കോൺഗ്രസുകാരന്റെ ഭാര്യയെ പലതവണ ലൈംഗികമായി ഉപയോഗിച്ചെന്ന പരാതി ഉയർന്ന ഡിസിസി ജനറൽ സെക്രട്ടറി മഹിളാ കോൺഗ്രസിന്റെ ചുമതലക്കാരൻ! മറ്റൊരു വീട്ടമ്മയുടെ വീട്ടിൽ നിന്നും ബിജെപിക്കാർ പിടികൂടിയ നേതാവ് വേറൊരു യുവതിയുമായി കാറിൽ ലൈംഗിക ചേഷ്ട കാണിച്ച വിഷയത്തിലും നായകൻ; കെ സുധാകരന്റെ വലം കൈയായി നിന്ന മുഹമ്മദ് ഫൈസിലിനെതിരെ പെൺവിഷയ ആരോപണങ്ങളുടെ പെരുമഴ
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: സുധാകരൻ ഗ്രൂപ്പിന്റെ പരിവേഷത്തിൽ ഏറെക്കാലമായി മദിച്ചു നടക്കുവേ പൊടുന്നനെയാണ് കോൺഗ്രസ്സുകാരനിൽ നിന്നു തന്നെ ആരോപണമുയർന്നത്. കണ്ണൂർ ഡി.സി.സി. ജനറൽ സെക്രട്ടറി കെ.സി മുഹമ്മദ് ഫൈസലിനെതിരെ ലൈംഗിക ആരോപണങ്ങളുടെ പെരും മഴയാണ് ഉയർന്നു വരുന്നത്.
ജില്ലയിലെ മഹിളാ കോൺഗ്രസ്സിന്റെ സംഘടനാ ചുമതലക്കാരനായിരുന്നു ഫൈസൽ. പ്രലോഭന സൂചനകൾ ഉയർന്നപ്പോൾ തന്നെ മഹിളാ കോൺഗ്രസ്സ് ജില്ലാ ഭാരവാഹികൾ തന്നെ നേതൃത്വത്തെ അപകട സൂചന അറിയിച്ചു. ഒടുവിൽ ചുമതലയിൽ നിന്നും ഒഴിവാക്കി. എന്നാൽ പുറത്ത് മേയാൻ തന്നെയാണ് ഫൈസലിന്റെ ലക്ഷ്യം. കഴിഞ്ഞ ഏതാനും മാസങ്ങളായി അയാൾക്കെതിരെ ഉയർന്നു വന്ന ആരോപണങ്ങൾ ഗ്രൂപ്പിന്റെ പേരിലാണെന്ന് തിരിച്ചടിച്ച് രക്ഷപ്പെടുകയായിരുന്നു. കെ.സുധാകരൻ നയിക്കുന്ന ഗ്രൂപ്പിന്റെ ശക്തി ചോർത്താൻ എതിർ ഗ്രൂപ്പുകാർ ആരോപിക്കുന്നതാണ് ഇതെല്ലാം എന്ന് ഫൈസലും പ്രചരിപ്പിച്ചു. ഒരു പരിധി വരെ അയാൾ രക്ഷപ്പെടുകയും ചെയ്തു.
എന്നാൽ മുഹമ്മദ് ഫൈസലിന്റെ മുഖം മൂടി വലിച്ചെറിഞ്ഞത് പെരളശ്ശേരിയിലെ വിനോദനാണ്. തന്റെ ഭാര്യയെ ഫൈസൽ വെള്ളച്ചാലിലെ ബന്ധുവീട്ടിൽ കൊണ്ടു പോയി ലൈംഗികമായി നിരവധി തവണ ഉപയോഗിച്ചതായി ആരോപിച്ച് രംഗത്ത് വന്നതോടെയാണ് ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് ചക്കരക്കല്ലിലെ ഒരു ഭർതൃമതിയുടെ വീട്ടിൽ നിന്നും ബിജെപി. പ്രവർത്തകർ മുഹമ്മദ് ഫൈസലിനെ കൈയോടെ പിടികൂടിയിരുന്നു. അവർ കെട്ടിയിട്ട് പൊതു ജനമുമ്പാകെ പ്രദർശിപ്പിക്കാൻ ഒരുങ്ങിയപ്പോൾ സുധാകരൻ ഗ്രൂപ്പിലെ ഒരു ഡി.സി.സി. സെക്രട്ടറി തന്നെ ഇടപെട്ട് പ്രശ്നം തീർക്കുകയായിരുന്നു. അടുത്തിടെ കാഞ്ഞങ്ങാട്ടേക്ക് ഒരു യുവതിയെ കാറിൽ കടത്തിക്കൊണ്ടു പോയതും വിവാദമായിരുന്നു.
