എത്ര ശ്രമിച്ചാലും നമ്മുടെ പൊലീസ് നന്നാകില്ലെന്ന് ഉറപ്പ്! എംഎൽഎ മർദ്ദിച്ചവശനാക്കിയ യുവാവിന്റേയും അമ്മയുടേയും പേരിൽ മാരകായുധങ്ങളുമായി ആക്രമിച്ചെന്ന് പറഞ്ഞ് ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തപ്പോൾ എംഎൽഎയ്ക്കെതിരെ നിസ്സാര വകുപ്പ് മാത്രം ചുമത്തി കേസ്; കേരളാ പൊലീസ് ഗണേശ് കുമാറിന് വേണ്ടി നിയമം വളച്ചൊടിക്കുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: രാഷ്ട്രീയക്കാരനാണ് പോരാത്തതിന് സിനിമാക്കാരനും. അതുകൊണ്ട് തന്നെ പൊലീസ് ന്യായത്തിനൊപ്പം നിൽക്കില്ല. എത്ര വിവാദമുണ്ടായാലും എത്ര ഇടപെടലുണ്ടായാലും കാശും സ്വാധീനവുമുള്ളവർക്കൊപ്പമേ പൊലീസ് നിൽക്കൂ. അതിന്റെ പുതിയ ഉദാഹരണമാണ് അമ്മയുടെ മുന്നിലിട്ടു മകനെ കെ.ബി.ഗണേശ്കുമാർ എംഎൽഎയും ഡ്രൈവറും ചേർന്നു തല്ലിയ സംഭവത്തിലെ പൊലീസ് ഒത്തുകളി. മർദനമേറ്റ യുവാവ് നൽകിയ പരാതിയിൽ കേസെടുക്കുന്നതിനു മുൻപേ ഗണേശ്കുമാറിന്റെയും ഡ്രൈവറുടെയും പരാതിയിൽ വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. എംഎൽഎയ്ക്കും ഡ്രൈവർക്കും എതിരെ കേസെടുത്തെങ്കിലും ചുമത്തിയതു ദുർബല വകുപ്പുകളും. അതായത് തല്ലുകൊണ്ടവനെ ഉടൻ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കും.
മർദനമേറ്റ് ആശുപത്രിയിൽ കഴിയുന്ന അഗസ്ത്യക്കോട് പുലിയത്ത് വീട്ടിൽ അനന്തകൃഷ്ണന് (22) എതിരെ ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന വകുപ്പുകളടക്കം ചേർത്തു കേസെടുത്തതോടെ സംഭവത്തിൽ ഉന്നത ഇടപെടലുണ്ടായെന്ന ആക്ഷേപവും ഉയരുന്നു. ബുധൻ ഉച്ചയ്ക്കു രണ്ടു മണിയോടെ മർദനമേറ്റ അനന്തകൃഷ്ണൻ അരമണിക്കൂറിനകം സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ വൈകി. ഗണേശിന്റെയും ഡ്രൈവറുടെയും പരാതിയിൽ അതിനു മുൻപേ കേസെടുക്കുകയും ചെയ്തു. അതായത് എംഎൽഎയ്ക്കെതിരായ കേസുമായി മുന്നോട്ട് പോയാൽ കുടുങ്ങുക പാവം കുടുംബമായിരിക്കും. ഈ സന്ദേശമാകും ജനമൈത്രീ പൊലീസ് നൽകുന്നത്. ഗണേശ് കുമാർ ഭരണപക്ഷ പിന്തുണയോടെ ജയിച്ച എംഎൽഎയാണ്. മന്ത്രിയാകാനും സാധ്യതയുണ്ട്. അതിനാൽ മുൻ മന്ത്രിക്കെതിരെ നടപടി എടുക്കാൻ മടിക്കുകയും ഭയക്കുകയുമാണ് പൊലീസ്. എത്ര സർക്കുലർ ഡിജിപി ഇറക്കിയാലും പൊലീസിന് മാറ്റമുണ്ടാകില്ല.
