മലബാറിൽ റമദാനും മധ്യ കേരളത്തിൽ ക്രിസ്മസും; മലപ്പുറത്ത് മമ്മൂട്ടിയും തിരുവിതാംകൂറിൽ മോഹൻലാലും; സിപിഎമ്മിനെ തോൽപ്പിക്കാൻ നാരായണ ഗുരുവിനേയും ആയുധമാക്കി; മതത്തെ ബുദ്ധിപരമായി ഉപയോഗിച്ച മനോരമയ്ക്ക് ആദ്യമായി അടിപതറി; വൈദികരും കന്യാസ്ത്രീകളും അടക്കം തെരുവിൽ ഇറങ്ങിയതോടെ മനോരമ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഇന്ത്യയിൽ തന്നെ ഏറ്റവുമധികം സർക്കുലേഷനുള്ള പ്രാദേശിക പത്രമാണ് മലയാള മനോരമ. മലയാളികളുടെ മനസ്സ് തന്ത്രങ്ങളിലൂടെ പിടിച്ചാണ് ഈ പദവിയിലേക്ക് മനോരമ എത്തിയത്. എന്നും ക്രൈസ്തവ ആഭിമുഖ്യമുള്ള പത്രമെന്ന് പ്രചരിക്കപ്പെട്ടപ്പോഴും പ്രാദേശിക മനസ്സ് അനുസരിച്ചുള്ള വിഭവങ്ങൾ ഒരുക്കി മുന്നേറിയ പത്രം. കേരളത്തെ മൂന്ന് മേഖലയായി തിരിച്ച് പ്രത്യേക സമീപനങ്ങൾ നടപ്പാക്കിയ പത്രമായിരുന്നു മനോരമ. മാതൃഭൂമിയെ പിന്തള്ളി പ്രചാരത്തിൽ ഒന്നാമനായ മലയാള പത്രമായി മനോരമ മാറിയതും അങ്ങനെയായിരുന്നു. ഇതെല്ലാമാണ് ഒറ്റ ദിവസം കൊണ്ട് തകരുന്നത്.
ഭക്ഷണ പദാർത്ഥങ്ങൾ വച്ചിട്ടുള്ള ഒരു മേശയ്ക്ക് മുന്നിൽ ഇരിക്കുന്ന അർധനനഗ്നയായ കന്യാസ്ത്രീയും അവർക്കും ചുറ്റിൽ ഇരിക്കുന്ന കന്യാസ്ത്രീകളുമായിരുന്നു ടോം വട്ടക്കുഴിയുടെ ചിത്രം മനോരമയുടെ ഭാഷാപോഷിണിയിൽ അടിച്ചു വന്നപ്പോൾ തന്നെ പ്രശ്നമാകുമെന്ന് അവർ കരുതി. എന്നാൽ കാര്യങ്ങൾ ഇത്രത്തോളമാകുമെന്ന് ആരും വിചാരിച്ചതുപോലുമില്ല. ചിത്രത്തിനെതിരെ കത്തോലിക്കാ സഭാ സമുദായംഗങ്ങളിൽ നിന്നടക്കം അതിരൂക്ഷമായ വിമർശനം നേരിടേണ്ടി വന്നു. ഇതോടെ വിവാദം ശമിപ്പിക്കാൻ മാനോരമ മാനേജ്മെന്റ് ഉടനടി ഇടപെടൽ നടത്തി. മാഗസിൻ പിൻവലിക്കുകയും ചെയ്തു. കത്തോലിക്കാ സഭയുടെ ഉന്നതർ പ്രശ്നമെല്ലാം അതോടെ തീർന്നെന്നും വ്യക്തമാക്കി. എല്ലാം അവസാനിച്ചെന്ന് കരുതിയിരിക്കുമ്പോഴാണ് വൈദികരും കന്യാസ്ത്രീകളും പ്രതിഷേധത്തിന് തെരുവിലെത്തിയത്.
