സുന്ദർ മേനോന്റെ പത്മശ്രീ പട്ടം രാഷ്ട്രപതി റാം നാഥ് കോവിന്ദ് തിരിച്ചെടുക്കുമോ? വ്യാജ പാസ്പ്പോർട്ട് കരസ്ഥമാക്കിയെന്ന് മുതൽ പത്മ അവാർഡ് നിർണ്ണയ കമ്മറ്റിയെ തെറ്റിദ്ധരിപ്പിച്ചത് അടക്കം 18 ആരോപണങ്ങൾ നിരത്തി പൊതുപ്രവർത്തകൻ കോടതിയിൽ; പേരിലെ തിരിമറിയും സ്ത്രീകളെ ആക്രമിച്ചതും കേസുകളുടെ പട്ടികയിൽ; കാർ രജിസ്റ്റർ ചെയ്ത ദിവസം ഞായറാഴ്ച്ച ആണെന്നു പോലും ആക്ഷേപം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പണമെറിഞ്ഞ് പത്മശ്രീ പുരസ്ക്കാരം നേടുന്ന പ്രവണത കഴിഞ്ഞ യുപിഎ സർക്കാറിന്റെ കാലത്ത് വ്യാപകമായി നടന്നിരുന്നു. ഈ സമയത്താണ് തൃശ്ശൂരിലെ സാംസ്കാരിക പ്രമുഖനും സർവോപരി പ്രവാസി വ്യവസായിയുമായ സുന്ദർമേനോന് പത്മശ്രീ ലഭിക്കുന്നത്. മുൻ പ്രസിഡന്റ് പ്രണാബ് കുമാർ മൂഖർജിയുെ കൈയിൽ നിന്നം അദ്ദേഹം പത്മശ്രീ നേടുകയും ചെയ്തു. എന്നാൽ, ഡോ.സുന്ദർ മേനോന് സമ്മാനിച്ച പത്മശ്രീ പുരസ്ക്കാരം പുതിയ പ്രസിഡന്റ് റാം നാഥ് കോവിന്ദ് തിരിച്ചെടുക്കുമോ? എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
2016- ലാണ് ഡോ. സുന്ദർ മേനോന് കേന്ദ്ര സർക്കാർ പത്മശ്രി പട്ടം അണിഞ്ഞത്. സുന്ദർ മേനോൻ കാലങ്ങളോളം കാത്തിരുന്ന സ്വപ്നമായിരുന്നു പത്മശ്രി. കുറഞ്ഞത് ആറുവർഷമെങ്കിലും പഴക്കമുണ്ടത്രേ സുന്ദർ മേനോന്റെ സ്വപ്നത്തിന്. സ്വപ്നം പൂവണിഞ്ഞത് 2016-ൽ. കേരള സർക്കാരിന്റെ ഉപസമിതിയുടെ ശുപാർശയില്ലാതെ എന്നാൽ ഗോവയടക്കം മറ്റുസംസ്ഥാനങ്ങളുടെ ശുപാർശയിന്മേലാണ് പ്രവാസിയായ സുന്ദർ മേനോന് പത്മശ്രി നറുക്ക് വീണതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. കേരളത്തിലെ പല സാമൂഹ്യ-സാംസ്കാരിക സംഘടനകളുടെയും അനുഗ്രഹീത തലപ്പത്ത് കുടികൊള്ളുന്ന ഡോ. സുന്ദർ മേനോന്റെ സേവനങ്ങൾ പക്ഷെ ഗോവയടക്കമുള്ള മറ്റു സംസ്ഥാനങ്ങളിൽ നമുക്ക് കാണാനാവുന്നില്ല. സുന്ദർ മേനോന്റെ സ്വന്തം വെബ്സൈറ്റിലും ഇത്തരം വിവരങ്ങൾ വളരെ ശുഷ്കം.
പ്രവാസിയായ മേനോന്റെ സാമൂഹ്യ സേവനങ്ങളെ കണക്കിലെടുത്തായിരുന്നു 2016-ൽ കേന്ദ്ര സർക്കാർ പത്മശ്രി ചാർത്തിയത്. എന്നാൽ പത്മശ്രി പട്ടാഭിഷേകം മേനോന് തുടക്കം മുതലേ ഒരു വല്ലാത്ത ബാധ്യതയാവുകയായിരുന്നു. ഏതു നിമിഷവും തന്റെ പത്മശ്രി കേന്ദ്രം കവർന്നെടുക്കുമോ എന്ന കടുത്ത ആശങ്കയിൽ മേനോൻ തനിക്കുകിട്ടിയ പത്മശ്രിയുടെ കാവലാൾ ആവുകയായിരുന്നു.
പ്രാഞ്ചിയേട്ടന്മാരുടെ പൂര നഗരം മേനോന്റെ പത്മശ്രീപട്ടം അഴിച്ചുമാറ്റാൻ ഏറെ ബദ്ധപ്പെടുകയാണ്. മേനോന് എതിരെ ക്രിമിനൽ സ്വഭാവമുള്ള 18 ആരോപണങ്ങളുമായി തൃശൂരിലെ ഒരു പൊതുപ്രവർത്തകനായ ഡോ.ബാലസുബ്രഹ്മണ്യൻ രംഗത്തെത്തിയിരിക്കുന്നത് വിവാദങ്ങളെ കൊഴുപ്പിക്കുന്നു. ഉയർന്നുവന്ന ആരോപണങ്ങൾക്ക് പിൻബലം കൊടുക്കുന്ന വളരെ പ്രധാനപ്പെട്ട 18 രേഖകളുമായാണ് ബാലസുബ്രഹ്മണ്യൻ ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത്. ഈയ്യിടെ ബാലസുബ്രഹ്മണ്യൻ തൃശൂരിൽ നടത്തിയ പത്ര സമ്മേളനത്തിൽ മേൽപ്പറഞ്ഞ 18 രേഖകളും പുറത്തുവിടുകയായിരുന്നു.
