Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോൺഗ്രസുകാരന്റെ ഭാര്യയെ പലതവണ ലൈംഗികമായി ഉപയോഗിച്ചെന്ന പരാതി ഉയർന്ന ഡിസിസി ജനറൽ സെക്രട്ടറി മഹിളാ കോൺഗ്രസിന്റെ ചുമതലക്കാരൻ! മറ്റൊരു വീട്ടമ്മയുടെ വീട്ടിൽ നിന്നും ബിജെപിക്കാർ പിടികൂടിയ നേതാവ് വേറൊരു യുവതിയുമായി കാറിൽ ലൈംഗിക ചേഷ്ട കാണിച്ച വിഷയത്തിലും നായകൻ; കെ സുധാകരന്റെ വലം കൈയായി നിന്ന മുഹമ്മദ് ഫൈസിലിനെതിരെ പെൺവിഷയ ആരോപണങ്ങളുടെ പെരുമഴ

കോൺഗ്രസുകാരന്റെ ഭാര്യയെ പലതവണ ലൈംഗികമായി ഉപയോഗിച്ചെന്ന പരാതി ഉയർന്ന ഡിസിസി ജനറൽ സെക്രട്ടറി മഹിളാ കോൺഗ്രസിന്റെ ചുമതലക്കാരൻ! മറ്റൊരു വീട്ടമ്മയുടെ വീട്ടിൽ നിന്നും ബിജെപിക്കാർ പിടികൂടിയ നേതാവ് വേറൊരു യുവതിയുമായി കാറിൽ ലൈംഗിക ചേഷ്ട കാണിച്ച വിഷയത്തിലും നായകൻ; കെ സുധാകരന്റെ വലം കൈയായി നിന്ന മുഹമ്മദ് ഫൈസിലിനെതിരെ പെൺവിഷയ ആരോപണങ്ങളുടെ പെരുമഴ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: സുധാകരൻ ഗ്രൂപ്പിന്റെ പരിവേഷത്തിൽ ഏറെക്കാലമായി മദിച്ചു നടക്കുവേ പൊടുന്നനെയാണ് കോൺഗ്രസ്സുകാരനിൽ നിന്നു തന്നെ ആരോപണമുയർന്നത്. കണ്ണൂർ ഡി.സി.സി. ജനറൽ സെക്രട്ടറി കെ.സി മുഹമ്മദ് ഫൈസലിനെതിരെ ലൈംഗിക ആരോപണങ്ങളുടെ പെരും മഴയാണ് ഉയർന്നു വരുന്നത്.

ജില്ലയിലെ മഹിളാ കോൺഗ്രസ്സിന്റെ സംഘടനാ ചുമതലക്കാരനായിരുന്നു ഫൈസൽ. പ്രലോഭന സൂചനകൾ ഉയർന്നപ്പോൾ തന്നെ മഹിളാ കോൺഗ്രസ്സ് ജില്ലാ ഭാരവാഹികൾ തന്നെ നേതൃത്വത്തെ അപകട സൂചന അറിയിച്ചു. ഒടുവിൽ ചുമതലയിൽ നിന്നും ഒഴിവാക്കി. എന്നാൽ പുറത്ത് മേയാൻ തന്നെയാണ് ഫൈസലിന്റെ ലക്ഷ്യം. കഴിഞ്ഞ ഏതാനും മാസങ്ങളായി അയാൾക്കെതിരെ ഉയർന്നു വന്ന ആരോപണങ്ങൾ ഗ്രൂപ്പിന്റെ പേരിലാണെന്ന് തിരിച്ചടിച്ച് രക്ഷപ്പെടുകയായിരുന്നു. കെ.സുധാകരൻ നയിക്കുന്ന ഗ്രൂപ്പിന്റെ ശക്തി ചോർത്താൻ എതിർ ഗ്രൂപ്പുകാർ ആരോപിക്കുന്നതാണ് ഇതെല്ലാം എന്ന് ഫൈസലും പ്രചരിപ്പിച്ചു. ഒരു പരിധി വരെ അയാൾ രക്ഷപ്പെടുകയും ചെയ്തു.

