പൊലീസ് വാഹന പരിശോധന നടത്തുമ്പോൾ കൈ കാണിച്ചാൽ വണ്ടിയിൽ നിന്ന് ഇറങ്ങി രേഖകൾ കാണിക്കണോ? ഡിജിപിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടിയ യാത്രക്കാരന് ഇരട്ടി ഫൈനിട്ട് ഏമാന്മാരുടെ പകവീട്ടൽ; പൊലീസ് മേധാവിയുടെ സർക്കുലറിന് പുല്ലുവിലയുള്ള നാട്ടിൽ സംഭവിക്കുന്നത്..
മറുനാടൻ ഡെസ്ക്
കോഴിക്കോട്: വാഹന പരിശോധനകൾക്കെതിരെ ശക്തമായ ജനവികാരം നിലനിൽക്കുന്ന സ്ഥലമുണ്ടെങ്കിൽ അതിൽ ഒന്ന് കേരളമാണ്. ഇതിന് കാരണം പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുമുണ്ടാകുന്ന മോശം പെരുമാറ്റം തന്നെയാണ്. കേരളത്തിൽ വാഹന പരിശോധന നടത്തുന്നത് പെറ്റി കേസുകളുടെ എണ്ണം കൂട്ടാൻ വേണ്ടിയാണെന്ന ആരോപണങ്ങൾ കാലങ്ങളായുണ്ട്. എന്നാൽ, വാഹന പരിശോധനയുടെ പേരിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന നിർദ്ദേശം പൊലീസ് മേധാവി ടി പി സെൻകുമാർ മുമ്പ് പുറപ്പെടുവിച്ചതാണ്. ഇത് പ്രകാരം വാഹന പരിശോധന നടത്തുമ്പോൾ തിരക്കുള്ള വേളയിൽ പൊലീസ് കൈകാണിച്ചാൽ വണ്ടിയിൽ നിന്നും ഇറങ്ങി രേഖകൾ കാണിക്കേണ്ട കാര്യമില്ല. പകരം ഉദ്യോഗസ്ഥർ യാത്രാക്കാരുടെ അടുത്തെത്തി രേഖകൾ പരിശോധിക്കണമെന്നാണ് ചട്ടം.
ഇതേക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കർശന നിർദ്ദേശം നൽകിയിരുന്നു. വാഹന പരിശോധന നടത്തുന്ന പൊലീസുകാർ വാഹന യാത്രക്കാരെ അടുത്തു വിളിച്ചു രേഖകൾ ആവശ്യപ്പെടരുതെന്നു കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത് നിയമസഭയിലാമ്. പൊലീസ് ഉദ്യോഗസ്ഥർ വാഹനത്തിന് അടുത്തെത്തി വേണം രേഖകൾ ആവശ്യപ്പെടാൻ. പരുഷമായ സ്വരത്തിൽ യാത്രക്കാരോടു സംസാരിക്കരുതെന്നും നിർദേശിച്ചിരുന്നു. എസ്ഐമാർ മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരെ വിളിച്ച് മേഖലാ തലത്തിൽ ചേർന്ന യോഗങ്ങളിൽ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു പുറമെ രേഖാമൂലം നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കുകയുണ്ടായി.
എന്നാൽ, ഇങ്ങനെയൊക്കെയാണ് നിർദേശങ്ങൾ എങ്കിലും പൊലീസുകാർ ആരെയും വകവെക്കാത്ത പഴയ ശൈലിയിൽ പരിശോധന തുടരുകയാണ്. ഇങ്ങനെ വാഹന പരിശോധനയുടെ ഇരയാകേണ്ടി വന്ന കാസർകോട് സ്വദേശി തന്റെ അമർഷം മറച്ചുവെക്കാതെ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തനിക്ക് പൊലീസുകാരിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം വിവരിച്ചത്. അബ്ദുൾ കാസിമെന്നയാളാണ് യാത്രക്കിടെ തനിക്ക് നേരിടേണ്ടി വന്ന ദുരനുവം വിവരിച്ചത്. എറണാകുളത്തേക്ക് വരുന്ന വഴി കോഴിക്കോട് തൊണ്ടയാട് വെച്ച് തന്റെ വാഹനം തടഞ്ഞു നിർത്തി ബുദ്ധിമുട്ടിച്ചു എന്നാണ് അദ്ദേഹത്തിന്റെ പരാതി.
