നേതൃമാറ്റം ആവശ്യപ്പെട്ട ഐ ഗ്രൂപ്പുകാർ പഴയ 'കരുണാകര തന്ത്രം' പുറത്തെടുത്തേക്കും; അരുവിക്കരയിൽ പാലം വലിച്ച് ഉമ്മൻ ചാണ്ടിയെ ദുർബലനാക്കാനും നീക്കം; തടയിടാൻ സുലേഖയെ തന്നെ സ്ഥാനാർത്ഥിയാക്കാൻ മുഖ്യമന്ത്രിയുടെ തീവ്രശ്രമം; കോൺഗ്രസിൽ ചരിത്രം ആവർത്തിക്കുമോ?
ബി രഘുരാജ്
തിരുവനന്തപുരം: ബാർകോഴയിലും സോളാർ അഴിമതിയിലും മുങ്ങിയ യുഡിഎഫ് സർക്കാറിന്റെ അമരത്തു നിന്നും ഉമ്മൻ ചാണ്ടിയെ മാറ്റി രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി കസേരയിൽ ഇരുത്താൻ ശ്രമം തുടങ്ങിയ ഐ ഗ്രൂപ്പുകാർ കോൺഗ്രസിലെ പരമ്പരാഗത വഴിയെ തന്നെ ഇതിന് കൂട്ടുപിടിക്കുന്നു. മുമ്പ് എ കെ ആന്റണിയെ മുഖ്യമന്ത്രി കസേരയിൽ നിന്നും ഇറക്കാൻ കെ കരുണാകരന്റെ നേതൃത്വത്തിൽ അന്നത്തെ ഐ ഗ്രൂപ്പുകാർ പയറ്റിയ പഴയ ആയുധം പ്രയോഗിക്കാൻ പറ്റിയ വിധത്തിലുള്ള സമാന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ പ്രതിച്ഛായ നഷ്ടത്തെ പരമാവധി മുതലെടുക്കാൻ തന്നെയാണ് ചെന്നിത്തല പക്ഷക്കാരുടെ ശ്രമം. എന്നാൽ, ഈ നേതൃമാറ്റം എന്ന ആവശ്യം അംഗീകരിക്കാതെ തന്നെ തടയിടാനുള്ള മറുതന്ത്രവുമായി എ ഗ്രൂപ്പും രംഗത്തെത്തിയിട്ടുണ്ട്.
മന്ത്രിസഭ കാലാവധി പൂർത്തിയാക്കാൻ ഇനി അവശേഷിക്കുന്നത് കേവലം ഒരു വർഷത്തോളം മാത്രമാണ്. അതുകൊണ്ട് തന്നെ ഈ ഒരുവർഷത്തിനുള്ളിൽ ഉമ്മൻ ചാണ്ടിയെ താഴെയിറക്കിയില്ലെങ്കിൽ ചെന്നിത്തലയുടെ മുഖ്യമന്ത്രി മോഹം തന്നെ ഇല്ലാതാകുന്ന സാഹചര്യമാണ് ഉള്ളത്. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് ഇതിന് സമയമെന്നാണ് ഐ ഗ്രൂപ്പുകാരുടെ ചോദ്യം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തല മുന്നിൽ നിന്നും നയിക്കുകയും വിജയിച്ചാൽ മുഖ്യമന്ത്രി പദവിയും അല്ലെങ്കിൽ പ്രതിപക്ഷ നേതൃസ്ഥാനവും സ്വന്തമാക്കാൻ അവസരം ഒരുക്കുക എന്നതാണ് ഐ ഗ്രൂപ്പുകാരുടെ ശ്രമം.
ആന്റണിയുടെ നേതൃത്വത്തിൽ 2001ൽ അധികാരത്തിൽ വന്ന സർക്കാരിൽ കെ കരുണാകന്റെ നേതൃത്വത്തിലായിരുന്നു കലഹം. അന്നും നേതൃമാറ്റം ഉന്നയിച്ചിരുന്നു. ഉമ്മൻ ചാണ്ടിയെ മുഖ്യമന്ത്രിയാക്കി എ ഗ്രൂപ്പ് സ്വന്തംമേൽക്കൈ അന്ന് ഉറപ്പിച്ചുവെങ്കിലും നേതൃമാറ്റം എന്നത് യാഥാർഥ്യമുവകായിരുന്നു. ഈ രണ്ട് സർക്കാരുകളും കാലവധി പൂർത്തിയാവാൻ ഒരു വർഷം മാത്രം ബാക്കിനിൽക്കെയാണ് നേതൃമാറ്റ വിവാദം ഉയർന്നത്. ഇതേ സാഹചര്യമാണ് ഇപ്പോൾ യുഡിഎഫ് സർക്കാരിന്റെ മുന്നിലുമുള്ളത്. ആന്റണിയുടെ കാലത്ത് എ - ഐ ഗ്രൂപ്പുകൾ തമ്മിൽ ഗ്രൂപ്പു യുദ്ധം മുറുകിയപ്പോൾ ഉണ്ടായ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി ഏറ്റിരുന്നു. അന്ന്, ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ഐ ഗ്രൂപ്പുകാർ കോൺഗ്രസ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ മിനക്കെട്ട് പരിശ്രമിച്ചിരുന്നു. ഇതേ സാഹചര്യം അരുവിക്കരയിൽ പ്രയോഗിക്കാനാണ് ഐ ഗ്രൂപ്പുകാർ ഒരുങ്ങുന്നതെന്ന സൂചനയുണ്ട്.
