ഫാക്ടറി പൂട്ടിയിട്ടും ഒമ്പത് വർഷം സമരം നടത്തി; ഭൂമാഫിയകളെ നേരിടാൻ പന്തൽ കെട്ടി രാപ്പകൽ കാത്തിരുന്നു; ഒടുവിൽ മാനാഞ്ചിറയിലെ കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി തൊഴിലാളികൾക്ക് ഐതിഹാസികമായ വിജയം; നഗരത്തിന്റെ കണ്ണായ സ്ഥലത്തെ കോടികൾ വിലമതിക്കുന്ന ഭൂമിയിൽ നോട്ടമിട്ടവർക്ക് തിരിച്ചടി
കെ വി നിരഞ്ജൻ
കോഴിക്കോട്: നിയമവിരുദ്ധമായി അടച്ചുപൂട്ടിയ മാനാഞ്ചിറയിലെ കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി ഉടൻ തുറന്ന് പ്രവർത്തിക്കണമെന്നും തൊഴിലാളികൾക്ക് സ്ഥാപനം പൂട്ടിയതുമുതൽ ഇതുവരെയുള്ള മുഴുവൻ ആനുകൂല്യവും നൽകണമെന്നും വ്യവസായ ട്രിബ്യൂണലിന്റെ വിധി സ്ഥാപനത്തിന്റെ സ്ഥലം കൈവശപ്പെടുത്താൻ നീക്കം നടത്തിയ സി പി എം നേതൃത്വവത്തിന് ശക്തമായ തിരിച്ചടിയായി. വ്യവസായ ട്രിബ്യൂണൽ ജഡ്ജി കെ രാധാകൃഷ്ണനാണ് ചരിത്രത്തിൽ ഇടംപിടക്കാവുന്ന ഈ വിധി പ്രസ്താവിച്ചത്. 2009 ഫെബ്രുവരി ഒന്നിനാണ് ഫാക്ടറി അടച്ചുപൂട്ടിയത്. അന്നുമുതലുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ് തൊഴിലാളികൾക്ക് നൽകാനാണ് വിധിയുണ്ടായിരിക്കുന്നത്.
വർഷങ്ങളായി ഫാക്ടറി തുറന്ന് പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന കോംട്രസ്റ്റ് തൊഴിലാളികൾക്ക് അനുകൂലമായ വിധിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കോംട്രസ്റ്റ് ഭൂമി തട്ടിയെടുക്കാനുള്ള ഭൂമാഫിയയുടെ തന്ത്രങ്ങൾക്കുള്ള തിരിച്ചടി കൂടിയായി ഈ വിധി മാറുമെന്ന് ഉറപ്പാണ്. കോംട്രസ്റ്റ് ഫാക്ടറിയുടെ ഭൂമി ഇതിനിടെ പലരും കൈവശപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ക്രയ വിക്രയങ്ങളെല്ലാം ഈ വിധിയോടെ അസാധുവാകും. ഇതോടെ കമ്പനിയുടെ സ്ഥലം കൈവശപ്പെടുത്താനുള്ള ജില്ലയിലെ ഒരു വിഭാഗം സി പി എം നേതാക്കൾക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
ഫാക്ടറിയുടെ സ്വത്തുക്കളിൽ കണ്ണു നട്ട് സി പി എം ഇക്കാലത്തിനിടയിൽ പലതരം അടവുകളും പയറ്റിയിരുന്നു. നെയ്ത്ത് ഫാക്ടറി ഭൂമി സർക്കാർ ഏറ്റടെുക്കാനുള്ള നടപടി തുടരുന്നതിനിടെ സി പി എം നേതൃത്വത്തിലുള്ള ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റിക്ക് മറിച്ച് വിറ്റത് വിവാദമായിരുന്നു. സി പി എം ജില്ലാ സെക്രട്ടറിയായിരുന്ന മന്ത്രി ടി പി രാമകൃഷ്ണൻ, സംസ്ഥാന കമ്മിറ്റിയംഗം പി സതീദേവി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ഭാസ്കരൻ, സംസ്ഥാന സഹകരണബാങ്ക് പ്രസിഡന്റ് എം മെഹബൂബ്, ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസിന്റെ പിതാവ് അബ്ദുൽഖാദർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കെ ടി ഡി എസ് സൊസൈറ്റി സെന്റിന് 10.25 ലക്ഷം രൂപ നിരക്കിലാണ് കോംട്രസ്റ്റിന്റെ 45 സെന്റ് സ്ഥലം മൂന്നര വർഷം മുമ്പ് കച്ചവടം ചെയ്തത്. 2004ൽ ഇതോട് ചേർന്ന 55 സെന്റ് സ്ഥലം സിദ്ദിഖ് എന്നയാൾക്ക് വിറ്റിരുന്നു.
