അഞ്ജു മോസ്കോ എന്ന പേരിലെ മോസ്കോയെ കുറിച്ച് വീണ്ടും ചോദിച്ചപ്പോൾ കിംസ് മാനേജ്മെന്റ് റാഗിംഗാക്കി മാറ്റി; റോജിയുടെ മരണത്തിന് പ്രേരണ നൽകിയത് പ്രിൻസിപ്പൽ സൂസൻ ജോസെന്ന് പരാതി; റോജി റോയിക്ക് നീതി തേടിയുള്ള സമരം ഫേസ്ബുക്ക് വിട്ട് മണ്ണിലിറങ്ങുന്നു
ആവണി ഗോപാൽ
തിരുവനന്തപുരം: തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നും വീണുമരിച്ച നഴ്സിങ് വിദ്യാർത്ഥിനി റോജി റോയിയുടെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പുറമേ സമര രംഗത്തേക്കിറങ്ങാൻ നഴ്സിങ് സംഘടനയും തീരുമാനിച്ചു. റോജിയുടെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് നഴ്സിങ് സംഘടനയായ യുഎൻഎയാണ് രംഗത്തെത്തിയത്.
റോജി റോയിയുടെ ദുരൂഹ മരണത്തിന് പിന്നിലെ പ്രേരകശക്തിയെന്ന് ബന്ധുക്കളും പൊതുസമൂഹവും ആരോപിക്കുന്നു കിംസ് നേഴ്സിങ് കോളേജ് പ്രിൻസിപ്പൽ സൂസൻ ജോസിന്റെ നഴ്സിങ് രജിസ്ട്രേഷൻ റദ്ദാക്കണമെന്നും യുഎൻഎ സംസ്ഥാന പ്രസിഡന്റ് ജാസ്മിൻ ഷാ ആവശ്യപ്പെട്ടു. രജിസ്ട്രേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നഴ്സിങ് രജിസ്ട്രാർ വൽസല പണിക്കർക്ക് യുഎൻഎ കത്തു നൽകുമെന്ന് സംഘടനയുടെ നേതാവ് ജാസ്മിൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
റോജി റോയിയോട് മനുഷ്യത്വ രഹിതമായമായാണ് മാനേജ്മെന്റ് പെരുമാറിയതെന്ന് സഹപാഠികളായ വിദ്യാർത്ഥികൾ തന്നെ തന്നോട് പറഞ്ഞതെന്ന് ജാസ്മിൻ ഷാ പറഞ്ഞു. നഴ്സിങ് വിദ്യാർത്ഥികൾക്ക് പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും മാനേജ്മെന്റെ പ്രതികാര നടപടിയെ ഭയന്ന് കഴിയുകയാണ് അവർ. കോളേജിൽ ഒരു നഴ്സിങ് വിദ്യാർത്ഥിയുടെ പേര് ചോദിച്ചതുമായുള്ള തർക്കമാണ് മാനേജ്മെന്റ് റാഗിംഗെന്ന വിധത്തിൽ വളർത്തിയതെന്നാണ് റോജിയുടെ സഹപാഠികൾ തന്നെ പറഞ്ഞത്. അഞ്ജു മോസ്കോ എന്ന വിദ്യാർത്ഥിനിയുടെ പേര് റോജിയും കൂട്ടുകാരികളും ചോദിച്ചിരുന്നു. പേരിലെ കൗതുകം കൊണ്ട് ഒന്ന് ആവർത്തിച്ചു ചോദിച്ചുവെന്ന് മാത്രം. ഇതിനെയാണ് റാഗിംഗായി ആശുപത്രി അധികൃതർ വ്യാഖ്യാനിച്ചതെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. എന്നാൽ വിദ്യാർത്ഥികൾ ആദ്യഘട്ടത്തിൽ പരാതി നൽകിയിരുന്നില്ലെന്നാണ് വിദ്യാർത്ഥികൾ തന്നോട് പറഞ്ഞതെന്ന് ജാസ്മിൻ വ്യക്തമാക്കി.