മനോരമ ബഹിഷ്കരിച്ച് പ്രതിഷേധം തീർക്കാൻ സഭാ വിശ്വാസികൾ തന്നെ എത്തുമ്പോൾ പ്രതിഷേധം പുതിയ തലത്തിലെത്തുന്നു. ഇതിനെ എങ്ങനെ മറികടക്കുമെന്ന് തലപുകയ്ക്കുകയാണ് മനോരമ മാനേജ്മെന്റ്. കരുതലോടെ നീങ്ങിയുണ്ടാക്കിയ സർക്കുലേഷൻ നഷ്ടമാകാതിരിക്കാൻ എന്തു ചെയ്യണമെന്നാണ് ആലോചന. വിവാദം കൈവിട്ടു പോയെന്നും വിലയിരുത്തുന്നു. ക്രൈസ്തവരുടെ പിന്തുണയിൽ നേട്ടമുണ്ടാക്കിയ പത്രമായിരുന്നു മനോരമ. അവർ തന്നെയായിരുന്നു അവരുടെ അടിത്തറയും. ഇവിടെയുണ്ടാകുന്ന ഉലച്ചിൽ മനോരമയുടെ സർക്കുലേഷനെ കാര്യമായി സ്വാധീനിക്കുമെന്ന് മാനേജ്മെന്റും വിലിയുരത്തുന്നു.
മലാബറിനും തെക്കൻ കേരളത്തിനും മധ്യ കേരളത്തിനും വെവ്വേറെ പദ്ധതികളാണ് മനോരമ നടപ്പാക്കിയത്. മലബാറിലെ എഡിഷനിൽ റംസാനും മധ്യകേരളത്തിൽ ക്രിസ്മസും നിറഞ്ഞു. എന്തിനേറെ പറയുന്നു സിപിഐ(എം) വിരുദ്ധരെന്ന് പറയുമ്പോഴും കണ്ണൂരിലെത്തുമ്പോൾ പ്രാദേശിക പേജിൽ സിപിഐ(എം) പത്രമായി വരെ മനോരമ പ്രവർത്തിച്ചു. മലബാറിലെ നായർ-തീയ്യ വിഭാഗങ്ങൾ മാതൃഭൂമിക്കൊപ്പം നിലകൊണ്ട സമയത്താണ് മനോരമ ആ വിഭാഗങ്ങളെ കൂടാതെ മുസ്ലിം സമുദായത്തെ കൂടി ഒപ്പം നിർത്തി പ്രചരണം കൊഴുപ്പിച്ചത്. അതിന് വേണ്ടി മുസ്ലിം മനസിൽ ഇടംപിടിച്ചവരെ തന്നെ പത്രം രംഗത്തിറക്കി. പ്രചരണങ്ങളെല്ലാം കൊഴുത്തപ്പോൾ മാതൃഭൂമിയെ വെല്ലുന്ന വിധത്തിൽ പത്രം വളർന്നു. സർക്കുലേഷനിലും മലബാറിൽ മനോരമ മുന്നിലെത്തി.
മലബാറിൽ പയറ്റിയ തന്ത്രങ്ങൾ തന്നെയായിരുന്നു തിരുവിതാംകൂറിലെ ഹൈന്ദവ മനസ്സിനെയും ക്രൈസ്തവ മനസു പിടിക്കാനും മനോരമ ആവിഷ്ക്കരിച്ചത്. തിരുവിതാംകൂറിൽ മോഹൻലാലിനെ നിറച്ച് മനസ്സ് പിടിച്ചപ്പോൾ മലബാറിൽ മമ്മൂട്ടിയായി താരം. രാഷ്ട്രീയമായി എന്നും കോൺഗ്രസിനൊപ്പമാണ് പത്രമെന്ന വിലയിരുത്തലുമുണ്ടായി. ഇതിലൂടെ കോൺഗ്രസുകാരുടെ വീട്ടിലെല്ലാം മനോരമയെത്തി. കോൺഗ്രസിന്റെ മുഖപത്രത്തെ ഏറ്റവും അധികം തളർത്തിയത് മനോരമയാണെന്ന് പറഞ്ഞാൽ അതിൽ അത്ഭുതമില്ല. സിപിഐ(എം) വിരോധം ആളിക്കത്തിച്ചാണ് ഇത് ചെയ്തത്. ശ്രീ നാരായണ ഗുരുവിനെ മോശമായി ചിത്രീകരിച്ച സിപിഐ(എം) ആഘോഷമുൾപ്പെടെ ചർച്ചയാക്കി മലബാറിലെ ഹൈന്ദവ മനസ്സുകളേയും ആകർഷിച്ചു.