സോളാറിലും ബാർകോഴയിലും മുങ്ങിയ സാഹചര്യത്തിലുള്ള ഉപതിരഞ്ഞെടുപ്പ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സംബന്ധിച്ചിടത്തോളും കടുത്ത അഗ്നിപരീക്ഷയാണ്. ഉപതിരഞ്ഞെടുപ്പിൽ തോറ്റാൽ അത് ഉമ്മൻ ചാണ്ടിയുടെ പ്രതിച്ഛായയുടെ ഫലമാണെന്ന് പറഞ്ഞ് കൈകഴുകാനാണ് ഐ ഗ്രൂപ്പിന്റെ ശ്രമം. അഴിമതി ആരോപണങ്ങളിൽ മുങ്ങിയ സർക്കാറിൽ ഈ ആവശ്യം ചൂണ്ടിക്കാട്ടി നേതൃമാറ്റ ആവശ്യം കൂടുതൽ ശക്തമാക്കാൻ സാധിക്കും. ചുരുങ്ങിയ കാലയളവിലെങ്കിലും രമേശിനെ മുഖ്യമന്ത്രി ആക്കുക എന്നതു തന്നെയാണ് ഐ ഗ്രൂപ്പിന്റെ ലക്ഷ്യം. ജി കാർത്തികേയൻ അന്തരിച്ചതോടെ ഒഴിവുവന്ന സീറ്റിൽ ഇടതുമുന്നണി വിജയിക്കാൻ വേണ്ടി പതിനെട്ട് അടവും പയറ്റും. ഇവിടെ മുൻസ്പീക്കർ വിജയകുമാർ സ്ഥാനാർത്ഥിയാകുമെന്ന കാര്യവും ഏകദേശം ഉറപ്പിച്ചിട്ടുണ്ട്. എന്നാൽ ഇവിടെ കോൺഗ്രസ് ആരെ സ്ഥാനാർത്ഥിയാക്കുമെന്നതിൽ ഇനിയും ധാരണ ഉണ്ടായിട്ടില്ല.
കാർത്തികേയന്റെ ഭാര്യയെ സ്ഥാനാർത്ഥിയാക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇനിയും ഇതിൽ അന്തിമ തീരുമാനം കൈവന്നിട്ടില്ല. എന്നാൽ, ഡോ. എം ടി സുലേഖയെ സ്ഥാനാർത്ഥിയാക്കി ഐ ഗ്രൂപ്പിനെ കൂടെ നിർത്തുക എന്ന തന്ത്രമാണ് ഉമ്മൻ ചാണ്ടി പയറ്റുന്നത്. രമേശ് ചെന്നിത്തലയ്ക്ക് ജി കാർത്തികേയനുമായുള്ള ആത്മബന്ധം എല്ലാവർക്കും അറിവുള്ളതാണ്. അതുകൊണ്ട് തന്നെ കാർത്തിയേകന്റെ ഭാര്യയെ സ്ഥാനാർത്ഥിയാക്കുന്നതോടെ വിജയിപ്പിച്ചെടുക്കേണ്ട ഏറ്റവും വലിയ ഉത്തരവാദിത്തം ചെന്നിത്തലക്ക് തന്നെയാകും. ജ്യേഷ്ഠ സഹോദരനാണ് കാർത്തികേയനെന്ന് ചെന്നിത്തല തന്നെ വ്യക്തമാക്കിയിരുന്നു. ഇങ്ങനെ സുലേഖയെ സ്ഥാനാർത്ഥിയാക്കുന്നതോടെ ഐ ഗ്രൂപ്പ് പാലംവലിക്കുമെന്ന ഭയത്തെ ഇല്ലാതാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. എന്നാൽ, ഇക്കാര്യത്തിൽ സുലേഖയുടേത് തന്നെയാകും അന്തിമ തീരുമാനം.
