നാട്ടുപ്രമാണിയെ പോലെ പെരുമാറുന്ന തച്ചങ്കരിയെ തളയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയുവും രംഗത്ത്; ശമ്പളം മുടങ്ങുന്നത് ഒഴിവാക്കിയ തച്ചങ്കരി ആറുമാസത്തേക്ക് പെൻഷനും മുടങ്ങില്ലെന്ന് ഉറപ്പ് നൽകിയതോടെ നേതാക്കളുടെ വാക്കുകൾ ചെവിക്കൊള്ളതെ തൊഴിലാളികൾ; അന്തിമ റിപ്പോർട്ട് സമർപ്പിക്കാനൊരുങ്ങി ജീവനക്കാരേയും മാനേജ്മെന്റിനേയും കാണാൻ സുശീൽ ഖന്നയും എത്തി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം : ജീവനക്കാരിൽ ആവേശവും പ്രതീക്ഷയും നിറച്ച് കെഎസ്ആർടിസിയെ പുതു വഴിയിലൂടെ മുന്നോട്ട് കൊണ്ട് പോവുകായണ് സിഎംഡി ടോമിൻ തച്ചങ്കരി. മാസാവസാനം ജീവനക്കാർക്ക് ശമ്പളം നൽകിയാണ് തച്ചങ്കരി ജീവനക്കാരുടെ പ്രതീക്ഷകൾക്ക് പുതിയ തലം നൽകിയത്. ജീവനക്കാരുടെ വേദനകളാണ് പ്രധാനമെന്ന് വ്യക്തമാക്കി ആദ്യ മുൻഗണന ശമ്പളം നൽകലിന് നൽകി. ഇതിനിടെ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കി നീങ്ങുന്ന സിഎംഡിയെ യൂണിയനുകൾക്ക് കണ്ണിലെ കരടായി. ബാങ്കിൽ നിന്ന് യൂണിയൻ ലെവി നേരിട്ട് പിരിക്കുന്നത് തടഞ്ഞതോടെ തച്ചങ്കരിയെ ശത്രുവായി യൂണിയനുകൾ കണ്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയോടെ കെ എസ് ആർ ടി സിയെ രക്ഷിക്കാനെത്തിയിട്ടും സിഐടിയു പോലും തച്ചങ്കരിക്ക് എതിരായി. സിപിഎം നേതൃത്വത്തോട് തച്ചങ്കരിയെ തളച്ചേ മതിയാകൂവെന്ന് സിഐടിയു ആവശ്യപ്പെട്ടു കഴിഞ്ഞു. ഇതിനിടെയിലും ജീവനക്കാർക്ക് വേണ്ടി നിലകൊള്ളുകയാണ് തച്ചങ്കരി.
ശമ്പളം യഥാസമയം നൽകുന്ന തച്ചങ്കരി പെൻഷനും നേരെയാക്കാനുള്ള ശ്രമിത്തിലാണ്. ഇതോടെ പെൻഷൻകാർക്കു തുടർന്നും പെൻഷൻ ലഭിക്കുമെന്ന് ഉറപ്പായി. കഴിഞ്ഞ ആറു മാസം സഹകരണ ബാങ്കുകൾ പെൻഷൻകാർക്കു നൽകിയ 220 കോടി രൂപ ധനവകുപ്പ് സഹകരണ ബാങ്കുകൾക്കു നൽകാൻ തീരുമാനിച്ചു. തുക ഇന്നു കൈമാറും. ഇതോടെ, തുടർന്നുള്ള ആറു മാസത്തേക്കു സഹകരണ ബാങ്കുകൾ പെൻഷൻ വിതരണം ചെയ്യും. മാർച്ചിലാണു സഹകരണ ബാങ്കുകൾ വഴി പെൻഷൻ വിതരണം