സെന്റിന് അരക്കൊടിയിലധികം രൂപ വിലയുള്ള ഭൂമി സർക്കാർ കണക്കിലെ ന്യായവിലമായ പത്തേകാൽ ലക്ഷത്തിന് മറിച്ചുവിറ്റതിലൂടെ കോടികളാണ് ഇവരുടെ കൈകളിലത്തെിയത്. കോംട്രസ്റ്റ് ഫാക്ടറിയും ഭൂമിയും ഏറ്റടെുക്കുന്നതിന് സർക്കാർ 2010 ജൂൺ ഒമ്പതിന് ഓർഡിനൻസ് പുറത്തിറക്കിയപ്പോൾ സെന്റിന് പത്തേകാൽ ലക്ഷം രൂപയ്ക്ക് വാങ്ങിയ ഭൂമി പതിനെട്ട് ലക്ഷത്തോളം രൂപയ്ക്ക് സർക്കാറിന് മറിച്ചുവിറ്റ് ലാഭം കൊയ്യൻ സി പി എം സൊസൈറ്റി ശ്രമിച്ചിരുന്നു.
കമ്പനി അടച്ചുപൂട്ടിയതിനെതിരെ തൊഴിലാളികൾ ജില്ലാ ലേബർ കമ്മീഷൻ മുമ്പാക പരാതി നൽകിയിരുന്നു. തൊഴിലാളികൾ ആനുകൂല്യങ്ങൾ വാങ്ങി പിരിഞ്ഞു പോകണമെന്ന വ്യവസ്ഥ എ ഐ ടി യു സി, ബി എം എസ് സംഘടനകളും സി ഐ ടി യു, ഐ എൻ ടി യു സി സംഘടനകളിലെ ഒരു വിഭാഗവും അംഗീകരിച്ചില്ല. ഫാക്ടറി തുറന്ന് പ്രവർത്തിക്കണമെന്ന ആവശ്യത്തിൽ ഇവർ ഉറച്ച് നിൽക്കുകയായിരുന്നു. പിന്നീട് റീജ്യണൽ ജോയിന്റ് ലേബർ കമ്മീഷണർ മുമ്പാകെ നടന്ന ചർച്ചക്കിടെ ഒരു വിഭാഗം മാനേജ്മെന്റുമായി രഹസ്യ കരാർ ഉണ്ടാക്കി പിരിഞ്ഞുപോയി. വലിയൊരു വിഭാഗം തൊഴിലാളികളെയും തെറ്റിദ്ധരിപ്പിച്ചാണ് സി ഐ ടി യു നേതൃത്വം പിരിഞ്ഞുപോകാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്. എന്നാൽ എ ഐ ടി യു സിയും ബി എം എസും ഐ എൻ ടി യു സിയിലെ ഒരു വിഭാഗവും ഈ തീരുമാനം അംഗീകരിക്കാതെ മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു.
