ആശങ്കയുടെ പെരുവെള്ളം ഒഴിയുന്നില്ല; ഭക്ഷണം ഇല്ലാതെ അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ എത്രപേർ അതിജീവിക്കുമെന്നും ആശങ്ക; ബന്ധുക്കൾക്ക് എന്തുപറ്റിയെന്ന് അറിയാത്ത ആകുലരായി കഴിയുന്നവരും നിരവധി; ദുരിതാശ്വാസ ക്യാമ്പുകളും നിറഞ്ഞ കവിഞ്ഞ നിലയിൽ; വെള്ളം ഇറങ്ങിത്തുടങ്ങിയാൽ എല്ലാം സാധാരണ നിലയിൽ ആകാൻ രണ്ടാഴ്ച്ചയെങ്കിലും സമയമെടുക്കും; പകർച്ചവ്യാധി ഭീഷണികളും ശക്തം: എന്തു ചെയ്യണമെന്നറിയാതെ പകച്ച് ചെങ്ങന്നൂർ
മറുനാടൻ മലയാളി ബ്യൂറോ
ചെങ്ങന്നൂർ: പ്രളയം പിടിച്ചുലച്ച ചെങ്ങന്നൂർ ആകെ പകച്ചു നിൽക്കുകയാണ്. പതിനയിരങ്ങളാണ് പ്രളയത്തിന്റെ കെടുതി നേരിടുന്നത്. വെള്ളം ഇനിയും വീടുകളിൽ നിന്നും ഇറങ്ങിയിട്ടില്ല. അതുകൊണ്ടു തന്നെ രക്ഷാപ്രവർത്തകർ എത്താത്തതിനാൽ വെള്ളവും ഭക്ഷണവും ഇല്ലാത്ത അവസ്ഥയിലാണ് നാട്ടുകാർ. ബന്ധുക്കൾക്ക് എന്തുപറ്റിയെന്ന് അറിയാതെ ആകുലരായി കഴിയുന്നവരാണ് ചെങ്ങന്നൂരുകാർ. ആശങ്കയുടെ പെരുവെള്ളം നീങ്ങുമ്പോഴും ഉറ്റവരെ നഷ്ടപ്പെട്ടവർ നിരവധിയായിരിക്കും. ഇനി ജീവിതം തിരിച്ചുപിടിക്കാൻ എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് ചെങ്ങന്നൂരുകാർ. പലവീടുകളിൽ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. എങ്കിലും സ്ഥിതിഗതികൾ സാധാരണ നിലയിൽ ആകാൻ ഏറെ സമയമെടുക്കും. ചുരുങ്ങിയത് രണ്ടാഴ്ച്ചത്തെ സമയമെങ്കിലും എടുക്കുമെന്ന് ഉറപ്പാണ്.
വെള്ളപ്പൊക്കം കശക്കിയെറിഞ്ഞ ഈ നാട്ടിൽനിന്ന് ഇന്നലെ കണ്ടെത്തിയതു പത്തു മൃതദേഹങ്ങൾ. ഇത് ഔദ്യോഗിക കണക്ക് മാത്രമാണ്. മരണ സംഖ്യം ഇനിയും ഉയരുമെന്ന കാര്യം ഉറപ്പാണ്. ഇനിയും പരീക്ഷണങ്ങൾ ഏറ്റുവാങ്ങാൻ ശേഷിയില്ലാതെ തളരുകയാണു ചെങ്ങന്നൂർ. വെള്ളപ്പൊക്കത്തിൽ കുടുങ്ങിപ്പോയ കൂടുതൽപ്പേരെ പുറത്തെത്തിക്കാനായതിന്റെ ആശ്വാസം പങ്കുവയ്ക്കുമ്പോഴും നാല് ദിവസത്തിനു മുകളിലായി വീടുകൾക്കുള്ളിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നവരെക്കുറിച്ചുള്ള ആശങ്കയും നിറയുന്നു. ഇപ്പോൾ കുടുങ്ങിക്കിടക്കുന്നവർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഇവർക്കു ഹെലികോപ്റ്ററുകൾ വഴി ഭക്ഷണമെത്തിക്കുന്നുണ്ടെന്നും അധികൃതർ വിശദീകരിച്ചു.
ഇന്നലെ മഴ മാറിനിന്നതും വെള്ളത്തിന്റെ ഉയരം നേരിയ അളവിൽ കുറഞ്ഞതും ആശ്വാസമായി. ചെങ്ങന്നൂർ ടൗണിൽ നിന്നു വെള്ളമിറങ്ങിയതും നാട്ടുകാർക്കു പ്രതീക്ഷ നൽകുന്നതായി. എന്നാൽ പമ്പാ നദിയിലെ കക്കി ഡാമിന്റെ ഷട്ടറുകൾ അൽപം കൂടി ഉയർത്തുന്നുവെന്ന മുന്നറിയിപ്പ് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കൂടുതൽപ്പേർ ദുരിതാശ്വാസ ക്യാംപുകളിലേക്ക് എത്തിയതോടെ അവിടങ്ങളും നിറഞ്ഞു കവിഞ്ഞു.
