വഞ്ചിയൂർ മുക്കിലെ കണ്ടം വച്ച കോട്ടുകൾ എന്ന ലേഖനത്തിനെതിരെ തിരുവനന്തുപുരം ബാറിലെ എല്ലാ അഭിഭാഷകരും മാതൃഭൂമിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യും; അഭിഭാഷകരെ വിമർശിക്കുന്ന വക്രദൃഷ്ടി പുനഃസംപ്രേഷണം ചെയ്യുന്നത് വിലക്കി കോടതി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വക്രദൃഷ്ട്രി എന്ന ഹാസ്യപരമ്പര പുലിവാലിൽ. 'പൊളിറ്റിക്കൽ സറ്റയർ' പരിപാടിയിൽ അഭിഭാഷകർക്കെതിരെ വന്ന എപ്പിസോഡിന്റെ പുനർസംപ്രേഷണം കോടതി വിലക്കി. മാദ്ധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള സംഘർഷം കളിയാക്കലായി കാട്ടിയതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതോടെ അഭിഭാഷകർ കേസ് കൊടുത്തു. അഡ്വ. മുരളീധരൻ ആണ് കോടതിയിൽ കേസ് ഫയൽ ചെയ്തത്. 111 അഭിഭാഷകരാണ് മുരളീധരന് വേണ്ടി ഹാജരായത്. കേരള ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു കേസിന് വേണ്ടി ഇത്രയും അധികം അഭിഭാഷകർ ഒരുമിച്ച് ഹാജരാകുന്നത്.
സാധാരണഗതിയിൽ മൂന്ന് വക്കിലന്മാർ ഒരു കേസിനുവേണ്ടി ഒരുമിക്കാറുണ്ട്. അഡ്വ.മുരളീധരൻനെ മോശമായി ചിത്രീകരിച്ചുകൊണ്ടായിരുന്നു വക്രദൃഷ്ടിയിലെ പ്രസ്തുത പരിപാടി. അതിനെതിരെയാണ് തുറന്ന നിയമ നടപടിയുമായി അദ്ദേഹം മുന്നോട്ടു വന്നത്. വക്രദൃഷ്ടിയുടെ എപ്പിസോഡ് പുനഃസംപ്രേഷണം ചെയ്യാൻ പാടില്ലെന്ന് കഴിഞ്ഞ ദിവസം കോടതി വിധി വന്നു. കൂടാതെ യൂടുബിലോ, ചാനലിന്റെ വെബ്സൈറ്റിലോ മറ്റു മാദ്ധ്യമങ്ങളിലോ പരിപാടി പ്രസിദ്ധീകരിക്കാൻ പാടില്ലെന്നുകൂടി കോടതി വിധിയിൽ പറയുന്നുണ്ടെന്ന് അഡ്വ. മുരളീധരൻ മറുനാടൻ മലയാളിയോടു പറഞ്ഞു.
അതിനിടെ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച വഞ്ചിയൂർ മുക്കിലെ കണ്ടം വച്ച കോട്ടുകൾ എന്ന ലേഖനത്തിനെതിരെ തിരുവനന്തുപുരം ബാറിലെ എല്ലാ അഭിഭാഷകരും മാനനഷ്ടക്കേസ് ഫയൽ ചെയ്യാനാണ് തീരുമാനം. 80 അഭിഭാഷകർ ഇതിനോടകം തന്നെ കേസ് രജിസ്റ്റർ ചെയ്തു കഴിഞ്ഞു. കേസ് രജിസ്റ്റർ ചെയ്യുന്ന വക്കീലന്മാരുടെ എണ്ണം ഇനിയും കൂടാൻ സാധ്യതയുണ്ട്. എംപി. വീരേന്ദ്രകുമാർ, ജി.ശേഖരൻ നായർ തുടങ്ങിയവർക്കെതിരെയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ലേഖനത്തിൽ പരമാർശിക്കുന്ന കാര്യങ്ങൾ എല്ലാം തന്നെ വക്കീലന്മാർക്ക് മാനഹാനി ഉണ്ടാകുന്ന കാര്യങ്ങളാണ്. ജൂലൈ 24 ഞായറാഴ്ചയിലെ പത്മതീർത്ഥക്കരയിൽ എന്ന പംക്തിയിൽ ജി.ശേഖരൻ നായരാണ് പ്രസ്തുത ലേഖനം എഴുതിയിരുന്നത്.
