നരേന്ദ്ര മോദി സ്വപ്നം കാണുന്ന ക്യാഷ്ലെസ്, പേപ്പർലെസ് ഇന്ത്യയുടെ മുഖ്യശിൽപികളായി അഞ്ചംഗസംഘം; എല്ലാ ഇടപാടുകളും ആധാറുമായി ബന്ധിപ്പിച്ച് മാത്രം; സംവിധാനം നാലുവർഷത്തിനകം പൂർണമായും നടപ്പാക്കും; പഴുതുകളടച്ചുള്ള സിസ്റ്റം ഒരുക്കാൻ ആധാറിന്റെ ശിൽപിയായ കോൺഗ്രസ്സിന്റെ നന്ദൻ നിലേക്കനിയേയും ചാക്കിട്ടുപിടിച്ച് പ്രധാനമന്ത്രി
മറുനാടൻ ഡെസ്ക്
കറൻസി നിരോധനത്തിന് പിന്നാലെ മോദി സ്വപ്നംകാണുന്ന ഡിജിറ്റൽ ഇന്ത്യയും അതിന്റെ ഭാഗമായി കൊണ്ടുവരുന്ന കറൻസി രഹിത ഇടപാടുകളും രാജ്യത്ത് എങ്ങനെ നടപ്പാക്കണമെന്ന് തീരുമാനിക്കാൻ അഞ്ചംഗ ദൗത്യസംഘത്തെ നിയോഗിച്ചതായി റിപ്പോർട്ടുകൾ.
നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എംഡിയും സിഇഓയുമായ എ പി ഹോത, മഹാരാഷ്ട്രാ കേഡറിൽ നിന്നുള്ള മുതിർന്ന ഐഎഎസ് ഓഫീസറും നിലവിൽ ആധാറിന്റെ ചുമതലയുള്ള യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റിയുടെ സിഇഓയുമായ എ ബി പാണ്ഡെ, തമിഴ്നാട് കേഡറിൽ നിന്നുള്ള ഐഎഎസ് ഓഫീസറും പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറിയുമായ ടി വി സോമനാഥൻ, ആധാറിന്റെ ശിൽപിയായി അറിയപ്പെടുന്ന ഇപ്പോൾ കോൺഗ്രസ് നേതാവ് കൂടിയായ നന്ദൻ നിലേക്കനി എന്നിവരാണ് രാജ്യത്തെ കാഷ്ലെസ് ഇടപാടുകൾക്ക് പ്രാപ്തമാക്കുന്നതിന്റെ മുഖ്യശിൽപികളെന്നാണ് സൂചന.
നന്ദൻ നിലേക്കനിയെ കോൺഗ്രസ് പാളയത്തിൽ നിന്ന് കൂടെ കൂട്ടിയതോടെ പ്രധാനമന്ത്രിയുടെ പദ്ധതിക്ക് കൂടുതൽ വിശ്വാസ്യത കൈവന്നതായാണ് റിപ്പോർട്ടുകൾ.
കറൻസി നിരോധനം കൊണ്ടു മാത്രം കള്ളപ്പണം സ്വരുക്കൂട്ടുന്നവരേയും നികുതി വെട്ടിക്കുന്നവരേയും തടയാൻ കഴിയില്ലെന്ന വിലയിരുത്തതിലാണ് കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായാണ് രാജ്യത്തെ അഴിമതിമുക്തവും കള്ളപ്പണമുക്തവും ആക്കുന്ന പദ്ധതിയുടെ അടുത്ത ഘട്ടമായി ക്യാഷ്ലെസ് ഇന്ത്യയെന്ന സങ്കൽപം മോദിയും കേന്ദ്രസർക്കാരും മുന്നോട്ടുവച്ചത്. ഇതിനുവേണ്ടി ആധാറുമായി മാത്രം ബന്ധപ്പെടുത്തി എല്ലാ ഇടപാടുകളും നടത്താവുന്ന രീതിയിലുള്ള സമ്പ്രദായമാണ് കൊണ്ടുവരാൻ പോകുന്നത്.
