ബീഹാറിൽ പട്ടിണിയോട് പടവെട്ടി ഐഎഎസ് നേടിയ കേശവേന്ദ്ര കുമാറിനെ കരിഓയിൽ ഒഴിച്ചാൽ ആര് ചോദിക്കാൻ? കേസിലെ അട്ടിമറി സാധ്യത മനുഷ്യാവകാശ കമ്മീഷൻ നേരത്തെ പ്രവചിച്ചു; ഉദ്യോഗസ്ഥ എതിർപ്പ് ശക്തമായപ്പോൾ കേസ് ഫയൽ എല്ലാം വിളിപ്പിച്ച് മുഖ്യമന്ത്രി കൈവശം വച്ചു
തിരുവനന്തപുരം: ഹയർ സെക്കന്ററി ഡയറക്ടർ ആയിരുന്ന കേശവേന്ദ്രകുമാറിനെ കെഎസ് യു പ്രവർത്തകർ കരിഓയിൽ ഒഴിച്ച കേസ് പിൻവലിക്കാനുള്ള സർക്കാറിന്റെ തീരുമാനം ഐഎഎസ് ഉദ്യോഗസ്ഥ തലത്തിൽ ശക്തമായ അമർഷത്തിന് ഇടയാക്കിയതോടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേസിനെ സംബന്ധിച്ച ഫയലുകൾ എല്ലാം വിളിപ്പിച്ച് കൈവശം വച്ചിട്ടുണ്ട്. ഫയലിന്റെ വിശദാംശങ്ങൾ പുറത്തുപോകാതിരിക്കാനാണ് മുഖ്യമന്ത്രി ഫയലുകൾ വിളിപ്പിച്ചതെന്നാണ് അറിയുന്നത്. കേസ് പിൻവലിക്കാനുള്ള തീരുമാനം താൻ മന്ത്രിയായ സമയത്തല്ലെന്ന് പറഞ്ഞ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കൈയൊഴിഞ്ഞിട്ടുണ്ട്. ഇതോടെ കേസ് പിൻവലിക്കാൻ തീരുമാനം കൈക്കൊണ്ടത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനാണെന്നും വ്യക്തമായിട്ടുണ്ട്.
മലയാളി അല്ലാത്ത, സമുദായ-രാഷ്ട്രീയക്കാരുടെ കണ്ണിലുണ്ണി അല്ലാത്ത, ബിഹാറിലെ പിന്നോക്കാവസ്ഥയോടെ പടവെട്ടി ഐഎഎസ് നേടിയ കേശവേന്ദ്ര കുമാറിനെ പോലൊരു ഉദ്യോഗസ്ഥനെ ആക്രമിച്ചാൽ ആരും ചോദിക്കാനും പറയാനും ഉണ്ടാകില്ലെന്ന ധാർഷ്ഠ്യത്തിലാണ് മുഖ്യമന്ത്രിയും കൂട്ടരും ഈ നടപടി കൈക്കൊണ്ടതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. അതേസമയം ഉദ്യോഗസ്ഥ തലത്തിൽ എതിർപ്പുണ്ടായിട്ടും ഉമ്മൻ ചാണ്ടി ഇപ്പോൾ സ്വയം ന്യായീകരണം നിരത്തുകയാണ് ചെയ്തിരിക്കുന്നത്.
കേസ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനം ഐഎഎസ് ഉദ്യോഗസ്ഥരിൽ ശക്തമായ അമർഷവും അസംതൃപ്തിയും ഉണ്ടാക്കിയിട്ടുണ്ട്. ഐഎഎസ് അസോസിയേഷൻ മുഖ്യമന്ത്രിയെ കണ്ട് പ്രതിഷേധം അറിയിക്കുകയും ചെയ്തു. 2013 ഫെബ്രുവരി 5-ന് ഹയർ സെക്കന്ററി ഡയറക്ടറേറ്റിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഹയർ സെക്കന്ററി കോഴ്സിലേക്കുള്ള ഫീസ് വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കെഎസ്യു പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചാണ് അക്രമാസക്തമായി കേശവേന്ദ്ര കുമാറിന്റെ മേൽ കരി ഓയിൽ ഒഴിച്ചതും ഓഫീസ് തല്ലിത്തകർത്തതുമായ സംഭവത്തിലേക്ക് നയിച്ചത്.
സംഭവത്തിൽ കെഎസ്യു തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന സിപ്പി നൂറുദ്ദീൻ ഉൾപ്പെടെ ഏഴുപേർക്കെതിരെ തമ്പാനൂർ പൊലീസ് കേസെടുത്തിരുന്നു. ക്രൈം നമ്പർ 253/13 ആയി രജിസ്റ്റർ ചെയ്ത കേസിൽ ഹയർ സെക്കന്ററി ഡയറക്ടറായ കേശവേന്ദ്ര കുമാറിനെ കരി ഓയിൽ ഒഴിച്ചത് കൂടാതെ ഓഫീസ് ഉപകരണങ്ങൾക്കും ഫയലുകൾക്കും കേടുപാടുകൾ വരുത്തിയതായും 5 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പൊതു താൽപര്യപ്രകാരം ഈ സംഭവത്തിൽ കേസെടുത്തിരുന്നു. 2014 ഏപ്രിൽ മാസം ഡിജിപി കമ്മീഷന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പ്രസ്തുത റിപ്പോർട്ടിൽ ഈ കേസ് അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലാണെന്നും പ്രതികൾക്കെതിരെ ഉടൻ കുറ്റപത്രം സമർപ്പിക്കുന്നതാണെന്നും ബോധിപ്പിച്ചിരുന്നു. എന്നാൽ അന്വേഷണം പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാൻ വൈകിപ്പിച്ചത് മനഃപൂർവ്വമായിരുന്നുവെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്.
അതേസമയം കേസ് അട്ടിമറിക്കാനുള്ള സാധ്യത അന്ന് തന്നെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം പ്രവചിച്ചിരുന്നു. കേസ് തീർപ്പാക്കിക്കൊണ്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗവും മുൻ ജില്ലാ ജഡ്ജിയുമായ ആർ നടരാജൻ പുറപ്പെടുവിച്ച ഉത്തരവ് ശ്രദ്ധേയമാണ്.
നിർഭാഗ്യകരവും ലജ്ഞാകരവുമായ സംഭവങ്ങളാണ് ഹയർ സെക്കന്ററി ഡയറക്ടറേറ്റിൽ അരങ്ങേറിയത്. സർക്കാർ ജോലി കൃത്യമായി ചെയ്യുന്ന ഒരു ഉന്നത ഉദ്യോഗസ്ഥനെ അന്യായമായി തടഞ്ഞു വയ്ക്കുകയും സമൂഹമധ്യത്തിൽ അപമാനിക്കുകയും ചെയ്തത് ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ്. ഇത്തരം സംഭവങ്ങൾക്ക് കേസെടുത്ത് നടപടികൾ ആരംഭിക്കുന്നതല്ലാതെ തുടർ നടപടികൾ നടത്താനുള്ള ആർജ്ജവം സർക്കാരുകൾ കാണിക്കുമോയെന്ന് സംശയമാണെന്നും കമ്മീഷന്റെ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. കമ്മീഷൻ പ്രകടിപ്പിച്ച സംശയം ശരിയാണെന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. ജനാധിപത്യ ക്രമത്തിൽ ഒട്ടേറെ സമരങ്ങൾ ഉണ്ടാകാറുണ്ട്. സമരങ്ങൾ ആവശ്യവുമാണ്. പക്ഷേ ഇത്തരം കാടൻ സമരമുറകൾ സമരങ്ങളുടെ പ്രസക്തി തന്നെ സഷ്ടപ്പെടുത്താനാണ് ഇടയാക്കുന്നത്. ഫീസ് വർദ്ധനവ് സർക്കാരിന്റെ നയപരമായ ഒരു തീരുമാനമാണ്. ഒരു ഉദ്യോഗസ്ഥന്റെ മാത്രം തീരുമാനമല്ല.
സുപ്രീം കോടതി വരെ ശിക്ഷ ശരിവച്ച ഡേവിഡ് ലാലി എന്ന വ്യവസായിയെ ഒരു ദിവസം പോലും തടവിൽ ഇടാതെ മോചിപ്പിക്കാൻ മുൻകൈയെടുത്തത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു. ഇയാളുടെ ശിക്ഷ സർക്കാർ റദ്ദാക്കിയ സംഭവം കഴിഞ്ഞയാഴ്ച മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ശിക്ഷ റദ്ദു ചെയ്യുന്നതിന് സർക്കാർ നിരത്തിയ വാദങ്ങളെല്ലാം പൊളിയായിരുന്നുവെന്നും തെളിഞ്ഞിരുന്നു. ഇപ്പോൾ കുറ്റപത്രം സമർപ്പിക്കുന്ന ഘട്ടം എത്തിയപ്പോൾ കേസ് പിൻവലിക്കാനുള്ള തീരുമാനമാണ് ഉണ്ടായിട്ടുള്ളത്. ഈ രണ്ടു സംഭവങ്ങളും സർക്കാരിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാൻ ഇടയാക്കുമെന്ന കാര്യം സംശയതീതമാണ്. കുറ്റം ചെയ്യാനുള്ള പ്രവണത സമൂഹത്തിൽ സൃഷ്ടിക്കും. അത് അരാജകത്വത്തിലേക്ക് നയിക്കാനാണ് ഇടയാക്കുന്നത്. പണവും സ്വാധീനവുമുണ്ടെങ്കിൽ നിയമ സംവിധാത്തെ വെല്ലുവിളിക്കാനും അട്ടിമറിക്കാനും കഴിയുമെന്ന് ഇത്തരം സംഭവങ്ങളിലൂടെ അടിവരയിടുന്നുവെന്ന ആക്ഷേപം ഇപ്പോൾ തന്നെ ശക്തമാണ്.