ഇതിനിടെ മാതൃഭൂമി പത്രത്തിൽ പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട വിവാദത്തിൽ നേട്ടമുണ്ടാക്കിയും മനോരമ സർക്കുലേഷൻ കൂട്ടിയിരുന്നു. മാതൃഭൂമി നഗരത്തിലെ പരാമർശത്തിനിടെ വലിയ വിവാദം മുസ്ലിം സംഘടനകൾ ഉയർത്തി. പത്രം ബഹിഷ്കരിക്കാൻ ആഹ്വാനമെത്തി. വിദേശത്തെ മലയാളികൾ കൂട്ടത്തോടെ മാതൃഭൂമി ഉപേക്ഷിച്ചു. ഗൾഫിലെ മാളുകളിൽ പോലും മാതൃഭൂമി വിൽപ്പനയ്ക്കെടുത്തില്ല. ഇതോടെ ഈ മേഖലയിൽ വീണ്ടും മനോരമ സർക്കുലേഷൻ ഉയർത്തി. അതിനുള്ള പ്രത്യേകം മാർഗ്ഗങ്ങൾ ഒരുക്കുകയും ചെയ്തു. ഇങ്ങനെ കിട്ടുന്ന അവസരമെല്ലാം സമർത്ഥമായി ഉപയോഗിക്കുന്ന മനോരമയ്ക്കെതിരെയാണ് ക്രൈസ്തവ വിശ്വാസികൾ തന്നെ രംഗത്തു വരുന്നത്. ഇത് മനോരമയുടെ അടിത്തറയിൽ കോട്ടമുണ്ടാക്കിയാൽ ബാക്കിയുള്ളതെല്ലാം തവിടു പൊടിയാകും. അതുകൊണ്ട് എങ്ങനേയും പ്രശ്നത്തിൽ നിന്ന് തലയൂരാനാണ് ശ്രമം. മലയോര മേഖലയിൽ സർക്കുലേഷൻ നഷ്ടം മനോരമ പ്രതീക്ഷിക്കുന്നുണ്ട്. ഈ സാഹചര്യം മുതലെടുക്കാൻ മാതൃഭൂമിക്ക് മികച്ച മാർക്കറ്റിങ് വിഭാഗം ഇല്ലെന്നെത് മാത്രമാണ് മനോരമയ്ക്ക് ആശ്വാസം നൽകുന്നത്. മാത്രമല്ല, മനോരമ ഉപേക്ഷിക്കുന്നവർ ദീപിക വരുത്താനാണ് നീക്കം നടത്തുന്നതും.
ഭാഷാ പോഷണിയിലെ ചിത്രം ചിത്രം ക്രൈസ്തവരെ അവഹേളിക്കുന്നവയാണെന്ന് ആരോപിച്ച് ഹൈറേഞ്ച് മേഖലയിൽ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. മലയോര മേഖലയയിലെ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധവുമായി വിശ്വാസി സമൂഹം നിരത്തിലിറങ്ങി. മനോരമ പ്രസിദ്ധീകരണങ്ങൾ റോഡുകളിൽ ചീന്തിയെറിഞ്ഞും കത്തിച്ചും യോഗങ്ങൾ സംഘടിപ്പിച്ചുമുള്ള ബഹിഷ്കരണ ആഹ്വാനങ്ങളാണ് പ്രധാനമായും മുഴങ്ങുന്നത്. ചില പള്ളികളുടെ നേതൃത്വത്തിൽ പത്രസ്ഥാപനത്തിന്റെ മാപ്പു പോലും വകവെക്കാതെ പ്രതിഷേധം സംഘടിപ്പിക്കുന്നതും വ്യാപകമാണ്. വായ്മൂടിക്കെട്ടി സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ക്രൂശിതരൂപവുമേന്തി പ്രതിഷേധം നടത്തി. ഏജന്റുമാർ മനോരമ പ്രസിദ്ധീകരണങ്ങൾ വ്യാപകമായി വേണ്ടെന്നു വയ്ക്കുന്നുമുണ്ട്. പള്ളികളിൽ വിശുദ്ധ കുർബാന മധ്യേ പുരോഹിതർ മനോരമ നടപടിയെ നിശിതമായി വിമർശിച്ചു പ്രസംഗം നടത്തിയിരുന്നു. ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപതകളിലെ പള്ളികളിൽ വിവിധ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. മനോരമയ്ക്കെതിരെ ലഘുലേഖകളും പ്രചരിക്കുന്നുണ്ട്.
