കോടികളുടെ പ്രലോഭനത്തിൽ വീഴാതെ സഹാറാ മുതലാളിയെ ഇരുമ്പഴിക്കുള്ളിലാക്കിയ ഐഎഎസ്സുകാരനെ പിണറായിയും ഉമ്മൻ ചാണ്ടിയും ചേർന്ന് മൂലയ്ക്കിരുത്തുമോ? അഴിമതിക്കെതിരെ നിലപാടെടുത്ത അഡീഷണൽ ചീഫ് സെക്രട്ടറിയെ നിശബ്ദനാക്കാൻ ഇടത്-വലത് പൊറാട്ടുനാടകം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അഴിമതി കാര്യത്തിൽ കേരളത്തിലെ നേതാക്കൾ കൂട്ടിക്കൊടുപ്പുകാരെക്കാൾ മോശമാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഇടതും വലതും ചേർന്ന് അധികാരം പങ്കുവെക്കുകയും ഖജനാവ് കൊള്ളടിക്കുകയും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായി പറാട്ടു സമരം നടത്തുകയും ചെയ്യുന്നത് പതിവാണ്.
കശുവണ്ടി കോർപറേഷൻ ചെയർമാനും ഐഎൻടിയുസി നേതാവുമായ ചന്ദ്രശേഖരൻ നടത്തിയ നിരാഹാരവും അതിന് ഉമ്മൻ ചാണ്ടിയും പിണറായി വിജയനും ചേർന്ന് ഉണ്ടാക്കിയ ഒത്തുതീർപ്പും ഈ കൂട്ടിക്കൊടുപ്പ് രാഷ്ട്രീയത്തിലെ അവസാന കാഴ്ചയാണ്. കോടികളുടെ അഴിമതി നടത്തിയ കശുവണ്ടി കോർപറേഷനെ നേരെയാക്കാൻ ഒരു ഐഎഎസ് ഓഫീസർ നടത്തിയ ധീരമായ ഇടപെടലിനെയാണ് ഇടതു-വലതു സഖ്യം ഒരുമിച്ച് തകർത്തത്. ശതകോടീശ്വരനായ സഹാറ മുതലാളി സുബ്രത റേയിയുടെ അന്തകനായി മാറിയ സത്യ സന്ധനായ ഉദ്യോഗസ്ഥനെ മറികടക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഈ ഒത്തുതീർപ്പ് നാടകം നടന്നത്.
കശുവണ്ടി വികസന കോർപ്പറേഷനുള്ള 30 കോടി രൂപയുടെ ധനസഹായം തടഞ്ഞ യു. ഡി. എഫ് സർക്കാരിനെതിരെയാണ് കോൺഗ്രസ് നേതാവ് ആർ.ചന്ദ്രശേഖരൻ സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സത്യാഗ്രഹം നടത്തിയത്. സത്യാഗ്രഹത്തിന് പിന്തുണയുമായി പിണറായി വിജയൻ ഉൾപ്പെടെയുള്ള സി. പി.എം നേതാക്കൾ എത്തിയതോടെയാണ് സമരം ഏതുവിധേനയും ഒത്തുതീർപ്പിലെത്തിക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ, ഈ ഒത്തുതീർപ്പിനുപിന്നിൽ മറ്റൊരു ഗൂഢാലോചനയുണ്ടെന്നാണ് നിഷ്പക്ഷമതികൾ ചിന്തിക്കുന്നത്.