ആരംഭിച്ചത്. ബാങ്കുകൾ വിതരണം ചെയ്യുന്ന പണത്തിന് 8% പലിശയാണു സർക്കാർ നൽകുന്നത്. ഈ തുക ആറു മാസത്തിനകം ബാങ്കുകൾക്കു സർക്കാർ നൽകുമെന്നായിരുന്നു കരാർ. എന്നാൽ, ഈ മാസം കിട്ടേണ്ട പണം ലഭിക്കാത്തതിനാൽ തുടർന്നുള്ള പെൻഷൻ വിതരണം വൈകുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ തച്ചങ്കരിയുടെ ഇടപെടലുകൾ എല്ലാം മ്ാറ്റി മറിച്ചു. കെ എസ് ആർ ടി സിക്ക് കിട്ടുന്ന അധിക വരുമാനത്തിന്റെ കണക്കുകൾ സഹകരണ സംഘങ്ങൾ ബോധ്യപ്പെട്ടതോടെയാണ് ഇത്. മൂന്ന് മാസത്തിനിടെ കെ എസ് ആർ ടി സിയുണ്ടാക്കിയ നേട്ടങ്ങളും ഫണ്ട് അനുവദിക്കാൻ കാരണമായി. അതായത് ഇനി ആറുമാസം കൃത്യസമയത്ത് പെൻഷനും കെ എസ് ആർ ടി സിയിൽ കിട്ടും. ഇതോടെ കെ എസ് ആർ ടി സിയിലെ മുൻ ജീവനക്കാർക്കും ആത്മഹത്യാ ചിന്ത ഒഴിവാക്കി മുന്നോട്ട് പോകാനാകും. ഇതോടെ ജീവനക്കാരുടെ പ്രിയങ്കരനായി തച്ചങ്കരി മാറുകയാണ്. തൊഴിലാളി യൂണിയനുകളെ ജീവനക്കാരും പെൻഷൻകാരും കൈവിടുന്നു.
അതിനിടെ കെ എസ്ആർടിസിയെ സാമ്പത്തികപ്രതിസന്ധിയിൽ നിന്നു രക്ഷിക്കാനുള്ള പാക്കേജ് തയാറാക്കുന്നതിന്റെ ഭാഗമായി സർക്കാർ നിയോഗിച്ച പ്രഫ.സുശീൽ ഖന്ന ഇന്നും നാളെയും മാനേജ്മെന്റ് പ്രതിനിധികളുമായും തൊഴിലാളികളുമായും സർക്കാർ വകുപ്പ് മേധാവികളുമായും ചർച്ച നടത്തും. ഈ ചർച്ചയും കെ എസ് ആർ ടി സിയുടെ ഭാവിയിൽ അതിനിർണ്ണായകമാണ്. കെഎസ്ആർടിസി പുനഃസംഘടന സംബന്ധിച്ചു വിശദ പഠനം നടത്തി റിപ്പോർട്ട് നൽകാൻ സർക്കാർ 2016 ഒക്ടോബറിലാണു കൊൽക്കത്ത ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ അദ്ധ്യാപകനായ സുശീൽ ഖന്നയെ ചുമതലപ്പെടുത്തിയത്. മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകാനായിരുന്നു നിർദ്ദേശം. 2017 ഫെബ്രുവരിയിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഒന്നര വർഷത്തോളം നീണ്ടു. എന്നാൽ തച്ചങ്കരിയുടെ ഇടപെടലിൽ പ്രതീക്ഷയുമായി സുശീൽ ഖന്ന എത്തുകയാണ്. അതിവേഗം അന്തിമ റിപ്പോർട്ട് നൽകും. ശുപാർശകൾ ഉടൻ നടപ്പാക്കുകയും ചെയ്യും.
