പുത്തനുടുപ്പുകളും പാൽക്കുപ്പിയും സമ്മാനിച്ച അമ്മ കാണാമറയത്ത്.. ആയമാരുടെ സ്നേഹലാളനയിൽ അവൾ നിളയായി മാറി; തിരൂർ അമ്മതൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട പെൺകുഞ്ഞ് ഇനി ശിശുക്ഷേമ സമിതിയിൽ വളരും
എം പി റാഫി
മലപ്പുറം: പത്ത് മാസം ചുമന്ന് നൊന്തുപെറ്റ കുഞ്ഞിനെ അമ്മ സ്വന്തം കൈകൾ കൊണ്ട് ഉപേക്ഷിക്കാൻ കൂടി തയ്യാറായപ്പോൾ ജന്മം നൽകിയ മാതാപിതാക്കൾ ആരെന്നറിയാതെ നിളയായി മാറാനായിരുന്നു അവളുടെ വിധി.. ശിശുക്ഷേമ സമിതിയുടെ അമ്മ തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ട പെൺകുഞ്ഞിനെ ഇന്നലെയാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്ത്. കുഞ്ഞിനെ ഏറ്റെടുക്കാനെത്തിയപ്പോൾ അവൾക്ക് കരുതി വച്ച പേരായിരുന്നു നിള എന്നത്. ഭാരതപ്പുഴക്ക് പരിസരത്തായി അവൾ ഉപേക്ഷിക്കപ്പെട്ടപ്പോൾ നിളയെന്ന് പേരിടാൻ ശിശു ക്ഷേമ വകുപ്പ് തീരുമാനിക്കുകയായിരുന്നു. ദൈനംദിനം ജന്മം നൽകിയവരാൽ ഉപേക്ഷിക്കപ്പെടുകയോ ജീവൻ നഷ്ടമാകുകയോ ചെയ്യുന്ന കുഞ്ഞുങ്ങളുടെ കണക്ക് നിരവധിയാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു ജനിച്ച് മൂന്നാം ദിവസം ഉപേക്ഷിക്കപ്പെട്ട നിള എന്ന പെൺകുഞ്ഞിന്റെ കഥ.
ശനിയാഴ്ച രാവിലെയായിരുന്നു മൂന്ന് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ പൊറ്റത്തപ്പടിയിലെ അമ്മതൊട്ടിലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പൊക്കിൾകൊടി മുറിച്ചുമാറ്റാത്ത നിലയിലായിരുന്നു കുഞ്ഞിനെ ലഭിച്ചത്. ഉപേക്ഷിച്ചയാൾക്ക് മനസാക്ഷി നോവുണ്ടായതിനാലാകാം കുഞ്ഞിനോടൊപ്പം വിലപിടിപ്പുള്ള വസ്ത്രങ്ങളും പാൽകുപ്പിയുമെല്ലാം സമ്മാനിച്ച് കുഞ്ഞിനെ യാത്രയാക്കി കടന്നു കളഞ്ഞത്.
രാവിലെ ആറിനും ഏഴിനും ഇടയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് അമ്മതൊട്ടിൽ സ്ഥിതിചെയ്യുന്ന വീട്ടുടമ പറഞ്ഞു. രാവിലെ ആറിന് വീട്ടു ജോലിക്കാർ അമ്മതൊട്ടിൽ പരിശോധിച്ചെങ്കിലും ഒന്നും കണ്ടിരുന്നില്ല. ഏഴിന് വീണ്ടും വൃത്തിയാക്കാനായി എത്തിയപ്പോഴാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ടത്. കുഞ്ഞിന്റെ ദേഹത്ത് ചെറിയ മുറിപാടുകളും കണ്ടെത്തിയിരുന്നു. വസ്ത്രങ്ങളടങ്ങിയ ബാഗ് കുഞ്ഞിന് സമ്മാനിച്ചായിരുന്നു ഉപേക്ഷിച്ചയാൾ സ്ഥലം വിട്ടത്. ബെഡ്ഷീറ്റുകൾ, രണ്ട് ജോഡി വസ്ത്രം, സോപ്പ്, പാൽകുപ്പി എന്നീ സാധനങ്ങളായിരുന്നു ബാഗിലുണ്ടായിരുന്നതെന്നും വീട്ടുടമ ഡോക്ടർ കുമാരി സുകുമാരൻ മറുനാടൻ മലയാളിയോടു പറഞ്ഞു.