കേസില്ലാത്ത് കുറേ വക്കീലന്മാർ കാണിച്ചുകൂട്ടിയ പേക്കൂത്തുകൾ കണ്ടാൽ ചിലരെങ്ങിലും അഭിഭാഷക വൃത്തിയല്ല, വൃത്തികേടാണ് ചെയ്യുന്നത് എന്ന് തോന്നിപ്പോകും. ഇങ്ങനെ ആരംഭിക്കന്ന ലേഖനത്തിൽ ഒരു കാലത്ത് പേരും പെരുമയുമുള്ള അഭിഭാഷകർ ഏറെയുണ്ടായിരുന്ന സ്ഥലമായിരുന്നു തിരുവനന്തപുരമെന്നും എന്നാൽ ആ പാരമ്പര്യം നഷ്ടപ്പെട്ടിട്ട് കാലമേറെയായെന്നും ലേഖനത്തിൽ പറയുന്നു. തിരുവനന്തപുരം കോടതിയിൽ വ്യാജ അഭിഭാഷകന്മാരുണ്ടെന്നും അഭിഭാഷക വീരന്മാരുടെ ഭാഗ്യം കൊണ്ടാണ് ഒരു അന്വേഷണം ഇവിടെ നടക്കാത്തതെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. ഇത്തരം പരാമർശങ്ങൾ വക്കീലന്മാർക്ക് ഒന്നടങ്കം നാണക്കേട് ഉണ്ടാക്കുന്നതാണ്. അഡ്വ.മുരളീധരൻ പറഞ്ഞു.
ജൂലൈ 20, 21 തീയതികളിലായി ഹൈക്കോടതി, തിരുവനന്തപുരം ജില്ലാ കോടതി എന്നിവിടങ്ങളിൽ അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് അഭിഭാഷകർക്കെതിരെ മാതൃഭൂമി തുർച്ചയായി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ ഭാഗമായിരുന്നു ഈ ലേഖനവും. മാതൃഭൂമി പത്രത്തിൻ ഇത്തരം പ്രവർത്തിയിൽ പ്രതിഷേധിച്ച് ജൂലൈ 24ന് അഭിഭാഷകർ പ്രകടനം നടത്തുകയുമ മാതൃഭൂമി പത്രം കത്തിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ബാർ അസോസിയേഷൻ ഹാളിൽ വരുത്തിയിരുന്ന മാതൃഭൂമി ദിനപ്പത്രവും മറ്റു പ്രസിദ്ധീകരണങ്ങളും നിർത്തലാക്കിയിരുന്നു. മാതൃഭൂമി സ്ഥാപനത്തിന്റെ യാതൊരു കേസുകളിലും തിരുവനന്തപുരത്തെ അഭിഭാഷകർ ഹാജരാകുകയില്ല. എന്നതാണ് അഭിഭാഷകരുടെ കൂട്ടായ തീരുമാനം. പ്രശ്നം തുടങ്ങിയപ്പോൾ തന്നെ ബാറിലും അഭിഭാഷകരുടെ വീടുകളിലും മാതൃഭൂമി പ്രസ്ദ്ധീകരണങ്ങൾ പൂർണമായും നിർത്തലാക്കിയിരുന്നു. അഡ്വ. മുരളീധരൻ പറഞ്ഞു.
മാതൃഭൂമിക്കെതിരെ ഹർജി നൽകുന്നതിനുള്ള നടപടിക്രമങ്ങൾ തുടരുകയാണ്. ബാറിലെ മുഴുവൻ അഭിഭാഷകരും ഹർജി സമർപ്പിക്കും. ബർ അസോസിയേഷനിലെ മുഴുവൻ അഭിഭാഷകരും ഹർജിയിൽ ഒപ്പുവെയ്ക്കും. അഭിഭാഷകർ ഒത്തൊരുമിച്ച് നിയമ നടപടിയിലേക്ക് നീങ്ങുമ്പോൾ പത്രപ്രവർത്തക അഭിഭാഷക പ്രശ്നം പുതിയ വഴിത്തിരിവിലേക്ക് നീങ്ങും. മാതൃഭൂമി പത്രം തുടരെത്തുടരെ വിവാദങ്ങളുടെ പിടിയിൽ ആണ്. പ്രവാചകരെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് മുസ്ലിം ലീഗുകാർ പത്രം കത്തിച്ചിരുന്നു. മഹത്തായ ജനാധിപത്യ സൗധത്തെ താങ്ങിനിർത്തുന്നത്. നാല് നെടും തൂണുകളാണ്. ലെജിസ്ലേച്ചർ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി, പ്രസ്. ഒടുവിൽ പറഞ്ഞതിന് ഫോർത്ത് എസ്റ്റേറ്റ് എന്നുകൂടി പേരുണ്ട്. വഞ്ചിയൂർമുക്കിലെ വക്കീലന്മാർ ധരിച്ചുവച്ചിരിക്കുന്നത് ഈ ഫോർത്ത് എസ്റ്റേറ്റിലുള്ളവർ നാലാംലിംഗക്കാർ എന്നാണ് ലേഖനത്തിൽ പരാമർശിച്ചിരുന്നത്.