ഒരു വ്യക്തിയുടെ ആധാർ അക്കൗണ്ട് തന്നെയായിരിക്കും എല്ലാ സാമ്പത്തിക ക്രയവിക്രയങ്ങളിലും അക്കൗണ്ട് നമ്പർ. അതിൽ കൃത്രിമം കാണിക്കാൻ കഴിയില്ലെന്ന സാധ്യത മുൻനിർത്തിയാണ് ഇത്തരമൊരു നീക്കം സർക്കാർ നടത്തുന്നത്. ഇതിന്റെ ഭാഗമായി സാധാരണക്കാർക്കുകൂടി എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും വിധത്തിലും അക്ഷരജ്ഞാനം പോലുമില്ലാത്തവർക്കുപോലും ആധാറുമായി ലിങ്ക് ചെയ്ത സ്വന്തം വിരലടയാളമോ, നേത്രപടലമോ സ്കാൻചെയ്ത് ഇടപാടു നടത്താൻ കഴിയുംവിധത്തിലും മൊബൈൽ ആപഌക്കേഷൻ തയ്യാറാക്കും. നാലുവർഷത്തികം പദ്ധതി ഇന്ത്യയിൽ പൂർണമായും നടപ്പാക്കാൻ കഴിയും വിധത്തിലാണ് ഇതിന് കേന്ദ്രസർക്കാർ ശ്രമങ്ങൾ ആരംഭിച്ചിട്ടുള്ളത്.
ആധാറുമായി പൂർണമായി ബന്ധപ്പിച്ചുകൊണ്ടുള്ള കറൻസിരഹിത ഇടപാടുകൾക്ക് രാജ്യത്തെ ജനങ്ങളെ പ്രാപ്തരാക്കുക എന്ന ദൗത്യമാണ് സംഘത്തിനെ എൽപ്പിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഇത് അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കും. യൂണിവേഴ്സൽ ഇടപാടുകൾക്ക് സജ്ജമായ ഒരു പഌറ്റ്ഫോം ഉൾപ്പെടെ ആധാറുമായി ബന്ധപ്പെടുത്തി എല്ലാ സാമ്പത്തിക ഇടപാടുകളും നടത്താൻ പര്യാപ്തമായ ഒരു സിസ്റ്റം പടിപടിയായി രാജ്യത്ത് ഉണ്ടാക്കുകയാണ് ലക്ഷ്യം.
ഈ അഞ്ചുപേരെ കൂടാതെ പ്രധാനമന്ത്രിയുടെ ഓഫീസിലെയും ധനമന്ത്രാലയത്തിലെയും പ്രമുഖരെയും വിശ്വസ്തരെ കൂടി ഉൾപ്പെടുത്തിയ സമിതിക്കായിരിക്കും രാജ്യത്തെ കറൻസിരഹിതമാക്കി മാറ്റുന്നതിന്റെ ചുമതല. കറൻസി രഹിതമായ ഇടപാടുകൾ, പേപ്പർ ഉപയോഗിക്കാതെയുള്ള അപേക്ഷകളും ഡോക്യുമെന്റുകളും ഉൾപ്പെടുന്ന സിസ്റ്റം തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായി തയ്യാറാക്കും. സാമ്പത്തിക മേഖലയിലേയും സാമൂഹിക മേഖലയിലേയും വിദഗ്ധരുടെ സേവനവും ഉറപ്പാക്കിക്കൊണ്ടാണ് പദ്ധതിയുടെ ആസൂത്രണം നടക്കുന്നത്.
അമിതാഭ് കാന്ത്
ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി അമിതാഭ് കാന്തും ധനമന്ത്രാലയത്തിലെ പ്രധാന ഉദ്യോഗസ്ഥരും നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ കഴിഞ്ഞദിവസം ചർച്ച നടത്തി. എത്തരത്തിൽ കറൻസിരഹിത ഇന്ത്യയെ സൃഷ്ടിക്കാമെന്ന് അമിതാഭ് കാന്ത് വിശദീകരിച്ചുവെന്നും ഏകീകൃത പേയ്മെന്റ് ഇന്റർഫെയ്സ് (യുപിഐ) മുഖേന ഇടപാടുകൾ എങ്ങനെ നടത്താനാകുമെന്നും വ്യക്തമാക്കി.
ഇത്തരം ഇടപാടുകളിലേക്ക് മാറുന്നതിന് ജനങ്ങളെ ആകർഷിക്കുന്നതിനുള്ള പദ്ധതികളും അമിതാഭ് കാന്ത് നിർദ്ദേശിച്ചതായും ഇതിൽ ചിലത് നടപ്പാക്കുന്നതിന് നടപടികളെടുക്കാൻ മോദി മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയതായും റിപ്പോർട്ടുകളിൽ പറയുന്നു.