എന്നാൽ മുഹമ്മദ് ഫൈസലിന്റെ മുഖം മൂടി വലിച്ചെറിഞ്ഞത് പെരളശ്ശേരിയിലെ വിനോദനാണ്. തന്റെ ഭാര്യയെ ഫൈസൽ വെള്ളച്ചാലിലെ ബന്ധുവീട്ടിൽ കൊണ്ടു പോയി ലൈംഗികമായി നിരവധി തവണ ഉപയോഗിച്ചതായി ആരോപിച്ച് രംഗത്ത് വന്നതോടെയാണ് ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് ചക്കരക്കല്ലിലെ ഒരു ഭർതൃമതിയുടെ വീട്ടിൽ നിന്നും ബിജെപി. പ്രവർത്തകർ മുഹമ്മദ് ഫൈസലിനെ കൈയോടെ പിടികൂടിയിരുന്നു. അവർ കെട്ടിയിട്ട് പൊതു ജനമുമ്പാകെ പ്രദർശിപ്പിക്കാൻ ഒരുങ്ങിയപ്പോൾ സുധാകരൻ ഗ്രൂപ്പിലെ ഒരു ഡി.സി.സി. സെക്രട്ടറി തന്നെ ഇടപെട്ട് പ്രശ്‌നം തീർക്കുകയായിരുന്നു. അടുത്തിടെ കാഞ്ഞങ്ങാട്ടേക്ക് ഒരു യുവതിയെ കാറിൽ കടത്തിക്കൊണ്ടു പോയതും വിവാദമായിരുന്നു.

റോഡരികിൽ നിർത്തിയിട്ട് കാറിൽ നിന്നും ലൈംഗിക ചേഷ്ഠകൾ നടത്തവേ വഴിപോക്കർ പിടികൂടി പ്രശ്‌നമാക്കിയിരുന്നു. കഷ്ടിച്ചായിരുന്നു അവിടുന്ന് രക്ഷപ്പെട്ടത്. ഫൈസലിനെ കുറിച്ചുള്ള കൂടുതൽ കഥകൾ പുറത്ത് വന്നു കൊണ്ടിരിക്കുകയുമാണ്. കണ്ണൂരിനടുത്ത ഒരു ഹയർ സെക്കന്ററി സ്‌ക്കൂളിലെ അദ്ധ്യാപകനാണ് മുഹമ്മദ് ഫൈസൽ. ഭാര്യ മറ്റൊരു സ്‌ക്കൂളിലെ പ്രാധാന അദ്ധ്യാപികയും. ഇവർക്ക് രണ്ട് മക്കളുമുണ്ട്. ഗ്രൂപ്പിന്റെ പേരിൽ മാത്രം വളർന്ന് വലുതായി ഡി.സി.സി. ജനറൽ സെക്രട്ടറി വരെ എത്തിയത് സുധാകരന്റെ പ്രീതി കൊണ്ടു മാത്രം. എന്തു വന്നാലും കെ.സുധാകരൻ രക്ഷിക്കുമെന്ന് ഉറച്ച് വിശ്വസിച്ചിരിക്കെയാണ് കോൺഗ്രസ്സ് പ്രവർത്തകനായ വിനോദൻ തന്നെ പത്ര സമ്മേളനം നടത്തി ബോംബ് പൊട്ടിച്ചത്. അതോടെ കാര്യങ്ങൾ കുഴഞ്ഞ് മറഞ്ഞിരിക്കയാണ്.

ഇന്ന് കണ്ണൂർ ഡി.സി.സി.യിൽ കീഴ് ഘടകങ്ങളുടെ യോഗം ചേരുന്നുണ്ട്. മുഹമ്മദ് ഫൈസൽ വിഷയം അജണ്ടയിൽ ഇല്ലെങ്കിലും ഏതെങ്കിലും കീഴ്ഘടകം ഇക്കാര്യത്തിൽ ചർച്ചക്കൊരുങ്ങിയാൽ നേതൃത്വത്തിന് അവഗണിക്കാനാവില്ല. മുഹമ്മദ് ഫൈസലിനെ സംഘടനാ ചുമതലയിൽ നിന്നും നീക്കം ചെയ്യാൻ ആവശ്യമുയർന്നേക്കും. എ.വിഭാഗത്തിൽ നിന്നും സുധാകരൻ ഗ്രൂപ്പിലേക്ക് ചേക്കേറിയ ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനിക്ക് നടപടിയെടുക്കാൻ കഴിയുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഗ്രൂപ്പിന്റെ പേരിൽ ഫൈസലിനെ ഇനിയും താങ്ങി നിർത്തേണ്ട ആവശ്യമില്ലെന്ന് ചില ഗ്രൂപ്പ് നേതാക്കൾ തന്നെ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സതീശൻ പാച്ചേനി സ്ഥാനമേറ്റ ശേഷം ജില്ലയിൽ കോൺഗ്രസ്സിന്റെ പ്രതിച്ഛായ പൊതുവേ ഉയർന്നിരിക്കാണ്.