കടത്തിൽ നിന്നു രക്ഷപ്പെടണമെങ്കിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടിലെ പ്രധാന ശുപാർശ. ഒരു ബസിന് 7.2 ജീവനക്കാർ എന്ന അനുപാതം ദേശീയ ശരാശരിയായ 5.2 ആയി കുറയ്ക്കണമെന്നാണു നിർദ്ദേശിച്ചത്. നിലവിലെ ജീവനക്കാരെ ഒഴിവാക്കാതെ തന്നെ ഇതിന് കഴിയുമെന്നാണ് തച്ചങ്കരിയുടെ നിലപാട്. അതിന് വേണ്ടി കൂടുതൽ സർവ്വീസുകൾ തുടങ്ങാമെന്നാണ് തച്ചങ്കരിയുടെ പക്ഷം. രണ്ട് മാസത്തിനിടെ സർവ്വീസുകളുടെ എണ്ണത്തിൽ മാറ്റം ഉണ്ടായിട്ടുണ്ട്. ഇതിനൊപ്പം കെഎസ്ആർടിസിയെ മൂന്നു മേഖലകളായി വിഭജിക്കണമെന്നും സുശീൽ ഖന്നയുടെ ഇടക്കാല റിപ്പോർട്ടിലുണ്ട്. യാത്രക്കാരുടെ ആവശ്യകത സർവേയിലൂടെ പഠിച്ചു സർവീസുകൾ പുനഃക്രമീകരിക്കണം. പ്രഫഷനൽ യോഗ്യതയുള്ളവരെ എക്സിക്യുട്ടീവ് ഡയറക്ടർമാരായി നിയമിക്കണം. വർക്ഷോപ്പുകൾ നവീകരിക്കണം. ബസുകളുടെ അറ്റകുറ്റപ്പണിക്കു പരമാവധി ഒരുദിവസം തുടങ്ങിയ നിർദ്ദേശങ്ങളും അദ്ദേഹം സമർപ്പിച്ചിരുന്നു. ഇതെല്ലാം തച്ചങ്കരി നടപ്പാക്കുമെന്നാണ് സൂചന. ഈ ഇടക്കാല റിപ്പോർട്ടിലെ ശുപാർശകൾ ഉൾക്കൊണ്ടാണ് തച്ചങ്കരി കെ എസ് ആർ ടിസിയെ മുന്നോട്ട് കൊണ്ടു പോകുന്നത്.
ഇതിനിടെയാണ് ടോമിൻ തച്ചങ്കരിക്കെതിരെ പരസ്യ പോരിനു ഭരണകക്ഷി യൂണിയനായ സിഐടിയു രംഗത്ത് എത്തിയത്. സുശീൽ ഖന്ന റിപ്പോർട്ട് യൂണിയനുകളെ തകർക്കുമെന്ന് ഇവർ ഭയക്കുന്നു. അതുകൊണ്ട് തന്നെ തച്ചങ്കരിയെ മാറ്റി റിപ്പോർട്ട് കിട്ടിയാലും അത് നടപ്പാക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് ചരടു വലികൾ. തൊഴിലാളികളെയും ട്രേഡ് യൂണിയനുകളെയും പരസ്യമായി അധിക്ഷേപിക്കുന്ന എംഡി ധിക്കാരിയാണെന്നും നാട്ടുപ്രമാണിയുടെ ശൈലിയിൽ പ്രവർത്തിക്കുന്നത് അവസാനിപ്പിക്കണമെന്നും സിഐടിയു സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ട്രേഡ് യൂണിയനുകൾക്കെതിരെ മുഖം നോക്കാതെ കർശന നടപടിയെടുത്തതും തൊഴിലാളികളുടെ അനുമതിയില്ലാതെ മാസവരി പിരിക്കുന്നതു നിയന്ത്രിച്ചതും ഉൾപ്പെടെ നടപടികളാണ് മുഖ്യമന്ത്രി പിണറായി വിജയനടക്കം സിപിഎം നേതാക്കളുടെ വിശ്വസ്തനായ തച്ചങ്കരിക്കെതിരെ രംഗത്തുവരാൻ സിഐടിയുവിനെ പ്രേരിപ്പിച്ചത്.
