ജാമ്യം കിട്ടിയാൽ കാപ്പ ചുമത്താമെന്ന് കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചു; എന്നിട്ടും അറിയിക്കേണ്ടവർ അറിയിച്ചില്ല; കളക്ടർ ബ്രോയ്ക്കെതിരായ 'കോടതിയലക്ഷ്യം' മുമ്പ് തള്ളിയത്; പെൺകുട്ടികളെ കടത്തിയ കുറ്റവാളി പുറത്ത് കടന്നതിൽ കള്ളക്കളികൾ; കാപ്പയുടെ പേരിൽ പ്രശാന്തിനെ ക്രൂശിക്കുന്നതിന് പിന്നിലെ സത്യം എന്ത്?
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: 'സത്യം യാത്രയ്ക്ക് സഞ്ചിയെടുക്കുമ്പോഴേയ്ക്കും അസത്യം രണ്ട് റൗണ്ട് ഉലകം ചുറ്റിയിരിക്കും. ഒരായിരം അസത്യങ്ങൾക്കൊണ്ട് വളഞ്ഞിട്ട് ആക്രമിച്ചാലും നട്ടെല്ലുള്ളവന് ജീവിക്കാൻ ഒരു സത്യം മതി' കളക്ടർ ബ്രോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഈ വാക്കുകൾ ശരിവയ്ക്കുന്നതാണ് കാപ്പ ചുമത്തലുമായി ബന്ധപ്പെട്ട ഹൈക്കോടതി ചോദ്യങ്ങളും ഉയർന്ന വിവാദവും. കളക്ടറെ ബോധപൂർവ്വം പ്രതിക്കൂട്ടിൽ നിർത്താനുള്ള തട്ടിക്കൂട്ട് കേസായിരുന്നു ഇതെന്ന് ആരെങ്കിലും കുറ്റം പറഞ്ഞാൽ അതിനെ കുറ്റപ്പെടുത്താൻ സാധിക്കില്ല. ഈ വിഷയത്തിൽ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് മറുനാടന്റെ അന്വേഷണത്തിൽ പുറത്തുവരുന്ന സൂചനകൾ. പൊലീസിലെ ഉന്നതർ പോലും കളക്ടറെ ചെളിവാരി എറിയാനുള്ള ശ്രമത്തിൽ പങ്കാളിയായോ എന്നു സംശയിക്കേണ്ടിയുമിരിക്കുന്നു.
കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കടത്തിയ കേസിലെ പ്രതിയ്ക്കെതിരെ കോടതി നിർദ്ദേശിച്ചിട്ടും കാപ്പ ചുമത്താതിരുന്നത് എന്തുകൊണ്ടാണെന്ന് കോഴിക്കോട് കളക്ടറോട് കോടതി ചോദിച്ചിരുന്നു. ഇത് വലിയ വാർത്തയായി. കളക്ടർക്കെതിരായ ലോബികൾ ഏറ്റു പിടിച്ചു. ഹൈക്കോടതി കളക്ടറെ വിമർശിച്ചു എന്ന് പോലും വാദമുയർത്തി. യാഥാർത്ഥത്തിൽ കോടതി അലക്ഷ്യത്തിന് സമർപ്പിച്ച ഹർജിയിൽ ഏറെ കള്ളത്തരങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ മാസം ഇതേ വിഷയത്തിൽ കോടതിക്ക് മുന്നിൽ കോടതി അലക്ഷ്യ ഹർജി എത്തിയിരുന്നു. ഇത് പരിശോധിച്ച് തള്ളുകളാണ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ചെയ്ത്. ഇതേ കേസാണ് വീണ്ടും കോടതിക്ക് മുന്നിലെത്തിയത്. ഒരിക്കൽ തള്ളിയ കേസ് വീണ്ടും നൽകുന്നത് പോലും നിയമ വിരുദ്ധമാണ്. എന്നാൽ ഇതൊന്നും ഹൈക്കോടതിയിൽ ആരും ചൂണ്ടിക്കാട്ടിയില്ല.
