സ്വയം പ്രഖ്യാപിത മെത്രാന്റെ അവസാന കരു നീക്കങ്ങളും പൊളിഞ്ഞു; കോടതി നിലപാട് കർക്കശമാക്കിയതോടെ ഹാരിസണിൽ നിന്നും പിടിച്ചെടുക്കുന്ന ഭൂമിയിൽ ബിഷപ്പ് യോഹന്നാന്റെ ചെറുവള്ളി എസ്റ്റേറ്റും; തടയിടാൻ രാഷ്ട്രീയ സമ്മർദ്ദം ശക്തം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: രാഷ്ട്രീയ - ഉദ്യോഗസ്ഥ - മാദ്ധ്യമ കൂട്ടുകെട്ടിന്റെ സഹായം ഉണ്ടായിട്ടും സ്വയംപ്രഖ്യാപിത മെത്രാൻ കെ പി യോഹന്നാന് ഒടുവിൽ കൈപൊള്ളി. 63 കോടി രൂപ മുടക്കി ഹാരിസൺ ഗ്രൂപ്പിൽ നിന്നും കൈവശപ്പെടുത്തിയ ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചതോടെ തിരുവായ്ക്ക് എതിർവായില്ലാതെ മുന്നേറിയ യോഹന്നാന് കനത്ത തിരിച്ചടിയായി മാറി. ഹാരിസൺ പ്ലാന്റേഷൻ കമ്പനി അനധികൃതമായി കൈയേറിയ സർക്കാർ ഭൂമിയായിരുന്നു യോഹന്നാൻ കൈയേറ്റ ഭൂമിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ കൈവശപ്പെടുത്തിയത്. എന്നാൽ സർക്കാർ കർക്കശ നിലപാട് കൈക്കൊണ്ടതോടെയാണ് ഒടുവിൽ യോഹന്നാന് തിരിച്ചടിയായത്.
കോടതി ഉത്തരവുകളുടെ പിൻബലത്തിലാണ് ഹാരിസൺ യോഹന്നാന് മറിച്ചുവിറ്റ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ ഒരുങ്ങുന്നത്. പത്തനംതിട്ട എരുമേലി തെക്ക്, മണിമല വില്ലേജുകളിൽ ഉൾപ്പെടുന്ന ചെറുവള്ളി എസ്റ്റേറ്റിൽപ്പെടുന്ന 2259.59 ഏക്കർ ഭൂമിയാണ് ബിഷപ്പ് യോഹന്നാന്റേതായി ഉണ്ടായിരുന്നത്. ഈ ഭൂമിയും തിരിച്ചെടുത്ത് സർക്കാറിലേക്ക് കണ്ടുകെട്ടിയതായി അറിയിച്ചിട്ടുണ്ട്. സർക്കാർ നീക്കത്തിന് കോടതിയുടെ പിൻബലം കൂടിയുണ്ട് എന്ന് വ്യക്തമായതോടെ യോഹന്നാന് രാഷ്ട്രീയ തലത്തിൽ സമ്മർദ്ദം ശക്തമാക്കിയും വൻകിട അഭിഭാഷകരെ എത്തിച്ച് കേസ് നടത്തിയും നഷ്ടമായ സ്ഥലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്.
ഹാരിസണിന്റെ നാല് ജില്ലകളിലെ 30,000 ഏക്കർ ഭൂമി സർക്കാരിന് അവകാശപ്പെട്ടതാണെന്നുകാട്ടി നോട്ടീസ് നൽകിയിട്ടുണ്ട്. വയനാട്, തൃശൂർ, എറണാകുളം ജില്ലകളിൽ 33,000ഏക്കർ ഭൂമി ഇനിയും കമ്പനിയുടെ കൈവശമുണ്ട്. ഈ ഭൂമിയുടെ രേഖകൾ പരിശോധിക്കുന്നത് തുടരുകയാണ്. കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കുന്നതിന് ഓർഡിനൻസ് ഇറക്കുന്നതും സർക്കാരിന്റെ പരിഗണനയിൽ ഉണ്ട്.