തെറ്റായ ഒട്ടേറെ സന്ദേശങ്ങൾ അധികൃതരുടെ പ്രവർത്തനത്തേയും ബാധിച്ചു. മൊബൈൽ നെറ്റ്വർക്കുകളും വൈദ്യുതിയും പുനഃസ്ഥാപിക്കാനാകാത്തതു പ്രദേശത്ത് ഇപ്പോഴും പ്രതിസന്ധി സൃഷ്ടിക്കുന്നു. എന്നാൽ എംസി റോഡിലെ വെള്ളത്തിന്റെ അളവിൽ കുറവു വന്നതു മറ്റു പ്രദേശങ്ങളുമായി ചെങ്ങന്നൂരിനെ ബന്ധിപ്പിക്കാൻ സഹായമായി. കല്ലിശേരി, മുളക്കുഴ, ഭാഗങ്ങളിൽ വെള്ളമുണ്ടെങ്കിലും വലിയ വാഹനങ്ങൾക്കു കടന്നു പോകാൻ കഴിയും.
ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിൽ ഏകദേശം മുഴുവൻ പേരും ക്യാംപുകളിലാണ് ഇപ്പോൾ. അച്ചൻ കോവിൽ ആറിൽ നിന്നുള്ള വെള്ളം കൂടിയതിനെത്തുടർന്നു ചെറിയനാട്, ആല പഞ്ചായത്തുകളുടെ അതിർത്തിയായ കോടുകുളഞ്ഞി ഷാപ്പ്പടി പ്രദേശം വെള്ളത്തിലായി. ഇവിടെ കൂടുതൽ പ്രദേശങ്ങളിൽ വെള്ളം കയറി. ഇവിടെക്കുടുങ്ങിയ പൂർണ ഗർഭിണിയും ഒരു മാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടെയുള്ളവരെ സംഘം രക്ഷിച്ചു ദുരിതാശ്വാസ ക്യാംപിലെത്തിച്ചു. ചെങ്ങന്നൂരിൽ വീടുകളിൽ കുടുങ്ങിക്കിടക്കുന്നവരിൽനിന്നു രക്ഷിച്ച പലരുടെയും ആരോഗ്യ സ്ഥിതി മോശമാണ്.
എത്രപേർ മരിച്ചിട്ടുണ്ടാകും എന്നതിന് കൃത്യമായ കണക്കില്ലെന്നതാണ് ചെങ്ങന്നൂരുകാരെ ആശങ്കയിലാക്കുന്നത്. എത്ര ദുരിതാശ്വാസ ക്യാമ്പുകൾ ഉണ്ടെന്നോ അവിടെ എത്രപേർ തങ്ങിയിട്ടുണ്ടെന്നോ ആധികാരികവിവരങ്ങളില്ല. രക്ഷാപ്രവർത്തനം സംബന്ധിച്ചുപോലും വേണ്ടത്ര വ്യക്തതയില്ല. ആരുടെയും കുറ്റമല്ല. അത്രയ്ക്ക് വലിയ പ്രളയ ഭീകരതയാണ് ഇവിടെയുള്ളത്. അഞ്ചുദിവസത്തെ വെള്ളപ്പൊക്കത്തിനു നേരിയ ശമനമെന്നതാണ് ആശ്വാസ വാർത്ത. പമ്പയിൽ ജലനിരപ്പ് മൂന്നടിയോളം താഴ്ന്നു. അപ്പോഴേക്കും അച്ചൻകോവിലാറ്റിൽ ജലനിരപ്പുയർന്നു. അതും ചെങ്ങന്നൂരിനെ ഉലച്ചു. ആലാ, പെണ്ണുക്കര, വെൺമണി, ചെറിയനാട് തുടങ്ങിയ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. ഇതിനകം അനേകർ മരിച്ചുവെന്നും അത്യാസന്ന നിലയിലാണെന്നുമാണ് വാർത്തകൾ. ഈ വിവരങ്ങൾ സ്ഥീരീകരിക്കാനാവാതെ അധികാരികൾ.
ഇനിയും വിവിധ ഭാഗങ്ങളിലായി 5000-ൽ അധികം പേരെയെങ്കിലും രക്ഷപ്പെടുത്താനുണ്ടെന്നാണ് ഏകദേശ കണക്ക്. ഇതിൽ അടിയന്തര പ്രാധാന്യമർഹിക്കുന്നത് ഇടനാട്, പാണ്ടനാട്, ഇരമല്ലിക്കര, വനവാതുക്കര, മംഗലം, പുന്തല, മാന്നാറിന്റെ പടിഞ്ഞാറൻ പ്രദേശം, ചെന്നിത്തല എന്നിവിടങ്ങളാണ്. പുരപ്പുറത്തും മട്ടുപ്പാവിലും മൂന്നും നാലും ദിവസങ്ങളായി കയറി നിൽക്കുന്നവരെ ഒഴിപ്പിക്കാനാവുന്നില്ലെന്നതു മാത്രമല്ല, ഇവർക്ക് വിശപ്പിന് ഭക്ഷണമോ കുടിക്കാൻ വെള്ളമോപോലും എത്തിക്കാനാവുന്നില്ല.