പിറ്റേദിവസം റോജിക്ക് നഴ്സിങ് പരീക്ഷയുള്ള ദിവസത്തിന് തലേദിവസമാണ് മാനുഷിക പരിഗണന പോലും നൽകാതെ റോജിയെ നഴ്സിങ് കോളേജ് പ്രിൻസിപ്പലും മറ്റുള്ളവരും ചേർന്ന് ഓഫീസിലേക്ക് വിളിപ്പിക്കുകയായിരുന്നു. എന്നാൽ ഹോസ്റ്റൽ വാർഡനോട് താൻ തെറ്റൊന്നും ചെയ്തില്ലെന്ന് റോജി ആവർത്തിച്ച് പറഞ്ഞിരുന്നു. കോളേജ് ഹോസ്റ്റലിൽ നിന്നും 26 കിലോമീറ്ററോളം അകലെയാണ് കിംസ് നഴ്സിങ് ആശുപത്രി. അവിടുത്തെ ഓഫീസിലേക്കാണ് റോജിയെ വിളിപ്പിച്ചത്. പ്രത്യേകം കാർ അയച്ചായിരുന്നു റോജിയെ വിളിപ്പിച്ചത്. തുടർന്ന് ആറോളം പേർ ചേർന്നാണ് റോജിയെ ഭീഷണിപ്പെടുത്തുന്ന വിധത്തിൽ ചോദ്യം ചെയ്തത്.
നഴ്സിങ് ഡയറക്ടറും ക്ലാസ് കോഡിനേറ്റർ തുടങ്ങിയവരും റോജിയെ ചോദ്യം ചെയ്തവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. അഞ്ചാം നിലയിൽ നിന്നാണ് റോജി ചാടി മരിച്ചത്. വിശദീകരണം എഴുതി നൽകാൻ പറഞ്ഞപ്പോൾ പേപ്പർ എടുക്കാനായി പോയി ചാടി മരിച്ചുവെന്നാണ് ആശുപത്രി അധികൃതരും പറയുന്നത്. റോജിയുടെ മേൽ ഉന്നയിക്കപ്പെട്ട റാഗിങ് ആരോപണങ്ങളെ ചെറുക്കും വിധം വിദ്യാർത്ഥികൾ പൊലീസിൽ മൊഴി നൽകിയിട്ടുണ്ടെന്നും തന്നോട് പറഞ്ഞതായി ജാസ്മിൻ പറഞ്ഞു.
കിംസ് ആശുപത്രിയുടെ മുക്കിലും മൂലയിലും സിസി ടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. അഞ്ചാം നിലയിലും ക്യാമറയുണ്ട്. കിംസ് ആശുപത്രിക്ക് തങ്ങളുടെ വാദം ശരിയാണെന്ന് തെളിയിക്കാൻ സിസി ടിവി ദൃശ്യങ്ങൾ മാത്രം പരിശോധിച്ചാൽ മതിയാകും. റോജിയുടെ സഹപാഠികൾ അടക്കമുള്ളവർക്ക് റോജിക്ക് വേണ്ടി ശബ്ദമുയർത്താൻ ആഗ്രഹമുണ്ട്. എന്നാൽ മാനേജ്മെന്റിന്റെ പ്രതികാര നടപടിയെ ഭയന്നാണ് ഇവർ പ്രത്യക്ഷത്തിൽ രംഗത്തെത്താത്തത്. കോഴ്സ് പൂർത്തിയായാൽ തന്നെ ആറ് മാസത്തോളം വിദ്യാർത്ഥികൾക്ക് 5000 രൂപ സ്റ്റൈപ്പന്റിൽ നിർബന്ധിത പരിശീലനത്തിന് വിധേയരാക്കാറുണ്ട്. അതുകൊണ്ട് തന്നെ റോജിക്ക് വേണ്ടി രംഗത്തിറങ്ങിയാൽ തങ്ങളുടെ സർട്ടിഫിക്കറ്റ് പോലും നൽകാത്ത വിധത്തിലേക്ക് കാര്യങ്ങൾ എത്തിക്കുമെന്ന് വിദ്യാർത്ഥികൾ ഭയക്കുകയാണെന്നും ജാസ്മിൻ പറഞ്ഞു.
