തനം എന്നാൽ വാർത്തകൾ നൽകുന്നത് മാത്രമല്ല സാധാരണക്കാരായ മനുഷ്യർക്ക് സഹായം നൽകുന്നതു കൂടിയാണ് എന്നുറച്ചു വിശ്വസിക്കുന്നവരാണ് ടീം മറുനാടൻ. മറുനാടന്റെ സഹോദര സ്ഥാപനമായ യുകെയിലെ ബ്രിട്ടീഷ് മലയാളി രൂപീകരിച്ച ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഇടപെടൽ അതു എപ്പോഴും ശരി വയ്ക്കുകയാണ് പതിവ്. ഏറ്റവും ഒടുവിൽ യുകെയിൽ എത്തി കടം കയറി മുടിഞ്ഞ ഒരു കുടുംബത്തിന്റെ നാഥൻ അകാലത്തിൽ പൊലിഞ്ഞതോടെ 20 ലക്ഷത്തിലധികം രൂപയാണ് വായനക്കാരിൽ നിന്നും ശേഖരിച്ചു നൽകിയത്.
കോട്ടയം തലയോലപ്പറമ്പ് കീഴൂർ സ്വദേശിയായ തോമസ് ജോസഫ് എന്ന ബൈജുവിന്റെ കുടുംബത്തിനാണ് സഹായം നൽകിയത്. സമാഹരിച്ച 20 ലക്ഷം രൂപയിൽ നിന്നും ഫ്യൂണറൽ സർവ്വീസ് ചാർജ്ജായ നാലു ലക്ഷം രൂപ നൽകിയശേഷം ബാക്കിയുള്ള 16 ലക്ഷം രൂപയാണ് ബൈജുവിന്റെ രണ്ടു പെൺമക്കൾക്കായി ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ടു വീതിച്ചു നൽകിയത്.
കടം വാങ്ങിയും ലോൺ എടുത്തും നല്ലൊരു ജോലി കരുപ്പിടിപ്പിക്കാനാണ് ബൈജുവും കുടുംബവും യുകെയിൽ എത്തിയത്. എന്നാൽ കടത്തിനു മുകളിൽ കടം പെരുകി ഈ കുടുംബത്തിന്റെ മുന്നോട്ടുള്ള പോക്ക് അനിശ്ചിതത്വത്തിലായ സമയത്താണ് ബൈജുവിന്റെ മരണം എത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച ലണ്ടനിലെ ലീയിലുള്ള ഔർ ലേഡി ഓഫ് ലൂർദ് ചർച്ചിൽ നടന്ന സംസ്ക്കാര ശ്രുശ്രൂഷ ചടങ്ങുകൾക്കും പൊതുദർശനത്തിനും ഇടയിലാണ് മക്കൾക്കുള്ള ചെക്ക് കൈമാറിയത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ പ്രതിനിധികളെ അൾത്താരയിലേക്ക് ക്ഷണിച്ച് സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതാ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലാണ് കുട്ടികൾക്ക് ചെക്ക് കൈമാറിയത്. മാർ ജോസഫ് സ്രാമ്പിക്കൽ ഇതു രണ്ടാം തവണയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റിയുടെ ഫണ്ട് കൈമാറ്റം നടത്തുന്നത്. വായനക്കാരിൽ നിന്നും ബാങ്ക് അക്കൗണ്ട് വഴിയ ശേഖരിച്ച 120668 രൂപയ്ക്കൊപ്പം വിർജിൻ മണിയിൽ നിന്നും ഗിഫ്റ്റ് എയ്ഡ് അടക്കം ലഭിച്ച 1939018 രൂപ കൂടി ചേർക്കുകയും വിർജിൻ മണിക്ക് കമ്മീഷനായി നൽകിയ 55201 രൂപ കുറയ്ക്കുകയും ചെയ്ത ശേഷം ലഭിച്ച ബാക്കി തുകയായ 2004,485 രൂപയാണ് ഫ്യൂണറൽ സർവ്വീസിനും കുട്ടികൾക്കുമായി നൽകിയത്.
518872 രൂപ ആദ്യം തന്നെ ഫ്യൂണറൽ സർവ്വീസിനു കൈമാറിയിരുന്നു. ബാക്കിയുള്ള തുകയ്ക്കൊപ്പം ജനറൽ ചാരിറ്റി ഫൗണ്ടേഷന്റെ ജനറൽ ഫണ്ടിൽ നിന്നും ഒരു തുക കൂടി ചേർത്ത് 16 ലക്ഷമാക്കി രണ്ടു കുട്ടികൾക്കുമായി വീതിച്ചു നൽകുകയായിരുന്നു. ബൈജുവിനും ഭാര്യ നിഷയ്ക്കും യുകെയിൽ ഉണ്ടായ കടങ്ങൾ വീട്ടാനുള്ള പണം പരിചയക്കാരും സുഹൃത്തുക്കളും അടങ്ങിയ മലയാളികൾ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നൽകിയിരുന്നതു കൊണ്ടാണ് മക്കളുടെ പേരിൽ നിക്ഷേപിക്കാൻ തീരുമാനിച്ചത്. ഇക്കാര്യം ഇടവക വികാരിയായ ഫാ: ഹാൻസ് പുതിയകുളങ്ങര പ്രത്യേകം എടുത്തു പറഞ്ഞു അഭിനന്ദിച്ചു. ഫാ: ഹാൻസിന്റെ നേതൃത്വത്തിൽ ശേഖരിച്ച 253042 രൂപയും ചാരിറ്റി ഫൗണ്ടേഷനിൽ ഇട്ട ഗിഫ്റ്റ് എയിഡ് കൂടി ചേർത്തിട്ടു 289558 രൂപയായും നൽകിയിരുന്നു.
ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ ടാമിച്ചൻ കൊഴുവനാൽ, സെക്രട്ടറി സൈമി ജോർജ്, ഫാദർ ഹാൻസ് പുതിയകുളങ്ങര, ഫാദർ റോയ് മുത്തുമാക്കൽ, ബിഷപ്പിന്റെ സെക്രട്ടറി ഫാ: ഫാൻസുവാ പത്തിൽ, ഫാ: ബിനോയ് നിലയാറ്റിങ്ങൽ, ഫാ: ഷിജോ ആലപ്പാട്ട്, കെസിഡബ്ല്യുഎയുടെ വെൽഫെയർ ഓഫീസർ മംഗളവദനൻ വിദ്യസാഗർ എന്നിവരുടെ സാന്നിധ്യത്തിലാണ് ചെക്ക് കൈമാറിയത്. പിതാവിന്റെ വിയോഗത്തിൽ ദുഃഖിതരായ എയ്ഞ്ചലും അലോണയും നിറ മിഴികളോടെയാണ് ചെക്കുകൾ ഏറ്റുവാങ്ങിയത്. ഫ്യൂണറൽ ഡയറക്ടേഴ്സിന് ആവശ്യമായ പണം നൽകിയ ശേഷം ബാക്കി വന്ന തുക മക്കളുടെ പേരിൽ നിക്ഷേപിക്കാനുള്ള തീരുമാനത്തെ അവിടെ എത്തിയ ഒരുപാടു പേർ ഒരേ പോലെ അഭിനന്ദിച്ചു.
അപ്പാപ്പ എന്ന ഒരു വ്യക്തി 49978 രൂപ നൽകിയപ്പോൾ ടോർബി മലയാളികൾ 50878 രൂപയും പൂളിലെ പ്രയർ ഗ്രൂപ്പ് 33769 രൂപയും ചെസ്റ്റർഫീൽഡിലെ സീറോ മലബാർ കമ്മ്യൂണിറ്റി 120397 രൂപയും ക്രോയ്ഡോണിലെ സീറോ മലബാർ കമ്മ്യൂണിറ്റി 316258 രൂപയും നൽകിയതോടെയാണ് ആകെ തുക 20 ലക്ഷം രൂപയോളമായി ഉയർന്നത്. നാട്ടിൽ നിന്നും വന്ന ബൈജുവിന്റെ കസിൻ ബ്രദർ കെ. എം. ജോൺ നടത്തിയ ഹ്രസ്വ പ്രസംഗത്തിൽ ബൈജുവിന്റെ വിയോഗത്തിൽ നിഷയെയും കുട്ടികളെയും മാനസികമായും സാമ്പത്തികമായും സഹായിച്ച യുകെയിലെ നല്ലവരായ എല്ലാ മലയാളികൾക്കും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും പ്രത്യേകം നന്ദി പറഞ്ഞു.
പാൻക്രിയാറ്റിക് നേക്രിട്ടിസിങ് എന്ന രോഗം ബാധിച്ച് കഴിഞ്ഞ മാസം ഫെബ്രുവരി 14നാണ് ബൈജു മരണത്തിന് കീഴടങ്ങിയത്. അന്ന് രാവിലെ മുതൽക്കു തന്നെ ബൈജുവിന്റെ സ്ഥിതി മോശമാണെന്ന റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും സ്നേഹിതരുടെ പ്രാർത്ഥനകളെല്ലാം വിഫലമാക്കി മരണ വാർത്ത എത്തുകയായിരുന്നു. കോട്ടയം തലയോലപ്പറമ്പ് കീഴൂർ കലയത്തും കുന്ന് ഇടവകയിലെ കിണറ്റുകരയിൽ കുടുംബാംഗമാണ്. വെറും 42 വയസ് മാത്രമായിരുന്നു പ്രായം. മക്കളുടെ ബാല്യത്തിന്റെ കൊഞ്ചലും ചിണുങ്ങലും മുഴുവൻ കൊതി തീരെ കണ്ടു തീരും മുന്നെയാണ് ബൈജു പത്നി നിഷയുടെ കൈകളിൽ ഏൽപ്പിച്ച് മടങ്ങിയത്. സ്വന്തം പിതാവിന് പകരം മറ്റൊന്നുമില്ലെങ്കിലും ആപത്തിൽ ഒരു സമൂഹം കൈത്താങ്ങൊരുക്കിയതിന്റെ നന്ദി ഈ കുട്ടികളുടെ മുഖത്ത് വ്യക്തമായിരുന്നു.