കൊല്ലം, ഇടുക്കി, പത്തനംതിട്ട, കോട്ടയം, വയനാട് ജില്ലകളിലായി 10005.55 ഏക്കർ ഭൂമിയാണ് ഹാരിസൺ മറിച്ചു വിറ്റിരിക്കുന്നത്. ഈ ഭൂമി വാങ്ങിയവർ പലരും ബിനാമികളാണെന്ന സൂചനയുമുണ്ട്. ഇടുക്കിയിൽ കൊക്കയാർ വില്ലേജിൽ എൻ.കെ. മുഹമ്മദലിയുടെ ഉടമസ്ഥതയിലുള്ള പാരിസൺ കമ്പനിയുടെ കയ്യിലുള്ള ഇപ്പോഴത്തെ ബോയ്സ് എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്ന 1666 ഏക്കർ ഹാരിസൺ വിറ്റതാണ്. യോഹന്നാന് ഉൾപ്പെടെയുള്ളവർക്ക് ഉടൻ നോട്ടീസ് നൽകും.
ഇതിൽ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാതിരിക്കാൻ സമ്മർദ്ദം ശക്തമാണ്. എന്നാൽ ചെറുവള്ളിയെ മാത്രം ഒഴിവാക്കി ഏറ്റെടുക്കൽ മുന്നോട്ട് പോയാൽ അത് തിരിച്ചടിയാകുമെന്നാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം. അതിനിടെ തോട്ടങ്ങളിലെ തൊഴിലാളികളെ മുന്നിൽനിറുത്തിയാണ് അനധികൃതഭൂമി സംരക്ഷിക്കാൻ കമ്പനി ശ്രമിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കി. ഹാരിസൺ തോട്ടങ്ങളിലെ തൊഴിലാളികളെ സർക്കാർ വഴിയാധാരമാക്കില്ലെന്നും അവരുടെ സംരക്ഷണത്തിന് സർക്കാർ പ്രത്യേക പരിഗണന നൽകും. ഭൂമി വിറ്റ സംഭവത്തിൽ വിജിലൻസ് കേസും വരും.
ഭൂമിയിൽ അവകാശം സ്ഥാപിക്കാൻ വ്യാജരേഖകൾ മാത്രമാണ് ഹാരിസൺ ഹാജരാക്കിയത്. നാല് ജില്ലകളിലെ 8147 ഏക്കർ ഭൂമി കമ്പനി കൈമാറ്റം ചെയ്തിട്ടുണ്ട്. കൊല്ലത്ത് 2700 ഏക്കറിന്റെ ഒറ്റക്കൈമാറ്റത്തിന് പുറമേ 206, 707 ഏക്കർ പലപ്പോഴായി വിറ്റു. ഒരു രേഖയുമില്ലാതെയാണ് 707 ഏക്കർ കൈമാറ്റം നടത്തിയത്. കോട്ടയത്ത് 2263 ഏക്കറും ഇടുക്കിയിൽ 1665 ഏക്കറും കൈമാറ്റം നടത്തി. ഇടുക്കിയിലും 606 ഏക്കർ ഒരുരേഖയുമില്ലാതെയാണ് കമ്പനി വിറ്റതെന്നാണ് കണ്ടെത്തൽ.
ഇടുക്കി ഗൂഡംപാറ എസ്റ്റേറ്റിലെ 606 ഏക്കർ വ്യാജ ആധാരം ചമച്ച് പെനിസുലാർ പ്ലാന്റേഷൻ എന്ന കമ്പനിക്ക് ഹാരിസൺ നൽകിയിട്ടുണ്ട്. പെനിസുലാർ കമ്പനിയുടെ സഹോദര സ്ഥാപനമായ ട്രാവൻകൂർ റബ്ബർ ടീ എസ്റ്റേറ്റിന് കൊല്ലം അമ്പനാട്ടിലെ 2699.97 ഏക്കർ ഭൂമിയും ഇവർ കൈമാറിയിട്ടുണ്ട്. ഇത് വ്യാജ മുക്ത്യാർ ഉപയോഗിച്ചാണ് വിറ്റത്. 1985ൽ വെറും 85 ലക്ഷം രൂപ യ്ക്കാണ് എസ്റ്റേറ്റും ഓഫീസ് കെട്ടിടങ്ങളുമടങ്ങുന്ന 2697.97 ഏക്കർ കൈമാറി യിരിക്കുന്നത്.
തെന്മലയിലെ 206.50 ഏക്കർ മുംബൈ ആസ്ഥാനമായുള്ള റിയാ റിസോർട്ട്സിനാണ് ഹാരിസൺ കൈമാറിയിരിക്കുന്നത്. കൊല്ലം ആര്യങ്കാവ് എസ്റ്റേറ്റ് ഉൾപ്പെടുന്ന 707 ഏക്കർ വ്യാജ ആധാരമുപയോഗിച്ചാണ് കൈമാറ്റം ചെയ്തിരിക്കുന്നത്. മുമ്പ് ആര്യങ്കാവ് ദേവസ്വംവക ഭൂമിയായിരുന്ന ഇത് എ.പി. നൈനാൻ എന്ന വ്യക്തിയുടെയും മറ്റുള്ളവരുടെയും പേരിലാണ്. ഇതിൽ 485 ഏക്കർ ഒരു പ്ലാന്റേഷന്റെ കൈവശമുണ്ട്. മറ്റുള്ളവ 42 പേരുടെ കൈകളിലാണ്. ഈ ഭൂമിയുടെ യഥാർത്ഥ ഉടമകളെ സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഇടുക്കി ഗൂഡംപാറ എസ്റ്റേറ്റ് കൈമാറ്റവും വ്യാജ ആധാരം ഉപയോഗിച്ചാണ് നടന്നിട്ടുള്ളത്.
ഇടുക്കി കോടികുളം വില്ലേജിലെ കാളിയാർ എസ്റ്റേറ്റിൽപ്പെടുന്ന 1470.51 ഏക്കർ സ്ഥലം എസ്എഫ്ഒ ടെക്നോളജീസിന് ഹാരിസൺ മറിച്ചുവിറ്റിട്ടുണ്ട്. സ്പെഷ്യൽ ഓഫീസർ പരിശോധന നടത്താനുള്ള വയനാട് ജില്ലയിൽ തൃക്കൈപ്പറ്റ വില്ലേജിൽപ്പെടുന്ന 403 ഏക്കർ ഭൂമി ജയ്ഹിന്ദ് ഏജൻസീസിനാണ് കൈമാറ്റം ചെയ്തിട്ടുള്ളത്.
അനധികൃതമായി ഭൂമി കൈവശംവയ്ക്കാനും വില്പനനടത്താനും വ്യാജരേഖ ചമച്ചതിന് ഹാരിസൺ മലയാളം പ്ലാന്റേഷൻ പ്രസിഡന്റ് വിജയരാഘവൻ, വൈസ് പ്രസിഡന്റ് വി.വേണുഗോപാൽ, മുൻ ഡയറക്ടർ ധർമ്മരാജൻ, രവി ആനന്ദ് എന്നിവർക്കെതിരെ കേസെടുക്കാൻ വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്. റവന്യുവകുപ്പിന്റെ ശുപാർശയോടെ ഇത് ആഭ്യന്തരവകുപ്പിന് നൽകിയിരിക്കുകയാണ്. ഹാരിസണിൽ നിന്ന് പിടിച്ചെടുക്കുന്ന ഭൂമിയുടെ ഒരുഭാഗം ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലുൾപ്പെട്ടവർക്ക് പതിച്ചുനൽകും. ബാക്കി തോട്ടമായി സംരക്ഷിക്കും.
അതേസമയം കെ പി യോഹന്നാൻ അടക്കമുള്ള ഉന്നതരാണ് ഹാരിസണിൽ നിന്നും ഭൂമി കൈപ്പറ്റിയവർ എന്നിരിക്കേ സർക്കാറിന് മേൽ സമ്മർദ്ദം ശക്തമാകുകയാണ്. അതേസമയം ചെറുവള്ളി എസ്റ്റേറ്റ് വാങ്ങാൻ ബിഷപ്പ് യോഹന്നാന് പണം ലഭിച്ചത് അടക്കമുള്ള കാര്യങ്ങൾ ഇപ്പോഴും നിഗൂഢമാണ്. 2005-2006 കാലഘട്ടത്തിൽ ഹാരിസൺ മലയാളം കമ്പനിയിൽ നിന്നും ചെറുവള്ളി എസ്റ്റേറ്റ് വാങ്ങുന്നതിനായി 63 കോടി രൂപ ചെലവിട്ടുവെന്നാണ് ഗോസ്പൽ ഫോർ ഏഷ്യ പറയുന്നത്. ഹൈക്കോടതിയിൽ ഇവർ ഹാജരാക്കിയിരിക്കുന്ന സ്റ്റേറ്റ്മെന്റിൽ 2005-2006 കാലഘട്ടത്തിൽ 582927643 രൂപയും, 2006-2007 കാലഘട്ടത്തിൽ 775176159 രൂപയും 2007-2008 കാലഘട്ടത്തിൽ 862009826 രൂപയുമാണ് വിദേശ നിക്ഷേപവുമായി ലഭിച്ചുവെന്ന് പറയപ്പെടുന്നത്.
കെ പി യോഹനന്നാനെതിരെയും ഗോസ്പൽ ഫോർ ഏഷ്യക്കും എതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. യോഹന്നാന്റെത്തിന്റെ ഇടപാടുകളെ കുറിച്ച് ആരോപണം ഉയർന്ന വേളയിൽ ഇതേക്കുറിച്ച് അന്വേഷിക്കുന്നതിനായി കേരളഗവൺമെന്റ് അഡീഷണൽ ചീഫ് സെക്രട്ടറി(റവന്യൂ ഹൗസിങ്) ചെയർപേഴ്സൺ ആയും സെക്രട്ടറി ഫോറസ്റ്റ് വൈൽഡ്, ലൈഫ്, ലാൻ റവന്യൂകമ്മീഷണർ, ചീഫ് ഫോറസ്റ്റ് കൺസിഡേറ്റർ, ചീഫ് കൺസർവേറ്റർ, ഫോറസ്റ്റ് (പ്രൊട്ടക്ഷൻ) ജില്ലാ കളക്ടർമാരായ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, വയനാട്, കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, കോഴിക്കോട് എന്നിവരെ മെമ്പർമാരായി ഒരു ഹൈലെവൽ കമ്മിറ്റി രൂപീകരിച്ചു.
ഈ കമ്മിറ്റിയുടെ റിപ്പോർട്ടിലാണ് കെ.പി യോഹന്നാൻ വാങ്ങിയിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് ഗവൺമെന്റ് ലാന്റ് ആണെന്നും ഈ സ്ഥലം എത്രയും വേഗം ഗവൺമെന്റിലേക്ക് ഏറ്റെടുക്കേണ്ടതാണെന്നും വ്യക്തമാക്കിയത്. അന്ന് മുതൽ ആരംഭിച്ച നടപടി ക്രമങ്ങൾക്കൊടുവിലാണ് എസ്റ്റേറ്റ് ഇപ്പോൾ ഏറ്റെടുക്കാൻ ഒരുങ്ങുന്നത്.
2008 ലെ ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറി കെ.കെ.രമണിയുടെ സമർപ്പിച്ച റിപ്പോർട്ടിൽ 1044 കോടി രൂപ യു.എസ്.എ ടെക്സ്സാസിൽ നിന്നും ഈ സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ടെന്നും ഈ തുക ചിലവഴിച്ചതിൽ ദുരൂഹത ഉണ്ടെന്നും വിവിധ സ്ഥലങ്ങളിൽ ഭൂമി വാങ്ങിക്കുന്നതിനുവേണ്ടിയാണ് വിനിയോഗിച്ചതെന്നും ഇതിനെപ്പറ്റി ആഭ്യന്തര വകുപ്പ് വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെടുകയുണ്ടായി. തുടർന്നാണ് എസ്റ്റേറ്റിന്റെ പോക്കുവരവ് റദ്ദുചെയ്തുകൊണ്ട് സർക്കാർ തീരുമാനം കൈകൊണ്ടത്.
നേരത്തെ 105 കോടി രൂപയോളം വരുന്ന വിദേശ കറൻസി ഇടപാടിന്റെ പേരിൽ യോഹന്നാന്റെ സഹോദരനെ പൊലീസ് അറസ്റ്റു ചെയ്ത സംഭവവുമുണ്ടായിരുന്നു. യൂഗോസ്ലാവ്യയുടെ 50 കോടി രൂപ മൂല്യമുള്ള രണ്ട് ദിനാർ കറൻസികളും 5 കോടി രൂപ മൂല്യമുള്ള ഒരു ദിനാർ കറൻസിയും ഉൾപ്പെടെ മൂന്ന് കറൻസികളും പിടിച്ചെടുത്ത സംഭവം പിന്നീട് എങ്ങുമെത്താതെ പോകുകയയാിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്