നാലാം ലിംഗക്കാർ വഞ്ചിയൂർ കോടതിയിൽ വാർത്തകൾ ശേഖരിക്കാൻ എത്തുമ്പോൾ ഇരിക്കുന്നത് കോടതി തന്നെ അനുവദിച്ചു നൽകിയ ഒരുമുറിയിലാണ്. വക്കിലന്മാർ അതിനും പേരിട്ടു. ശൗചാലയം. ജനാധിപത്യത്തിൽ മാദ്ധ്യമങ്ങളുടെ സ്വാതന്ത്ര്യം മുഖ്യഘടകമാണ്. നീതി പീഠത്തിന്റെ ഘടകമായ വക്കീലന്മാർ നിയമം കൈയിലെടുത്ത് മാദ്ധ്യമങ്ങൾക്ക് നേരെ അക്രമം അഴിച്ചു വിട്ടാൽ ഈ രാജ്യത്ത് എന്താണ് സംഭവിക്കാത്തത്? തുടങ്ങിയ ചേദ്യങ്ങളും ലേഖനത്തിൽ ഉന്നയിച്ചിരുന്നു. നീതിന്യായ വ്യവസ്ഥയുടെ പവിത്രഗോപുരമായ കോടതി വളപ്പിൽ നിന്ന് പത്രക്കാർക്ക് നേരവീണത് ഒഴിഞ്ഞ മദ്യക്കുപ്പികളായിരുന്നു. കേസില്ലെങ്കിലും എന്തെങ്കിലും ചെയ്യുന്നുണ്ടെന്ന്തിനു തെളിവല്ലേ ഈ മദ്യക്കുപ്പികൾ? ജില്ലാകോടതി വളപ്പിൽ ഇത്രമാത്രം മദ്യക്കുപ്പികൾ എങ്ങനെ വന്നു എന്നാണ് സാധാരണക്കാർ ചോദിക്കുന്നത്.
എന്നാൽ കോടതി വളപ്പിൽ എന്തെങ്കിലും ആവശ്യത്തിന് പോയനവർക്ക് ഈ സംശയം ഒന്നും തന്നെ ഉണ്ടാവുകയില്ല. കാരണം , അടച്ചിട്ട് കാറിനുള്ളിലിരുന്ന് പകലും സന്ധ്യയ്ക്കും മദ്യസേവ നടത്തുന്നത് കണ്ടവരുണ്ട്. കുപ്പികൾ സൂക്ഷിക്കുന്നത് കോടതി വളപ്പിലും. അക്രമത്തിന്റെ മറവിൽ അവ പുറത്തേക്ക് കളയാൻ അലർക്ക് സാധിച്ചു. തുടങ്ങി ഏകപക്ഷീയമായ നിലപാടുകളും ലേഖനത്തിൽ കാണാം.
ഒരു വശത്ത് തിരുവനന്തപുരം ഡിവിഷനിലെ ഒരു വക്കീലും മാതൃഭൂമിയുടെ കേസ് ഏറ്റെടുക്കാത്ത് സാഹചര്യവും മറുവശത്ത് വക്കീലന്മാർക്ക് വേണ്ടി നൂറിലധികം പേർ ഒരുമിച്ച് കോടതിൽ ഹാജരായി നിയമപോരാട്ടത്തിൽ പുതിയ ചരിത്രം കുറിക്കപ്പെടുകയാണ്. നിയമ നടപടികളുമായി അഭിഭാഷകർ മുന്നോട്ടു പോകുമെന്ന് അഡ്വ. മുളീധരൻ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