കെ എസ് യു നേതാവിനെ പ്ലീഡർ ലിസ്റ്റിൽ നിന്നും അവസാന നിമിഷം ഒഴിവാക്കിയത് എസ്എഫ്ഐക്കാർ കോടിയേരിയെ കണ്ട് പരാതി പറഞ്ഞപ്പോൾ; എസ്എഫ്ഐക്കാരുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി സൈമൺ ബ്രിട്ടോ വിളിച്ചാൽ പോലും ഫോൺ എടുക്കില്ല; പി രാജീവിനെതിരെ പരാതിയുമായി എറണാകുളത്തെ സിപിഎമ്മുകാരും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സിപിഐ(എം) നേതൃത്വത്തിലെ യുവതുർക്കിയാണ് പി രാജീവ്. എം പിയെന്ന നിലയിൽ രാജ്യസഭയിൽ ഏവരുടേയും പ്രശംസ പിടിച്ചു പറ്റിയ രാജീവിന് എറണാകുളത്തെ പാർട്ടി ജില്ലാ സെക്രട്ടറിയാക്കിയതിന് പിന്നിൽ വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. വിഭാഗീയതയുടെ പിടിയിലമർന്ന എറണാകുളത്തെ പാർട്ടിയെ അതിൽ നിന്ന് കരകയറ്റുക. എന്നാൽ രാജീവിനെതിരായ പരാതി കേട്ട് പൊറുതി മുട്ടുകയാണ് സംസ്ഥാന നേതൃത്വം. പാർട്ടി അധികാരത്തിലെത്തിയതോടെ പാർട്ടി ജില്ലാ സെക്രട്ടറി ആളാകെ മാറിയെന്നാണ് വാദം. മുതലാളിമാരുടെ ഫോൺ എടുക്കുന്ന രാജീവ് പാർട്ടിക്കാരെ അവഗണിക്കുന്നുവെന്നും പരാതി സജീവമാണ്. സർക്കാർ പ്ലീഡർമാരുടെ ലിസ്റ്റിൽ അനർഹർ കയറിക്കൂടിയതിന് പിന്നിലും രാജീവാണെന്നാണ് ആരോപണം. മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റീസായ കെ ജി ബാലകൃഷ്ണന്റെ മരുമകനുമായുള്ള രാജീവിന്റെ ചങ്ങാത്തത്തിന്റെ പ്രതിഫലനം പ്ലീഡർ ലിസ്റ്റിലുണ്ടായെന്നും ആക്ഷേപമുണ്ട്.
ചികിത്സാ സഹായം ചേദിച്ചെത്തിയ ചെത്തു തൊഴിലാളിയോട് 'തന്നോടാരോഡോ മഴക്കാലത്ത് തെങ്ങേൾ വലിഞ്ഞു കേറാൻ പറഞ്ഞത് ആ!! അപേക്ഷ മേശപ്പുറത്തു വച്ചിട്ടു പൊക്കോ'..ഒരു അബ്കാരി വന്നിട്ടുണ്ട് കാണാൻ എന്ന് പറയുമ്പോൾ, കൊതിയോടെ 'അബ്കാരി ആണോ വരാൻ പറ 'എന്ന സിനിമാ രംഗത്തെ അനുസ്മരിപ്പിക്കുന്ന നേതാവാണ് ജില്ലാ സെക്രട്ടറി പി രാജീവെന്നാണ് ഒരു വിഭാഗത്തിന്റെ പ്രചരണം. എസ് എഫ് ഐയുടെ മുൻ നേതാവും പാർട്ടിയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയുമായ സൈമൺ ബ്രിട്ടോ വിളിച്ചാൽ പോലും രാജീവ് എടുക്കുന്നില്ലെന്നാണ് പരാതി. അതേസമയം ചെറിയ സംഭവങ്ങളിൽ പോലും രാജീവിനെതിരെ തിരിയുന്നത് പാർട്ടിയിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്നും ആക്ഷേപമുണ്ട്.
സർക്കാർ പ്ലീഡർ നിയമനത്തിൽ ഏറ്റവും അധികം പരാതി ഉയർന്നത് എറണാകുളം ജില്ലയിൽ നിന്നാണ്. ശ്രീനിജന്റെ ഭാര്യ സോണിയെ പ്ലീഡറാക്കി. ശ്രീനിജന്റെ ജൂനിയറുമായ കെഎസ് യു നേതാവിനേയും പട്ടികയിൽ തിരുകി കയറ്റി. ലോ കോളേജിൽ കെഎസ് യുവിന്റെ ചെയർമാനെ പ്ലീഡറാക്കുന്നതിനെതിരെ കോടിയേരി ബാലകൃഷ്ണനോട് പരാതി പറഞ്ഞു. ഇതോടെയാണ് എസ് എഫ് ഐക്കാർ പരാതിയുമായെത്തിയത്. കോടിയേരിക്ക് പിശക് മനസ്സിലായപ്പോൾ തിരുത്തൽ വന്നു. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾക്ക് പാർട്ടി മെമ്പർമാർക്ക് കിട്ടുന്നില്ല. അതിന് ബ്രാഞ്ച് സെക്രട്ടറിമാർ മുതൽ ഏര്യാ വരെയുള്ള നേതാക്കളുടെ ശുപാർശകത്ത് വേണം. എന്നാൽ മാത്രമേ എറണാകുളം ജില്ലാ സെക്രട്ടറിയുടെ അനുകൂല നിലപാട് ഉണ്ടാകൂ. എന്നാൽ മുതലാളിമാർക്കും കോൺഗ്രസ് നേതാക്കൾക്കും ബ്രാഞ്ച് സെക്രട്ടറിയുടെ കത്തൊന്നും വേണ്ട.
