ഇന്ധനവില തുടരെ കുറഞ്ഞിട്ടും ആർത്തി തീരാതെ സ്വകാര്യ ബസ് മുതലാളിമാർ; വീണ്ടും നിരക്ക് ഉയർത്തണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചു; നികുതി കുറയ്ക്കണമെന്നും ബസ് നടത്തിപ്പിൽ ഡീസലിന്റെ പങ്ക് 40 ശതമാനം മാത്രമെന്നും വാദം
പാലക്കാട്. ഇന്ധനവിലയിൽ വൻകുറവ് വന്നിട്ടും സർക്കാർചെലവിൽ യാത്രക്കാരെ കൊള്ളയടിക്കുന്ന ബസുടമകളുടെ ഏർപ്പാടു തുടരുന്നു.കർണ്ണാടകയിൽ അഞ്ചു രൂപയും തമിഴ്നാട്ടിൽ മൂന്നുരൂപയുമാണ് ബസ്സുകളുടെ മിനിമം ചാർജെങ്കിൽ കേരളത്തിൽ അത് ഏഴുരൂപയാണ്. ഇതും മതിയാവാതെ വിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റ്സ് ഫോറം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വിദ്യാർത്ഥികളുടെ കൺസൻഷൻ 25 ശതമാനമായി ഉയർത്തണമെന്നാണ് ആവശ്യം
നേരത്തെ ഡീസലിന്റെ വില കൂടിയാൽ ബസ് വ്യവസായത്തെ ബാധിക്കുമെന്നു പറഞ്ഞ് അനിശ്ചിതകാല സമരം നടത്തി സർക്കാറിനെക്കൊണ്ട് ചാർജ് വർദ്ധിപ്പിക്കുന്ന ബസ്സുടമകൾ ഇപ്പോൾ പറയുന്നത് ഡീസൽ വില വർദ്ധനയേക്കാൾ നികുതി ഭാരമാണ് വ്യവസായത്തെ ബാധിക്കുന്നതെന്നാണ്. ബസ് നടത്തിപ്പിൽ ഡീസലിന്റെ പങ്ക് വെറും 40 ശതമാനം മാത്രമാണെന്നാണ് പുതിയ വാദം.ഡീസൽ ചാർജ് എത്ര കുറഞ്ഞാലും ചാർജ് കുറക്കുന്ന കാര്യം പരിഗണിക്കാനാവില്ലെന്നും നികുതിഭാരം എടുത്തുമാറ്റിയാലേ ബസ് വ്യവസായം നഷ്ടമില്ലാതാകൂ എന്നുമാണ് വാദം. ജനസേവനം മുൻനിറുത്തി ഇപ്പോഴും നഷ്ടം സഹിച്ചാണ് കേരളത്തിലെ സ്വകാര്യ ബസ്സുകാർ സർവ്വീസ് നടത്തുന്നതെന്ന് സാരം.
ഇന്ധനവില വർദ്ധന ചൂണ്ടിക്കാട്ടിയാണ് എല്ലാകാലത്തും ബസ്, ലോറി, ഓട്ടോ, ടാക്സി നിരക്കുകൾ നിശ്ചയിക്കുന്നത്. നാലരമാസത്തിനിടെ പെട്രോളിന് 13 രൂപയും ഡീസലിന് 10 രൂപയും കുറഞ്ഞു. ഡീസലിന് ഒരു രൂപയിൽ അധികം വർദ്ധന വന്നാൽ തന്നെ സംസ്ഥാനത്ത് മോട്ടോർവാഹനപണിമുടക്ക് നടത്തുന്നത് ഒരു പതിവായിരുന്നു. പിന്നീട് ഉടൻ തന്നെ യാത്രാ നിരക്കുകൾ കൂട്ടുകയും ചെയ്യും.എന്നാൽ പത്തുരൂപ കുറഞ്ഞിട്ടും ജനങ്ങളെ കൊള്ളയടിക്കുന്ന ഓട്ടോ, ബസ് നിരക്കുകൾ കുറയ്ക്കണമെന്ന് സർക്കാറിന് തോന്നിയിട്ടില്ല. ഇക്കാര്യത്തെക്കുറിച്ച് പ്രതിപക്ഷവും ഒരക്ഷരം മിണ്ടിയിട്ടില്ല.