റോജിയുടെ മൃതദേഹം കാണാൻ പോലും സഹപാഠികളായ വിദ്യാർത്ഥികളെ മാനേജ്മെന്റ് സമ്മതിച്ചിരുന്നില്ല. റോജി മരിച്ച അടുത്ത ദിവസം കോളേജിന് നിർബന്ധിത അവധി നൽകുകയും ചെയ്തു. റോജി മരിച്ച ശേഷമാണ് റാംഗിഗ് എന്ന പരാതി അധികൃതർ എഴുതിവാങ്ങിയതെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ രാപകൽ കണ്ണുചിമ്മാതെ ജോലി ചെയ്യുന്ന നഴ്സിങ് സമൂഹത്തിനു തന്നെ അപമാനകരമായ പ്രവൃത്തിയാണ് കിംസ് ആശുപത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. റോജിയുടെ ബന്ധുക്കളുടെ ആരോപണങ്ങൾ കണക്കിലെടുത്ത് നഴ്സിങ് കോളേജ് പ്രിൻസിപ്പലിനും മാനേജ്മെന്റിനുമെതിരെ ഇവർക്കെതിരെ മനപ്പൂർവ്വമുള്ള നരഹത്യക്ക് കേസെടുക്കുകയാണ് വേണ്ടതെന്നും ജാസ്മിൻ ഷാ പറഞ്ഞു.
കേരളം മുഴുവൻ ചർച്ച ചെയ്ത വിഷയമെന്ന നിലയിൽ നഴ്സിങ് കൗൺസിൽ ജനവികാരം ഉൾക്കൊണ്ടുകൊണ്ടുള്ള നടപടി സ്വീകരിക്കണമെന്നും യുഎൻഎ ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയയിലൂടെ ഉയർന്ന പ്രക്ഷോഭങ്ങൾ തെരുവിൽ നീട്ടി വിഷയം ഏറ്റെടുക്കാനാണ് നഴ്സിങ് സംഘടനയുടെ ശ്രമം. അതിനിടെ കൂടുതൽ രാഷ്ട്രീയക്കാരും റോജിയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
റോജി റോയിയുടെ മരണത്തിനുതരവാദികളയായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും കടുത്ത മാനസിക സമ്മർദ്ദത്തിന്റെ ഫലമായിട്ടാണ് ഈ പെൺകുട്ടി ആത്മഹത്യ ചെയ്തിട്ടുള്ളതെന്നും ടി എൻ സീമ പറഞ്ഞു. എന്താണ് സംഭവിച്ചത് എന്ന് വിശദമായ അന്വേഷണത്തിലൂടെ മാത്രമേ പുറത്തുകൊണ്ടുവരാൻ സാധിക്കുകയുള്ളൂ. പ്രത്വേക അന്വേഷണ സംഘം ആ സ്ഥാപനത്തിൽ നടന്ന റാഗ്ഗിങ്ങ്കളെ ക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം. സഹപാടികളായ നഴ്സിങ് വിദ്യാർത്ഥികളിൽ നിന്നും വിശദമായ മൊഴി എടുക്കുകയും, ഇവിടുത്തെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങൾ ഉൾപ്പെടയുള്ള കാര്യങ്ങൾ അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുകയും വേണം. അന്വേഷണ സംഘത്തിൽ വനിതാ ഉദ്യോഗസ്ഥരുടെ പ്രാധിനിധ്യം ഉറപ്പാക്കണമെന്നും സീമ ആവശ്യപ്പെട്ടു.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