അഗസ്ത്യക്കോട് പ്രദേശത്തെ ഇടുങ്ങിയ റോഡിലാണ് കാറിനു വഴികൊടുത്തില്ലെന്ന് ആരോപിച്ച് എംഎൽഎയും ഡ്രൈവർ ശാന്തനും യുവാവിനെ ആക്രമിച്ചത്. കൈകൊണ്ട് അടിക്കുക (ഐപിസി 323), അപമാനിക്കുന്ന തരത്തിൽ അസഭ്യം പറയുക (294-ബി), ഭീഷണിപ്പെടുത്തൽ (506-1), ഒന്നിൽ കൂടുതൽ ആളുകൾ ചേർന്ന് അക്രമം കാട്ടുക (ഐപിസി 34) എന്നീ കുറ്റങ്ങളാണു ഗണേശിനും ശാന്തനുമെതിരെ ചുമത്തിയത്. ഇവയെല്ലാം സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ്. ഇത് ഉന്നത ഇടപെടലിന്റെ ഭാഗമാണെന്നും സൂചനയുണ്ട്. ഗുരുതരമായ വകുപ്പുകളാണ് പൊലീസ് അടികിട്ടിയ യുവാവിനെതിരെ ചുമത്തിയത്. ഭീഷണിപ്പെടുത്തൽ, ഒന്നിൽ കൂടുതൽ ആളുകൾ ചേർന്ന് അക്രമം എന്നീ കുറ്റങ്ങൾക്കു പുറമെ ആയുധം ഉപയോഗിച്ച് ഉപദ്രവിച്ചു (ഐപിസി 324) എന്ന വകുപ്പും അനന്തകൃഷ്ണനെതിരെ ചുമത്തി. എംഎൽഎയുടെ ഡ്രൈവറെ ജാക്കി ലീവർ ഉപയോഗിച്ച് അടിച്ചു എന്ന പരാതിയിലാണിത്.
ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നു സ്ഥലത്തുള്ളവർ പറയുന്നു. ജാക്കി ലീവർകൊണ്ട് അടിയേറ്റാൽ ഉണ്ടാകുന്ന ക്ഷതങ്ങൾ ഡ്രൈവർക്കില്ലെന്നും സൂചനയുണ്ട്. എന്നാൽ സ്റ്റേഷനിൽനിന്നു ജാമ്യം ലഭിക്കുന്ന വകുപ്പുകളാണു ചുമത്തിയിട്ടുള്ളതെന്ന് അഞ്ചൽ എസ്ഐ പി.എസ്.രാജേഷ് വ്യക്തമാക്കി. അക്രമം നടക്കുമ്പോൾ അഞ്ചലിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ കാഴ്ചക്കാരനായിയെന്നും സൂചനയുണ്ട്. അനന്തകൃഷ്ണനെതിരെ കള്ളക്കേസെടുത്തെന്ന് ആരോപിച്ച് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ അഞ്ചൽ പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് പ്രവർത്തകരും സംഭവത്തിൽ പ്രതിഷേധിച്ച് എംഎൽഎയുടെ പത്തനാപുരത്തെ വീട്ടിലേക്ക് ബിജെപി, കെഎസ്യു പ്രവർത്തകരും മാർച്ച് നടത്തി. വാദിയെ പ്രതിയാക്കുന്ന മട്ടിലാണ് കേസെടുത്തതെന്നാണ് ആക്ഷേപം.