വ്യാജ പാസ്പ്പോർട്ട് കരസ്ഥമാക്കിയതു മുതൽ പത്മശ്രി അവാർഡ് നിർണ്ണയ കമ്മറ്റിയെ വരെ തെറ്റിദ്ധരിപ്പിച്ചതടക്കം കടുത്ത ആരോപണങ്ങളാണ് മേനോന് എതിരെ ബാലസുബ്രഹ്മണ്യൻ നിരത്തുന്നത്. സുന്ദര സുബ്രഹ്മണ്യൻ എന്ന പേരിലും സുന്ദർ അടിയാട്ട് മേനോൻ എന്ന പേരിലും സുന്ദർ മേനോൻ കൊച്ചി പാസ്പ്പോർട്ട് ഓഫീസിൽനിന്നു പാസ്പ്പോർട്ട് സംഘടിപ്പിച്ചതിന്റെ രേഖകളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ഖത്തറിലെ ബിസിനസ് രേഖകളിലെല്ലാം തെക്കേ അടിയാട്ട് സുന്ദര സുബ്രഹ്മണ്യൻ എന്ന പേരിലാണ് സുന്ദർ മേനോൻ അറിയപ്പെടുന്നത്.
സുന്ദർ മേനോന്റെ പേരിലുള്ള വിദേശനിർമ്മിതമായ ആഡംബര കാറുകളുടെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളിൽ കാണുന്നത് വീണ്ടും വ്യത്യസ്ഥമായ പേരുകളാണെന്ന ആരോപണവും നിലനിൽക്കുന്നു. അവധി ദിവസമായ ഞായറാഴ്ചയാണ് സുന്ദർ മേനോന്റെ ഒരു കാർ രജിസ്റ്റർ ചെയ്തതെന്നതും വിവാദമായിട്ടുണ്ട്. വാഹന റജിസ്ട്രേഷൻ പ്രമാണങ്ങളിൽ സുന്ദർ മേനോൻ, സുന്ദർ അടിയാട്ട് സുന്ദർ മേനോൻ, സുന്ദര സുബ്രഹ്മണ്യൻ എന്നീ പേരുകളുള്ളതായും രേഖകൾ പറയുന്നു. റവന്യു രേഖകളിലും സുന്ദർ മേനോൻ പല പേരുകളിൽ ക്രയവിക്രയം നടത്തിയതായി കാണുന്നു.
സുന്ദർ മേനോന്റെ പേരുവിവരങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും മേനോന് പത്മശ്രി കൊടുത്ത രേഖകളിൽ 111 എന്ന് നമ്പറിട്ടിടത്ത് എഴുതപ്പെട്ടിരിക്കുന്നത് ഡോ.സുന്ദർ ആദിത്യ മേനോൻ (Dr. Sundar Aditya Menon) എന്നാണെന്ന വസ്തുത പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുകയാണ്. അപ്പോൾ പേരിലെ തിരിമറി പത്മശ്രി അവാർഡ് നിർണ്ണയ കമ്മറ്റി വരെ എത്തിയതായി ആരോപിക്കപ്പെടുന്നു. അതേസമയം സുന്ദർ മേനോന്റെ സ്വന്തം വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നതും സുന്ദർ മേനോൻ എന്നാണ്.
സുന്ദർ മേനോനെതിരേയുള്ള ആരോപണങ്ങൾ കേവലം പേരിന്റെ തിരിമറികളിൽ അവസാനിക്കുന്നില്ല. ഭവനഭേദനം, സ്ത്രീകളോടുള്ള അപമര്യാദയോടെയുള്ള പെരുമാറ്റം, കള്ളക്കടത്ത്, വന്യമൃഗങ്ങളോടുള്ള ക്രൂരത തുടങ്ങിയ അനവധി ആരോപണങ്ങൾ വേറെയുമുണ്ട്. എല്ലാ ആരോപണങ്ങളും കോടതിയുടെ പരിഗണനകളിൽ ഇരിക്കുകയാണ്.
അതേസമയം പത്മശ്രീ അവാർഡ് ദാനവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും വിശദീകരിക്കുന്നിടത്ത് കേന്ദ്ര സർക്കാർ പത്താം ഖണ്ഡികയിൽ പറയുന്നത് പ്രസിഡന്റിനു വേണമെങ്കിൽ പത്മശ്രി തിരിച്ചെടുക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിമുള്ള അധികാരമുണ്ടെന്നാണ്. അങ്ങനെയെങ്കിൽ അതീവഗുരുതരമായ ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഡോ.സുന്ദർ ആദിത്യ മേനോൻ (Dr. Sundar Aditya Menon) എന്ന സുന്ദർ മേനോന്റെ പത്മശ്രി പട്ടം പ്രസിഡന്റ് റാം നാഥ് കോവിന്ദ് തിരിച്ചെടുക്കുമോ എന്ന ചോദ്യത്തിന് അന്തർദേശീയ പ്രസക്തിയുണ്ട്. ആരോപണങ്ങൾ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ നാലാം സ്ഥാനത്തു നിൽക്കുന്ന ഈ വിശിഷ്ട ബഹുമതി പ്രസിഡന്റ് തിരിച്ചെടുക്കേണ്ടതല്ലേ എന്നാണ് തൃശ്ശൂരുകാർ ചോദിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