കശുഅണ്ടി കോർപ്പറേഷന് സർക്കാർ അനുവദിച്ച ധനസഹായം ധനവകുപ്പ് നിഷേധിച്ചതിനെതിരെയായിരുന്നു കശുവണ്ടി കോർപറേഷൻ ചെയർമാൻ കൂടിയായ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ സെക്രട്ടേറിയേറ്റ് പടിക്കൽ സമരം തുടങ്ങിയത്. കോൺഗ്രസ് സർക്കാരിനെതിരെ കോൺഗ്രസിന്റെ തന്നെ തൊഴിലാളി നേതാവ് സമരം നടത്തുകയും അതിന് പിന്തുണയുമായി സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും മുന്‍മന്ത്രി എളമരം കരീമും സമരപ്പന്തലിൽ എത്തുകയും ചെയ്തത് അപൂർവമായ രാഷ്ട്രീയ സംഭവവികാസമായിരുന്നു. തൊട്ട് പിന്നാലെ കോർപ്പറേഷന് പണം ഉടൻ നൽകാനുള്ള തീരുമാനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സമരപ്പന്തലിൽ എത്തി ചന്ദ്രശേഖരനെ അറിയിച്ചു. തുടർന്ന് രമേശ് നൽകിയ നാരങ്ങാ നീരു കുടിച്ച് ചന്ദ്രശേഖരൻ സമരം അവസാനിപ്പിച്ചു. സിഐടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനും കഴിഞ്ഞ ദിവസം സമരപ്പന്തലിൽ എത്തി പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ധനസാഹായം തടഞ്ഞതോടെ തൊഴിലാളികൾക്ക് ശമ്പളമോ ബോണസോ നൽകാൻ കഴിയാത്ത സാഹചര്യം ഉടലെടുത്തിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായും മന്ത്രി രമേശ് ചെന്നിത്തലയുമായും അവസാന നിമിഷവും ചർച്ച നടത്തിയിട്ടും ഫലമില്ലാതായപ്പോഴാണ് ചന്ദ്രശേഖരൻ സത്യാഗ്രഹമാരംഭിച്ചത്. മന്ത്രിസഭാ യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യുകയും അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിനെ മന്ത്രിസഭാ യോഗത്തിലേക്ക് വിളിച്ചു വരുത്തി മന്ത്രിമാർ വിശദീകരണം ആരായുകയും ചെയ്തു. എന്നാൽ കശുവണ്ടിവികസന കോർപ്പറേഷനിൽ മൊത്തം അഴിമതിയാണെന്നും തുക ഇനിയും നൽകുന്നത് കൂടുതൽ കുഴപ്പങ്ങൾക്ക് ഇടയാക്കുമെന്നും അദ്ദേഹം മറുപടി നൽകി. എന്നാൽ, ഈ കുഴപ്പങ്ങൾ ഇപ്പോഴത്തെ സർക്കാർ ഉണ്ടാക്കിയതല്ലെന്നും തുക എത്രയും വേഗം അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വ്യവസായ സെക്രട്ടറി മുഖേന തുക നൽകാൻ തീരുമാനിച്ചതായി ധനമന്ത്രി കെ.എം. മാണി പിന്നീട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പണം നൽകാൻ തീരുമാനിച്ചിട്ടും ഉത്തരവിറങ്ങാൻ വൈകിയതിനാൽ സത്യാഗ്രഹം നീണ്ടു. തുടർന്നാണ് ചെന്നിത്തല സമരപ്പന്തലിൽ നേരിട്ടെത്തി സത്യാഗ്രഹം അവസാനിപ്പിച്ചത്.
ചന്ദ്രശേഖരൻ നടത്തുന്നത് മുഴുവൻ തൊഴിലാളികൾക്കും വേണ്ടിയുള്ള ധർമസമരമാണെന്നാണ് പിണറായി വിജയൻ അഭിപ്രായപ്പെട്ടത്. ഇ്ക്കാര്യത്തിൽ ചന്ദ്രശേഖരൻ ഒറ്റയ്ക്കല്ലെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രശേഖരൻ ഉന്നയിച്ച ആവശ്യങ്ങളിൽ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇടപെടുമെന്നു കെപിസിസി പ്രസിഡന്റ് വി.എ?ം. സുധീരനും സമരപ്പന്തലിലെത്തി അറിയിച്ചു.
തൊഴിലാളികൾക്കുവേണ്ടി നടന്ന ഐതിഹാസികമായ സമരമാണ് ഇതെന്ന് തോന്നുമെങ്കിലും ഇതിന് ചില പിന്നാമ്പുറക്കഥകൾ കൂടി അറിയേണ്ടതുണ്ട്. സഹാറ മുതലാളി സുബ്രത റോയിയെ മുട്ടുകുത്തിച്ച, നിയമങ്ങളിൽനിന്ന് അണുവിട പിന്നോട്ടുപോകാത്ത ഐഎഎസ് ഉദ്യോഗസ്ഥനായ കെ.എം.എബ്രഹാമിനെ പൂട്ടാനുള്ള രാഷ്ട്രീയക്കളികൂടി ഇതിന് പിന്നിലുണ്ടെന്നാണ് പിന്നാമ്പുറ വർത്തമാനം. പണം നൽകുന്നതിന് അഡീഷണൽ ചീഫ് സെക്രട്ടറിയായ കെ.എം.എബ്രഹാം തടസ്സം നിൽക്കുന്നു എന്ന തരത്തിലാണ് ചർച്ചകൾ മുന്നേറിയത്.
