ഇടതുസർക്കാർ എത്തിയതിന്റെ പ്രതീക്ഷയോടെ ചക്കിട്ടപ്പാറയിലെ ഇരുമ്പയിര് കുഴിച്ചെടുക്കാൻ കരുനീക്കി ബെല്ലാരി കമ്പനി; ഖനനം നടന്നാൽ പഞ്ചായത്തിൽ അടിമുടി വികസനമെന്ന് വാഗ്ദാനം; കമ്പനിയുടെ അപേക്ഷ ഒറ്റക്കെട്ടായി തള്ളി പഞ്ചായത്ത് അംഗങ്ങൾ
കെ സി റിയാസ്
കോഴിക്കോട്: മുൻകാലങ്ങളിൽ ഏറെ വിവാദമുയർന്ന ചക്കിട്ടപ്പാറ ഇരുമ്പയിര് ഖനനത്തിനായി എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന്റെ പശ്ചാത്തലത്തിൽ കരുക്കൾ നീക്കി ബെല്ലാരിയിലെ പ്രമുഖ കമ്പനി. വി എസ് സർക്കാറിന്റെ കാലത്ത് എളമരം കരീം വ്യവസായ വകുപ്പ് മന്ത്രിയായിരിക്കെ ലഭിച്ച ഖനനാനുമതിയുമായി മുന്നോട്ടുപോയ പദ്ധതിയെപ്പറ്റി ഏറെ അഴിമതി വിവാദങ്ങൾ ഉയർന്നതിനെ തുടർന്ന് ഉമ്മൻ ചാണ്ടി സർക്കാർ അനുമതി റദ്ദാക്കുകയായിരുന്നു.
എന്നാൽ പുതിയ സർക്കാർ അധികാരമേറ്റതോടെ പദ്ധതി വീണ്ടും ജീവൻ വെപ്പിക്കാൻ ചില കേന്ദ്രങ്ങൾ നീക്കം സജീവമാക്കിയെങ്കിലും നേരിയ ഭൂരിപക്ഷത്തിൽ ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്ത് ഖനനത്തിന് അനുമതി നൽകില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. കർണ്ണാടകയിലെ ബെല്ലാരി മേഖലയിൽ ഇരുമ്പയിര് ഖനനം നടത്തുന്ന വൻകിട കമ്പനികളിൽ ഒന്നായ എം എസ് പി എൽ (മിനറൽസ് സെയിൽസ് പ്രൈവറ്റ് ലിമിറ്റഡ്) ആണ് പഞ്ചായത്തിന് മുന്നിൽ അപേക്ഷയുമായി എത്തിയത്.
പരിസ്ഥിതിയെ ബാധിക്കുന്ന വിഷയങ്ങളിൽ ഇപ്പോഴുള്ള നിയമപ്രകാരം ഖനനം നടക്കുന്ന പ്രദേശത്തെ തദ്ദേശ സ്ഥാപനത്തിന്റെ അനുമതിയില്ലാതെ കമ്പനി തുടങ്ങാനാവില്ല. കുടിവെള്ള ചൂഷണത്തിന്റെ പേരിൽ പാലക്കാടു ജില്ലയിൽ പെപ്സിക്കും കൊക്കോകോളയ്ക്കുമെതിരെ പെരുമാട്ടി, പുതുശ്ശേരി പഞ്ചായത്തുകൾ കർശന നിലപാടു സ്വീകരിച്ചിരുന്നു. ഈ വഴിയിൽ ഇരുമ്പയിര് ഖനനത്തിന് സർക്കാർ അനുമതി നൽകിയിലാലും അത് തടയാനാകുമെന്ന പ്രതീക്ഷയിലാണ് ചക്കിട്ടപ്പാറ പഞ്ചായത്ത്.
