ശ്രീറാം വെങ്കിട്ടരാമൻ നാലുകാലിലേ പോകൂ എന്നു പറഞ്ഞ എസ് രാജേന്ദ്രൻ എംഎൽഎയ്ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് ഹർജി; നിയമവ്യവസ്ഥയെ വെല്ലുവിളിച്ച എംഎൽഎയെ ക്രിമിനലായിക്കണ്ട് വിചാരണചെയ്യാൻ അഭ്യർത്ഥിച്ച് ബിജെപി സംസ്ഥാന നേതാവ് വേലുക്കുട്ടൻ; മൂന്നാറിൽ ഭരണകക്ഷിക്കാരായ കയ്യേറ്റക്കാരെ പാഠംപഠിപ്പിക്കുന്ന സബ്കളക്ടർക്ക് പിന്തുണയുമായി പ്രക്ഷോഭം തുടങ്ങാനുറച്ച് ബിജെപി നേതൃത്വവും
മറുനാടൻ മലയാളി ബ്യൂറോ
ദേവികുളം: മൂന്നാർ വിഷയത്തിൽ രാഷ്ട്രീയക്കാരുടെ തട്ടിപ്പുകൾക്ക് കീഴടങ്ങുന്നില്ലെന്ന് വന്നതോടെ ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്രസമ്മേളനത്തിൽ ഭീഷണിമുഴക്കിയ ദേവികുളം എംഎൽഎ എസ് രാജേന്ദ്രനെതിരെ നിയമനടപടി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതാവ് രംഗത്തെത്തി. ദേവികുളത്തെ പരിസ്ഥിതി നിലനിർത്തണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന ബിജെപി സംസ്ഥാന സമിതി അംഗം പി എ വേലുക്കുട്ടനാണ് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർക്ക് രാജേന്ദ്രനെതിരെ നിയമനടപടി ആവശ്യപ്പെട്ട് ഹർജി നൽകിയിരിക്കുന്നത്.
ഇതോടെ കഴിഞ്ഞദിവസം നടത്തിയ പത്രസമ്മേളനത്തിൽ ശ്രീറാമിന്റെ കയ്യുംകാലും വെട്ടുമെന്ന ഭീഷണിയോടെ അയാൾ ഇവിടെനിന്ന് നാലുകാലിലേ മടങ്ങൂ എന്ന് വീരവാദം മുഴക്കിയ രാജേന്ദ്രനെതിരെ നടപടി ഉറപ്പായിരിക്കുകയാണ്.
മൂന്നാറിലെ ഭൂമികയ്യേറ്റ വിഷയത്തിൽ ഏറെക്കാലത്തിനുശേഷം പുലിക്കുട്ടിയായി വിഷയങ്ങൾ കൈകാര്യംചെയ്തു തുടങ്ങിയതോടെ യുവ ഐഎഎസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമൻ പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയെല്ലാം കണ്ണിലെ കരടാണ്. എന്നാൽ നീതിയുക്തമാണ് ഈ ദേവികുളം സബ്കളക്ടർ ചെയ്യുന്ന കാര്യങ്ങളെല്ലാം എന്നതിനാൽ തന്നെ എന്തെങ്കിലും കഴമ്പില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് ഇദ്ദേഹത്തെ സ്ഥലംമാറ്റി തടിരക്ഷിക്കാനും പ്രാദേശിക രാഷ്ട്രീയക്കാർക്ക് കഴിയുന്നുമില്ല. ഈ സാഹചര്യത്തിലാണ് ഭീഷണിയുടെ സ്വരം വരെ ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ പുറത്തെടുക്കുന്നത്.
ഈ മാസം 25ന് മൂന്നാർ കയ്യേറ്റ വിഷയത്തിൽ കയ്യേറ്റക്കാരുടെ ന്യായവാദങ്ങൾ നിരത്തി എസ് രാജേന്ദ്രൻ മൂന്നാർ ഗസ്റ്റ് ഹൗസിൽ വച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് വിവാദ പരാമർശം ഉണ്ടായത്. ഇപ്രകാരം സബ്കളക്ടർ മുന്നോട്ടുപോയാർ അദ്ദേഹത്തിന്റെ മടക്കം നാലുകാലിൽ ആയിരിക്കുമെന്ന് രാജേന്ദ്രൻ ഭീഷണിപ്പെടുത്തിയെന്നും സുരേഷ് കുമാർ മടങ്ങിയതുപോലെയാകില്ല നാലുകാലിലാകും മടക്കമെന്നും എന്ന് രാജേന്ദ്രൻ പറഞ്ഞത് അദ്ദേഹത്തിന്റെ കൈകാലുകൾക്ക് അംഗഭംഗം വരുത്തുമെന്ന് ഉദ്ദേശിച്ച് തന്നെയാണെന്ന് പത്രസമ്മേളനം നേരിട്ടുകണ്ടപ്പോൾ ബോധ്യപ്പെട്ടുവെന്നും വ്യക്തമാക്കിയാണ് പരാതി.