റോഡരികിൽ നിർത്തിയിട്ട് കാറിൽ നിന്നും ലൈംഗിക ചേഷ്ഠകൾ നടത്തവേ വഴിപോക്കർ പിടികൂടി പ്രശ്നമാക്കിയിരുന്നു. കഷ്ടിച്ചായിരുന്നു അവിടുന്ന് രക്ഷപ്പെട്ടത്. ഫൈസലിനെ കുറിച്ചുള്ള കൂടുതൽ കഥകൾ പുറത്ത് വന്നു കൊണ്ടിരിക്കുകയുമാണ്. കണ്ണൂരിനടുത്ത ഒരു ഹയർ സെക്കന്ററി സ്ക്കൂളിലെ അദ്ധ്യാപകനാണ് മുഹമ്മദ് ഫൈസൽ. ഭാര്യ മറ്റൊരു സ്ക്കൂളിലെ പ്രാധാന അദ്ധ്യാപികയും. ഇവർക്ക് രണ്ട് മക്കളുമുണ്ട്. ഗ്രൂപ്പിന്റെ പേരിൽ മാത്രം വളർന്ന് വലുതായി ഡി.സി.സി. ജനറൽ സെക്രട്ടറി വരെ എത്തിയത് സുധാകരന്റെ പ്രീതി കൊണ്ടു മാത്രം. എന്തു വന്നാലും കെ.സുധാകരൻ രക്ഷിക്കുമെന്ന് ഉറച്ച് വിശ്വസിച്ചിരിക്കെയാണ് കോൺഗ്രസ്സ് പ്രവർത്തകനായ വിനോദൻ തന്നെ പത്ര സമ്മേളനം നടത്തി ബോംബ് പൊട്ടിച്ചത്. അതോടെ കാര്യങ്ങൾ കുഴഞ്ഞ് മറഞ്ഞിരിക്കയാണ്.
ഇന്ന് കണ്ണൂർ ഡി.സി.സി.യിൽ കീഴ് ഘടകങ്ങളുടെ യോഗം ചേരുന്നുണ്ട്. മുഹമ്മദ് ഫൈസൽ വിഷയം അജണ്ടയിൽ ഇല്ലെങ്കിലും ഏതെങ്കിലും കീഴ്ഘടകം ഇക്കാര്യത്തിൽ ചർച്ചക്കൊരുങ്ങിയാൽ നേതൃത്വത്തിന് അവഗണിക്കാനാവില്ല. മുഹമ്മദ് ഫൈസലിനെ സംഘടനാ ചുമതലയിൽ നിന്നും നീക്കം ചെയ്യാൻ ആവശ്യമുയർന്നേക്കും. എ.വിഭാഗത്തിൽ നിന്നും സുധാകരൻ ഗ്രൂപ്പിലേക്ക് ചേക്കേറിയ ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനിക്ക് നടപടിയെടുക്കാൻ കഴിയുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഗ്രൂപ്പിന്റെ പേരിൽ ഫൈസലിനെ ഇനിയും താങ്ങി നിർത്തേണ്ട ആവശ്യമില്ലെന്ന് ചില ഗ്രൂപ്പ് നേതാക്കൾ തന്നെ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സതീശൻ പാച്ചേനി സ്ഥാനമേറ്റ ശേഷം ജില്ലയിൽ കോൺഗ്രസ്സിന്റെ പ്രതിച്ഛായ പൊതുവേ ഉയർന്നിരിക്കാണ്.