സൈമൺ ബ്രിട്ടോയ്ക്ക് പോലും ന്യായമായ ആവശ്യങ്ങൾ ലഭിക്കാൻ പാർട്ടിക്കാരനാണെന്ന് തെളിയിക്കാൻ ബ്രാഞ്ച് സെക്രട്ടറിയുടെ കത്ത് വേണം. എന്നാൽ കെ എസ് യുക്കാർക്കും ശ്രീനിജനും മുതലാളിമാർക്കും ആരുടേയും കത്ത് വേണ്ട. ഇതാണ് സർക്കാർ പ്ലീഡർമാരുടെ പട്ടികയിൽ നിഴലിക്കുന്നതെന്നാണ് ആക്ഷേപം. പാർട്ടിക്കാർ പലരും ഒഴിവാക്കപ്പെട്ടതിന്റെ അമർഷവും സിപിഎമ്മിൽ നിഴലിക്കുന്നു. ശ്രീനിജന്റെ ഭാര്യ ഇതുവരെ കോടതിയിൽ പോലും പോയിട്ടില്ലെന്നും ഇവർ ആരോപിക്കുന്നു. ശ്രീനിജന്റെ ഭാര്യയെ പ്ലീഡറാക്കിയതും രാജീവാണെന്നാണ് ആക്ഷേപം. ഇടതുമുന്നണിയിലെ ഐക്യം കാത്ത് സൂക്ഷിക്കാൻ രാജീവിന് കഴിയുന്നില്ലെന്നും ആക്ഷേപം ശക്തമാണ്.
സിപിഎമ്മിൽ നിന്നും സിപിഐയിലേക്ക് അണികൾ കൊഴിയുന്നതും നേതൃത്വത്തിന്റെ പിടിപ്പുകേടായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. പാർട്ടിക്കാരെ മുഖവിലയ്ക്ക് എടുക്കാതെ സെക്രട്ടറി നീങ്ങിയാൽ ഇനിയും ആളുകൾ പാർട്ടി വിടാനുള്ള സാധ്യതയുണ്ടെന്നും വിലയിരുത്തലുകളെത്തുന്നു. ഈ സാഹചര്യത്തിലാണ് പരാതിയുമായി എറണാകുളത്തെ സിപിഐ(എം) നേതാക്കൾ തന്നെ സംസ്ഥാന നേതൃത്വത്തെ സമീപിച്ചത്. പ്ലീഡർ നിയമനത്തിൽ സിപിഎമ്മുകാർക്ക് വലിയ അവഗണനയുണ്ടായതെന്നാണ് ഇവരുടെ പ്രധാന പരാതി. ജില്ലിയിലെ വിഭാഗീയതയെ നിയന്ത്രിക്കാൻ രാജീവിന് കഴിയാത്തതിന് കാരണമിതാണെന്നാണ് ഇവരുടെ വിലയിരുത്തൽ. ജില്ലാ സെക്രട്ടറി തെറ്റ് തിരുത്തിയില്ലെങ്കിൽ ജില്ലയിൽ നിലവിലുള്ള മുൻതൂക്കം നഷ്ടമാകുമെന്നും അവർ പരാതിപ്പെടുന്നു.
വി എസ് പക്ഷത്തിന്റെ നിയന്ത്രണത്തിലായിരുന്ന ജില്ലാ കമ്മറ്റിയും എറണാകുളം ഏരിയാ കമ്മറ്റിയും ഔദ്യോഗിക വിഭാഗം ആസൂത്രിതമായി പിടിച്ചെടുക്കുകയായിരുന്നു. ഇതിന് വേണ്ടി രാജീവിനെ പിണറായി മുന്നിൽ നിർത്തുകയായിരുന്നു. എന്നാൽ രാജീവിനെതിരെ പരാതി സജീവമായതോടെ പിണറായി കരുതലുകൾ എടുത്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കുകയും ചെയ്തു. പല തന്ത്രങ്ങളിലൂടെ മത്സരിച്ച് മന്ത്രിയാകാൻ രാജീവ് ശ്രമിച്ചു. മൂന്ന് തവണ തൃപ്പുണ്ണിത്തുറയിലേക്ക് തന്റെ പേര് മാത്രമെഴുതി ലിസ്റ്റ് കൊടുത്തു. എന്നാൽ പിണറായി വഴങ്ങിയില്ല. അങ്ങനെയാണ് തൃപ്പുണ്ണിത്തുറയിൽ എം സ്വരാജ് സ്ഥാനാർത്ഥിയായത്. ഇതെല്ലാം രാജീവിനെ ചൊടിപ്പിച്ചു. ഇതിന്റെ പ്രതികാരം അണികളിൽ തീർക്കുകയാണെന്നാണ് പരാതി. ജില്ലയിലെ മുതിർന്ന നേതാക്കളുടെ വാക്കുകൾ പോലും രാജീവ് കേൾക്കുന്നില്ലെന്നും പരാതിയുണ്ട്. ഇതോടെ എറണാകുളത്ത് വീണ്ടും ഗ്രൂപ്പ് പോര് ശക്തികൂടാൻ സാധ്യതയുള്ളതായും ചൂണ്ടികാണിക്കുന്നു.