സർക്കാർ ഉദ്യോഗസ്ഥനായ സബ്കളക്ടറുടെ ഔദ്യോഗിക കൃത്യനിർവഹണത്തെ ഭീഷണിപ്പെടുത്തിക്കൊണ്ട് ജോലി തടസ്സപ്പെടുത്തുന്ന നടപടിയാണ് ഉണ്ടായതെന്നും ഇത് ഇന്ത്യൻ ശിക്ഷാ നിയമം 353 പ്രകാരം ശിക്ഷാർഹമാണെന്നും വാദിച്ചുകൊണ്ടാണ് ഹർജി. മാത്രമല്ല ഈ വിഷയം ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് അപേക്ഷ നൽകിയിട്ടുള്ളത്.
സമൂഹത്തിലെ നിയമവ്യവസ്ഥയ്ക്കെതിരെയുള്ള ഭീഷണിയാണെന്നും പബ്ളിക് സെർവന്റ് ആയ സബ്കളക്ടർക്കെതിരെയുള്ള ഭീഷണിയെ ഗൗരവത്തോടെ കാണണമെന്നും വ്യക്തമാക്കിയാണ് ഹർജി. ഹർജിയിലുന്നയിച്ച വിഷയങ്ങൾവ്യക്തമാക്കുന്നതിനുള്ള രേഖകളും രാജേന്ദ്രന്റെ വിവാദ പത്രസമ്മേളനത്തിന്റെ സിഡിയും ഉൾപ്പെടെയാണ് പരാതി നൽകിയിട്ടുള്ളത്.
മൂന്നാറിലൂടെ ഒഴുകുന്ന മുതിരപ്പുഴയാറിന്റെ ശുചീകരണവും സംരക്ഷണവും ഏറ്റെടുത്ത് നടത്താനും കയ്യേറ്റമൊഴിപ്പിച്ച് പുഴ ശുദ്ധീകരിക്കാനും ശ്രീറാം മുന്നോട്ടുവന്നത് നാട്ടുകാർക്കും പ്രകൃതി സ്നേഹികൾക്കും വലിയ ആശ്വാസമായിരുന്നെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ആദിവാസികളുടേയും ദളിത് വിഭാഗത്തിൽ പെട്ടവരുടേയും ഭൂമി മാഫിയകൾ നേരിട്ടും ബിനാമികൾ വഴിയും കൈവശപ്പെടുത്തി പണിതിരിക്കുന്ന റിസോർട്ടുകൾ പൊളിക്കണമെന്ന് സബ്കളക്ടർ കടുത്ത നിലപാടെടുത്തതോടെ ആണ് അദ്ദേഹത്തെ ഭീഷണിപ്പെടുത്താൻ രാജേന്ദ്രൻ ശ്രമിച്ചതെന്നും ഹർജിയിൽ പറയുന്നു.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കയ്യേറ്റങ്ങൾ കണ്ടില്ലെന്ന് നടിക്കുകയും ഇതോടെ ഇപ്പോഴത്തെ ഭരണകക്ഷിയിൽപ്പെട്ട സിപിഎമ്മിന്റേയും സിപിഐയുടേയും പ്രാദേശിക നേതാക്കൾ ഉൾപ്പെടെ കയ്യേറ്റങ്ങൾ നടത്തുകയും ചെയ്തുവെന്ന ആരോപണമാണ് മൂന്നാറിൽ ഉയരുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം തുടങ്ങാനിരിക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വം. ഇതിന്റെ പിന്നാലെ സംസ്ഥാന സമിതി നേതാവുതന്നെ ഹർജിയുമായി എത്തിയതോടെ ബിജെപി മൂന്നാർ വിഷയം കേരള രാഷ്ട്രീയത്തിൽ ശക്തമായ ചർച്ചയാക്കി മാറ്റാൻ ഒരുങ്ങുകയാണെന്ന സൂചനകളാണ് ലഭിക്കുന്നത്.
എറണാകുളം പനമ്പിള്ളിനഗർ സ്വദേശിയായ ശ്രീറാം വെങ്കിട്ടരാമൻ ദേവികുളത്ത് സബ് കലക്ടറായി എത്തിയതിന് പിന്നാലെയാണ് കടുത്ത നടപടികൾ മൂന്നാറിലെ കയ്യേറ്റക്കാർക്കെതിരെ സ്വീകരിക്കുന്നത്. നാലു കാലിലാകും ഈ ഉദ്യോഗസ്ഥന്റെ മടക്കമെന്ന് സി.പി.എം എംഎൽഎ ഭീഷണിപ്പെടുത്തിയിട്ടും കുലുങ്ങാതെ ശക്തമായ നടപടികളാണ് ശ്രീറാം കൈക്കൊണ്ടത്. മുഖ്യമന്ത്രി പിണറായി വിജയന് മുമ്പിലും താൻ നിയമം നടപ്പാക്കുമെന്ന് ശ്രീറാം വെങ്കിട്ടരാമൻ പറയുന്നു.
