സാധാരണക്കാരന്റെ തീന്മേശയിൽനിന്ന് മത്തി അപ്രത്യക്ഷമാകുന്ന കാലം വരുമോ; കേരള തീരങ്ങളിൽ മത്തിയും അയലയും കുറയുന്നു; മലയാളിക്കു കഴിക്കാൻ മീൻ എത്തുന്നത് തമിഴ്നാട്ടിൽനിന്ന്; സമുദ്രോത്പന്ന ലഭ്യതയിൽ കേരളം നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടപ്പോൾ ഒന്നാംസ്ഥാനം നിലനിർത്തി ഗുജറാത്ത്
കൊച്ചി: സാധാരണക്കാരന്റെ ആഹാരമായ മത്തിയുടെ ലഭ്യതയിൽ സംസ്ഥാനം പിന്നിൽ. മൊത്ത മത്സ്യലഭ്യതയിലും സംസ്ഥാനം നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ഇന്ത്യൻ തീരങ്ങളിൽ നിന്ന് കഴിഞ്ഞ വർഷം ലഭിച്ച മീനുകളുടെ വിവരങ്ങളെ കുറിച്ച് കാച്ചി ആസ്ഥാനമായ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ.) തയ്യാറാക്കിയ വാർഷിക പഠന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാകുന്നത്.
അതേസമയം രാജ്യത്തിന്റെ മൊത്തം സമുദ്രോത്പന്ന ലഭ്യതയിൽ നേരിയ വർധനവ് ഉണ്ടായിട്ടുണ്ട്. മൊത്ത മത്സ്യലഭ്യതയിൽ കേരളം ആദ്യമായിട്ടാണ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടടുന്നത്. ഗുജറാത്താണ് ഒന്നാമത്. 2016ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യം അയലയാണ്. പുതിയ മത്സ്യമായ പുള്ളി അയല കേരള തീരത്തു മാത്രമാണു കണ്ടുവരുന്നത്.
സമുദ്രോത്പന്നങ്ങളിൽ ഇന്ത്യയിൽ മൊത്തം 6.6 ശതമാനം വർധനവ് (3.63 ദശലക്ഷം ടൺ) ആണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. കേരളത്തിൽ 8 ശതമാനം വർധനവും (5.23 ലക്ഷം ടൺ) ഉണ്ടായി. കേരള തീരത്ത് സുലഭമായിരുന്ന അയലയും കുറഞ്ഞുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രാജ്യത്ത് മൊത്തമായും കേരളത്തിൽ പ്രത്യേകിച്ചും മത്തിയുടെ ലഭ്യതയിൽ വീണ്ടും കുറവ് ഉണ്ടായി.
സി.എം.എഫ്.ആർ.ഐ. തയ്യാറാക്കിയ വാർഷിക പഠന റിപ്പോർട്ടിൽ സംസ്ഥാനത്ത് മത്തി കൂടാതെ അയലയുടെ ലഭ്യതയിലും കുറവുണ്ടായതായി കണ്ടെത്തി. 1998 ന് ശേഷം കേരളത്തിൽ മത്തി ഇത്രയും കുറയുന്നത് ആദ്യമാണ്. മുൻ വർഷത്തേക്കാൾ 32.8 ശതമാനം കുറഞ്ഞ് 45,958 ടൺ മത്തിയാണ് കഴിഞ്ഞ വർഷം കേരളത്തിൽ ലഭിച്ചത്. 2015ൽ ഇത് 68,431 ആയിരുന്നു.