ഇത്തരത്തിലൊരു പ്രതിസന്ധി മനോരമയ്ക്ക് ആദ്യമായാണ് നേരിടേണ്ടി വരുന്നതെന്നതാണ് യാഥാർത്ഥ്യം. ക്രൈസ്തവ വായനക്കാർക്കൊപ്പം മറ്റ് മതവിഭാഗങ്ങളെ ചെപ്പടി വിദ്യയിലൂടെ ഒപ്പം നിർത്തിയുള്ള പ്രചാര വർദ്ധനവിനാണ് ഈ പ്രതിഷേധങ്ങൾ വിലങ്ങ് തടിയാകുന്നത്. ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ മലയാള മനോരമ പ്രസിദ്ധീകരണായ ഭാഷാപോഷിണിയിൽ ചിത്രം അച്ചടിച്ചു വന്നത് അധികം വിവാദമാകും മുമ്പ് പിൻവലിച്ചത് മാനേജ്മെന്റ് പിൻവലിച്ചത് ക്രൈസ്തവ സഭകളുടെ എതിർപ്പിനെ ഭയന്നായിരുന്നു. ഇങ്ങനെയൊരു ചിത്രം മനോരമ പ്രസിദ്ധീകരിച്ച വിവരം അറിഞ്ഞപ്പോൾ തന്നെ സഭയുമായി അടുപ്പമുള്ളവർ അത് മാനേജ്മെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഇതോടെ കേരളത്തിലെ ഏറ്റവും അധികം സർക്കുലേഷനുള്ള പത്രം വിവാദം ഒതുക്കാൻ മുൻകരുതൽ സ്വീകരിച്ചു. അത് ഫലം കണ്ടില്ലെന്നാണ് കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾ വ്യക്തമാക്കുന്നത്.
ലിയനാഡോ ഡാവിഞ്ചിയുടെ വിഖ്യാതചിത്രമായ അന്ത്യ അത്താഴത്തിന്റെ മാതൃകയിൽ ടോം വട്ടക്കുഴി എന്ന ചിത്രകാരൻ വരച്ചതായിരുന്നു ഈ പെയിന്റിങ്. ചിത്രം വിവാദമായതിനെ തുടർന്ന് വിപണിയിലിറങ്ങി മണിക്കൂറുകൾക്കുള്ളിൽ ഭാഷാപോഷിണി പിൻവലിച്ചു. ചിത്രത്തിനെതിരെ കത്തോലിക്കാ സഭാ സമുദായംഗങ്ങളിൽ നിന്നടക്കം അതിരൂക്ഷമായ വിമർശനം നേരിടേണ്ടി വന്നു. ഇതോടെ വിവാദം ശമിപ്പിക്കാൻ മാനോരമ മാനേജ്മെന്റ് ഉടനടി ഇടപെടൽ നടത്തുകയായിരുന്നു. അന്ത്യത്താഴത്തിൽ യേശുക്രിസ്തുവും പന്ത്രണ്ട് ശിഷ്യന്മാരും അവസാനത്തെ അത്താഴത്തിനിരിക്കുന്ന ചിത്രത്തിന്റെ മാതൃകയിൽ അർധ നഗ്നയായ മാതാഹരിയുടെ സമീപം പന്ത്രണ്ട് കന്യാസ്ത്രീകൾ ഇരിക്കുന്ന ചിത്രമാണ് ടോം വട്ടക്കുഴി എന്ന ചിത്രകാരൻ വരച്ചത്.
യേശുവിന്റെ ഇരുവശത്തുമായി ആറുശിഷ്യർ വീതം അത്താഴത്തിരിനിരിക്കുന്ന വിഖ്യാതചിത്രമാണ് ഡാവിഞ്ചിയുടേത്. ടോം വട്ടക്കുഴിയുടെ അത്താഴമേശയുടെ നടുവിൽ ക്രിസ്തുവിന് പകരം ചുവന്ന പുറങ്കുപ്പായമണിഞ്ഞ മാതാഹരിയുടെ മാറ് തുറന്നിരിക്കുന്ന രൂപമാണ്. ക്രിസ്തുവിന്റെ മുഖഭാവത്തിന് തുല്യമാണ് മാതാഹരിയുടേയും. ഈ താരതമ്യം തന്നെയാണ് ക്രൈസ്തവ വിശ്വാസികളെ ചൊടിപ്പിച്ചതും. എന്തായാലും ഇപ്പോഴത്തെ പ്രതിഷേധങ്ങളുടെ മൂർച്ഛ കുറഞ്ഞില്ലെങ്കിൽ മനോരമ പത്രം നേരിടുന്ന കടുത്ത വെല്ലുവിളി തന്നെയാകും അത്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്