ടിപി - ജയകൃഷ്ണൻ വധക്കേസുകൾ സിബിഐ ഏറ്റെടുക്കുമെന്ന് ഉറപ്പായി; ടിപി കേസ് ഗൂഢാലോചന അന്വേഷിക്കാൻ നളിനി നെറ്റോയുടെ കത്ത് തുറുപ്പ്ചീട്ടാകും; തെരഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മിനെ കൊലയാളി പാർട്ടിയാക്കി തളർത്താൻ ഉറപ്പിച്ച് ബിജെപിയും സിബിഐയും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐയെ ഉപയോഗിച്ച് കേരളത്തിൽ സിപിഎമ്മിനെ ഒതുക്കി ബിജെപിക്ക് വേരുപിടിപ്പിക്കാൻ അമിത് ഷാ ഇട്ട പദ്ധതികളെ കുറിച്ച് നേരത്തെ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. സിപിഎമ്മിനെ പിടിച്ചുകുലുക്കിയ കൊലപാതക കേസുകളിലെ ഗൂഢാലോചനയിൽ അന്വേഷണം സിബിഐക്ക് വിട്ട് പൊതുസമൂഹത്തിന് മുന്നിൽ സിപിഎമ്മിന് കൊലയാളി പാർട്ടിയെന്ന ഇമേജ് നൽകുക എന്നതാണ് അമിത്ഷായുടെ ബുദ്ധിയിൽ വിരിഞ്ഞ കാര്യം. സിപിഎമ്മിൽ നിന്നും ബിജെപിയിലേക്ക് കൂടുതൽ അണികൾക്ക് ഒഴുകുന്നതിനും അതുവഴി പാർട്ടിക്ക് കൂടുതൽ ശക്തമാകാമെന്നുമാണ് വിലയിരുത്തൽ.
ആർഎസ്എസ് നേതാവ് കതിരൂർ മനോജ് വധക്കേസിൽ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയാരാജനെ പ്രതിചേർക്കുമെന്ന സൂചനകൾ പുറത്തുവരുന്നതിനിടെ ടി പി ചന്ദ്രശേഖരൻ - ജയകൃഷ്ണൻ മാസ്റ്റർ വധക്കേസുകളിലെ ഉന്നതതല ഗൂഢാലോചന സിബിഐയെ കൊണ്ട് അന്വേഷിക്കാനുള്ള നീക്കമാണ് സിപിഎമ്മിന് തിരിച്ചടിയാകുന്നത്. അടുത്തകാലത്തായി സിപിഎമ്മിന് കനത്ത തിരിച്ചടിയുണ്ടാക്കിയ ടി പി ചന്ദ്രശേഖരൻ വധക്കേസിൽ സിബിഐ അന്വേഷണ സാധ്യതകൾ തേടിയുള്ള യുഡിഎഫ് സർക്കാറിന്റെ നീക്കത്തിന്റെ ലക്ഷ്യം തന്നെ ബിജെപിക്ക് അവസരം ഒരുക്കുമെന്നത് ഉറപ്പാണ്.
കേസിലെ ഉന്നതതല ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന പൊലീസിനെ സഹായിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി നളിനി നെറ്റോ കേന്ദ്ര സർക്കാരിനു കത്തെഴുതി. കേസിലെ യഥാർഥ പ്രതികളെ വെളിച്ചത്തുകൊണ്ടുവരുന്നതിനുവേണ്ടിയാണ് അഡീ. ചീഫ് സെക്രട്ടറി കേന്ദ്ര സഹായം തേടിയത്. ഈ കേസിന് പുറമേ ജയകൃഷ്ണൻ വധക്കേസിലും സിബിഐ അന്വേഷണ ആവശ്യം ഉയർന്നിട്ടുണ്ട്. ടി പി വധക്കേസിൽ ശിക്ഷിക്കപ്പെട്ടത് യഥാർത്ഥ പ്രതികൾ തന്നെയാണെങ്കിൽ ജയകൃഷ്ണൻ വധക്കേസിൽ ശിക്ഷ അനുഭവിച്ചവർ പാർട്ടി നൽകിയ പ്രതികളാണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ട് കേസുകളും സിപിഎമ്മിന് പ്രത്യേകിച്ച കണ്ണൂരിലെ പാർട്ടിക്ക് തലവേദന ആകുന്നത്.
ഫലത്തിൽ സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തെ സഹായിക്കണം എന്നാവശ്യപ്പെട്ട് നളിനി നെറ്റോ എഴുതിയ കത്ത് മൂലം സിബിഐ അന്വേഷണം ആവശ്യം ബിജെപിക്ക് ശക്തമായി ഉന്നയിക്കാൻ അവസരമാണ് ഒരുങ്ങുന്നത്. സംസ്ഥാന ഏജൻസിയുടെ അന്വേഷണം തൃപ്തികരമല്ലെന്ന വാദം ഇതോടെ ബിജെപി ഉയർത്തുമെന്ന് ഉറപ്പായിട്ടണ്ട്. ടി.പി. വധക്കേസിൽ പ്രതികളായി ജയിലിൽ കഴിയുന്നവരുടെയും ഉന്നത സിപിഐ(എം). നേതാക്കളുടെയും മൊബൈൽ ഫോൺ വിവരങ്ങൾ ശേഖരിക്കാൻ സഹായിക്കണമെന്നു നളിനി നെറ്റോ ടെലികോം മന്ത്രാലയത്തിനു നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ടി.പി. വധത്തിലെ ഉന്നതതല ഗൂഢാലോചനയെക്കുറിച്ച് ഉത്തരമേഖലാ എ.ഡി.ജി.പി: എൻ. ശങ്കർറെഡ്ഡിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. എന്നാൽ, അന്വേഷണം മരവിച്ചസ്ഥിതിയിലാണ്.