വാഹനം ഡ്രൈവ് ചെയ്തിരുന്നത് കാസിമിന്റെ മകനായിരുന്നു. ഇൻസ്പെക്ടർ കൈകാട്ടിയപ്പോൾ അതിന്റെ അടിസ്ഥാനത്തിൽ വണ്ടി നിർത്തി. 20 വണ്ടിയെങ്കിലും നിരനിരയായി നിർത്തിയിട്ടിരുന്നു. എല്ലാവരും ഒരു ഉദ്യോഗസ്ഥന്റെ മുന്നിൽ രേഖകൾ സഹിതം നിൽക്കുന്ന കാഴച്ചയാണ് കണ്ടത്. അപ്പോൾ കാസിം അടുത്തു നിന്ന പൊലീസുകാരനോട് ഡിജിപിയുടെ സർക്കുലറിനെ കുറിച്ച് ചൂണ്ടിക്കാട്ടി. പൊലീസുകാരൻ പോയ ശേഷം പിന്നീട് ആ വഴി വന്നില്ല, കുറേ സമയം നിന്നപ്പോൾ ഏമാനെ പോയി കാണേണ്ടി വന്നു. ഡിജിപിയുടെ ഉത്തരവ് പ്രകാരം കുടുംബങ്ങളെ യാതൊരു വിധത്തിലും ബുദ്ധിമുട്ടിക്കാൻ പാടില്ല. എന്നാൽ അതുണ്ടായില്ലെന്ന് കാസി ചൂണ്ടിക്കാട്ടുന്നു.
ഒടുവിൽ മകന്റെ പരിശോധിക്കുന്ന ഉദ്യോഗസ്ഥന്റെ അടുത്തുചെന്നു. പൊലൂഷൻ സർട്ടിഫിക്കറ്റ് കാലാവധി തീർന്നെന്നു പറഞ്ഞപ്പോൾ ആ ഉദ്യോഗസ്ഥൻ 400 രൂപ ഫൈൻ എഴുതി. ഇതിനിടെയാണ് പൊലീസുകാരൻ ഡിജിപിയുടെ ഓർഡർ ചൂണ്ടിക്കാട്ടിയ ആളാണെന്ന് പറഞ്ഞത്. ഇതോടെ ഫൈൻ 1000 രൂപയാക്കി ഉയർത്തിയെന്നാണ് കാസിം പരാതിപ്പെടുന്നത്. ഇത് എവിടുത്തെ ഉദ്യോഗസ്ഥനാണ്. എന്തു നീതി നടപ്പാക്കാനാണ് ഇവർ ശ്രമക്കുന്നത് എന്നാണ് കാസിമിന്റെ ചോദ്യം. നിയമം പാലിക്കേണ്ടവർ കൈയിലെടുക്കുന്ന അവസ്ഥയാണ് ഇതെന്നും വാഹനത്തിന്റെ നമ്പർ അടക്കം പോസ്റ്റു ചെയ്തുകൊണ്ട് കാസിം വ്യക്തമാക്കി. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ 12.13്നാണ് സംഭവം. കാസിമിന് സോഷ്യൽ മീഡിയിയൽ വലിയ തോതിൽ പിന്തുണ ലഭിക്കുന്നുണ്ട്.
അതേസമയം വാഹനപരിശോധനയുടെ പേരിൽ പൊതുജനങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്നായിരുന്നു ഡിജിപിയുടെ നിർദ്ദേശം. പരിശോധിക്കപ്പെടുന്നവർ പുരുഷന്മാർ ആണെങ്കിൽ സർ എന്നും സ്ത്രീകളാണെങ്കിൽ മാഡം എന്നും വിളിക്കണമെന്നും ജനങ്ങളോടു മാന്യമായി പെരുമാറണമെന്നും സർക്കുലറിൽ പറയുന്നു. വാഹനപരിശോധനയുടെ പേരിൽ ദേഹോപദ്രവം ഉണ്ടാവരുത്. സ്ത്രീകൾക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടികൾ ഉണ്ടാകരുതെന്നും സർക്കുലർ നിർദ്ദേശിക്കുന്നുണ്ട്.