ഇതിനിടെയാണ് ഒരു ഡി.സി. ജനറൽ സെക്രട്ടറിക്കെതിരെ ആരോപണം ഉയർന്നു വന്നിരിക്കുന്നത്. എങ്ങിനെ ഈ പ്രശ്‌നം നേരിടുമെന്ന് കാത്തിരിക്കയാണ് ജില്ലയിലെ കോൺഗ്രസ്സ് അണികളും അനുഭാവികളും. കുടുംബം തകർത്തതുൾപ്പെടെ ഡി.സി.സി ജനറൽ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് പെരളശേരിയിലെ കോൺഗ്രസ് പ്രവർത്തകൻ കെപിസിസിക്ക് മുന്നിൽ എത്തിയതോടെയാണ് വിവാദത്തിന് പുതിയ മാനം ഉണ്ടാകുന്നത്. പരാതി വായിച്ച നേതാക്കൾ ഞെട്ടിത്തരിച്ചെങ്കിലും ജനറൽ സെക്രട്ടറിക്കെതിരെ നടപടിയെടുക്കാൻ ഇതുവരെ തയാറായിട്ടില്ലെന്നതും ചർച്ചയാവുകയാണ്.

പെരളശേരി പഞ്ചായത്തിലെ കോൺഗ്രസ് പ്രവർത്തകനായ വിനോദനാണ് ഡി.സി.സി ജനറൽ സെക്രട്ടറി കെ.സി മുഹമ്മദ് ഫൈസലിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സമാധാനപരമായ ജീവിതം നയിച്ചിരുന്ന തന്റെ കുടുംബം ഫൈസൽ തകർത്തെന്നാണ് വിനോദൻ ആരോപിക്കുന്നത്. പ്ലസ്ടുവിന് പഠിക്കുന്ന മകനും പത്താം ക്ലാസുകാരിയായ മകളും ഭാര്യയുമടങ്ങുന്നതായിരുന്നു വിനോദന്റെ കുടുംബം. ഇതിനിടെയാണ് ഫൈസൽ വിനോദന്റെ ജീവിതത്തിൽ വില്ലനായി അവതരിച്ചത്. വിനോദന്റെ ഭാര്യയുടെ ഫേൺ നമ്പർ സംഘടിപ്പിച്ച ഫൈസൽ അവരുമായി ചങ്ങാത്തത്തിലാകുകയും ഭർത്താവുമായുള്ള ബന്ധം ഉപേക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തെന്നാണ് ആരോപണം. ഫൈസൽ തന്റെ ഭാര്യയെ വെള്ളച്ചാലിലുള്ള ബന്ധുവിന്റെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് നിരവധി തവണ ലൈംഗികമായി ഉപയോഗിച്ചെന്നും വിനോദൻ പറയുന്നു.

ഇതിനിടെ തലശേരിയിലുള്ള അഭിഭാഷകൻ മുഖേന ഭാര്യയെക്കൊണ്ട് വിവാഹമോചന ഹർജി കൊടുക്കുകയും ചെയ്തു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കെപിസിസി അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാക്കൾക്കും പരാതി നൽകിയെങ്കിലും 45 ദിവസമായിട്ടും നടപടിയുണ്ടാകാത്തത് പാർട്ടി പ്രവർത്തകനെന്ന നിലയിൽ തന്നെ വിഷമിപ്പിച്ചെന്നും വിനോദൻ പറയുന്നു. വിനോദന്റെ പരാതിയെത്തുടർന്ന് പ്രാദേശിക നേതാക്കളായ പടന്നക്കണ്ടി ജനാർദ്ദനൻ, ഷമേജ്, ടി.കെ പവിത്രൻ, പ്രശാന്തൻ, അഡ്വ. ഇ.ആർ വിനോദ് എന്നിവരെ ഇടപെടുത്തി പ്രശ്നം ഒത്തുതീർപ്പാക്കാൻ ഫൈസൽ ശ്രമിച്ചിരുന്നു. എന്നാൽ ഫൈസലിന് അനുകൂലമായി ഈ നേതാക്കൾ നിലപാടെടുത്തതോടെ അനുരഞ്ജനശ്രമം പൊളിയുകയായിരുന്നു. ഇതേത്തുടർന്ന് ഫൈസൽ നേരിട്ടെത്തി തന്നെ നാറ്റിക്കരുതെന്ന് ആവശ്യപ്പെടുകയും അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തെന്ന് വിനോദൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP