'പ്രൊഫഷണലിസം' തലവേദനയായപ്പോൾ രാഷ്ട്രീയക്കാരുടെ ഇംഗിതം ജയിച്ചു; ചന്ദ്രികയിൽ ചീഫ് എഡിറ്റർക്കു 'തരംതാഴ്ത്തൽ'; ടി പി ചെറൂപ്പയെ പീരിയോഡിക്കൽസിലേക്കു മാറ്റി; പത്രത്തിന്റെ പൂർണ ചുമതല എഡിറ്റർ സി പി സെയ്തലവിക്ക്; ശീതസമരത്തിന്റെ തുടർച്ചയായ നടപടിക്കു വേഗം കൂട്ടിയത് പാർട്ടി ട്രഷറർ പി കെ കെ ബാവയുടെ ഇടപെടൽ
കെ സി റിയാസ്
കോഴിക്കോട്: മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയിൽ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടർന്ന് ചീഫ് എഡിറ്റർ ടി പി ചെറൂപ്പയെ മുഖ്യ ചുമതലകളിൽനിന്നു നീക്കി, പീരിയോഡിക്കൽസിലേക്കു തരംതാഴ്ത്തി. എഡിറ്ററും വാഗ്മിയുമായ സി പി സെയ്തലവിക്കാണ് പകരം ചുമതല. പാർട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന മുസ്ലിം പ്രിന്റിങ് ആൻഡ് പബ്ലിഷിങ് ട്രസ്റ്റ് ഡയറക്ടർ ബോർഡ് യോഗത്തിന്റേതാണ് ഈ തീരുമാനം.
ടി പി ചെറൂപ്പയെ അനുകൂലിക്കുന്നവരും സി പി സെയ്തലവിയെ പിന്തുണയ്ക്കുന്ന ഒരു വിഭാഗവും തമ്മിൽ ഏറെ നാളായി തുടരുന്ന ശീതസമരത്തിന്റെ തുടർച്ചയാണ് ഇളക്കി പ്രതിഷ്ഠ. എന്നാൽ ശമ്പളത്തിലോ മറ്റു അലവൻസുകളിലോ സ്ഥാനപ്പേരിലോ നടപടി ബാധകമാകില്ല. ആറു മാസത്തേക്കാണ് നടപടി. ചീഫ് എഡിറ്റർ ടി പി ചെറൂപ്പക്കെതിരെ ചില പരാതികൾ ഉയർന്നപ്പോൾ ജോലിമാറ്റത്തെക്കുറിച്ച് ചെറൂപ്പ തന്നെ നിർദേശിച്ചതനുസരിച്ചാണ് ഡയറക്ടർ ബോർഡ്യോഗ തീരുമാനമെന്നും അറിയുന്നു.
എന്നാൽ പ്രസ്തുത തീരുമാനം സർക്കുലറായി പ്രചാരണം നൽകാൻ എതിർചേരി കടുത്ത ഉത്സാഹം കാണിച്ചതായാണ് റിപ്പോർട്ട്. പത്രത്തിന്റെ ചില ആവശ്യങ്ങൾക്കായി ചെറൂപ്പ ഡൽഹിയിൽ പോയപ്പോൾ ഡയറക്ടർ ബോർഡ് യോഗ തീരുമാനം നടപ്പാക്കാൻ ചില കേന്ദ്രങ്ങൾ കാണിച്ച അത്യുത്സാഹം തിരിച്ചുവന്നപ്പോഴാണത്രെ ചെറൂപ്പക്കു മനസ്സിലായത്. ഇതേ തുടർന്ന് അതിനു പിന്നിൽ പ്രവർത്തിച്ച ഒരു ഡയറക്ടർ ബോർഡ് അംഗം ഉൾപ്പെടെയുള്ളവരെ ചെറൂപ്പ തന്റെ ക്യാബിനിൽ വിളിച്ചുവരുത്തി താൻ ചന്ദ്രികയിലേക്കു വന്ന സാഹചര്യവും മറ്റും വിശദീകരിക്കുകയുണ്ടായി.
സാധാരണ ഡയറക്ടർ ബോർഡ് യോഗ തീരുമാനം സർക്കുലറായി ജീവനക്കാർക്കു നേരിട്ട് അയക്കുന്ന പതിവില്ല. എന്നാൽ, കഴിഞ്ഞദിവസം ഓഫീസിൽ ചേർന്ന ജീവനക്കാരുടെ യോഗത്തിൽ പുതിയ സർക്കുലർ സംബന്ധിച്ച് ചോദ്യമുയർന്നപ്പോൾ ചെറൂപ്പ ഒരക്ഷരം പ്രതികരിച്ചില്ലപോൽ. എഡിറ്റർ സി പി സെയ്തലവി സർക്കുലർ പരസ്യമായി വായിക്കുകയുംചെയ്തു. സ്വയം നിർദേശിച്ചതനുസരിച്ചാണ് മാനേജ്മെന്റ് തീരുമാനമെങ്കിലും തരംതാഴ്ത്തലിൽ ചെറൂപ്പക്കു കടുത്ത വിയോജിപ്പുണ്ടെന്നാണ് മനസ്സിലാവുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ അദ്ദേഹം പ്രസ്തുത സ്ഥാനത്തു തുടരുമോ എന്നതിലും ആശങ്കയുണ്ട്.
ഏകദേശം അഞ്ചു വർഷം മുമ്പാണ് ടി പി ചെറൂപ്പ ചീഫ് എഡിറ്ററായി ചന്ദ്രികയിൽ ചുമതലയേറ്റത്. സ്ഥാനം ഏറ്റെടുത്തതോടെ പ്രൊഫഷണലിസത്തിന്റെ ഭാഗമായുള്ള ചില ഇടപെടലുകൾ പത്രത്തിൽ നടത്തിയപ്പോൾ അത് പാർട്ടി പ്രവർത്തകരുടെ വികാരങ്ങൾ മാനിക്കാതെയാണെന്നു വിമർശം ഉയർന്നിരുന്നു. പാർട്ടി മുഖപത്രം എന്നതിനപ്പുറം ഒരു സ്വതന്ത്ര മുഖം നൽകാനും എല്ലാ മുസ്ലിം സംഘടനകളുടെയും പൊതു പ്ലാറ്റ്ഫോമായി പക്ഷംചേരാതെ ഇടംപിടിക്കാനും ചെറൂപ്പ മനസ്സുവച്ചു. ഇതിന്റെ ഭാഗമായി അദ്ദേഹം സ്വീകരിച്ച ചില നടപടികൾക്കു പാർട്ടി നേതൃത്വം കലവറയില്ലാത്ത പിന്തുണയും നൽകി.
എന്നാൽ ചെറൂപ്പയുടെ ഇടപെടലുകൾ ചില കേന്ദ്രങ്ങൾക്കു അത്ര രസിച്ചില്ല. ഇതേ തുടർന്നുള്ള സ്വരചേർച്ചയില്ലായ്മ ഏറെ നാളുകളായി പത്രത്തിൽ പുകയുകയായിരുന്നു. എല്ലാ ചൊവ്വാഴ്ചകളിലും ചേരാറുള്ള, ഏറ്റവും ഒടുവിൽ ചേർന്ന ഒരു യോഗത്തിൽ പത്രത്തിന്റെ പ്രിന്ററും പബ്ലിഷറും മുന്മന്ത്രിയും പാർട്ടി സംസ്ഥാന ട്രഷററുമായ പി കെ കെ ബാവയുടെ ഒരു ചോദ്യത്തോടുള്ള ചെറൂപ്പയുടെ പ്രതികരണം അദ്ദേഹത്തിന് അത്ര രസിച്ചില്ലപോൽ. ആ നീരസം ബാവ, പാർട്ടി ദേശീയ പ്രസിഡന്റ് ഇ അഹമ്മദിനെയും സംസ്ഥാന പ്രസിഡന്റ് പാണക്കാട് തങ്ങളെയും പാർലമെന്ററി പാർട്ടി ലീഡർ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെയും അറിയിച്ചതോടെ നടപടിക്കു വേഗത കൂടി.
എൻ എസ് എസ് നേതാവ് പി കെ നാരായണപ്പണിക്കർക്കെതിരെ ചന്ദ്രികയിൽ വന്ന ചില വിവാദ പരാമർശങ്ങളിൽ മാപ്പു പറയണമെന്ന് നേരത്തെ നിർദേശമുയർന്നുവെങ്കിലും ചെറൂപ്പ അതിനു മുഖംകൊടുത്തില്ലത്രെ. സാമുദായിക സംഘടനകളെ പ്രകോപിപ്പിച്ച് കേസിലേക്കു വരെ കാര്യങ്ങൾ നീണ്ടതിലും പാർട്ടി പ്രവർത്തകർക്കു പത്രത്തിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നുമുള്ള ആക്ഷേപവും ഇതിനിടയിൽ ശക്തമായി. ഇതു കൂടാതെ സ്ഥാപനത്തിലെ ചില സാമ്പത്തിക അച്ചടക്കങ്ങളുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുന്നതിലും വീഴ്ചയുണ്ടായതായി വിമർശമുയർന്നു. ഇതെല്ലാം ചെറൂപ്പയുടെ എതിരാളികൾ ആയുധമാക്കിയതോടെ ചീഫ് എഡിറ്റർ പദവിയിൽ നിലനിർത്തിക്കൊണ്ടുതന്നെ പീരിയോഡിക്കൽസിന്റെ ചുമതലയിലേക്ക് അദ്ദേഹത്തെ മാറ്റുകയാണുണ്ടായത്.
ഒപ്പം പത്രത്തിന്റെ പൂർണ ചുമതല നിലവിലുള്ള എഡിറ്റർ സി പി സെയ്തലവിക്ക് നൽകുകയും ചെയ്തു. പത്രത്തിന്റെയും സ്പെഷ്യൽ പതിപ്പുകൾ ഉൾപ്പെടെയുള്ള അനുബന്ധ പ്രസിദ്ധീകരണങ്ങളുടെയും നയപരമായ കാര്യങ്ങളും എല്ലാ യൂണിറ്റുകളുടെ ഏകോപനവും എഡിറ്റോറിയൽ നിയന്ത്രണവും സി പി സെയ്തലവിക്കാണ്. എന്നാൽ ചിലരുടെ ഇംഗിതങ്ങൾക്കു വഴങ്ങാത്തതും പാർട്ടി പത്രത്തിനപ്പുറത്തേക്കു ചന്ദ്രികയെ വളർത്താനുള്ള ചില ഇടപെടലുകളാണ് ചെറൂപ്പക്കു വിനയായതെന്നു സംസാരമുണ്ട്. പ്രൊഫഷണലിസവും സത്യസന്ധതയുമൊക്കെ പറയാമെന്നല്ലാതെ പാർട്ടി പ്രവർത്തകരുടെ വികാരങ്ങൾ മാനിക്കാതിരുന്നാലുള്ള ശിക്ഷയാണ് തരംതാഴ്ത്തലിലേക്കു കാര്യങ്ങൾ എത്തിച്ചതെന്നും ഇവർ പറയുന്നു.
മുസ്ലിംലീഗ് പിളർന്നപ്പോൾ അഖിലേന്ത്യാ ലീഗ് ആരംഭിച്ച ലീഗ് ടൈംസ് പത്രത്തിലായിരുന്നു ചെറൂപ്പ ആദ്യം ജോലി ചെയ്തത്. എന്നാൽ അഖിലേന്ത്യാ ലീഗ് മുസ്ലിംലീഗിൽ ലയിച്ചതോടെ, ലീഗ് ടൈംസിലെ മിക്കവരും ചന്ദ്രികയിലേക്ക് തിരിച്ചുവന്നപ്പോൾ ചെറൂപ്പ ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള മാദ്ധ്യമത്തിലേക്കാണ് പോയത്. പിന്നീട് മാദ്ധ്യമത്തിൽ നിന്ന് അടർത്തി 2010 മാർച്ചിലാണ് ചെറൂപ്പയെ ചന്ദ്രികയിൽ ചീഫ് എഡിറ്ററാക്കിയത്. കുറഞ്ഞകാലം കൊണ്ട് പത്രത്തിൽ കാര്യമായ ചില മാറ്റങ്ങൾ ഉണ്ടായെന്നു സമ്മതിക്കുമ്പോൾ തന്നെയും 'ഇളക്കി പ്രതിഷ്ഠ' നേതൃത്വം ഇതുവരെയും പരസ്യമാക്കിയിട്ടില്ല. പുതിയ സാഹചര്യത്തിൽ എന്തു സമീപനം കൈക്കൊള്ളണമെന്ന കാര്യത്തിൽ ചെറൂപ്പയും അന്തിമതീരുമാനം എടുത്തിട്ടില്ലെന്നാണ് അറിയുന്നത്. പാണക്കാട് ഹൈദരലി തങ്ങൾ, ഇ അഹമ്മദ്, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, മന്ത്രി എം കെ മുനീർ, പി വി അബ്ദുൽ വഹാബ് എം പി അടക്കമുള്ള 11 അംഗ ഡയറക്ടർ ബോർഡ് യോഗത്തിൽ ചെറൂപ്പക്കെതിരെ തീരുമാനമെടുത്ത യോഗത്തിൽ പാർട്ടി ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എംപി, മന്ത്രി വി കെ ഇബ്രാഹീംകുഞ്ഞ് എന്നിവർ പങ്കെടുത്തിരുന്നില്ല.
Stories you may Like
- കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വം; മുസ്ലിം ലീഗിലും പൊട്ടിത്തെറി
- പാപഭാരം ഏറ്റെടുക്കണോയെന്ന് മുസ്ലിം ലീഗ് പരിശോധിക്കണമെന്ന് ഷിബു ബേബി ജോൺ
- അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് മുസ്ലിം ലീഗ് ഭീഷണി; കണ്ണൂർ യുഡിഎഫിൽ തർക്കം
- സിപിഎം നീക്കം പുതിയ തലത്തിൽ; അബ്ദുൾ ഹമീദിന്റെ പദവി കോൺഗ്രസിന് അതൃപ്തിയാകും
- ജോസ് കെ മാണി മൂന്ന് ചോദിക്കുന്നത് രണ്ട് സീറ്റു കിട്ടാൻ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്