സർക്കുലറിലെ നിർദേശങ്ങൾ ഇങ്ങനെ:
- വാഹനപരിശോധനയ്ക്കു ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന്റെ വിവരങ്ങൾ കൺട്രോൾ റൂമിൽ അറിയിക്കണം. ഒപ്പംതന്നെ ജില്ലാ പൊലീസ് മേധാവിമാരും ഇത് മനസിലാക്കി വയ്ക്കണം.
- ഇവരിൽ കൂടുതലായി മറ്റാരെയെങ്കിലും പരിശോധനയ്ക്ക് ഏർപ്പെടുത്തേണ്ടി വന്നാൽ അക്കാര്യം ജില്ലാ പൊലീസ് കൺട്രോൾ റൂമിൽ അറിയിക്കണം.
- അനുവാദമില്ലാത്ത ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അന്വേഷണം നടത്തി നടപടിയെടുക്കണം.
- പരിശോധനയ്ക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർ കൈവശമുള്ള പണം കൺട്രോൾ റൂം ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്യുകയും അവിടെ സൂക്ഷിക്കുകയും വേണം.
- ഹൈവേ പട്രോൾ വാഹനങ്ങളുടെ ചുമതലയുള്ളവർ പരിശോധന നടത്തുന്ന സ്ഥലവും സമയവും കൈവശമുള്ള പണത്തിന്റെ വിവരങ്ങളും ഹൈവേ അലർട്ട് കൺട്രോളിൽ (9846100100) അറിയിക്കണം. ഈ വിവരങ്ങൾ ഒരാഴ്ചവരെ സൂക്ഷിച്ചുവയ്ക്കണം.
- ഉദ്യോഗസ്ഥർ ശരിയായ വിധത്തിൽ യൂണിഫോം ധരിച്ചിരിക്കണം. ഷർട്ടിന്റെ ബട്ടൻസ് തുറന്നിടുക, തലയിൽ തൊപ്പി വയ്ക്കാതിരിക്കുക, അതല്ലെങ്കിൽ തൊപ്പി കക്ഷത്തിലോ, മറ്റെവിടെയെങ്കിലും വയ്ക്കുക തുടങ്ങിയ പ്രവണതകൾ ഒരു കാരണവശാലും പാടില്ല. അവരെ തിരിച്ചറിയാൻ സഹായിക്കുന്ന വിധത്തിൽ പേര്, ഉദ്യോഗപ്പേര് എന്നിവ യൂണിഫോമിൽ പ്രദർശിപ്പിക്കണം.
- ജില്ലാ പൊലീസ് മേധാവിമാർ ജില്ലാ സ്പെഷൽ ബ്രാഞ്ച് മുഖാന്തിരവും അല്ലാതെയുള്ള വിവര ശേഖരണം വഴിയും ഈ നിബന്ധനങ്ങൾ പാലിച്ചാണോ വാഹന പരിശോധന നടക്കുന്നതെന്നും, അനധികൃതമായി പരിശോധന നടത്തുന്നുണ്ടോയെന്നും ഇടയ്ക്കിടെ നിരീക്ഷിക്കണം.
- ഗതാഗതത്തിരക്കേറിയ സ്ഥലങ്ങളിൽ അടിയന്തര ആവശ്യത്തിനല്ലാതെ പരിശോധന നടത്തരുത്. ഇടുങ്ങിയ റോഡുകൾ, വളവുകൾ എന്നിവിടങ്ങളിൽ തികച്ചും അടിയന്തര സാഹചര്യമില്ലാതെ വാഹനപരിശോധന പാടില്ല.
- അപകടങ്ങൾ പരമാവധി കുറയ്ക്കുക എന്നുള്ളതാണ് വാഹനപരിശോധന കൊണ്ട് മുഖ്യമായും ഉദ്ദേശിക്കുന്നത്. അല്ലാതെ പെറ്റി കേസുകളുടെ എണ്ണം തികയ്ക്കുക എന്നതായിരിക്കരുത്.