യുഡിഎഫ് സർക്കാറിന്റെ കാലത്തു നിയമിച്ച ഗവൺമെന്റ് പ്ലീഡർമാർക്ക് പകരം ഇടതു സർക്കാർ നിയമിച്ച പുതിയ ഗവൺമെന്റ് പ്ലീഡർമാരുടെ പട്ടികയാണ് വിവാദത്തിന് ഇട നൽകുന്നത്. സർക്കാർ കേസുകൾ വാദിക്കുന്നതിനായി ഹൈക്കോടതിയിൽ നിയമിച്ച പുതിയ 47 സർക്കാർ അഭിഭാഷകരിൽ ചില അനർഹരും കയറിക്കൂടിയതാണ് കടുത്ത പാർട്ടി അനുഭാവികൾക്കിടയിൽ എതിർപ്പിന് ഇടയാക്കിയിരിക്കുന്നത്. പുതിയതായി ചാർജ്ജെടുക്കുന്ന സർക്കാർ അഭിഭാഷകരിൽ ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ മകളും മുൻ കോൺഗ്രസ് നേതാവ് പി വി ശ്രീനിജന്റെ ഭാര്യയുമായി അഡ്വ. കെ ബി സോണിയും ഉൾപ്പെട്ടതാണ് വിവാദങ്ങൾക്ക് വഴിവച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പായി കോൺഗ്രസിൽ നിന്നും രാജിവച്ച ശ്രീനിജൻ കുന്നത്തുനാട് മണ്ഡലത്തിൽ സിപിഎമ്മിന്റെ വലം കൈയായി നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായ വി പി സജീന്ദ്രനെ തോല്പിക്കാൻ ശ്രമം നടത്തിയിരുന്നു. ഇതിന്റെ പ്രത്യുപകാരമായിട്ടാണ് ശ്രീനിജന്റെ ഭാര്യയെ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചിരിക്കുന്നത്. ഒരു ദിവസം പോലും വക്കീലായി ഹൈക്കോടതിയിൽ പ്രാക്ടീസ് നടത്താത്ത ആളാണ് കെ ബി സോണിയെന്നാണ് വിമർശനം. സിപിഐ(എം) അനുഭാവിയായ ഒരു മുതിർന്ന അഭിഭാഷകൻ സോണിയുടെ നിയമനത്തിലുള്ള അമർഷം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
നിരവധി പാർട്ടി അനുഭാവികളും കഴിവും പരിചയമുള്ള അഭിഭാഷകർ സർക്കാർ വക്കീലായി നിയമിക്കാൻ യോഗ്യത ഉള്ളവർ ഹൈക്കോടതിയിൽ തന്നെ ഉള്ളപ്പോഴാണ് ഇത്തരത്തിൽ പരിചയം കുറവുള്ളയാളെ സുപ്രധാന പോസ്റ്റിൽ നിയമിച്ചിരിക്കുന്നത്. കെജി ബാലകൃഷ്ണന്റെ പേരിൽ അഴിമതി ആരോപണങ്ങൾ ഉയർന്നപ്പോൾ അന്നു മുതൽ ഇന്നു വരെ ഒരു വാക്കുപോലും പറയാത്ത പാർട്ടിയാണ് സിപിഐ(എം) എന്നതും അദ്ദേഹത്തിന്റെ മകളുടെ നിയമനവുമായി കൂട്ടിവായിക്കുന്നവർ ഏറെയാണ്. കെ ജി ബാലകൃഷ്ണനെതിരായി ആരോപണങ്ങൾ ഉയർന്നപ്പോൾ അതോടൊപ്പം മരുമകൻ പി വി ശ്രീനിജന്റെയും മകൾ സോണിയുടെയും പേരുകൾ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. മകളും ഭർത്താവും ചേർന്ന് അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നതായിരുന്നു അന്ന് കെ ജി ബാലകൃഷ്ണൻ വിഷയത്തിനൊപ്പം ഉയർന്നു വന്ന പ്രധാന ആക്ഷേപം.
അങ്ങനെ കളങ്കിതനായ വ്യക്തിയെയാണ് അഴിമതി വിരുദ്ധ മുദ്രാവാക്യം ഉയർത്തിപ്പിടിക്കുന്ന സർക്കാർ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചിരിക്കുന്നത് എന്നതാണ് സിപിഐ(എം) അനുഭാവികളായ മുതിർന്ന അഭിഭാഷകരെ ചൊടിപ്പിച്ചിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്