തുടർന്ന് റീജ്യണൽ ജോയിന്റ് ലേബർ കമ്മീഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലേബർ കമ്മീഷണറാണ് കേസ് വ്യവസായ ട്രിബ്യൂണലിന് റഫർ ചെയ്തത്. ഇതിൽ എ ഐ ടി യു സി, ബി എം എസ് സംഘടനകൾ മാത്രം കക്ഷിചേർന്നു. തുടർന്ന് നടന്ന കാലങ്ങൾ നീണ്ട നിയമ യുദ്ധത്തിന് ഒടുവിലാണ് തൊഴിലാളികൾക്ക് അനുകൂലമായി ഇപ്പോൾ വിധിയുണ്ടായിരിക്കുന്നത്. അഭിഭാഷകരായ എം അശോകൻ, ഇസെഡ് പി സക്കറിയ, പി എസ് മുരളി തുടങ്ങിയവരാണ് എ ഐ ടി യു സി, ബി എം എസ് സംഘടനകൾക്ക് വേണ്ടി ഹാജരായത്. ഇതിനിടയിൽ മാനേജ്മെന്റ് അവർ തീരുമാനിച്ച നഷ്ടപരിഹാരം പ്രഖ്യാപിച്ച് തൊഴിലാളികൾക്ക് ചെക്ക് അയച്ചു കൊടുത്തിരുന്നു.
ജീവിക്കാൻ മറ്റ് മാർഗങ്ങളൊന്നുമില്ലാതായ ചില തൊഴിലാളികൾ ഗത്യന്തരമില്ലാതെ ഈ ചെക്ക് വാങ്ങി അന്ന് പിരിഞ്ഞുപോയി. എന്നാൽ ബാക്കി തൊഴിലാളികൾ ചെക്ക് മാനേജ്മെറിനെ തിരിച്ചൽേപ്പിക്കുകായിരുന്നു. കമ്പനിക്ക് മുമ്പിൽ പന്തൽ കെട്ടി സമരത്തിലായിരുന്നു ബാക്കിയുള്ള 107 തൊഴിലാളികളും. അതിൽ രണ്ടുപേർ ഇതിനിടെ മരണപ്പെട്ടു. പ്രതിസന്ധികൾക്ക് മുമ്പിൽ പതറാതെ ബാക്കിയുള്ള തൊഴിലാളികൾ നടത്തിയ പോരാട്ടത്തിന്റെ വിജയം കൂടിയാവുകയാണ് വ്യവസായ ട്രിബ്യൂണലിന്റെ വിധി.
വെല്ലുവിളികളെ അതിജീവിച്ച് ഈ തൊഴിലാളികൾ നടത്തുന്ന സമരം ഒൻപതാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. കമ്പനി ഭൂമിയിലേക്ക് അതിക്രമിച്ച് കയറിവരാൻ കാത്തിരിക്കുന്ന ഭൂമാഫിയകളെ നേരിടാൻ ഫാക്ടറി പരിസരത്ത് പന്തൽ കെട്ടി രാവും പകലും കഴിയുകയായിരുന്നു അവർ. ഈ പ്രക്ഷോഭത്തിന്റെ ഫലമായി 2012 ൽ കോംട്രസ്റ്റ് ഫാക്ടറി ഏറ്റടെുക്കാൻ തീരുമാനിച്ച് സർക്കാർ ബില്ല് പാസ്സാക്കി. എന്നാൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ച ബില്ലിന് ഇനിയും അംഗീകാരം ലഭിച്ചിട്ടില്ല. ഫാക്ടറിയുടെ സ്വത്തുക്കളിൽ കണ്ണു നട്ട് പറക്കുന്ന ഭൂമാഫിയയുടെ ഇടപെടലാണ് നടപടി വൈകിക്കുന്നതെന്നാണ് തൊഴിലാളികൾ വ്യക്തമാക്കുന്നത്.
ഇതിനിടിൽ കമ്പനിയുടെ സ്ഥലം വിൽപ്പന നടത്തി കോടികൾ സമ്പാദിക്കാനുള്ള നീക്കവുമായാണ് മാനേജ്മെന്റും ഭൂമാഫിയകളും മുന്നോട്ട് പോയത്. അതിനെ ചെറുത്ത് തൊഴിലാളികൾ മുന്നേറുന്നതിനിടയിലാണ് വ്യവസായ ട്രിബ്യൂണൽ വിധിയുണ്ടായിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