കോടതിയുത്തരവ് നടപ്പാക്കാൻ ശക്തമായ നിലപാടെടുത്ത് റവന്യൂ വകുപ്പ്; തടയിടാൻ എംഎൽഎയെ രംഗത്തിറക്കി സിപിഐ(എം); മുല്ലപ്പെരിയാറിനും അതിരപ്പിള്ളിക്കും പിന്നാലെ മൂന്നാറിലും സിപിഐ(എം)-സിപിഐ ഭിന്നത; പരിസ്ഥിതിക്കാര്യത്തിൽ മൂന്നാർ പിണറായിയുടെ ഉരകല്ലാകുമോ?
ബി രഘുരാജ്
തിരുവനന്തപുരം: മുല്ലപ്പെരിയാർ, അതിരപ്പിള്ളി വിഷയങ്ങൾക്കുപിന്നാലെ മൂന്നാർ കുടിയൊഴിപ്പിക്കൽ വിഷയത്തിലും സിപിഎമ്മും സിപിഐയും കൊമ്പുകോർക്കുന്നു. പുതിയ സർക്കാർ അധികാരത്തിലേറി രണ്ടാഴ്ച പിന്നിടുംമുമ്പാണ് എൽഡിഎഫിലെ രണ്ടുപ്രധാന കക്ഷികളും മുന്നുവിഷയങ്ങളിൽ ഭിന്ന നിലപാടെടുക്കുന്നത്. മൂന്നാറിൽ അനധികൃത കെട്ടിടങ്ങൾ പൊളിക്കുന്ന നടപടികളുമായി മുന്നോട്ടുപോകുന്ന ജില്ലാ കളക്ടറേയും ദേവികുളം ആർഡിഒയെയും സംരക്ഷിക്കുമെന്ന നിലപാടുമായി സിപിഐയും അവരെ മാറ്റണമെന്നും കയ്യേറ്റം ഒഴിപ്പിക്കൽ നിർത്തണമെന്നും ആവശ്യപ്പെട്ട് ദേവികുളം എംഎൽഎ എസ് രാജേന്ദ്രനെ മുൻനിർത്തി സിപിഎമ്മും നയം വ്യക്തമാക്കുമ്പോൾ ഇരു കക്ഷികളുടേയും അഭിപ്രായഭിന്നത വീണ്ടും മറനീക്കി പുറത്തുവരുന്നു. എന്തായാലും മൂന്നാറിലെ നിലപാടുകൾ പുതിയ സർക്കാരിന്റെ പരിസ്ഥിതി വിഷയത്തിലെ ഉരകല്ലാകുമെന്ന് പരിസ്ഥിതി വാദികളും അഭിപ്രായപ്പെട്ടുകഴിഞ്ഞു.
മുല്ലപ്പെരിയാർ, അതിരപ്പിള്ളി വിഷയങ്ങളിൽ അഭിപ്രായം പറയാനും പ്രതിഷേധം രേഖപ്പെടുത്താനും മാത്രമേ സിപിഐക്ക് കഴിഞ്ഞുള്ളൂ. എന്നാൽ മൂന്നാർ വിഷയത്തിൽ സിപിഐ തങ്ങളുടെ കൈവശമുള്ള റവന്യൂവകുപ്പിനെ സമർത്ഥമായി ഉപയോഗിക്കാൻ തുടങ്ങിക്കഴിഞ്ഞുവെന്നാണ് സൂചനകൾ. കഴിഞ്ഞ വി എസ് സർക്കാരിന്റെ കാലത്ത് നടന്ന ഒന്നും രണ്ടും മൂന്നാർ ദൗത്യത്തിനു പിന്നാലെ ഇപ്പോൾ ജില്ലാ കളക്ടറും ദേവികുളം ആർഡിഒയും ചേർന്ന് നടത്തിത്തുടങ്ങിയ കുടിയൊഴിപ്പിക്കൽ ഇതിനകംതന്നെ മൂന്നാം മൂന്നാർ ദൗത്യമെന്ന നിലയിൽ ചർച്ചയായിട്ടുണ്ട്.
ഭൂമിപതിവ് നിയമപ്രകാരം ഗാർഹികേതര, ടൂറിസം ആവശ്യത്തിന് റവന്യൂവകുപ്പിന്റെ എൻഒസി ഇല്ലാതെ ഒരു നിർമ്മാണവും പാടില്ലെന്നതാണ് നിലവിലെ ചട്ടം. 2010ൽ ഹൈക്കോടതിയാണ് ഈ നിർദ്ദേശം നൽകിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എൻ ഒ സി ലഭിക്കാത്ത അനധികൃത നിർമ്മാണങ്ങൾ നിർത്തിവയ്ക്കാനും അനധികൃത കെട്ടിടങ്ങൾ പൊളിക്കാനും ദേവികുളം ആർ.ഡി.ഒ ഉത്തരവിട്ടത്. നടപടികൾ ശക്തമാക്കാൻ ജില്ലാ കളക്ടർക്കും ആർഡിഒയ്ക്കും മുകളിൽ നിന്ന് കർശന നിർദ്ദേശം ലഭിച്ചതായാണ് വിവരം. സിപിഐ പച്ചക്കൊടി കാട്ടിയതോടെ റവന്യൂ നടപടികൾ ഊർജിതമാവുകയും ചെയ്തു. മൂന്നാർ സ്പെഷ്യൽ ട്രിബ്യൂണലിന്റെ പരിധിയിൽ വരുന്ന 8 വില്ലേജുകളിലാണ് ഇപ്പോൾ ആർഡിഒ നടപടി തുടങ്ങിയിട്ടുള്ളത്.