അതിനിടെ മകനെതിരെ അഞ്ചൽ പൊലീസ് കള്ളക്കേസ് എടുത്തെന്ന് ആരോപിച്ച് അനന്തകൃഷ്ണന്റെ അമ്മ ഷീന പുനലൂർ ഡിവൈഎസ്പിക്കു പരാതി നൽകി. തന്നെ അപമാനിക്കുന്ന തരത്തിൽ അസഭ്യം പറയുകയും മകനെ തല്ലുകയും ചെയ്ത എംഎൽഎ തന്റെ കൈയിൽ കടന്നുപിടിക്കുകയും കഴുത്തിൽപിടിച്ചു തള്ളുകയും ചെയ്തതായി ഷീന അഞ്ചൽ സിഐയ്ക്കു നൽകിയ മൊഴിയിൽ പറയുന്നു. എംഎൽഎ പിടിച്ചുതള്ളിയതിനു പിന്നാലെ ഡ്രൈവറും പിടിച്ചുതള്ളി. കയ്യിൽ കടന്നുപിടിച്ചതിനൊപ്പം കേട്ടാൽ അറയ്ക്കുന്ന അസഭ്യവാക്ക് എംഎൽഎ ഉപയോഗിച്ചതായും മൊഴിയിലുണ്ട്. എംഎൽഎയ്ക്ക് എതിരെ ദുർബല വകുപ്പുകൾ ചുമത്തുകയും മകനെതിരെ കേസെടുക്കുകയും ചെയ്തത് അന്വേഷിക്കണമെന്നും ഷീന ആവശ്യപ്പെട്ടു.
ഗണേശ്കുമാർ അഗസ്ത്യക്കോട്ട് ഒരു മരണവീട്ടിൽ പോയി മടങ്ങിവരുമ്പോഴായിരുന്നു സംഭവം. അനന്തകൃഷ്ണന്റെ കാർ എംഎൽഎ.യുടെ വാഹനത്തിനെതിരേ വന്നതിനാൽ കടന്നുപോകാൻ സ്ഥലമില്ലെന്ന പേരിലായിരുന്നു തർക്കം. കാർ അൽപ്പം പിന്നോട്ടെടുത്താൽ ബുദ്ധിമുട്ടുണ്ടാകുമായിരുന്നോ എന്ന് കാറിലുണ്ടായിരുന്ന അനന്തകൃഷ്ണന്റെ അമ്മ ഷീന ചോദിച്ചതിനെത്തുടർന്നായിരുന്നു ആക്രമണം. വാഹനത്തിൽനിന്ന് ഇറങ്ങിവന്ന എംഎൽഎ.യും മറ്റു ജീവനക്കാരും ചേർന്ന് അനന്തകൃഷ്ണനെ കാറിൽനിന്ന് പിടിച്ചിറക്കി മർദിച്ചതായി ഷീന പറഞ്ഞു. തന്നെ അസഭ്യം പറയുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തെന്നും അവർ പറഞ്ഞു. എംഎൽഎ.യുടെ ജീവനക്കാരനെ അനന്തകൃഷ്ണൻ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തതായാണ് എംഎൽഎ.യുടെ പരാതി.
അഞ്ചൽ പൊലീസിൽ ആദ്യം പരാതി നൽകിയത് അനന്തകൃഷ്ണനും അമ്മയുമായിരുന്നു. തങ്ങളെ അനന്തകൃഷ്ണൻ ആക്രമിക്കുകയായിരുന്നെന്ന് എംഎൽഎ.യുടെ ഡ്രൈവർ നൽകിയ പരാതിയിൽ പറയുന്നു. ഈ പരാതിയിലാണ് പൊലീസ് ആദ്യ നമ്പരായി കേസെടുത്തിരിക്കുന്നത്. എന്നാൽ തല്ലുകിട്ടിയ ആളുടെ പേരിൽ പ്രധാന വകുപ്പുകൾ ചുമത്തി കേസെടുക്കുകയും അക്രമം കാണിച്ച എംഎൽഎ.യുടെ പേരിൽ ദുർബല വകുപ്പുകൾ ചുമത്തുകയും ചെയ്തതിനെതിരേ മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നൽകുമെന്ന് അനന്തകൃഷ്ണനും അമ്മയും പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