ഒന്നര വർഷം കൂടി കഴിഞ്ഞാൽ പി ആർ ലഭിക്കും എന്ന ആശ്വാസത്തിനിടയിലായിരുന്നു ദുരന്തം ഈ കുടുംബത്തെ വിഴുങ്ങിയത്. അതിനിടയിൽ വിധവയായ നിഷയുടെ നഴ്സിങ് ഹോമിന്റെ സ്പോൺസർ ലൈസൻസ് കൂടി റദ്ദാക്കി എന്ന സ്ഥിതിഗതി സംജാതമായി. ഇതോടെ വിധിക്കു മുന്നിൽ പകച്ചു നിന്ന നിഷയ്ക്കും കുട്ടികൾക്കും മുന്നിൽ യുകെ മലയാളികൾ ഒഴുക്കിയ സ്നേഹമാണ് ഇന്ന് അവരുടെ ജീവിതത്തിന്റെ നട്ടെല്ലായി മാറിയിരിക്കുന്നത്.
ഞങ്ങൾ നന്ദി പറയേണ്ടത് വായനക്കാരോട് മാത്രമാണ്. വ്യക്തികൾ എന്ന നിലയിൽ ട്രസ്റ്റിമാരിൽ ചിലർ കുറച്ച് പണം നൽകിയെങ്കിലും ആപത്തിൽ പെട്ട ഒരു അപരിചിതനെ സഹായിക്കാൻ വായനക്കാർ എടുത്ത ധീരമായ തീരുമാനം ആണ് ഈ നന്മയുടെ കാതൽ. ഞങ്ങളിൽ വായനക്കാൻ അർപ്പിച്ച വിശ്വാസം അതേപടി പാലിച്ചുകൊണ്ട് പൂർണ്ണമായും സുതാര്യമായും ഗിഫ്റ്റ് എയിഡ് വരെ മുഴുവൻ ഉൾപ്പെടുത്തിയുമാണ് ഞങ്ങൾ പണം കൈമാറിയത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ഒരു പണം പോലും ചെലവിനത്തിൽ വായനക്കാരുടെ സംഭാവനയിൽ നിന്നും എടുക്കാറില്ലെന്നതാണ് സത്യം.
അഞ്ചു വർഷം മുൻപ് രൂപീകൃതമായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ഈ ചുരുങ്ങിയ കാലയളവ് കൊണ്ട് 457,150 പൗണ്ട് ( ഏതാണ്ട് നാലു കോടിയിലധികം രൂപഃ വായനക്കാർക്കിടയിൽ നിന്നും ശേഖരിച്ച ചാരിറ്റി ഫൗണ്ടേഷൻ 229 ഓളം ആളുകൾക്കോ പ്രസ്ഥാനങ്ങൾക്കോ ആണ് ഇതുവരെ ആശ്വാസം പകർന്നത്. കേരളത്തിലെ രോഗബാധിതരായി കഴിയുന്ന അനേകം പേർക്കാണ് യുകെ മലയാളികളുടെ കരുണ ഫൗണ്ടേഷൻ വഴി ലഭിച്ചത്.
ഇപ്പോൾ ചെയർമാൻ സ്ഥാനം വഹിക്കുന്ന ടോമിച്ചൻ കൊഴുവനാലും സെക്രട്ടറി സ്ഥാനം വഹിക്കുന്ന സൈമി ജോർജും അടക്കം 11 അംഗങ്ങളാണ് ചാരിറ്റി ഫൗണ്ടേഷനിൽ പ്രവർത്തിക്കുന്നത്.
ഫോട്ടോ കടപ്പാട്: ഡിജു സെബാസ്റ്റ്യൻ
ബാങ്ക് അക്കൗണ്ട് വഴി ലഭിച്ച തുകയുടെ സ്റ്റേറ്റ്മെന്റ് ചുവടെ:
Stories you may Like
- നഴ്സുമാരെ ബക്കിങ്ഹാം കൊട്ടാരത്തിലേയ്ക്ക് ക്ഷണിച്ച് ചാൾസ് രാജാവ്
- ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സമാഹരിച്ച 24 ലക്ഷം മുതുകാടിന് കൈമാറി
- ലണ്ടൻ - കൊച്ചി ഡയറക്റ്റ് ഫ്ളൈറ്റ് ആവിയായോ?
- കൊച്ചി എയറിൽ തന്നെ; ബ്രിട്ടീഷ് എയർവേസ് ഇന്ത്യയിലേക്ക് കണ്ണ് വയ്ക്കുന്നു
- അവസരം ഒരുങ്ങിയത് ആഫ്രിക്കൻ യുവതി മുന്നിട്ടിറങ്ങിയതോടെ; ബ്രിട്ടണിൽ തട്ടിപ്പുകാർ കുടുങ്ങുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്