എ പി ഹോത
കാഷ്ലെസ് ഇടപാടുകളുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന യുപിഐ എന്ന പഌറ്റ് ഫോമിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്ന ചുമല എ പി ഹോതയ്ക്കായിരിക്കും.
എ. പി ഹോത നേതൃത്വം നൽകുന്ന നാഷണൽ പേയ്മെന്റ് കോർ്പ്പറേഷനാണ് യുപിഐ ഇടപാടുകളിൽ ബാങ്കുകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ മാറിനിന്ന എസ്ബിഐ, എച്ച് ഡിഎഫ്സി തുടങ്ങിയ ബാങ്കുകളെ ഇപ്പോൾ ഈ പഌറ്റ് ഫോമിലേക്ക് കൊണ്ടുവന്ന എപി ഹോത ഇതിനകം 21 ബാങ്കുകളെ കൂടി തങ്ങൾക്കൊപ്പം ഈ പദ്ധതിക്കൊപ്പം കൊണ്ടുവന്നുകഴിഞ്ഞതായാണ് റിപ്പോർട്ട്.
ഇതുസംബന്ധിച്ച് മാദ്ധ്യമങ്ങളിൽ പരസ്യങ്ങൾ വന്നതോടെ എന്താണ് യുപിഐയെന്ന അവബോധം രാജ്യത്ത് സൃഷ്ടിക്കാൻ കഴിഞ്ഞതായാണ് വിലയിരുത്തൽ. പേടിഎം പോലുള്ള കമ്പനികളുടെ വെല്ലുവിളി മറികടന്ന് വളരാൻ യുപിഐ എന്ന ട്രാൻസാക്ഷൻ പഌറ്റ്ഫോമിനെ സജ്ജമാക്കുന്ന ദൗത്യമാണ് ഹോതയ്ക്കുള്ളത്.
എബി പാണ്ഡെ
ഈ ഇടപാടുകളെ ആധാറുമായി ബന്ധപ്പെടുത്തുന്നതിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നതിന്റെയും ഇതിന്റെ ക്രമീകരണം ഏർപ്പെടുത്തുന്നതിന്റെയും ചുമതലയാണ് എബി പാണ്ഡേയ്ക്ക്. ഇപ്പോൾ യുഐഡിഎഐയുടെ സിഇഒആയ പാണ്ഡേയോടെ ആധാറിനെ എങ്ങനെ കറൻസി രഹിത ഇടപാടുകളുമായി എളുപ്പം ബന്ധിപ്പിക്കാമെന്ന് നിർദ്ദേശിക്കാൻ ചുമതലപ്പെടുത്തിക്കഴിഞ്ഞു. ആധാറുമായി ബന്ധപ്പെടുന്നുന്ന മൊബൈൽ ആപ് വികസിപ്പിക്കാനും ഇതുപയോഗിച്ച് ഓൺലൈൻ ഇടപാടുകൾ നടത്താനും ആധാർ നമ്പർ അക്കൗണ്ട് നമ്പർ പോലെ പ്രവർത്തിക്കുന്ന സാധ്യതകൾ പരിഗണിക്കാനുമാണ് നിർദ്ദേശം.
ഇതിന്റെ ഭാഗമായി പാണ്ഡെ രാജ്യത്തെ മൊബൈൽ നിർമ്മാതാക്കളുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞു. ആധാറുമായി ബന്ധപ്പെടുത്തിയിട്ടുള്ള വ്യക്തിയുടെ നേത്രപടലം, വിരലടയാളം എന്നിവ മൊബൈൽ ഉപയോഗിച്ച് സ്കാൻചെയ്യാൻ കഴിയുമോ എന്ന സാധ്യതയാണ് പരിശോധിക്കുന്നത്. ഇത് നടപ്പിലാക്കാനായാൽ അക്ഷരാഭ്യാസം ഇല്ലാത്തവർക്കുപോലും ഇടപാട് നടത്താനാകുമെന്നാണ് പ്രതീക്ഷ. നിതി ആയോഗിലെ പ്രവൃത്തി പരിചയം ഉപയോഗിച്ച് ബാങ്കുകളെയും വ്യാപാരികളെയും സഹകരിപ്പിക്കാനും പാണ്ഡെയുടെ ഇടപെടലുകൾ ഉണ്ടാകും.