ഇതിനിടെയാണ് ഒരു ഡി.സി. ജനറൽ സെക്രട്ടറിക്കെതിരെ ആരോപണം ഉയർന്നു വന്നിരിക്കുന്നത്. എങ്ങിനെ ഈ പ്രശ്നം നേരിടുമെന്ന് കാത്തിരിക്കയാണ് ജില്ലയിലെ കോൺഗ്രസ്സ് അണികളും അനുഭാവികളും. കുടുംബം തകർത്തതുൾപ്പെടെ ഡി.സി.സി ജനറൽ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് പെരളശേരിയിലെ കോൺഗ്രസ് പ്രവർത്തകൻ കെപിസിസിക്ക് മുന്നിൽ എത്തിയതോടെയാണ് വിവാദത്തിന് പുതിയ മാനം ഉണ്ടാകുന്നത്. പരാതി വായിച്ച നേതാക്കൾ ഞെട്ടിത്തരിച്ചെങ്കിലും ജനറൽ സെക്രട്ടറിക്കെതിരെ നടപടിയെടുക്കാൻ ഇതുവരെ തയാറായിട്ടില്ലെന്നതും ചർച്ചയാവുകയാണ്.
പെരളശേരി പഞ്ചായത്തിലെ കോൺഗ്രസ് പ്രവർത്തകനായ വിനോദനാണ് ഡി.സി.സി ജനറൽ സെക്രട്ടറി കെ.സി മുഹമ്മദ് ഫൈസലിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സമാധാനപരമായ ജീവിതം നയിച്ചിരുന്ന തന്റെ കുടുംബം ഫൈസൽ തകർത്തെന്നാണ് വിനോദൻ ആരോപിക്കുന്നത്. പ്ലസ്ടുവിന് പഠിക്കുന്ന മകനും പത്താം ക്ലാസുകാരിയായ മകളും ഭാര്യയുമടങ്ങുന്നതായിരുന്നു വിനോദന്റെ കുടുംബം. ഇതിനിടെയാണ് ഫൈസൽ വിനോദന്റെ ജീവിതത്തിൽ വില്ലനായി അവതരിച്ചത്. വിനോദന്റെ ഭാര്യയുടെ ഫേൺ നമ്പർ സംഘടിപ്പിച്ച ഫൈസൽ അവരുമായി ചങ്ങാത്തത്തിലാകുകയും ഭർത്താവുമായുള്ള ബന്ധം ഉപേക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തെന്നാണ് ആരോപണം. ഫൈസൽ തന്റെ ഭാര്യയെ വെള്ളച്ചാലിലുള്ള ബന്ധുവിന്റെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് നിരവധി തവണ ലൈംഗികമായി ഉപയോഗിച്ചെന്നും വിനോദൻ പറയുന്നു.
ഇതിനിടെ തലശേരിയിലുള്ള അഭിഭാഷകൻ മുഖേന ഭാര്യയെക്കൊണ്ട് വിവാഹമോചന ഹർജി കൊടുക്കുകയും ചെയ്തു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കെപിസിസി അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാക്കൾക്കും പരാതി നൽകിയെങ്കിലും 45 ദിവസമായിട്ടും നടപടിയുണ്ടാകാത്തത് പാർട്ടി പ്രവർത്തകനെന്ന നിലയിൽ തന്നെ വിഷമിപ്പിച്ചെന്നും വിനോദൻ പറയുന്നു. വിനോദന്റെ പരാതിയെത്തുടർന്ന് പ്രാദേശിക നേതാക്കളായ പടന്നക്കണ്ടി ജനാർദ്ദനൻ, ഷമേജ്, ടി.കെ പവിത്രൻ, പ്രശാന്തൻ, അഡ്വ. ഇ.ആർ വിനോദ് എന്നിവരെ ഇടപെടുത്തി പ്രശ്നം ഒത്തുതീർപ്പാക്കാൻ ഫൈസൽ ശ്രമിച്ചിരുന്നു. എന്നാൽ ഫൈസലിന് അനുകൂലമായി ഈ നേതാക്കൾ നിലപാടെടുത്തതോടെ അനുരഞ്ജനശ്രമം പൊളിയുകയായിരുന്നു. ഇതേത്തുടർന്ന് ഫൈസൽ നേരിട്ടെത്തി തന്നെ നാറ്റിക്കരുതെന്ന് ആവശ്യപ്പെടുകയും അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തെന്ന് വിനോദൻ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