അതേസമയം നേതൃമാറ്റ ആവശ്യം ലക്ഷ്യമിട്ട് ഐ ഗ്രൂപ്പ് നേതാക്കൾ സർക്കാറിന്റെ പ്രതിച്ഛായ മോശമാകുന്നു എന്ന കാര്യം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. ഈ നിലയിൽ സർക്കാർ മുന്നോട്ടുപോയാൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുമെന്നാണ് ഐ പക്ഷത്തിന്റെ വിലയിരുത്തൽ. എന്നാൽ, സർക്കാരിനെ മോശമാക്കുന്നതിനുള്ള പ്രവണത കോൺഗ്രസ്സിൽനിന്നാണ് നടക്കുന്നതെന്ന് പറഞ്ഞ് എ ഗ്രൂപ്പും തിരിച്ചടിച്ചു.
അഴിമതിയാരോപണങ്ങളാണ് സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നത്. മന്ത്രിമാർക്കെതിരെ ഉയരുന്ന ആരോപണങ്ങൾ ഫലപ്രദമായി പ്രതിരോധിക്കാനാകുന്നില്ല. രണ്ടാം യു.പി.എ. സർക്കാരിന്റെ അനുഭവമായിരിക്കും യു.ഡി.എഫിന് ഉണ്ടാവുക. ഭരണരംഗത്തെ തിരിച്ചടി അവർ അക്കമിട്ട് നിരത്തുന്നു. ക്ഷേമപെൻഷനുകൾ മുടങ്ങിയതും സാമ്പത്തികപ്രതിസന്ധിയും റോഡ് നിർമ്മാണമടക്കമുള്ള വികസനപ്രവർത്തനങ്ങൾ തടസ്സപ്പെട്ടതുമൊക്കെ ഐ ഗ്രൂപ്പിന്റെ ആയുധങ്ങളാണ്.
നേതൃമാറ്റമെന്ന ഐ ഗ്രൂപ്പിന്റെ ലക്ഷ്യം അപ്രായോഗികവും അവരുടെ അതിമോഹവുമാണെന്നാണ് എ പക്ഷത്തിന്റെ വിലയിരുത്തൽ. ഒരു വർഷം മാത്രം കാലാവധിയുള്ള സർക്കാരിന് നേതൃമാറ്റത്തിന്റെ സമ്മർദ്ദം താങ്ങാനാകില്ല. ഒരു ഡെപ്യൂട്ടി സ്പീക്കറെ നിശ്ചയിക്കാൻ തർക്കം നടക്കുന്നിടത്ത് പകരമൊരു മന്ത്രിസഭ രൂപവത്കരിക്കാൻ തുനിഞ്ഞാൽ എന്താകും സ്ഥിതി. കൂടാതെ സംഘടനാ തിരഞ്ഞെടുപ്പ് വരുന്നു. ഈ സാചഹര്യങ്ങൾ നിലനിൽക്കെ, മന്ത്രിസഭയെ മാറ്റാൻ തുനിഞ്ഞാൽ പകരം മന്ത്രിസഭ വരണമെന്നുതന്നെയില്ലെന്നം എ ഗ്രൂപ്പുകാർ ചൂണ്ടിക്കാട്ടുന്നു.
കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിലിരുന്ന രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പിൽ മത്സരിച്ചതു തന്നെ മുഖ്യമന്ത്രിയാവുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. ഇത്തവണ അത് സാധ്യമായില്ലെങ്കിൽ പിന്നീട് ഒരിക്കലും സാധ്യമല്ലാതാകും എന്ന മുന്നറിയിപ്പ് രമേശുമായി അടുത്ത വൃത്തങ്ങളിൽ ചർച്ച സജീവമായി നടക്കുകയാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്ത് ഇരിക്കേണ്ടിവന്നാലും ഭാവിയിൽ മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാൻ ഇപ്പോൾ നേടിയെടുക്കുന്ന സ്ഥാനം കൊണ്ട് സാധിക്കുമെന്നാണ് രമേശിനൊപ്പമുള്ളവർ കരുതുന്നത്. ഐ ഗ്രൂപ്പിൽ തന്നെ മറ്റുള്ളവർ ഭാവി മുഖ്യമന്ത്രി കസേരയിലേക്ക് ലക്ഷ്യമിടും മുമ്പ് അവകാശം ഉറപ്പിക്കുകയെന്നതാണ് ഈ ആലോചനയുടെ അടിസ്ഥാനവും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്