ഇപ്പോൾ തന്നെ കഴിവുള്ള ഐഎഎസ് ഉദ്യോഗസ്ഥർ കേരളത്തിൽ ജോലി ചെയ്യാൻ താൽപര്യം കാണിക്കുന്നില്ല. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നിരവധി പേരാണ് കേന്ദ്ര സർക്കാരിലേക്ക് ഡെപ്യൂട്ടേഷൻ വാങ്ങി പോയത്. ഇനിയും പലരും ഡെപ്യൂട്ടേഷന് അപേക്ഷ നൽകി കാത്തിരിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.
കേശവേന്ദ്ര കുമാർ ഇപ്പോൾ വയനാട് ജില്ലാ കളക്ടറായി ജോലി നോക്കുന്നു. അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ കേസ് പിൻവലിച്ചതിനെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നാണ് പ്രതികരിച്ചത്. ഇതുമായി ബന്ധപ്പെട്ട വിശദവിവരം ശേഖരിച്ചു വരുന്നതായും അതിനു ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ നിന്നും അദ്ദേഹത്തിന്റെ അറിവോടെയല്ല കേസ് പിൻവലിച്ചതെന്നും വ്യക്തമാണ്. കേസ് പിൻവലിക്കുന്ന കാര്യത്തിൽ സർക്കാർ ഉറച്ചു നിന്നാൽ ഐഎഎസ് ഓഫീസർമാരും സർക്കാരും തമ്മിൽ മറ്റൊരു ശീത സമരത്തിലേക്ക് ഈ സംഭവം വഴി തെളിക്കുമെന്ന കാര്യത്തിൽ സംശയമില്ല. അത് ഭരണ സ്തംഭനത്തിലേക്ക് തന്നെ വഴി തെളിക്കും.
ആഭ്യന്തര വകുപ്പ് മന്ത്രിക്ക് ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ ശുപാർശയോടുകൂടി മാത്രമേ ഇത്തരത്തിലുള്ള ഒരു ഫയൽ ആരംഭിക്കുകയുള്ളൂ. ആഭ്യന്തര വകുപ്പ്, നിയമ വകുപ്പിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട കേസ് പിൻവലിച്ച് ഉത്തരവ് ഇറക്കുകയാണ് പതിവ്. അതുകൊണ്ട് തന്നെ അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും കേസ് പിൻവലിക്കുന്നതിനെ കുറിച്ച് വ്യക്തമായി അറിയാമെന്നത് വ്യക്തമാണ്.
കേരളത്തിലെ ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ ഗോഡ്ഫാദറില്ലാത്തതു കൊണ്ട് തന്നെയാണ് കേശവേന്ദ്രകുമാറി ആക്രമിച്ച കേസിലെ പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രി അടക്കമുള്ളവർ രംഗത്തെത്തിയതെന്നാണ് ആക്ഷേപം. ബിഹാറിലെ സീതാമടിയിൽ സാധാരണ കുടുംബത്തിൽ ജനിച്ച് കഠിനപ്രയതന്നത്തിലൂടെയാണ് കേശവേന്ദ്രകുമാർ ഐഎഎസ് സ്വന്തമാക്കിയത്. പത്താം ക്ലാസ് നല്ല മാർക്കോടെ പാസായ അദ്ദേഹം അച്ഛനു സാമ്പത്തികഭാരം ഏൽപ്പിക്കാതിരിക്കാൻ റയിൽവേയുടെ +2വിനു തുല്യമായ വൊക്കേഷനൽ കോഴ്സിനു (വിസിആർസി )ചേർന്നു. രണ്ടു വർഷത്തെ പഠനത്തിനു ശേഷം റയിൽവേ ബുക്കിങ് ക്ലാർക്കായി ജോലി കിട്ടി.
പഠനത്തെക്കാൾ ജോലി ആവശ്യമുണ്ടായിരുന്ന കേശവേന്ദ്ര കുമാർ വിദൂരവിദ്യാഭ്യാസം വഴിയാണ് ഇഗ്നോയുടെ ബിഎ ഹിന്ദി പരീക്ഷ പാസായത്. റയിൽവേ ക്ലാർക്കിന്റെ ജോലിക്കിടയിൽ സ്വന്തമായാണ് ഐഎഎസിനു തയ്യാറെടുത്തത്. 22ാം വയസ്സിൽ 45ാം റാങ്കോടെ ഐഎഎസ് ലഭിച്ച കേശവേന്ദ്ര കുമാർ ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 27 വർഷത്തെ ചരിത്രത്തിൽ ഐഎഎസ് ലഭിക്കുന്ന ആദ്യ വിദ്യാർത്ഥിയായി. 2008 ഐഎഎസ് ബാച്ചിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ വിദ്യാർത്ഥിയുമാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്