കളക്ടറുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത് കോടതി വിധിയുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു എന്ന രീതിയിലായിരുന്നു റിപ്പോർട്ടുകൾ പുറത്തു വന്നത്. പെൺകുട്ടികളെ കടത്തിയ കേസിലെ പ്രതികൾക്കെതിരെ 'കാപ്പ' ചുമത്തണമെന്ന കോടതിയുടെ നിർദ്ദേശം പാലിക്കപ്പെടാതിരുന്ന സാഹചര്യത്തിലാണ് വിമർശനമെന്നായിരുന്നു വാർത്ത. എന്നാൽ തടവിൽ കഴിയുന്ന പ്രതിയ്ക്കെതിരെയാണ് ആവശ്യം ഉയർന്നത്. ഇയാൾ ജയിലിൽ തടവിലാണ്. അതുകൊണ്ട് തന്നെ കാപ്പ ചുമത്തേണ്ട ആവശ്യം ഇല്ലായിരുന്നു. ഇതിനുള്ള ശുപാർശ പൊലീസാണ് സമർപ്പിക്കേണ്ടതെന്നതാണ് വാസ്തവം. ഇതിനൊപ്പം മറ്റ് ചില വസ്തുതകൾ കൂടി മറുനാടന്റെ അന്വേഷണത്തിൽ തെളിഞ്ഞു. പ്രസ്തുത പ്രതിക്ക് എതിരെ കാപ്പ ചുമത്താത്തത് തടവിലായതു കൊണ്ടാണ്. ഏതെങ്കിലും സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം കിട്ടിയാൽ തന്നെ അറിയിക്കണമെന്നും അപ്പോൾ കാപ്പ ചുമത്താമെന്നും കളക്ടർ ഉത്തരവിട്ടിരുന്നു. എന്നാൽ ഇക്കാര്യം സൗകര്യപൂർവ്വം അറിയിക്കേണ്ടവർ അറിയിച്ചില്ല.
എന്നാൽ പൊലീസ് ഉദ്യോഗസ്ഥർ ഇക്കാര്യം മുഖവിലയ്ക്ക് എടുത്തില്ല. പ്രസ്തുത കേസിലെ പ്രതി ഹൈക്കോടതിയിൽ നിന്ന് ജാമ്യം തേടുമ്പോഴും പൊലീസിന് ഇക്കാര്യങ്ങളെല്ലാം ഹൈക്കോടതിയെ അറിയിക്കാമായിരുന്നു. കലക്ടർ ഉത്തരവിട്ട വിവരവും അറിയിക്കാമായിരുന്നു. എന്നാൽ, അതുണ്ടായില്ല. പ്രതിക്ക് ജാമ്യം കിട്ടിയ ശേഷം അക്കാര്യവും കളക്ടറെ അറിയിച്ചില്ല. അങ്ങനെ ചെയ്തിരുന്നെങ്കിൽ പോലും പ്രതിക്ക് മേൽ കാപ്പ ചുമത്തി ജയിലിൽ ഇടാൻ കഴിയുമായിരുന്നു. അതും വേണ്ടപ്പെട്ടവർ ചെയ്യാത്തതാണ് പ്രതിക്ക് പുറത്തിറങ്ങാൻ അവസരമുണ്ടായത്. ശരിക്കും കോഴിക്കോട് കലക്ടറുടെ പിഴവല്ലാത്ത കാര്യത്തിനാണ് അദ്ദേഹം വിമർശനം കേൾക്കേണ്ടി വന്നത്.