2014 ഓഗസ്റ്റ് 31 ന് ഒരു ലിറ്റർ ഡീസലിന് 63.32 രൂപയായിരുന്നു വില. ഇപ്പോൾ ഇത് 53.35 ആയി കുറഞ്ഞിട്ടുണ്ട്. ഈ സമയത്തിനുള്ളിൽ ഏഴുതവണ ഇന്ധനവില കുറഞ്ഞു.ഒരു ദിവസം 100 ലിറ്റർ ഡീസൽ അടിക്കുന്ന ബസ്സുകൾക്ക് ഇന്ധനവിലയിൽ മാത്രം 1000 രൂപ ലാഭമുണ്ട്. 2014 മെയ് 20 മുതലാണ് പുതിയ ബസ് നിരക്ക് നിലവിൽ വന്നത്. അതിനു മുമ്പ് തന്നെ ചെറിയ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളിൽ പ്രതിദിനം 1000 രൂപ എല്ലാ ചെലവും കഴിച്ച് മാറ്റിവയ്ക്കാറുണ്ടെന്ന് ബസ്സിലെ കണ്ടക്ടർമാർ പറയുന്നു. ഇപ്പോളിത് നാലിരട്ടിയായി വർദ്ധിച്ചതായി ഇവർ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ വർഷം മേയിൽ പുതുക്കിയ നിരക്ക് വന്നപ്പോൾ മിനിമം ചാർജ് ആറിൽ നിന്ന് ഏഴായി മാറി. ഇത് പത്തു രൂപയാക്കണമെന്നതായിരുന്നു ഇവരുടെ ആവശ്യം. കിലോമീറ്റർ ചാർജ് 58 പൈസയിൽ നിന്ന് 64 ആക്കുകയും ചെയ്തു. ഇതിനു മുമ്പ് 2012 സെപ്റ്റംബറിൽ ചാർജ് കൂട്ടിയപ്പോൾ ഇന്ധനവില ഇടക്കിടെ വർദ്ധിക്കുന്ന സാഹചര്യം പരിഗണിച്ച് ഭാവിയിലെ വിലവർദ്ധന കൂടി കണക്കിലെടുത്താണ് നിരക്ക് വർദ്ധന വരുത്തിയത്. അന്ന് മുതലേ ജനങ്ങൾ കൂടിയ നിരക്കാണ് കൊടുത്തു വരുന്നത്.
ഇപ്പോഴത്തെ അവസ്ഥയിൽ മിനിമം നിരക്ക് 4 രൂപയാക്കി കുറച്ചാലും ബസ്സുകാർക്ക് ലാഭമാണ്. ഫെയർ സ്റ്റേജ് നിർണയത്തിലെ അപാകതകൾ കൊണ്ട് യാത്രക്കാർ വഞ്ചിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കണക്കിലാണ് ഇത് ശരിയാകുന്നത്. മിനിമം ചാർജ് നിരക്കിൽ 5 കിലോ മീറ്റർ ദൂരം സഞ്ചരിക്കാമെന്നിരിക്കെ പലയിടത്തും അര കിലേമീറ്റർ ദൂരം പോലും ഏഴ് രൂപ കൊണ്ട് സഞ്ചരിക്കാനാവില്ല. ഇറങ്ങാനുള്ള തൊട്ടടുത്ത സ്റ്റോപ്പ് അര കിലോമീറ്റർ അകലെ അടുത്ത ഫെയർ സ്റ്റേജായി കണക്കാക്കുന്ന സ്റ്റോപ്പാണെങ്കിൽ നിരക്ക് ഏഴിൽ നിന്ന് ഒമ്പതായി മാറും. മിനിമം ചാർജ് യാത്രക്കാർക്ക് കയറുന്ന സ്റ്റോപ്പിൽ നിന്ന് 5 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ അനുവദിക്കാത്തിടത്തോളം കാലം യാത്രക്കാർക്ക് ഗുണമുണ്ടാവില്ല.