ഖനനം നടന്നാൽ പഞ്ചായത്തിൽ ഒട്ടേറെ വികസനം ഉണ്ടാകുമെന്നും 700 പേർക്ക് തൊഴിൽ കിട്ടുമെന്നും കമ്പനി പഞ്ചായത്തിന് നൽകിയ അപേക്ഷയിൽ വാഗ്ദാനം നൽകുന്നുണ്ട്. ജോലിയിൽ നാട്ടുകാർക്ക് മുന്തിയ പരിഗണന നൽകുമെന്നും പറയുന്നു. ഇത് ചർച്ച ചെയ്യാനായി കഴിഞ്ഞദിവസം ചേർന്ന പഞ്ചായത്ത് ബോർഡ് യോഗമാണ് ഭരണ-പ്രതിപക്ഷ ഭേദമെന്യേ കമ്പനിയുടെ അപേക്ഷ നിരസിക്കാൻ ഒറ്റക്കെട്ടായി തീരുമാനമെടുത്തത്. സിപിഐ(എം) ഇവരുടെ അപേക്ഷ പരിഗണിക്കുമെന്നും കമ്പനിക്ക് അനുമതി നൽകിയേക്കുമെന്നും പ്രചരണമുണ്ടായിരുന്നെങ്കിലും പഞ്ചായത്തിൽ സിപിഐ(എം) അംഗങ്ങൾ കമ്പനിയുടെ അപേക്ഷയെ എതിർക്കുകയായിരുന്നു.
എംഎസ്പിഎൽ കമ്പനിക്ക് അനുകൂലമായി ഗ്രാമപഞ്ചായത്ത് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ഖനനത്തിന് തങ്ങൾ അനുകൂലമല്ലെന്നും മറിച്ചുള്ള വാർത്തകളെല്ലാം അസംബന്ധമാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പ്രതികരിച്ചു. ചില ചാനലുകളിൽ ഖനന നീക്കത്തെ സി പി എം എതിർത്തില്ലെന്ന് വാർത്ത പ്രചരിച്ചത് ശരിയല്ല. ഒരംഗം എതിർത്താൽ പോലും ഞങ്ങൾ പദ്ധതിയെ തുണക്കില്ല.
കർണ്ണാടക കമ്പനി പഞ്ചായത്തിന്റെ അനുമതിക്കായി അപേക്ഷ നൽകിയെന്നത് ശരിയാണ്. എന്നാൽ ഞങ്ങൾ അനുമതി നൽകിയിട്ടില്ല. ഗ്രാമപഞ്ചായത്തിൽ 15 അംഗങ്ങളാണുള്ളത്. അതിലെ ഭൂരിപക്ഷമായ എട്ടുപേരെന്നത് ഇടതുപക്ഷമാണ്. ഖനനത്തിനുള്ള കമ്പനിയുടെ അനുമതിയെ ഞങ്ങൾ എതിർത്തില്ല എന്നു പറയുമ്പോൾ സ്വാഭാവികമായും അനുമതി കിട്ടേണ്ടതാണ്. ഇതിൽ നിന്നുതന്നെ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാ വിരുദ്ധവും ശുദ്ധ അസംബന്ധവുമാണെന്ന് മനസിലാകും. പഞ്ചായത്ത് ബോർഡ് കൂടി ഒന്നാകെ കമ്പനിയുടെ അപേക്ഷയെ തള്ളിക്കളയുകയാണ് ഉണ്ടായതെന്നും അവർ വ്യക്തമാക്കി.
ചക്കിട്ടപ്പാറയിൽ 406.45 ഹെക്ടറിലും മാവൂരിൽ 53.93 ഹെക്ടറിലും കാക്കൂരിൽ 281.22 ഹെക്ടറിലും ഇരുമ്പയിര് ഖനനത്തിന് വി എസ് സർക്കാരിന്റെ കാലത്താണ് പ്രാഥമികാനുമതി അനുമതി നൽകിയത്. പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതിലോല പ്രദേശമായി വിജ്ഞാപനം ചെയ്ത സ്ഥലത്തായിരുന്നു ഈ ഖനാനുമതിയെല്ലാം. പദ്ധതിക്കെതിരെ അഴിമതി ആരോപണം അടക്കമുള്ള വിഷയങ്ങൾ ഉയർന്നതിനെ തുടർന്ന് 2013 നവംബർ 11ന് ഉമ്മൻ ചാണ്ടി സർക്കാറാണ് ഖനനാനുമതി റദ്ദാക്കിയത്.
