വാദിക്കൊപ്പം സഹോദരനെ കേറ്റില്ലെന്ന് ചെങ്ങന്നൂർ ആർ ഡി ഒ; പ്രതിക്കൊപ്പം അമ്മയും സഹോദരന്മാരും കേറുന്നത് എങ്ങനെയെന്ന് മറുചോദ്യം; ഭർതൃവീട്ടുകാരുടെ സ്വത്ത് തട്ടലിനെതിരെ നൽകിയ പരാതിയിൽ വർഷം ഒന്നു കഴിഞ്ഞിട്ടും തീരുമാനമില്ല
മറുനാടൻ മലയാളി ബ്യൂറോ
ചെങ്ങന്നൂർ: വാദിക്കൊപ്പം സഹോദരനെ കേറ്റില്ലെന്ന് ആർ ഡി ഒ.. എന്നാൽ എങ്ങനെ പ്രതിക്കൊപ്പം ബന്ധുക്കളെ ഇരുത്തിയെന്ന് മറു ചോദ്യം. നീതി തേടി എത്തുന്നവർക്ക് സർക്കാർ ഓഫീസിൽ നീതി കിട്ടില്ലെന്ന് വാദവുമായി സമൂഹ മാദ്ധ്യമങ്ങളിൽ വിഡിയോ വൈറലാകുന്നു. ചെങ്ങന്നൂർ ആർഡിഒയുടെ ഓഫീസിനുള്ളിലെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഭർത്താവിൽ നിന്ന് നേതി തേടിയ യുവതിക്ക് ആർ ഡി ഒ നീതി നിഷേധം നൽകിയെന്ന തരത്തിലാണ് വിഡിയോ പ്രചരിക്കുന്നത്. ഹിയറിങ്ങിന് ശേഷം ഞങ്ങൾ രേഖാമൂലം വക്കീലിനെ വച്ച് ഹിയറിങ്ങ് നടത്തണമെന്ന അപേക്ഷയുമായി എത്തിയപ്പോൾ ആർ ഡി ഒ പരുഷമായി സംസാരിച്ചുവെന്നാണ് റീജാ ബിനോയിയുടെ ആരോപണം.
ഭതൃവീട്ടുകാരുടെ സ്വാധീനത്തിന് വഴങ്ങി ആർ ഡി ഒ പ്രവർത്തിച്ചുവെന്നാണ് പരാതി. മുഖ്യമന്ത്രിക്കും റവന്യുമന്ത്രിക്കും പരാതി കൈമാറിയിട്ടുണ്ട്. ഏഴ് വർഷത്തിലേറേയായി ഭർത്താവ് ബിനോയിയും, ഭർതൃമാതാവ് വനജാക്ഷിയും അവരുടെ സഹോദരി സാധുജയും, സുചിയും ചേർന്ന് എന്നേയും എന്റെ മകളായ മീരയേയും മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവരികയാണ്. കൂടാതെ രാത്രികാലങ്ങളിൽ വീട്ടിൽ നിന്നും പലതവണ പുറത്താക്കിയിട്ടുള്ളതുമാണ്. ഇതിന്റെ പേരിൽ പൊലീസിൽ പരാതിപ്പെട്ടിട്ടുള്ളതും ഇതിന്റെ അടിസ്ഥാനത്തിൽ ഹരിപ്പാട്, മാവേലിക്കര കോടതികളിലും, കുടുംബകോടതിയിലും കേസ് നിലനിൽക്കുകയാണ്. സ്ത്രീധനത്തിന്റെ പേരിലാണ് കഴിഞ്ഞ കുറേ വർഷമായി എന്നെയും മകളേയും ഭർത്താവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ചുകൊണ്ടിരിക്കുന്നത്.
2015ൽ ഭർത്താവ് ബിനോയ് വിദേശത്തായിരിക്കെ ഭർതൃമാതാവ് വനജാക്ഷിയും സഹോദരിമാരായ സാധുജയും, സുചിയും ചേർന്ന് ബിനോയിയുടെ പേരിലുണ്ടായിരുന്ന വീടും സ്ഥലവും മാതാവിന്റെ പേരിലേക്ക് ധനനിശ്ചയപ്രകാരം ആധാരം നടത്തുകയുണ്ടായി. ഒരു മാസത്തെ പിരിയഡിനുള്ളിൽ നോട്ടീസ് നടത്തി പരാതി ഉണ്ടെങ്കിൽ അവ പരിഹരിച്ച് മാത്രമെ പേരിൽ കൂട്ടാവു എന്ന നിയമം നിലനിൽക്കെ ആ കാലയളവിൽ കണ്ടല്ലൂർ വില്ലേജിൽ ഉണ്ടായ വില്ലേജ് ഓഫീസറും സബ് രജിസ്ട്രാറും ചേർന്നാണ് പ്രമാണം നടത്തിയ ദിവസം തന്നെ പേരിൽ കൂട്ടിയിട്ടുള്ളത്. ചില കോൺഗ്രസ്സ് നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് നിയമവിരുദ്ധമായി ആധാരം പേരിൽ കൂട്ടി നൽകിയിട്ടുള്ളത്. എനിക്കും എന്റെ മകൾക്കും അവകാശപ്പെട്ട ഭർത്താവിന്റെ പേരിലുള്ള വീടും സ്ഥലവും അനധികൃതമായി കൈമാറ്റം ചെയ്തതറിഞ്ഞ് കണ്ടല്ലൂർ വില്ലേജ് ഓഫീസർക്കും, കാർത്തികപ്പള്ളി തഹസിൽദാർക്കും, ചെങ്ങന്നൂർ ആർ ഡി ഒ ക്കും തൊട്ടടുത്ത ദിവസം തന്നെ പേരിൽകൂട്ടിയത് റദ്ദ്ചെയ്ത് തരണമെന്ന് പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ആർഡിഒ ഒത്തുകളിക്കുന്നതെന്നാണ് പരാതി.
മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ പ്രസക്ത ഭാഗം ഇങ്ങനെ-2015 ൽ നൽകിയ പരാതിയുടെ തീർപ്പ് കൽപ്പിക്കാനായ് ചെങ്ങന്നൂർ ആർഡിഒ രാജേന്ദ്രൻ ഫെബ്രവരി 16ന് ഹിയറിങ്ങ് നിശ്ചയിച്ച് അറിയിച്ച് നോട്ടീസ് നടത്തുകയും ഇതിന്റെ അടിസ്ഥാനത്തിൽ ഞാനും എന്റെ മകളും എന്റെ സഹോദരൻ മാദ്ധ്യമ പ്രവർത്തകൻ കൂടിയായ ആർ സി രാജീവുമൊത്ത് ചെങ്ങന്നൂർ ആർ ഡി ഒ സമക്ഷം എത്തി ഇതേ സമയംതന്നെ ഭർതൃമാതാവ് വനജാക്ഷിയും ഇവരുടെ സഹോദരി സുചിയും രണ്ട് അഭിഭാഷകരും ഇവരുടെ ഗുമസ്തയും ഒപ്പം മറ്റൊരു സഹായിയും ആർ ഡി ഒ സമക്ഷം ഉണ്ടായിരുന്നു. ഞാനും സഹോദരനും മകളും ആർ ഡി ഒ ഓഫീസിലേക്ക് കടന്ന് ചെന്നപ്പോഴാണ് എതിർകക്ഷികൾ അഭിഭാഷകരുമായാണ് വന്നത് എന്ന് തിരിച്ചറിഞ്ഞതിനെതുടർന്ന് ആർ ഡി ഒ അവർകളേട് അപേക്ഷിക്കുകയുണ്ടായി.
ഞങ്ങൾക്കും അഭിഭാഷകനെ വച്ച് മറ്റൊരു ദിവസത്തേക്ക് ഹിയറിങ്ങ് മാറ്റി തരണമെന്ന്. എന്നാൽ സഹോദരനോട് ഇറങ്ങിപോടൊ എന്ന് പറഞ്ഞ് ചെങ്ങന്നൂർ ആർ ഡി ഒ ക്ലാർക്ക് രഞ്ജിത്തിനെ കൊണ്ട് പുറത്താക്കിയതിന് ശേഷം കള്ള പ്രമാണം ഉണ്ടാക്കി വസ്തു കൈക്കലാക്കിയ വനജാക്ഷിക്കും അഭിഭാഷകർക്കൊപ്പം രഞ്ജിത്തും ആർ ഡി ഒയും ചേർന്ന് എന്നെയും എന്റെ മകളെയും അപമാനിച്ച് സംസാരിക്കുകയും ഭീഷണിപ്പെടുകത്തുകയുമാണുണ്ടായത്. ന്യായാധിപൻ കൂടിയായ ആർ ഡി ഓയുടെ ഭാഗത്തുനിന്ന് നീതിയുടേയും ന്യായത്തിന്റെയും യാതൊരു വിധ ഇടപെടലുമുണ്ടായില്ല. സംസാരത്തിലുടനീളം ഗുണ്ടയെപ്പോലെയാണ് സംസാരിച്ചതെന്നും പറയുന്നു.
ഒരു അമ്മക്കും മകൾക്കും ആശ്രയമാകുമെന്ന് കരുതിയ ന്യായാധിപൻ കൂടിയായ ആർ ഡി ഒ എനിക്ക് സംസാരിക്കുവാൻ പോലും അവസരം നൽകാതെ വീട്ടിൽ നിന്നും പെരുവഴിലേക്ക് ഇറക്കിവിടാനുള്ള നീക്കമാണ് നടത്തിയത്. സ്ത്രീകൾക്കും കുട്ടികൾക്കും യാതൊരു സുരക്ഷിതത്വവുമില്ലാത്ത കാലയളവിലാണ് ആർ ഡി ഒ യും ക്ലാർക്ക് രഞ്ജിത്തും ഞങ്ങളെ വീട്ടിൽ നിന്നും ഇറക്കി വിടുവാനുള്ള ശ്രമം നടത്തിയത്. ഈ ഓഫീസിലെ ജീവനക്കാർക്ക് തന്നെ ക്ലാർക്കിന്റേയും,
ആർ ഡി ഒ യുടേയും പ്രവൃത്തിയിൽ പരക്കെ എതിർപ്പും അഭിപ്രായവ്യത്യാസവുവും ഉണ്ടെന്നും റിജോ പരാതിയിൽ പറയുന്നു. തന്നേയും തന്റെ സഹോദരനേയും ഗുണ്ടകളെ ഉപയോഗിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ഇതിന്റെയെല്ലാം പേരിൽ കായംകുളം, കനകകുന്ന്, മാവേലിക്കര, ഹരിപ്പാട് പൊലീസ് സ്റ്റേഷനുകളിൽ കേസ് നിലനിൽക്കുകണെന്നും പരാതിയിൽ പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