കെ.എസ്.ആർ.ടി.സി നഷ്ടത്തിലായതിനാൽ നിരക്ക് കുറയ്ക്കുന്ന കാര്യം പരിഗണിക്കാനാവില്ലെന്ന നിലപാടാണ് ഗതാഗത മന്ത്രി തിരുവഞ്ചൂർ രാധാക്യഷ്ണന്റേത്. കഴിഞ്ഞ വർഷം മേയിൽ നിരക്ക് വർദ്ധിപ്പിക്കുന്നതിന് മന്ത്രി പറഞ്ഞ ന്യായം സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം നഷ്ടത്തിലാകുന്നതിനെ പറ്റിയായിരുന്നു. ബസ് മുതലാളിമാരെക്കാളും ഇക്കാര്യത്തിൽ മന്ത്രി ഉത്കണ്ഠ കാണിച്ചിരുന്നു. ഇപ്പോൾ കെ.എസ്.ആർ.ടി.സി പേരിൽ ബസ് മുതലാളിമാരെ സംരക്ഷിക്കുന്ന നിലപാടിലാണ് മന്ത്രി. ഇന്ധനവില കുറഞ്ഞപ്പോൾ 4.5 ലക്ഷം ലിറ്റർ ഡീസൽ ഉപയോഗിക്കുന്ന കെ.എസ്.ആർ.ടി.സിക്ക് പ്രതിദിന ലാഭം 45 ലക്ഷം രൂപയുണ്ട്. 13.5 കോടിയാണ് ഈ ഇനത്തിൽ പ്രതിമാസ ലാഭം.
വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധിപ്പിക്കാൻ മാത്രമാണ് ഇത്രയും കാലം ഒരു സർക്കാറിനും ബസ് മുതലാളിമാർക്കും കഴിയാതെ പോയത്. നിരക്ക് കൂട്ടിയാൽ വിദ്യാർത്ഥികളുടെ സംഘടനാ ശക്തിക്ക് മുമ്പിൽ അടിയറവ് പറയേണ്ടി വന്ന ചരിത്രമാണ് മുമ്പ് പലപ്പോഴും ഉണ്ടായിട്ടുള്ളത്. ബസ്, ഓട്ടോ യാത്രക്കാർക്കിടയിൽ ഇങ്ങനെയൊരു സംഘടനാശേഷി ഇല്ലെന്നത് കാര്യങ്ങൾ സർക്കാറിനും ബസ് മുതലാളിമാർക്കും എളുപ്പമാക്കുന്നു.
വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധിപ്പിക്കാൻ ബസ് ഓപ്പറേറ്റേഴ്സ് ഫോറം ഹൈക്കോടതിയെ സമീപിച്ചതിലും ഗൂഢാലോചനയുണ്ട്. കോടതി മുഖേന നിരക്ക് വർദ്ധന വന്നാൽ ഇക്കാര്യത്തിൽ സർക്കാരിന് കൈമലർത്താം. ബസാ ചാർജ് കുറയ്ക്കാൻ വേണ്ടി ജനങ്ങൾ തെരുവിലിറങ്ങുന്ന സാഹചര്യം വന്നാൽ നിരക്ക് കുറക്കുന്നതിനെതിരെ കോടതിയിൽ കേസ് നിലനിൽക്കുന്ന കാര്യം പറഞ്ഞ സർക്കാറിനു കൈമലർത്താം. എന്തായാലും യാത്രക്കാർക്ക് വേണ്ടി ശബ്ദമുയർത്തേണ്ടി വരുന്ന കാര്യം വരുമ്പോൾ എല്ലാവരും ബധിര മൂകരാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