സമരനേതാവായ ചന്ദ്രശേഖരന്റെ ആവശ്യവും ഇതുതന്നെയായിരുന്നു. കശുവണ്ടി വ്യവസായത്തെ നശിപ്പിക്കുന്ന അഡീഷണൽ ചീഫ് സെക്രട്ടറി (ഫിനാൻസ്) കെ എം എബ്രഹാമിനെ മാറ്റണം. സെബി അംഗമായിരിക്കെ സഹാര ഗ്രൂപ്പ് ഉടമ സുബ്രത റോയിയുടെ സാമ്പത്തിക ക്രമക്കേടുകൾ പുറത്തുകൊണ്ടുവരികയും റോയിയെ അഴിക്കുള്ളിലാക്കുകയും ചെയ്തതോടെ രാജ്യത്താകമാനം ആദരവ് പിടിച്ചുപറ്റിയ ഉദ്യോഗസ്ഥനാണ് എബ്രഹാം. അദ്ദേഹം നിർണായക സ്ഥാനത്തെത്തുന്നത് ആർക്കും ഇഷ്ടമാകില്ലെന്ന് ഉറപ്പാണല്ലോ.
2008 മുതൽ മൂന്നു വർഷങ്ങളിൽ കശുവണ്ടി കോർപറേഷനിൽ നടക്കുന്ന അഴിമതിയെക്കുറിച്ച് സി.എ. ജി റിപ്പോർട്ട് ചെയ്തിരുന്നു. 2013-ൽ വിജിലൻസ് ഒരു ക്വിക്ക് വെരിഫിക്കേഷൻ നടത്തി അന്വേഷണം ആവശ്യമാണെന്ന് കണ്ടെത്തി. എന്നാൽ, പിന്നീട് അന്വേഷണം വ്യവസായ സെക്രട്ടറിയുടെ നേതൃത്വത്തിൽ മതിയെന്ന് തീരുമാനിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി പരിഗണനയ്ക്ക് വന്നെങ്കിലും തല്ക്കാലം സർക്കാർ അന്വേഷണം മതി, ഫിനാൻസ് സെക്രട്ടറി അന്വേഷണത്തിനു മേൽനോട്ടം വഹിക്കണം എന്നും ഹൈക്കോടതി ഉത്തരവിടുന്നു. ഇതിനിടെയാണ് അഡീഷണൽ സെക്രട്ടറി സ്ഥാനത്ത് എബ്രഹാം എത്തുന്നത്.
വന്നകാലം മുതല്‍ക്ക് കോർപറേഷനിലെ ക്രമക്കേടുകളെ എബ്രഹാം ചോദ്യം ചെയ്തിരുന്നു. അദ്ദേഹത്തെ മറികടന്ന് മന്ത്രിസഭയിലൂടെ നടപടികൾ സാധിക്കുകയാണ് ചന്ദ്രശേഖരനും അദ്ദേഹത്തിന്റെ ബന്ധുകൂടിയായ കോർപറേഷൻ എം.ഡി. രതീഷും ചെയ്തത്. ഇതിനിടെ അന്വേഷണം പൂർത്തിയായി. 2008-മുതൽ നടന്ന മിക്കവാറും കാര്യങ്ങളിൽ ക്രമക്കേട് ഉണ്ടെന്നു കമ്മീഷൻ കണ്ടെത്തി. ഏകദേശം 700 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. ഇതേതുടർന്ന് സർക്കാർ വിജിലൻസ് അന്വേഷണം പ്ഖ്യാപിച്ചു.
കുറേ വർഷങ്ങളായി ക്രമക്കേട് തുടരുന്ന കോർപറേഷനിലെ പ്രവർത്തനങ്ങൾ ഇപ്പോൾ വിജിലൻസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അന്വേഷണം നേരിടുന്ന ഒരു ഭരണ സമിതിയുടെ ഇപ്പോഴത്തെ തലവനാണ് ചന്ദ്രശേഖരൻ. അഴിമതി പുറത്തുകൊണ്ടുവരാൻ കാരണക്കാരനായ എബ്രഹാമിനെതിരെ ചന്ദ്രശേഖരൻ തിരിയാൻ വേറെ കാരണമൊന്നും വേണ്ടല്ലോ. കഴിഞ്ഞ സർക്കാരിന്റെയും ഈ സർക്കാരിന്റെയും കാലത്തുനടന്ന ക്രമക്കേടുകൾ പുറത്തുവന്നാൽ, ഇടതു-വലത് മുന്നണികൾക്ക് ഒരേപോലെ തിരിച്ചടിയാണ്. സമരത്തിന് ഇരുകൂട്ടരും ഒരുമിച്ച് പിന്തുണച്ചതിനുപിന്നിലും വേറെ കാരണം തേടേണ്ടതില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