ഹെലികോപ്റ്ററിൽ 1500 ടൺ ഭക്ഷണപാക്കറ്റുകൾ വിതരണം ചെയ്തെന്ന് പൊലീസ് പറഞ്ഞു. ഇടനാട്, മാന്നാർ തുടങ്ങി വിവിധ ഭാഗങ്ങളിൽ ഇതു കിട്ടിയില്ലെന്ന ആക്ഷേപവുമുയർന്നു. ഭക്ഷണത്തിനും കുടിവെള്ളത്തിനുമാണ് ക്ഷാമം. വ്യാപാരസ്ഥാപനങ്ങളിൽ സംഭരിച്ചവ വിറ്റുതീർന്നു. ഗതാഗതം നിലച്ചിരിക്കുന്നതിനാൽ പുതുതായി സ്റ്റോക്ക് എത്തുന്നുമില്ല. തുടക്കത്തിലേ രക്ഷാപ്രവർത്തനം താളംതെറ്റി. ഏകോപനമാണ് പാളിയത്.
ശനിയാഴ്ച ആയപ്പോഴേക്കും നൂറംഗ സൈന്യത്തിന് പുറമേ ദേശീയ ദുരന്ത നിവാരണസേനയും ഐ.ടി.ബി.പി.യും നൂറ്റമ്പതോളം മത്സ്യത്തൊഴിലളികളും രംഗത്തെത്തിയിട്ടുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കിടക്കുന്നവരെ രക്ഷിക്കാൻ താണുപറന്നെത്തിയ ഹെലികോപ്റ്ററുകളിൽ കയറാൻ ഇടനാട് ഭാഗങ്ങളിലുള്ളവർ വിസമ്മതിച്ചതായാണ് അധികൃതർ പറയുന്നത്. വെള്ളം ഇറങ്ങിത്തുടങ്ങിയതിനാൽ വീടു വിട്ടുപോരാൻ അവർ വിസമ്മതിക്കുന്നു. ഭക്ഷണം എത്തിച്ചാൽ മതിയെന്നാണ് അവർ പറഞ്ഞതത്രേ. ഇന്നത്തെ നിലയിൽ വെള്ളമിറങ്ങിത്തുടങ്ങിയാൽ സാധാരണനിലയിലെത്താൻ രണ്ടാഴ്ചയെങ്കിലും കാത്തിരിക്കേണ്ടി വരും. അപ്പോഴത്തെ പ്രധാന ആവശ്യം ചികിത്സയും മരുന്നുമായിരിക്കും.
ശനിയാഴ്ച 1700 പേരെ രക്ഷപ്പെടുത്തിയതായി ജില്ലാപൊലീസ് സൂപ്രണ്ട് എസ്. സുരേന്ദ്രൻ പറഞ്ഞു. അപകടാവസ്ഥയിലുള്ള 75 ശതമാനം പേരെ രക്ഷപ്പെടുത്തി. കുടുങ്ങിക്കിടക്കുന്ന 95 ശതമാനം പേർക്കും വ്യോമസേന ഹെലികോപ്റ്റർ വഴി ഭക്ഷണം വിതരണം ചെയ്തതായും അദ്ദേഹം പറഞ്ഞു. ഇന്നലെ മന്ത്രി ജി. സുധാകരൻ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ചെങ്ങന്നൂരിലെത്തി. വ്യോമസേനയുടെ രക്ഷാ ദൗത്യം ഏകോപിപ്പിക്കാൻ മലയാളി സ്ക്വാഡ്രൻ ലീഡർ അനീഷ വി. തോമസും ചെങ്ങന്നൂരെത്തി. വ്യോമസേനയുടെ, വെള്ളത്തിലും കരയിലും ഒരുപോലെ പ്രവർത്തിക്കുന്ന, ഗരുഡ് കമാൻഡോ സംഘവും വൈകിട്ടോടെ ചെങ്ങന്നൂരിലെത്തി. ഇവരുടെ സേവനത്തിലൂടെ കൂടുതൽപ്പേരെ പുറത്തെത്തിക്കാനാകും എന്നാണു കരുതുന്നത്.
Stories you may Like
- ചൈനീസ് ഗവേഷണ കപ്പലിന് അനുമതി നിഷേധിച്ച് ശ്രീലങ്ക
- സോംബി ഡ്രഗ് എന്ന മയക്കുമരുന്ന് അമേരിക്കയെ ഞെട്ടിക്കുമ്പോൾ
- പനിയുള്ള കുട്ടികളെ മൂന്നു മുതൽ അഞ്ചു വരെ ദിവസം സ്കൂളിൽ അയക്കരുതെന്ന് നിർദ്ദേശം
- നരേന്ദ്ര മോദി ഷി ജിൻ പിങ്ങിനെക്കാൾ കാഴ്ചപ്പാടുള്ള രാഷ്ട്രതന്ത്രജ്ഞൻ: ജിം ഒ നീൽ
- മനുഷ്യവംശം ഇനി നേരിടുന്ന ഭീഷണി ബിഗ് വൺ എന്നറിയപ്പെടുന്ന പകർച്ചവ്യാധി
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