- വാഹന അപകടങ്ങൾക്ക് കാരണമാകുന്ന കുറ്റകൃത്യങ്ങളായ പെട്ടെന്നുള്ള 'U' ടേൺ തിരിയൽ, അമിതവേഗത, അപകടകരമായ ഡ്രൈവിങ്, മദ്യപിച്ച് വാഹനമോടിക്കൽ, ഇടതുവശത്തുകൂടിയുള്ള ഓവർടേക്കിങ്, ഗതാഗതസിഗ്നൽ ലംഘനം, അപകട സാധ്യതയുണ്ടാക്കുന്ന രീതിയിലുള്ള വാഹനം പാർക്ക് ചെയ്യൽ, രാത്രികാലങ്ങളിൽ ഹെഡ്ലൈറ്റിന്റെ തീവ്രത കുറയ്ക്കാതിരിക്കുക തുടങ്ങിയവയ്ക്കായിരിക്കണം പരിശോധനയിൽ മുൻഗണന നൽകേണ്ടത്.
- വാഹനം ഓടിക്കുന്നയാൾ പുരുഷനാണെങ്കിൽ 'സർ' എന്നോ 'സുഹൃത്ത്' എന്നോ, സ്ത്രീയാണെങ്കിൽ 'മാഡം' എന്നോ 'സഹോദരി' എന്നോ അഭിസംബോധന ചെയ്യണം.
- പരിശോധന നടത്തുന്ന സമയം വളരെ മാന്യമായ രീതിയിൽ പെരുമാറണം. വിശേഷിച്ചും, സ്ത്രീകൾ മാത്രമായോ കുടുംബാംഗങ്ങളോടൊപ്പമോ അല്ലെങ്കിൽ മുതിർന്ന പൗരന്മാർ മാത്രമായോ വാഹനം ഓടിച്ചുപോകുന്ന സന്ദർഭങ്ങളിൽ ഒരു കാരണവശാലും അനാവശ്യ ബുദ്ധിമുട്ടുകൾക്ക് വിധേയരാക്കരുത്. ഗതാഗത സുരക്ഷയ്ക്കുള്ള ലഘുലേഖകൾ നൽകി അവരെ ഗതാഗത സുരക്ഷയെപ്പറ്റി ബോധവാന്മാരാക്കാവുന്നതാണ്.
- പരിശോധനാവേളയിൽ കണ്ടെത്തിയ നിയമലംഘനം എന്താണെന്നും, അതിന് നിയമപരമായി അവർ ഒടുക്കേണ്ട പിഴ എന്താണെന്നും, മോട്ടോർ നിയമത്തിലെ ഏത് സെക്ഷൻ പ്രകാരമാണ് പിഴ ചുമത്തിയതെന്നും, തൽസമയം പിഴയടയ്ക്കാതെ കോടതിയിൽ പോകാൻ താൽപര്യമുണ്ടെങ്കിൽ അവർക്ക് അതിന് അവകാശമുണ്ടെന്നും അറിയിക്കണം.
- പരിശോധനയ്ക്കിടയിൽ ഒരു കാരണവശാലും ആത്മനിയന്ത്രണം വിട്ടുകൊണ്ട് യോഗ്യമില്ലാത്ത രീതിയിൽ പെരുമാറാനോ ആരെയും ദേഹോപദ്രവം ഏൽപ്പിക്കുവാനോ പാടുള്ളതല്ല. കഴിയുന്നത്ര സന്ദർഭങ്ങളിൽ ഇത്തരം സംഭവങ്ങൾ മൊബൈൽ ഫോണിലോ, കൈവശമുള്ള വിഡിയോ ക്യാമറകളിലോ പകർത്താവുന്നതാണ്.
- ഉദ്യോഗസ്ഥനെ അപമാനിക്കുന്ന രീതിയിലും ദേഹോപദ്രവം ഏൽപ്പിക്കുന്ന രീതിയിലും ഉള്ള പെരുമാറ്റം ഉണ്ടായാൽ മേലുദ്യോഗസ്ഥരുമായി ആലോചിച്ച് നിയമാനുസൃതമായ നടപടി കൈക്കൊള്ളണം.
- തികച്ചും നിയമാനുസൃതവും സുതാര്യവുമായ രീതിയിലായിരിക്കണം പൊലീസുദ്യോഗസ്ഥർ വാഹനപരിശോധനാ വേളയിൽ പെരുമാറേണ്ടത്. നിയമപരമല്ലാതെ അനാവശ്യമായി വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുന്നതും വാഹനം ഓടിക്കുന്നവർക്ക് സമയനഷ്ടം ഉണ്ടാകുന്ന രീതിയിലുള്ള പരിശോധനയും നിരുൽസാഹപ്പെടുത്തണം.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്