ഡോക്ടർ കുമാരി, പി. സുകുമാരൻ ദമ്പതികൾ 2006ലായിരുന്നു പൊറ്റത്തപടിയിലെ വീട്ടിനു മുന്നിൽ അമ്മതൊട്ടിൽ സ്ഥാപിച്ചത്. എട്ട് വർഷത്തിനിടയിൽ പത്താമത്തെ കുഞ്ഞിനെയാണ് ശനിയാഴ്ച ഉപേക്ഷിച്ച നിലയിൽ കണ്ടത്. ഏഴ് ആൺകുഞ്ഞുങ്ങളെയും മൂന്ന് പെൺകുഞ്ഞുങ്ങളെയുമാണ് ഇതുവരെ ഇവിടെ നിന്നും ലഭിച്ചത്.
അമ്മതൊട്ടിലിൽ നിന്നും കുഞ്ഞിനെ ലഭിച്ചയുടനെ വിവരമറിയിച്ചതിനെ തുർന്ന് ജുവനൈൽ പൊലീസ് തലവൻ തീരൂർ സി.ഐ മുഹമ്മദ് ഹനീഫയും സംഘവും സ്ഥലത്തെത്തി കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് പ്രവേശിക്കുകയായിരുന്നു. മൂന്ന് ദിവസം ആശുപത്രിയിലെ നേഴ്സുമാരുടെ പരിചരണത്തിൽ കുഞ്ഞ് കഴിഞ്ഞ ശേഷം ഇന്നലെ ശിശുക്ഷേമ ജുവനൈൽ ജസ്റ്റിസ് സമിതി ചെയർമാൻ അഡ്വ. ഷരീഫ് ഉള്ളത്തിലിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് ആശുപത്രി അധികൃതർ കൈമാറുകയായിരുന്നു.
കൂടിനിന്നവരുടെ കണ്ണുകൾ നനയുന്നുണ്ടായിരുന്നു, രണ്ട് ദിവസം പരിചരിച്ച അടുപ്പമേ ഉള്ളൂ നേഴ്സുമാർക്ക് പക്ഷെ അവർക്ക് കുഞ്ഞിനെ കൈമാറാൻ മനസുവന്നില്ല. ജില്ലാ ആശുപത്രിയിലെ ശിശുരോഗ ഡോക്ടർ ബൈജു കുഞ്ഞിനെ കൈമാറുമ്പോൾ കൈകൾ അറിയാതെ വിറക്കുന്നുണ്ടായിരുന്നു. ഈ കാഴ്ചകളെല്ലാം ദൂരെ എവിടെയോ നിന്ന് തന്നെ ഉപേക്ഷിച്ചവർ കാണുന്നുണ്ടാകുമോ എന്നറിയാതെ അവൾക്ക് സമ്മാനിച്ച പുത്തനുടുപ്പും ധരിച്ച് ജില്ലാ ശിശു പരിപാലന കേന്ദ്രിലേക്ക് സുബദ്രാമ്മയോടൊപ്പം നിള യാത്രയായി.