അങ്ങനെ മൂന്നാറിലെ സൂപ്പർ ഹീറോയാവുകയാണ് ഈ കൊച്ചിക്കാരൻ. പനമ്പള്ളിനഗർ കൃഷ്ണാലയത്തിൽ ഡോ. വി.ആർ. വെങ്കിട്ടരാമന്റെയും രാജം രാമമൂർത്തിയുടേയും മകനായ ശ്രീറാം തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസും നേടിയിട്ടുണ്ട്. ഡോക്ടർ കുപ്പായം അഴിച്ചു വച്ച് ഐഎഎസ് നേടിയത് ജനസേവനത്തിനാണ്. അതു തന്നെയാണ് ഈ മുപ്പതുകാരൻ മൂന്നാറിൽ ചെയ്യുന്നതും.
2012 ലെ സിവിൽ സർവീസ് പരീക്ഷയിൽ ഓൾ ഇന്ത്യാ തലത്തിൽ രണ്ടാം റാങ്ക് നേടിയ ശ്രീറാം 2013 ൽ പത്തനംതിട്ടയിൽ സബ്കലക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തിരുവല്ലയിൽ സബ് കലക്ടറായി ഇരിക്കുമ്പോൾ 2016 ജൂലൈ 22 നാണ് ദേവികുളത്തേക്ക് നിയോഗിക്കപ്പെട്ടത്. മൂന്നാറിലെത്തിയതോടെ അനധികൃത റിസോർട്ട് നിർമ്മാണങ്ങൾക്കും കൈയേറ്റങ്ങൾക്കുമെതിരേ ശക്തമായ നടപടി തുടങ്ങി. നൂറോളം അനധികൃത റിസോർട്ടുകൾക്ക് സ്റ്റോപ്പ് മെമോ നൽകി. പല കൈയേറ്റങ്ങളും ഒഴിപ്പിച്ചു. എല്ലാം നിയമപ്രകാരമായിരുന്നു. തനിക്ക് മുമ്പിലുള്ള ഫയലുകൾ പഠിച്ചെടുത്ത തീരുമാനം. ഇതിനിടെയിലാണ് രാഷ്ട്രീയ നേതാക്കളുടെ കൈയേറ്റം ശ്രദ്ധയിൽപ്പെട്ടത്. ഇതും ഒഴിപ്പിക്കാൻ തീരുമാനിച്ചു. ഇതോടെ പ്രശ്നങ്ങളും തുടങ്ങി.
ഇതോടെ മൂന്നാറിലും സമീപ വില്ലേജുകളിലും നിർമ്മാണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി. പ്രതിഷേധവും സമരവും ശക്തമായി. സബ് കളക്ടറെ കൊണ്ട് മാപ്പു പറയപ്പിക്കുമെന്ന കൊലവിളിയും എത്തി. എല്ലാ കക്ഷികളും ഇവിടെ കളക്ടർക്ക് എതിരാണ്. എന്നിട്ടും ഈ റാങ്കുകാരൻ തളർന്നില്ല. ആവേശം ചോരാതെ താൻ വെറുമൊരു പൂച്ചക്കുട്ടിയല്ലെന്ന് തെളിയിച്ചു. കിട്ടാവുന്ന പിന്തുണയെല്ലാം സമാഹരിച്ചു. ഇതോടെ രാഷ്ട്രീയക്കാരുടെ നീക്കമെല്ലാം പൊളിഞ്ഞു.
ജനപിന്തുണയുള്ള ഉദ്യോഗസ്ഥനെ മാറ്റുന്നതിനെ എതിർത്ത റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും ചങ്കൂറ്റം കാട്ടി. ഇതോടെ സബ് കളക്ടർക്ക് ധൈര്യം ഇരട്ടിച്ചു. സ്ഥാനം തെറിപ്പിക്കാനുള്ള നീക്കം പൊളിഞ്ഞതോടെ മൂന്നാറിൽ ധൈര്യസമേതം മുന്നേറുകയാണ് ഈ യുവ ഐഎഎസുകാരൻ. ഇപ്പോൾ കളക്ടർക്ക് പിന്തുണയുമായി ബിജെപിയും നിലകൊള്ളുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.
Stories you may Like
- ശ്രീറാം വെങ്കിട്ടരാമൻ ജനുവരി 16 ന് വീണ്ടും ഹാജരാകാൻ കോടതി ഉത്തരവ്
- വാദം ബോധിപ്പിക്കാൻ കൂടുതൽ സമയം തേടി ശ്രീറാം വെങ്കിട്ടരാമൻ
- ശ്രീറാം വെങ്കിട്ടരാമൻ ഡിസംബർ 11 ന് ഹാജരാകാൻ വിചാരണ കോടതി ഉത്തരവ്
- കെ.എം.ബഷീറിന്റെ മരണം: പ്രതി ശ്രീറാം വെങ്കിട്ടരാമൻ സുപ്രീംകോടതിയിൽ
- ഐഎഎസുകാരന് ഇനി വിചാരണക്കാലം; വഫയുടെ മൊഴി നിർണ്ണായകമാകും
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്