കുഞ്ഞുങ്ങൾക്ക് മണം ഉണ്ടാകാൻ പൗഡർ വാരി പൂശുന്നവർ അറിയുക; നിങ്ങൾ സ്വയം കാൻസർ ക്ഷണിച്ചു വരുത്തുകയാണ്; മലയാളികളുടെ പ്രിയ പൗഡർ നിർമ്മാതാക്കൾ ജോൺസൺ ആൻഡ് ജോൺസൺ കാൻസർ ഉണ്ടാക്കിയതിനു വീട്ടമ്മയ്ക്കു നഷ്ടപരിഹാരം നൽകേണ്ടത് 400 കോടി രൂപ
മറുനാടൻ മലയാളി ബ്യൂറോ
വാഷിങ്ടൺ: ജോൺസൺ ആൻഡ് ജോൺസൺ പൗഡർ ഒരു ബ്രാൻഡ് ആണ് അല്ലേ? ഒരു ശരാശരി മലയാളിയുടെ നിത്യോപയോഗ സാധനങ്ങളുടെ പട്ടികയിൽ കയറിക്കൂടിയ സൗന്ദര്യ വർദ്ധക വസ്തു. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമുള്ള ജോൺസൺ ആൻഡ് ജോൺസൺ ഉപയോഗിക്കുന്നവർ ഒരു കാര്യം അറിയണം. മണവും സൗന്ദര്യവും ഉണ്ടാകുമെന്ന തെറ്റിദ്ധാരണയിലൂടെ നിങ്ങൾ വാരി പൂശുന്ന പൗഡർ അപകട കാരിയാണെന്നിവിടെ എത്ര പേർക്കറിയാം?
ടാൽകം പൗഡർ ഉപയോഗിക്കാത്തവരായി ആരുമുണ്ടാകില്ല. നവജാതശിശുക്കൾ മുതൽ പ്രായമായവർ വരെ പൗഡർ ഉപയോഗിക്കുന്നവരാണ്. പൗഡറില്ലാത്ത സൗന്ദര്യവർധക വസ്തുക്കളെക്കുറിച്ച് ആലോചിക്കാനേ കഴിയില്ല. എന്നാൽ നിശബ്ദനായ ഒരു കൊലയാളിയാണ് ടാൽകം പൗഡർ എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. സ്ഥിരമായുള്ള പൗഡറിന്റെ ഉപയോഗം മരണകരമായ കാൻസറിനു വരെ കാരണമായേക്കാം.
ഓക്സിജൻ, സിലിക്കൺ, മഗ്നീഷ്യം എന്നിവയടങ്ങിയ അഭ്ര മൂലകത്തിൽ നിന്നാണ് ടാൽകം പൗഡർ നിർമ്മിക്കുന്നത്. പൗഡറായി രൂപാന്തരം പ്രാപിക്കുമ്പോൾ ഈ മൂലകം ഈർപ്പത്തെ വലിച്ചെടുക്കുകയും ചർമത്തെ നനവില്ലാതെ സൂക്ഷിക്കുകയും ചൊറിച്ചിലിൽ നിന്നു സംരക്ഷിക്കുകയും ചെയ്യാൻ പ്രാപ്തമാകുന്നു. മിക്ക സൗന്ദര്യവർധക വസ്തുക്കളിലും ടാൽക് ഒരു പ്രധാന ഘടകമാണ്. കൂടുതലായും ഫേഷ്യൽ, ബേബി, ബോഡി പൗഡറുകളിലാണ് ടാൽക് അടങ്ങിയിരിക്കുന്നത്. ടാൽകും കാൻസറും
സ്വാഭാവികമായ അവസ്ഥയിലുള്ള ടാൽകിൽ ആസ്ബറ്റോസ് അടങ്ങിയിട്ടുണ്ട്. ആസ്ബസ്റ്റോസ് ശ്വാസകോശ കാൻസറുകൾക്ക് വഴിവയ്ക്കുന്നുവെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ കണ്ടെത്തലിനു ശേഷം വീടുകളിൽ ഉപയോഗിക്കുന്ന ടാൽകം പൗഡറുകളിൽ ആസ്ബസ്റ്റോസ് ഘടകം ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, ടാൽകം പൗഡറുകളുടെ ഉപയോഗം പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്നാണ് പുതിയ കണ്ടെത്തൽ.
വ്യക്തമായ ധാരണ ഇല്ലാത്തവർ ഒന്നറിയുക, നിങ്ങൾ സ്വയം കാൻസർ ക്ഷണിച്ചു വരുത്തുകയാണ്. ഈയൊരു കണ്ടെത്തലിനെ സാധൂകരിക്കുന്ന തെളിവുകളാണ് കഴിഞ്ഞ ദിവസം അമേരിക്കൻ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്നത്. അമേരിക്കയിൽ ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ ഉപയോഗിച്ചതു മൂലം കാൻസർ ബാധിച്ച യുവതിക്ക് 70 ദശലക്ഷം ഡോളർ നഷ്ടപരിഹാരം നൽകാൻ യു.എസ് കോടതി ഉത്തരവിട്ടിരിക്കുകയാണ്.
കാലിഫോർണിയ സ്വദേശിയായ ഡെബ്രോ ജിയാന്നെജിനിയാണ് പരാതിക്കാരി. 2012 ൽ ഇവർക്ക് ഒവേറിയൻ കാൻസർ (അണ്ഡാശയ അർബുദം) പിടിപ്പെട്ട കേസിലാണ് ജോൺസൺ ആൻഡ് ജോൺസണിനെതിരേയുള്ള വിധി. സെന്റ്ലൂയി കോടതിയാണ് കേസ് പരിഗണിച്ചത്. 2012 ലാണ് ഇവർക്ക് അർബുദം സ്ഥിരീകരിച്ചത്. അസുഖത്തിന് കാരണം തുടർച്ചയായുള്ള ബേബി പൗഡർ ഉപയോഗമാണെന്ന് പരാതിക്കാരി കോടതിയിൽ പറഞ്ഞിരുന്നു.
കഴിഞ്ഞ സെപ്തറ്റംബറിൽ വാദം പൂർത്തിയാക്കി വിധിപറയാൻ മാറ്റി. ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ഉൽപന്നങ്ങൾ കാൻസറിന് കാരണമാകുമെന്ന മുന്നറിയിപ്പ് നൽകാൻ വിധി കാരണമാകുമെന്ന് ഹരജിക്കാരിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ജിം ഓൺഡർ പറഞ്ഞു. അതേസമയം കേസിനെക്കുറിച്ച് ഉടൻ പ്രതികരിക്കാനില്ലെന്ന് ജോൺസൺ ആൻഡ് ജോൺസൺ പ്രതിനിധി പറഞ്ഞു. ഹരജിക്കാരിയുടെ അവസ്ഥയിൽ ഖേദമുണ്ടെന്നും വിധിക്കെതിരേ അപ്പീൽ കോടതിയെ സമീപിക്കുമെന്നും കമ്പനി വൃത്തങ്ങൾ പറഞ്ഞു. പൂർണമായും ശാസ്ത്രീയ രീതിയിലാണ് പൗഡർ നിർമ്മിക്കുന്നതെന്ന് കമ്പനി അമേരിക്കയിലെ പത്രങ്ങളിൽ നൽകിയ പരസ്യത്തിൽ പറയുന്നു.
പരാതിക്കാരിയുടെ കേസ് തീർപ്പാക്കുന്നതിനിടയിൽ ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ഉൽപ്പന്നങ്ങൾ അർബുദത്തിന് കാരണമായേക്കുമെന്ന മുന്നറിയിപ്പ് നൽകാൻ കമ്പനി ബാധ്യസ്ഥരാണെന്നു കോടതി വ്യക്തമാക്കി. കേസിനെ കുറിച്ചു പ്രതികരിക്കാൻ ജോൺസൺ ആൻഡ് ജോൺസൺ വിസമ്മതിച്ചു.
ശാസ്ത്ര പരിശോധനയിൽ പൗഡറിൽ മായങ്ങൾ കലർന്നതായി കണ്ടെത്തിയിട്ടില്ല. ശരീരത്തിന് ദോഷകരമായി ബാധിക്കുന്ന യാതൊരു വിധ പദാർത്ഥങ്ങളും അതിൽ ഇല്ല. അതുകൊണ്ടുതന്നെ പരാതിക്കാരുടെ ആരോപണം വിശദമായി പരിശോധിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. അമേരിക്കയിൽ സമാനമായ ആരോപണം ഉന്നയിച്ച് 2000 സ്ത്രീകൾ രംഗത്ത് വന്നിട്ടുണ്ട്.
ആഗോള പിപണിയിൽ ഇന്നും മുൻപന്തിയിൽ ജോൺസൺ ആൻഡ് ജോൺസൺ പൗഡർ തന്നെയാണ്. നൂറിലധികം കമ്പനികൾ പൗഡർ വസായ രംഗത്തേക്ക് കടന്നു വന്നിട്ടുണ്ടെങ്കിലും വിപണി കൈയടക്കിയത് ജോൺസൺ മാത്രമാണ്. വർഷങ്ങളായുള്ള പാരമ്പര്യം ഉള്ളതു കൊണ്ടായിരിക്കാം, ആരോപണങ്ങൾ എത്രതന്നെ ഉയർന്നു വന്നിട്ടും വിപണിയിൽ ഇന്നും ഒന്നാം സ്ഥാനത്ത് ജോൺസണെ എത്തിക്കുന്നത്.
അതോടൊപ്പം തന്നെ ശാസ്ത്ര പരിശോധനകളിൽ എല്ലാം തന്നെ ക്ലീൻ ചിറ്റ് കമ്പനിക്ക് ലഭിക്കുകയും ചെയ്തു എന്നത് മറ്റൊരു വസ്തുതയാണ്. പക്ഷേ, 1970 കളിൽ തന്നെ ടാൽകം പൗഡർ ക്യാൻസറിന് കാരണമാകുന്നുണ്ട് എന്നു കണ്ടെത്തിയിരുന്നു( ജോൺസൺ അല്ല). ഈയൊരു വസ്തുതയുടെ അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ ഡെബ്രോ ജിയാന്നെജിനിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് ഉറപ്പാക്കാം.
സ്ത്രീകൾ അവരുടെ സ്വകാര്യ ഭാഗങ്ങളിൽ സ്ഥിരമായി പൗഡർ ഉപയോഗിക്കുകയാണെങ്കിൽ കാൻസർ വരാൻ 40 ശതമാനം സാധ്യതയുണ്ട്. ജോൺസൺ ആൻഡ് ജോൺസൺ പൗഡർ ഉൾപടെയുള്ള പൗഡർ ഉപയോഗിക്കുമ്പോൾ സ്ത്രീകൾ പ്രത്യേകമായും ശ്രദ്ധിക്കേണ്ടതുണ്ട്. സ്വകാര്യ ഭാഗങ്ങളിൽ ടാൽകം പൗഡർ ഉപയോഗിക്കുന്നതു മൂലം ക്യാൻസർ വരാൻ സാധ്യത കൂടുതലാണെന്നാണ്. പല ഗവേഷണങ്ങളും സൂചിപ്പിക്കുന്നത്. എങ്കിലും അത് എത്രമാത്രം സത്യമാണെന്നത് ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നു.
ടാൽകം പൗഡറുകൾ ഉപയോഗിക്കുന്നതു മുലം വരുന്ന കാൻസറുകൾ:
1. ശ്വാസകോശ കാൻസർ
ഇന്ന് നാം ഉപയോഗിക്കുന്ന ടാൽകം പൗഡറുകളിൽ കാൻസറിനു കാരണമായ ആസ്ബസ്റ്റോസ് ഇല്ലെങ്കിലും ശ്വാസകോശ കാൻസറിനോ ശ്വാസകോശസംബന്ധമായ മറ്റ് രോഗങ്ങൾക്കോ ഉള്ള സാധ്യത തള്ളിക്കളയാനാവില്ല.
2. അണ്ഡാശയ കാൻസർ
ടാൽകം പൗഡറുകൾ അണ്ഡാശയ കാൻസറിനും വഴിവച്ചേക്കാം. ഗർഭനിരോധന ഉറകൾ, വിഭാജക ചർമം, സാനിറ്ററി നാപ്കിൻ എന്നിവകളിൽ പൗഡറുകൾ ഉപയോഗിക്കുന്നതും ജനനേന്ദ്രിയ ഭാഗത്ത് നേരിട്ട് പൗഡർ ഉപയോഗിക്കുന്നതും അണ്ഡാശയ കാൻസറിന്റെ സാധ്യത വർധിപ്പിക്കുന്നു. പൗഡറിന്റെ കണങ്ങൾ ഗർഭാശയത്തിലെത്തി അണ്ഡവാഹിനിക്കുഴലിലൂടെ അണ്ഡാശയത്തിലെത്താം. ടാൽകം പൗഡറും അണ്ഡാശയ കാൻസറും തമ്മിലുള്ള ബന്ധം വെളിവാക്കുന്ന നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്.
3. മറ്റു കാൻസറുകൾ
ടാൽകം പൗഡറുകൾ ഗർഭാശയ കാൻസർ ഉണ്ടാകുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നതായി ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ആർത്തവ വിരാമ ഘട്ടം കഴിഞ്ഞ സ്ത്രീകളിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്. നേരത്തെ, മിസ്സൗറിയിൽ അണ്ഡാശയ കാൻസർ മൂലം മരിച്ച സ്ത്രീക്ക് ജോൺസൺ ആൻഡ് ജോൺസൺ കമ്പനി 72 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടിരുന്നു.
ടാൽകം പൗഡറിന് പകരം എന്ത് ഉപയോഗിക്കണം?
കുട്ടികളുടെ ശരീരത്തിൽ വിയർപ്പ് പൊടിയാതിരിക്കാനാണ് മുഖ്യമായും പൗഡർ ഇട്ടുകൊടുക്കുന്നത്. അതുകൊണ്ടുതന്നെ വിഷകരമായ ടാൽകം പൗഡർ ഒഴിവാക്കുമ്പോൾ പകരം എന്ത് എന്ന ചോദ്യം പ്രധാനമാണ്. ടാൽകം പൗഡറിന് പകരം കൂവ്വപ്പൊടി, ചോളപ്പൊടി എന്നിവ ഉപയോഗിക്കാവുന്നതാണെന്നാണ് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്. ഇത് ഒരുതരത്തിലുള്ള അണുബാധയോ ത്വക്ക്രോഗ പ്രശ്നങ്ങളോ ഉണ്ടാക്കില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