രണ്ട് മാസക്കാലം ഇനി മലപ്പുറം കോഡൂരിലെ ശിശു പരിപാലനകേന്ദ്രത്തിലായിരിക്കും താമസിപ്പിക്കുക. ഇതിനോടകം കുഞ്ഞിന്റെ രക്ഷിതാക്കളെ കണ്ടെത്താനായി പൊലീസ് സ്വമേതയാ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. ഒരുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി മതാപിതാക്കളെ കണ്ടെത്തെണം. ശേഷം ഇവർക്ക് ശിശു ക്ഷേമ സമിതി പ്രത്യേക കൗൺസിലിംങ് നൽകി കുട്ടിയെ തിരിച്ചുനൽകാൻ വഴിയൊരുക്കും. രണ്ട് മാസത്തിനകം ഇത് നടന്നില്ലെങ്കിൽ നിയമാനുസൃതം കുട്ടിയെ ദത്ത് നൽകുന്നതിനുള്ള സിറ്റിംങ് ശിശു ക്ഷേമ ബോർഡ് വിളിച്ചു ചേർക്കും. നിലവിൽ മലപ്പുറം ജില്ലയിൽ മാത്രം കുഞ്ഞുങ്ങളെ ദത്തെടുക്കാനായി അറുപതിലേറെ പേർ അപേക്ഷകൾ നൽകി കാത്തിരിക്കുകയാണെന്ന് ശിശുക്ഷേമ സമിതി ചെയർമാൻ അഡ്വ.ഷരീഫ് ഉള്ളത്തിൽ മറുനാടൻ മലയാളിയോട് പറഞ്ഞു.
ഈ വർഷം മറ്റുജില്ലകളിൽ നിന്നുൾപ്പടെയുള്ള 15 കുഞ്ഞുങ്ങളെയാണ് സമിതിക്ക് ലഭിച്ചത്. ഇതിൽ പതിമൂന്ന് കുഞ്ഞുങ്ങളെയും അമ്മമാർ നേരിട്ട് എത്തി സമ്മത പത്രം ഒപ്പിട്ട് ഉപേക്ഷിക്കാൻ തയ്യാറാവുകയാണ് ചെയ്തത്. തിരൂരിൽ നിന്നും ലഭിച്ചതുൾപ്പടെ രണ്ടു കുഞ്ഞുങ്ങളെയാണ് അമ്മതൊട്ടിലുകളിൽ ഉപേക്ഷിച്ചതായും കണ്ടെത്തിയതെന്ന്. ഇത്തരത്തിൽ കുഞ്ഞുങ്ങളെ ചവറ്റു കൂനയിലും അമ്മതൊട്ടിലുകളിലും ഉപേക്ഷിക്കാതെ നേരിട്ടെത്തി നിയമാനുസൃതം ഉപേക്ഷിക്കാനുള്ള അവസരങ്ങൾ ഇപ്പോഴുണ്ടെന്നും ഇത് കുട്ടിയുടെ ജീവിക്കാനുള്ള അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ എത്തുന്ന വിവരങ്ങൾ രഹസ്യ സ്വഭാവത്തോടെ സൂക്ഷിക്കുമെന്നും സമിതി അംഗങ്ങൾ പറഞ്ഞു.സംഘത്തിൽ ശിശുക്ഷേമ സമിതി അംഗങ്ങളായ എം.മണികണ്ഠൻ, അഡ്വ.ഹാരിസ് പഞ്ചലി, ജില്ലാ പ്രൊട്ടക്ഷൻ ഓഫീർ സമീർ മച്ചിങ്ങൽ എന്നിവരുണ്ടായിരുന്നു.
Stories you may Like
- ആരുടേതാണ് ശിശു ദ്രോഹ നടപടികൾ? രക്ഷാധികാരി ഇപ്പോഴും ഗവർണ്ണർ തന്നെ
- നിലപാട് കടുപ്പിച്ച് രാജ്ഭവൻ; ശിശുക്ഷേമ സമിതിയിൽ സംഭവിച്ചത്
- തൈക്കാട്ടെ അമ്മത്തൊട്ടിലിൽ ആറുമാസം പ്രായമുള്ള്ള പെൺകരുത്ത്
- 'കുഞ്ഞ് ജനിച്ച് അന്നുമുതൽ കൊല്ലാൻ തീരുമാനിച്ചിരുന്നു', പ്രതിയുടെ വെളിപ്പെടുത്തൽ
- യുവാവ് ജീവനൊടുക്കി; 5, 3 വയസ്സുള്ള കുട്ടികളെ ഏറ്റെടുക്കില്ലെന്ന് പെറ്റമ്മ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