ഇതോടെയാണ് സ്ഥലം എംഎൽഎയെ മുൻനിർത്തി ഇതിനെ പ്രതിരോധിക്കാൻ സിപിഐ(എം) കരുനീക്കം തുടങ്ങിയത്. മന്ത്രിതലത്തിൽ പ്രത്യക്ഷ ഏറ്റുമുട്ടൽ ഇല്ലെങ്കിലും മൂന്നാറിലെ കുടിയൊഴിപ്പിക്കൽ വിഷയത്തിൽ സിപിഎമ്മും സിപിഐയും രണ്ടുതട്ടിലാണെന്നാണ് സൂചനകൾ. മൂന്നാർ കയ്യേറ്റങ്ങൾക്കെതിരെ ജില്ലാ ഭരണകൂടവും ആർഡിഒയും കൈക്കൊള്ളുന്ന നടപടികൾ ഉടൻ നിർത്തി വയ്ക്കണമെന്ന് എംഎൽഎ രാജേന്ദ്രൻ മൂന്നാർ ഗസ്റ്റ് ഹൗസിൽ വാർത്താസമ്മേളനം വിളിച്ച് ആവശ്യപ്പെടുകയായിരുന്നു. ജില്ലാ കളക്ടറുടെയും ദേവികുളം ആർഡിഒയുടെയും നടപടികൾക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച എംഎൽഎ ഉദ്യോഗസ്ഥർ ഇപ്പോൾ നടപ്പാക്കുന്നത് സർക്കാരിന്റെ നയമല്ലെന്നും മൂന്നാർ വിഷയത്തിൽ സർക്കാർ ഉചിതമായ നയം സ്വീകരിക്കുമെന്നും വ്യക്തമാക്കുകയും ചെയ്തു. റവന്യൂ ഉദ്യോഗസ്ഥരുടെ തോന്ന്യാസമാണ് മൂന്നാറിൽ നടക്കുന്നതെന്നും കൈക്കൂലി വാങ്ങിയാണ് ഇവർ പ്രവർത്തിക്കുന്നതെന്നും എംഎൽഎ ആരോപിക്കുമ്പോൾ കൈക്കൂലി വാങ്ങിയാൽ പിന്നെ കുടിയേറ്റം ഒഴിപ്പിക്കുന്നതെന്തിനെന്ന് എതിർപക്ഷം ചോദിക്കുന്നു.
സിപിഐ(എം) സംസ്ഥാന നേതൃത്വത്തിന്റെ അറിവില്ലാതെ എംഎൽഎ ഇത്തരമൊരു നീക്കം നടത്തില്ലെന്നാണ് സിപിഐയുടെ വിലയിരുത്തൽ മുൻപ് കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ നിലകൊണ്ട എംഎം മണി എംഎൽഎ, സിപിഐ(എം) പിന്തുണയോടെ മത്സരിച്ചു ജയിച്ച ഇടുക്കി എംപി ജോയ്സ് ജോർജ് എന്നിവരെയും പ്രതിഷേധ നിരയിൽ കൊണ്ടുവരാനും ഹൈറേഞ്ച് സമിതിയെയും കൂടെ കൂട്ടാനും സിപിഐ(എം) നീക്കം തുടങ്ങിയിട്ടുണ്ട്. കളക്ടറേയും ആർഡിഒയേയും മാറ്റണമെന്ന ആവശ്യം ഉന്നയിച്ചതായാണ് സൂചന. സ്വന്തമായി വീടുവച്ച സാധാരണക്കാരെയും പാവപ്പെട്ടവരെയും ഒഴിപ്പിക്കുന്നില്ലെന്നും റിസോർട്ട് മാഫിയക്കെതിരെയാണ് ഇപ്പോൾ നടപടിയെന്നുമാണ് സിപിഐ നിലപാട്. ഇത് തടയേണ്ടതില്ലെന്നും കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് രണ്ടാം മൂന്നാർ ദൗത്യം നടന്ന വേളയിൽ ഇതായിരുന്നു ഇരു പാർട്ടികൾക്കും ഇടയിലുണ്ടായിരുന്ന ധാരണയെന്നും അവർ വാദിക്കുന്നു. അന്ന് ബിനോയ് വിശ്വം ആയിരുന്നു മന്ത്രി.