തുടർന്ന് എം എസ് പി എൽ കമ്പനി അനുമതിക്കായി വീണ്ടും കേന്ദ്രസർക്കാരിനെ സമീപിച്ചു. ഇരുമ്പയിര് വ്യവസായ മേഖലയിൽ ബെല്ലാരി സഹോദരങ്ങൾ എന്നറിയപ്പെടുന്ന റെഡ്ഡി സഹോദരങ്ങളുടെ കമ്പനിയുമായി കടുത്ത മത്സരം നടത്തുന്ന എം എസ് പി എൽ, ബിജെപി നേതൃത്വവുമായും കേന്ദ്രസർക്കാരിലും അടുത്ത ബന്ധം പുലർത്തുന്നവരാണ്. നരേന്ദ്ര മോദി സർക്കാരിന്റെ വികസന നയമനുസരിച്ച് കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തി ഖനനാനുമതി നേടിയെടുക്കാനാണ് കമ്പനി ശ്രമിച്ചുവരുന്നത്. അതിനിടെയാണ് പ്രസ്തുത പഞ്ചായത്ത് ബോർഡിൽനിന്നു തന്നെ കമ്പനിക്കു അപ്രതീക്ഷിത തിരിച്ചടി ഉണ്ടായത്. എന്നാൽ ഈ എതിർപ്പ് എത്ര കാലമുണ്ടാകുമെന്ന കാര്യത്തിൽ പരിസ്ഥിതി പ്രവർത്തകർക്ക് ആശങ്കയുണ്ട്.
അതീവ ദുർബല പ്രദേശമായ, കസ്തൂരി രംഗൻ റിപ്പോർട്ട് നടപ്പാക്കേണ്ട ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട്ടെ വനമേഖലയിലെ ആയിരം ഏക്കറോളം വരുന്ന ഭൂമിയിൽ, പദ്ധതി യാഥാർത്ഥ്യമാക്കാനാകുമെന്ന പ്രതീക്ഷയിൽ കർണ്ണാടകയിൽ നിന്നുള്ള ഒരു വൻകിട സ്വകാര്യ ഖനി കമ്പനി മുമ്പ് സർവ്വെ നടപടികൾ ആരംഭിച്ചെങ്കിലും എതിർപ്പിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. പദ്ധതിയോട് കേന്ദ്ര സർക്കാറിന് പൂർണ്ണ മനസ്സായിരുന്നു. സർവ്വെക്ക് വനം, വന്യജീവി, വ്യവസായ, മൈനിങ് ആൻഡ് ജിയോളജി വകുപ്പുകളെല്ലാം അനുമതി നൽകിയിരുന്നുവെങ്കിലും കേരളം പൂർണമായും അനുകൂലമായിരുന്നില്ല. പ്ലാന്റേഷൻ കോർപ്പറേഷന്റെ കയ്യിലുള്ള ഈ വനഭൂമി 30 വർഷത്തേക്ക് പാട്ടത്തിനെടുത്ത് കരിങ്കല്ലിൽ നിന്ന് ഇരുമ്പയിര് വേർതിരിക്കുന്ന ഖനി തുടങ്ങാനായിരുന്നു കമ്പനിയുടെ പദ്ധതി.
കസ്തൂരി രംഗൻ റിപ്പോർട്ട് നടപ്പാക്കേണ്ട വനമേഖലയാണിത്. പശ്ചിമഘട്ടത്തിന്റെ ഭാഗമായുള്ള ഇവിടെ കടുവകൾ ഉൾപ്പടെയുള്ള വന്യജീവികൾ ധാരാളമുണ്ട്. പ്രതിദിനം 14 കോടി ലിറ്റർ വെള്ളം ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി എടുക്കേണ്ട പെരുവണ്ണാമുഴി ഡാമിനോട് ചേർന്ന മലനിരകളും ഇവിടെയാണ്. ഒരു ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും നടത്താൻ പറ്റില്ലെന്ന കസ്തൂരി രംഗൻ റിപ്പോർട്ട് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കവും, മറുഭാഗത്ത് പശ്ചിമഘട്ട മലനിരകളിലെ വനങ്ങളിൽ ഖനി തുടങ്ങാനുള്ള കേന്ദ്രത്തിന്റെ പൂർണ്ണ പിന്തുണയും പദ്ധതിയെ വിവാദത്തിലാക്കിയിരുന്നു. ഇതിനു പുറമെ പദ്ധതിക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ അഴിമതി വിവാദവും സജീവ ചർച്ചയായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