2012 ൽ 3.9 ലക്ഷം ടൺ മത്തി കേരള തീരങ്ങളിൽ നിന്ന് ലഭിച്ചിരുന്നു. ഇതിന് ശേഷം ഓരോ വർഷവും മത്തിയുടെ ലഭ്യത കുറഞ്ഞുവരികയാണ്. കഴിഞ്ഞവർഷം മാത്രം മത്തിയുടെ കുറവ് മൂലം 1300 കോടി നഷ്ടമാണ് സംസ്ഥാനത്തുണ്ടായിട്ടുള്ളത്. മാത്രമല്ല, 2015 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം അയലയുടെ ലഭ്യതയിൽ 33 ശതമാനം കുറവുണ്ടായതായി സി.എം.എഫ്.ആർ.ഐ.യുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
47,253 ടൺ അയലയാണ് കഴിഞ്ഞ വർഷം കേരളത്തിൽ ലഭിച്ചത്. കേരളത്തിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ലഭിച്ചത് തിരിയാൻ മത്സ്യമാണ്. ഇത് കൂടുതലും വളം, തീറ്റ എന്നീ ആവശ്യങ്ങൾക്കാണ് ഉപയോഗിച്ചുവരുന്നത്. രണ്ടാം സ്ഥാനത്ത് അയലയാണ്. മത്തിയും അയലയും കഴിഞ്ഞാൽ സാധാരണയായി കൂടുതൽ കാണപ്പെടുന്ന കിളിമീനിന്റെ ലഭ്യതയിലും ഇത്തവണ കുറവുണ്ടായിട്ടുണ്ട്.
മത്സ്യലഭ്യതയിൽ കേരളം ആദ്യമായാണ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നത്. 2013 മുതൽ കേരളത്തിന് ഒന്നാം സ്ഥാനം നഷ്ടമായിരുന്നു. ഗുജറാത്ത് തന്നെയാണ് തുടർച്ചയായി നാലാം വർഷവും ഒന്നാം സ്ഥാനത്തുള്ളത് (7.74 ലക്ഷം ടൺ). തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
എന്നാൽ, കേരളത്തിന്റെ മത്സ്യലഭ്യതയിൽ മുൻവർഷത്തേക്കാൾ 8 ശതമാനം വർധനവുണ്ടായിട്ടുണ്ട്. 5.23 ലക്ഷം ടൺ മത്സ്യമാണ് 2016 ൽ കേരള തീരത്ത് നിന്ന് ലഭിച്ചത്. 2015 ൽ ഇത് 4.82 ലക്ഷം ടൺ ആയിരുന്നു. ഇതര മത്തി വർഗ്ഗങ്ങൾ, തിരിയാൻ, പെർച്ച് മത്സ്യങ്ങൾ എന്നിവയിലുണ്ടായ വർധനവാണ് കേരളത്തിന്റെ മൊത്ത മത്സ്യലഭ്യതയിൽ ചെറിയ വർധനവിന് കാരണമായത്.
കേരളത്തിൽ കുറഞ്ഞെങ്കിലും രാജ്യത്ത് മൊത്തത്തിൽ ഏറ്റവും കൂടുതൽ ലഭിച്ചത് ഇന്ത്യയുടെ ദേശീയ മത്സ്യമായ അയലയാണ്. മൊത്തം 2.49 ലക്ഷം ടൺ അയലയാണ് കഴിഞ്ഞ വർഷം ഇന്ത്യയിൽ പിടിച്ചത്. 1999 ന് ശേഷം ആദ്യമായാണ് അയല ലഭ്യതയിൽ ഒന്നാം സ്ഥാനത്തെത്തുന്നത്. കർണാടകയിൽ നിന്നാണ് അയല ഏറ്റവും കൂടുതൽ ലഭിച്ചത്.
ഇന്ത്യയിൽ മൊത്തമായി കഴിഞ്ഞ വർഷത്തെ സമുദ്ര മത്സ്യ ലഭ്യത 3. 63 ദശലക്ഷം ടൺ ആണ്. മുൻ വർഷത്തെ അപേക്ഷിച്ച് 6.6 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്. ബംഗാളികളുടെ പ്രിയ മത്സ്യമായ ഹിൽസ വൻതോതിൽ വർധിച്ചതിനാൽ ബംഗാളിൽ മീൻലഭ്യത ഏതാണ്ട് ഇരട്ടിയായി വർധിച്ചിട്ടുണ്ട്. പ്രകൃതിക്ഷോഭം മൂലമുള്ള പ്രതികൂല കാലാവസ്ഥ കാരണം മത്സ്യബന്ധന ദിനങ്ങൾ കുറഞ്ഞതിനാൽ ആന്ധ്ര പ്രദേശ്, ഒഡീഷ്സ എന്നീ സംസ്ഥാനങ്ങളിൽ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞതായും സി.എം.എഫ്.ആർ.ഐ.യുടെ റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
സി.എം.എഫ്.ആർ.ഐ. കഴിഞ്ഞ വർഷം പുതുതായി കണ്ടെത്തിയ പുള്ളി അയല മത്സ്യം കേരള തീരങ്ങളിൽ നിന്ന് മാത്രമാണ് ലഭിച്ചത്. ആയിരം ടൺ പുള്ളി അയല കേരളത്തിൽ കഴിഞ്ഞ വർഷം ലഭിക്കുകയുണ്ടായി. തെക്കൻ കേരളത്തിലാണ് ഇവ കൂടുതലും പിടിക്കപ്പെട്ടത്. അയല വർഗ്ഗത്തിൽ പെട്ട മത്സ്യമാണ് ഇത്.
രാജ്യത്തെ മൊത്തം മീൻപിടുത്ത കേന്ദ്രങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിലൂടെ 48,381 കോടി രൂപയാണ് കഴിഞ്ഞ വർഷം ലഭിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് 20.6 ശതമാനം വർധനവുണ്ട്. ചില്ലറ മത്സ്യവ്യാപാര കേന്ദ്രങ്ങളിൽ ഇത് 73,289 കോടി രൂപയാണ്. മത്സ്യലഭ്യതയിൽ വർധനവുണ്ടായെങ്കിലും കേരളത്തിൽ ചില്ലറ മത്സ്യവ്യാപാര കേന്ദ്രങ്ങളിൽ മത്സ്യവിലയുടെ മൂല്യം മുൻവർഷത്തെ അപേക്ഷിച്ച് 18.09 ശതമാനം കുറഞ്ഞതായും സി.എം.എഫ്.ആർ.ഐ. പഠനം ചൂണ്ടിക്കാട്ടുന്നു.
2012 വരെ ഏറെക്കാലം ലഭ്യതയിൽ ഒന്നാം സ്ഥാനത്തായിരുന്ന മത്തി ഇത്തവണ കേരളത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മത്സ്യത്തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ സാമ്പത്തിക നേട്ടമുണ്ടാക്കിക്കൊടുക്കുന്ന മത്സ്യമാണ് മത്തി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള മീനാണിത്. കേരളത്തിൽ മത്തിയുടെ ലഭ്യത കുറഞ്ഞതിനാൽ വിപണിയിലെ ആവശ്യം നിറവേറ്റുന്നതിനായി തമിഴ്നാട്ടിൽ നിന്നാണ് കേരളത്തിലേക്ക് ഏറ്റവും കൂടുതൽ മത്തി എത്തുന്നതെന്ന് സി.എം.എഫ്.ആർ.ഐ. മുമ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.
സി.എം.എഫ്.ആർ.ഐ.യിലെ ഫിഷറീസ് റിസോഴ്സ് അസസ്മെന്റ് വിഭാഗമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. അമിത മത്സ്യബന്ധനവും വൻതോതിൽ ചെറുമീനുകളെ പിടിച്ചതുമാണ് മത്തിയുടെ കുറവിന് പ്രധാന കാരണമെന്ന് സി.എം.എഫ്.ആർ.ഐ. ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടി. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് സമുദ്രത്തിൽ ചൂട് വർധിക്കുന്നതും സമുദ്രജലനിരപ്പ് ഉയരുന്നതും മത്സ്യസമ്പത്തിനെ ബാധിക്കുന്നുണ്ട്.
മത്സ്യമേഖലയിൽ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് സി.എം.എഫ്.ആർ.ഐ. ഗവേഷണ പദ്ധതികൾ നടപ്പിലാക്കിവരുന്നുണ്ട്. അതോടൊപ്പം തന്നെ മീൻപിടുത്ത കാര്യങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സി.എം.എഫ്.ആർ.ഐ.യിലെ ഫിഷറീസ് റിസോഴ്സ് അസസ്മെന്റ് വിഭാഗം മേധാവി ഡോ ടി വി സത്യാനന്ദൻ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