ഇടതുപക്ഷ സർക്കാരിന്റെ ഒന്നാം വാർഷികത്തിന് മുമ്പ്, മുഖ്യമന്ത്രി അച്യുതാനന്ദന്റെ പ്രത്യേക താൽപര്യപ്രകാരം ആരംഭിച്ച മൂന്നാർ ഒഴിപ്പിക്കൽ കേരളത്തിലാകെ ഒരു തരംഗമായി. സർക്കാർ വനഭൂമിയും റവന്യൂഭൂമിയും കയ്യേറി താന്തോന്നിത്തം നടത്തുന്ന റിസോർട്ട് മാഫിയയ്ക്കും ഭൂമാഫിക്കുമെതിരായുള്ള ആ പോരാട്ടം കേരളത്തിൽ വൻ ജനശ്രദ്ധ പിടിച്ചുപറ്റി. എന്നാൽ അന്നത്തെ ദൗത്യം പാതിയിൽ നിലച്ചു. മൂന്നാറിൽ അനധികൃതമായി സ്വന്തമാക്കിയ സ്ഥലത്താണ് സിപിഐയുടെയും സിപിഎമ്മിന്റെയും പാർട്ടി ഓഫീസുകൾ സ്ഥിതി ചെയ്യുന്നതെന്നും അതുകൊണ്ട് അത് ഒഴിയേണ്ടിവരും എന്ന് ബോധ്യമായപ്പോഴാണ് സർക്കാർ നടപടി നിർത്തിയതെന്നും ആരോപണം ശക്തമായി. താൻ വിതരണം ചെയ്ത പട്ടയങ്ങൾ നിയമപ്രാബല്യം ഉള്ളവയല്ല എന്നും അവ റദ്ദാക്കണമെന്നും അഡീഷണൽ തഹസിൽദാർ ആയിരുന്ന രവീന്ദ്രൻ തന്നെ ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാനാവാത്ത വിധം റിസോർട്ട് മാഫിയയുടെയും ഭൂമാഫിയയുടെയും വെട്ടിലായി അച്യുതാനന്ദൻ സർക്കാർ.
എന്നാൽ അതിനു പിന്നാലെ കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ഉത്തരവ് ചീഫ് ജസ്റ്റിസ് എസ്. ആർ. ബന്നൂർ മഠ്, ജസ്റ്റിസ് തോട്ടത്തിൽ ബി. രാജശേഖരൻ എന്നിവരങ്ങിയ ഡിവിഷൻ ബഞ്ചിൽ നിന്നുണ്ടായത് വിഎസിന് പുത്തനുണർവായി. കയ്യേറ്റമൊഴിപ്പിക്കാൻ മൂന്നറിലേക്കിനി വന്നാൽ വിവരമറിയുമെന്ന് ഇപ്പോഴത്തെ എംഎൽഎ എം.എം മണി അന്ന് വിഎസിനെതിരെ ഭീഷണിമുഴക്കുകവരെ ചെയ്തു. വീണ്ടുമൊരു ദൗത്യസംഘം മൂന്നാറിലെത്തിയാൽ നേരിടാൻ സിപിഐ(എം) ഭരിക്കുന്ന പഞ്ചായത്തുകളുടെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം വിളിച്ച് പുതിയ ദൗത്യസംഘത്തിനെതിരെ നീങ്ങാനും തീരുമാനിച്ചു.
എന്നാൽ, ഒന്നാം മൂന്നാർ ദൗത്യത്തിൽ നിന്ന് വ്യത്യസ്തമായ നിലപാടാണ് സിപിഐ സ്വീകരിച്ചത്. മൂന്നാറിൽ സർക്കാരിൽ നിക്ഷിപ്തമായിട്ടുള്ള ഭൂമി മുഴുവൻ ഏറ്റെടുക്കാൻ വനം വകുപ്പ് തീരുമാനിച്ചതായി വനം മന്ത്രി ബിനോയ് വിശ്വം വിശദീകരിച്ചു. അനധികൃത കയ്യേറ്റങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് വകുപ്പ് തല നിർദ്ദേശവും ലഭിച്ചു. മൂന്നാറിലെ ഒരു അനധികൃത കയ്യേറ്റവും അംഗീകരിക്കുന്ന പ്രശ്നമില്ലെന്നും ഒഴിപ്പിക്കൽ ശക്തമായിതന്നെ തുടരുമെന്നും അന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാർഗവനും പ്രസ്താവിച്ചു. എന്നാൽ എൽഡിഎഫിന് ഭരണത്തുടർച്ച ലഭിക്കാതെ പോയതോടെ അനധികൃത കുടിയേറ്റങ്ങൾ പൂർവാധികം ശക്തമായി. റിസോർട്ട് മാഫിയയും ഭൂമാഫിയയും കഴിഞ്ഞ സർക്കാരിന്റ കാലത്ത് കൂടുതൽ പ്രബലമായി കാര്യങ്ങൾ നീക്കി. എന്നാൽ സർക്കാർ മാറ്റം ഉണ്ടായതോടെ റവന്യൂ ഉദ്യോഗസ്ഥർ നടപടി ശക്തമാക്കുകയായിരുന്നു. ഇതാണ് ഇപ്പോൾ സിപിഐ(എം)-സിപിഐ ബലപരീക്ഷണത്തിന് വീണ്ടും വേദിയൊരുക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