നേരത്തേ ഐഎൻടിയുസിയും എഐടിയുസിയും തച്ചങ്കരിക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിനൊപ്പം സിഐടിയുവും എത്തിയെങ്കിലും കൃത്യമായി ശമ്പളം ഉറപ്പാക്കുന്ന തച്ചങ്കരിയെ തള്ളിപ്പറയാൻ ജീവനക്കാർ തയ്യാറല്ല. അതുകൊണ്ട് തന്നെ തച്ചങ്കരിയുടെ ഭരണം യൂണിയനുകൾക്ക് കടുത്ത വെല്ലുവിളിയാണ്. ഈ സാഹചര്യത്തിലാണ് സിഐടിയു പരസ്യ പ്രസ്താവനയുമായി രംഗത്ത് എത്തിയത്. തൊഴിലാളികളെയും ട്രേഡ് യൂണിയനുകളെയും പരസ്യമായി അധിക്ഷേപിക്കുന്ന തച്ചങ്കരിയുടെ നിലപാട് തരംതാണതും ധിക്കാരപരവുമാണെന്ന് പ്രസ്താവനയിൽ യിൽ പറഞ്ഞു. ഒരു കാലത്തും രക്ഷപെടില്ല എന്ന് പലരും വിധിയെഴുതിയിരുന്ന ട്രാൻസ്പോർട്ട് കോർപറേഷനെ സംരക്ഷിക്കാനുള്ള സർക്കാരിന്റെ നടപടികൾക്ക് പിന്നിൽ അണിനിരത്തേണ്ട തൊഴിലാളികളെ അപക്വമായ വാചകമടിയിലൂടെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽനിന്ന് അകറ്റാൻ ആരും ശ്രമിക്കരുതെന്നും സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അധ്യക്ഷനായി നടന്ന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
ഡിപ്പോ സന്ദർശന വേളകളിൽ ജീവനക്കാരോട് സംസാരിക്കുമ്പോൾ ട്രേഡ് യൂണിയനുകളെ അധിക്ഷേപിക്കൽ എംഡി പതിവാക്കിയിരിക്കുന്നു. കിട്ടുന്ന സന്ദർഭങ്ങളിൽ ട്രേഡ് യൂണിയനുകളെ പരിഹസിക്കുന്നു. ഡയറക്ടർ ബോർഡ് യോഗം സമയാസമയം വിളിച്ച് ചേർക്കാതെ തനിക്ക് തോന്നുന്ന ചില ''പരിഷ്കാരങ്ങൾ' വലിയ പ്രചാരണം നൽകി നടപ്പാക്കിക്കൊണ്ടിരിക്കുന്ന തച്ചങ്കരിയുടെ പ്രവൃത്തികളിൽ തൊഴിലാളികൾ അസംതൃപ്തരാണ്. കോർപറേഷന്റെ തകർച്ചക്ക് കാരണം തൊഴിലാളികളാണെന്ന തച്ചങ്കരിയുടെ വാദം വിവരക്കേടും ധിക്കാരവുമാണ്, പ്രസ്താവന പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ ലാഭകരമായി നടപ്പാക്കിയ വാടക ബസ്, ഡ്യൂട്ടി പരിഷ്കരണം തുടങ്ങിയ പരിഷ്കാരങ്ങൾ പൊളിക്കാനാണ് കെ.എസ്.ആർ.ടി.സി.യിലെ ഭരണ, പ്രതിപക്ഷ യൂണിയനുകളുടെ കൂട്ടായ ശ്രമമെന്നാണ് സൂചന. ജീവനക്കാരുടെ അനുമതിയില്ലാതെ ശമ്പള അക്കൗണ്ടിൽ നിന്ന് മാസവരി പിരിക്കുന്നത് നിർത്തിവയ്ക്കണമെന്ന മാനേജ്മെന്റ് നിർദ്ദേശത്തെ തുടർന്നാണ് മാനേജ്മെന്റും തൊഴിലാളി നേതൃത്വവും തമ്മിലുള്ള അസ്വാരസ്യം രൂക്ഷമായത്. വീണ്ടും സമ്മതപത്രം നൽകാൻ ജീവനക്കാർ വിസമ്മതിക്കുന്നത് യൂണിയനുകൾക്ക് വിനയായി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്