സോമനാഥൻ
തമിഴ്നാട് കേഡറിലെ സോമനാഥൻ നരേന്ദ്ര മോദിക്ക് പ്രിയങ്കരനായ ഓഫീസറാണ്. സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റുനേടിയ അദ്ദേഹം ചാർട്ടേഡ് അക്കൗണ്ടന്റും കമ്പനി സെക്രട്ടറിയുമെല്ലാമായിരുന്നു. ഇതിനു പുറമെ കോർപ്പറേറ്റ് മാനേജ്മെന്റ്ിലും ഫിനാൻസിലും ലണ്ടനിൽ നിന്ന് പഠനം നടത്തിയിട്ടുമുണ്ട് സോമനാഥൻ. കൂടാതെ ഹാർവാഡ് ബിസിനസ് സ്കൂളിലും അദ്ദേഹം പഠനം നടത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി ഉദ്ദേശിക്കുന്ന രീതിയിൽ പദ്ധതിയുടെ ഏകീകരണം നിർവഹിക്കുന്നതിന്റെ ചുമതലയാണ് സോമനാഥന്്. ഇതുമായി ബന്ധപ്പെട്ട് കോർപ്പറേറ്റ് മേഖലയിൽ നിന്നും ബാങ്കുകളിൽ നിന്നും മറ്റു സാമ്പത്തിക വിദഗ്ധരിൽ നിന്നും ലഭിക്കുന്ന ആശയങ്ങൾ പരിശോധിക്കുകയും അതിൽ മികച്ചവയെ പ്രയോഗത്തിൽ വരുത്തുകയും ചെയ്യുന്നതിന്റെ ചുമതലയും സോമനാഥനായിരിക്കും. വളരെ പെട്ടെന്ന് നടപ്പാക്കേണ്ടത് ഏത്, തുടർ നടപടികൾ എന്തെല്ലാം എന്നിങ്ങനെയുള്ള കാര്യങ്ങളിലും സോമനാഥൻ നിർദ്ദേശങ്ങൾ നൽകും.
നന്ദൻ നിലേക്കനി
ഇവർ നാലുപേർക്കും പുറമെ കോൺഗ്രസ് നേതാവുകൂടിയായ നന്ദൻ നിലേക്കനിയെക്കൂടി തന്റെ സ്വപ്നപദ്ധതി നടപ്പാക്കുന്ന കോർ ടീമിൽ ഉൾപ്പെടുത്തിയാണ് പ്രധാനമന്ത്രി എല്ലാവരേയും ഞെട്ടിച്ചിരിക്കുന്നത്. ആധാറിന്റെ ശിൽപിയെന്ന നിലയിൽ കാഷ്ലെസ് ഇടപാടുകൾക്ക് ആധാർ എത്രത്തോളം നന്നായി പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് നിലേക്കനിക്ക് വ്യക്തമാക്കാനാകും.
ഇതുതന്നെയാണ് അദ്ദേഹത്തിന്റെ സാന്നിധ്യവും ഈ സാമ്പത്തിക പരിഷ്കരണ വേളയിൽ മോദി ഉറപ്പുവരുത്തിയതിന്റെ പ്രധാന കാരണം. രാജ്യത്തെ ചില മുഖ്യമന്ത്രിമാരെ കൂടി ഉൾപ്പെടുത്തി രൂപീകരിച്ച 13 അംഗ കമ്മിറ്റിയാകും വരും ദിനങ്ങളിൽ എങ്ങനെ കാഷ്ലെസ് ഇന്ത്യ പദ്ധതി നടപ്പിലാക്കുമെന്ന് തീരുമാനിക്കുക. ഈ അഞ്ചുപേർക്കാണ് മോദിയുടെ മനസ്സിലെ സ്വപ്നപദ്ധതി നടപ്പാക്കുന്നതിന്റെ തന്ത്രപ്രധാന ചുമതലയെന്നാണ് റിപ്പോർട്ടുകൾ. അതോടൊപ്പം എൻപിസിഐ മേധാവി ദിലിപ് അസ്ബെ, ആധാറിന്റെ ചീഫ് ആർക്കിടെക്റ്റ് പ്രമോദ് വർമ്മ, ഇന്ത്യാസ്റ്റാക്കിന്റെ ആർകിടെക്റ്റ് തുടങ്ങിയവരെല്ലാം ഈ പദ്ധതിയുടെ ഭാഗമാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്