ഒരുവർഷത്തിനു മുമ്പുള്ള ഫോൺവിളികളുടെ വിശദാംശങ്ങൾ ലഭ്യമാകാത്തതാണു പ്രധാന തടസം. ഒരുവർഷത്തിനു മുമ്പുള്ള വിവരങ്ങൾ ലഭിക്കണമെങ്കിൽ മൊബൈൽ സേവനദാതാക്കളുടെ കേന്ദ്ര സെർവറുകൾ പരിശോധിക്കണം. ഒരുവർഷം വരെയുള്ള കോളുകളുടെ വിവരങ്ങൾ മാത്രമേ സൂക്ഷിക്കാറുള്ളൂവെന്നും ഡൽഹിയിലെ കേന്ദ്ര ഓഫീസിനെ സമീപിച്ചാൽ എല്ലാ വിവരങ്ങളും ലഭിക്കുമെന്നും കേരളത്തിലെ മൊബൈൽ സേവനദാതാക്കൾ അന്വേഷണ സംഘത്തെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് അഡീ. ചീഫ് സെക്രട്ടറി ടെലികോം മന്ത്രാലയത്തിനു കത്തെഴുതിയത്.
അതേസമയം, ജയകൃഷ്ണൻ വധക്കേസിലും ടി.പി. കേസിലും സിബിഐ. അന്വേഷണം ഉടൻ പ്രഖ്യാപിക്കുമെന്നു സൂചനയുണ്ട്. ടി.പി. വധത്തിലെ ഗൂഢാലോചനയും ജയകൃഷ്ണൻ കേസിന്റെ പുനരന്വേഷണവുമാണ് സിബിഐ. ഏറ്റെടുക്കുന്നത്. ഇതിനുള്ള നടപടികൾ പൂർത്തിയായി. ജയകൃഷ്ണൻ വധക്കേസിലെ യഥാർഥപ്രതികൾ തങ്ങളല്ലെന്ന് ഇപ്പോഴത്തെ പ്രതികൾ വെളിപ്പെടുത്തിയതിനെത്തുടർന്നാണു കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. രണ്ടു കേസുകളിലും സിബിഐ. രഹസ്യാന്വേഷണം നടത്തി വരികയാണ്. ടി.പി. കേസ് ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിച്ച് സംസ്ഥാന സർക്കാർ രണ്ടുവട്ടം കേന്ദ്രത്തിനു കത്തയച്ചെങ്കിലും സിബിഐ. അനുകൂല നിലപാട് എടുത്തില്ല.
അതിനിടെ, കതിരൂർ മനോജ് വധക്കേസിൽ സിപിഐ(എം). കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെ പ്രതിയാക്കി പ്രഥമ വിവര റിപ്പോർട്ട് സമർപ്പിക്കാൻ സിബിഐ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ ഇരിക്കയാണ്. കതിരൂർ മനോജ് വധക്കേസിൽ സിപിഐ(എം) നേതാവ് പി ജയരാജനെ പ്രതി ചേർക്കുമെന്ന് ഉറപ്പായതോടെ സിപിഎമ്മിന്റെ അടിത്തറ ഇളകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മറ്റുരണ്ടും നേതാക്കളെക്കൂടി അറസ്റ്റ് ചെയ്യാനും സിപിഐ(എം) കൊലപാതകികളുടെയും ഗുണ്ടകളുടെയും പാർട്ടിയാക്കി ചിത്രീകരിക്കാനുമാണ് നീക്കം. ടിപി ചന്ദ്രശേഖരൻ വധക്കേസ് കൂടി സിബിഐയെ ഏൽപ്പിക്കാൻ അമിത് ഷാ ആലോചന സജീവമാക്കിയിട്ടുണ്ട്. ടിപി വധക്കേസിന്റെ പേരിൽ രണ്ട് നേതാക്കളെ കൂടി പിടിക്കാം എന്നാണ് കണക്ക്.
ഒരു സമയത്ത് സിപിഎമ്മിനെ ലക്ഷ്യമാക്കുമ്പോൾ തന്നെ മറുവശത്ത് കോൺഗ്രസിനെതിരെയുള്ള നീക്കവും സജീവമാണ്. ബാർ കോഴ അടക്കമുള്ള ചില അഴിമതി കേസുകൾ ഏറ്റെടുക്കാൻ സിബിഐ ആലോചിക്കുന്നു എന്നാണ് സൂചന. ദേശീയ ഗെയിംസ് അഴിമതിയുടെ കേന്ദ്രഫണ്ട് വിനിയോഗം മാത്രമാണ് സിബിഐ ഇതുവരെ അന്വേഷണത്തിന് വിധേയമാക്കിയിട്ടുള്ളത്. സംസ്ഥാന ഫണ്ട് വിനിയോഗത്തിൽ വൻ ക്രമക്കേട് നടന്നു എന്ന് ആരോപണം ഉയർന്നിട്ടുണ്ട്. അതുകൊണ്ട് ദേസീയ ഗെയിംസ് അഴിമതി കൂടി ഏറ്റെടുത്താലോ എന്ന ആലോചന സജീവമാണ്. സിപിഎമ്മിനെ കൊലയാളികളുടെ പ്രതിയാക്കിയും കോൺഗ്രസിനെ അഴിമതിക്കാരുടെ പ്രതിയാക്കിയും ചിത്രീകരിച്ചാൽ ബദലായി ബിജെപി ഉയർത്തിക്കാട്ടാം എന്നാണ് ചിന്ത.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