പ്രതിയ്ക്കെതിരെ കാപ്പ ചുമത്തേണ്ടതില്ലെന്ന് തീരുമാനമെടുത്തത് എന്തുകൊണ്ടാണെന്നും, അത്തരമൊരു ഉത്തരവിന്റെ കാരണം എന്തായിരുന്നുവെന്നും കോടതി ചോദിച്ചിരുന്നു. ഇക്കാര്യങ്ങളിൽ വിശദീകരണം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. വിശദീകരണം തേടുന്നതിന് സ്റ്റേറ്റ് അറ്റോർണിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജാമ്യം കിട്ടാത്ത തരത്തിലുള്ള കേസാണ് പ്രതിക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്നതെങ്കിൽ കാപ്പ ചുമത്തേണ്ടതില്ലെന്നാണ് കീഴ്വഴക്കം. ഇത്തരം സന്ദർഭങ്ങളിൽ കാപ്പ ചുമത്താതെ തന്നെ പ്രതിയെ തടങ്കലിൽ സൂക്ഷിക്കാൻ സാധിക്കും എന്നതിനാലാണ് ഇത്. കേസിലെ പ്രതിയായ സുഹൈലിനെതിരെ ഇത്തരം കേസ് നിലനിൽക്കുന്നതിനാലാണ് കളക്ടർ ഈ നിലപാടെടുത്തത്. ഇതിനൊപ്പം ജാമ്യം കിട്ടിയ ശേഷം കാപ്പ ചുമത്താനായി പൊലീസ് കലക്ടറെ സമീപിച്ചതുമില്ല. ജസ്റ്റീസ് കെടി ശങ്കരനായിരുന്നു കോടതിയലക്ഷ്യ ഹർജി പരിഗണിച്ചത്.
പെൺകുട്ടികളെ കടത്തിയ സുഹൈലിനെതിരെ കാപ്പ ചുമത്താൻ കോടതി കളക്ടറോട് നിർദ്ദേശിച്ചിരുന്നു. അതിലെടുത്ത നടപടികൾ നിയമപരവുമായിരുന്നു. എന്നാൽ കള്ളക്കളികളിലൂടെ പ്രതിക്ക് ജാമ്യം ഉറപ്പാക്കിയ പൊലീസ് ഇക്കാര്യം കളക്ടറെ അറിയിച്ചില്ലെന്നാണ് പുറത്തുവരുന്ന സൂചന. ഇതിനെതിരെ പുനർജ്ജനി ചാരിറ്റബിൾ ട്രസ്റ്റ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്്റ്റീസ് തോട്ടത്തിൽ ബി രാധാകൃഷ്ണനും ജസ്റ്റീസ് അനു ശിവരാമനും അടങ്ങിയ ബഞ്ചാണ് കേസ് അന്ന് പരിഗണിച്ചത്. ജൂൺ പതിനാറിന് കോടതിയലക്ഷ്യ ഹർജി തള്ളി ഉത്തരവും വന്നു. കലക്ടറുടെ നടപടികളിൽ അപാകതയില്ലെന്ന് അന്ന് കോടതി വിശദീകരിച്ചിരുന്നു. അതേസമയം ഇതേ ആവശ്യമാണ് പിന്നീട് ജസ്റ്റീസ് കെടി ശങ്കരന്റെ ബഞ്ചിൽ വീണ്ടുമെത്തിയത്.
സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന കോഴിക്കോട് കലക്ടർക്കെതിരെ ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിൽ നിന്നും നേരത്തെ എതിർപ്പുയർന്നിരുന്നു. കോഴിക്കോട് എം പി എം കെ രാഘവനുമായുണ്ടായ സൗന്ദര്യപ്പിണക്കം ഒടുവിൽ അദ്ദേഹം മാപ്പു പറഞ്ഞ് പരിഹരിക്കുകയാണ് ഉണ്ടായത്. ഇതിന് ശേഷമാണ് കോഴിക്കോട്ടുകാരുടെ കലക്ടർ ബ്രോയുടെ പേര് ഹൈക്കോടതി കാപ്പ കേസുമായി ബന്ധപ്പെട്ട് പരാമർശിച്ചത്. എന്നാൽ ഇതിലെ കൂടുതൽ വസ്തുതകൾ പരിശോധിക്കുമ്പോൾ ഉദ്യോഗസ്ഥർക്കിടയിലെ ആശയ വിനിമയത്തിലെ വീഴ്ച്ചയാണ് കൂടുതലായി മുഴച്ചു നിൽക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