അറബിക് സർവ്വകലാശാലയില്ലെങ്കിൽ വോട്ടുമില്ല; സമസ്തയുടെ നേതൃത്വത്തിൽ സർക്കാരിൽ മുസ്ലിം സംഘടനകളുടെ സമ്മർദ്ദം ശക്തം; യൂണിവേഴ്സിറ്റി വർഗ്ഗീയത ആളിക്കത്തിക്കുമെന്ന ചീഫ് സെക്രട്ടറിയുടെ കുറിപ്പിൽ ഉടക്ക് രൂക്ഷമാകുന്നു
എം പി റാഫി
കോഴിക്കോട്: അറബിക്ക് സർവകലാശാലയെ ചൊല്ലി യു.ഡി.എഫിൽ കലഹം മുറുകുന്നു. സംസ്ഥാനത്ത് അറബിക്ക് സർവകലാശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധിയാണ് യു.ഡി.എഫിൽ പുതിയ വിവാദത്തിന് വഴിവച്ചിരിക്കുന്നത്. സംസ്ഥാന ധനകാര്യ വകുപ്പ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയും അറബിക്ക് സർവകലാശാല വരുന്നതിൽ വിയോജിപ്പ് രേഖപ്പെടുത്തിയതോടെയാണ് മുസ്ലിം സംഘടനകൾ യു.ഡി.എഫിനെ സമ്മർദത്തിലാക്കിയിരിക്കുന്നത്. അറബിക്ക് സർവകാലാശാല സ്ഥാപിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം ധനവകുപ്പ് തള്ളുകയും നിർദ്ദേശത്തിനെതിരെ ധനവകുപ്പ് സെക്രട്ടറി ഡോ.കെ.എം എബ്രഹം, ചീഫ് സെക്രട്ടറി ജിജി തോംസൺ എന്നിവർ നൽകിയ വിശദീകരണ റിപ്പോർട്ട് സമുദായത്തെ അവഹേളിക്കുന്നതാണെന്ന് കുറ്റപ്പെടുത്തിയാണ് മുസ്ലിം സംഘടനകൾ ഒന്നിച്ച് രംഗത്തെത്തിയിരിക്കുന്നത്.
വിഷയം പുറത്തായതിനു തൊട്ടു പിന്നാലെ മുഴുവൻ മുസ്ലിം സംഘടനാ പ്രതിനിധികളും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ യോഗം ചേർന്നിരുന്നു. സംഘടനകൾ ഒറ്റക്കും കൂട്ടമായും യു.ഡി.എഫ് നേതാക്കളെയും സർക്കാറിനെയും സമീപിച്ചിരുന്നു. അറബിക്ക് സർവകലാശാലക്ക് അനുമതി ലഭിച്ചില്ലെങ്കിൽ അടുത്തുവരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സമുദായത്തിന്റെ വികാരം പ്രതിഫലിക്കുമെന്ന മുന്നറിയിപ്പും വിവിധ സംഘടനകൾ സർക്കാറിന് നൽകി. ഒരേ വിഷയത്തിൽ വ്യത്യസ്ത നിലപാടുകളുള്ള കേരളത്തിലെ മുസ്ലിം സംഘടനകൾ അറബിക്ക് സർവകലാശാല സ്ഥാപിക്കുന്നതിലെ സർക്കാർ നിലപാടിനെതിരെ ഒന്നായി തിരിഞ്ഞിരിക്കുകയാണ്. സർക്കാറിൽ വ്യക്തമായ സ്വാധീനമുള്ള സമസ്തകേരള ജംഇയ്യത്തുൽ ഉലമ, ദക്ഷിണ കേരളജംഇയ്യത്തുൽ ഉലമ, കേരള നദ് വത്തുൽ മുജാഹിദീൻ തുടങ്ങിയ സംഘടനകളാണ് സർക്കാറിൽ സമ്മർദം ശക്തമാക്കിയിട്ടുള്ളത്.
അതേസമയം കേരള സാഹചരിയത്തിൽ വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ് അറിബിക്ക് സർവകലാശാലയെന്നതാണ് ധനവകുപ്പിന്റെ വാദം. വിദ്യാഭ്യാസ വകുപ്പ് ആറു കോടി രൂപയായിരുന്നു കണക്കാക്കിയിരുന്നത് എന്നാൽ ധനവകുപ്പ് 96 കോടി രൂപ വേണ്ടി വരുമെന്നാണ് ഫയലിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. അതേസമയം, ഇത്തരമൊരു സർവകലാശാല സ്ഥാപിക്കുന്നതിലുള്ള നീക്കം സംബന്ധിച്ച് ഇന്റലിജൻസ് കേന്ദ്രങ്ങൾ നിരന്തരം അന്വേഷിച്ച് ആശങ്ക അറിയിച്ചതായും ബന്ധപ്പെട്ട വകുപ്പ് അറിയിച്ചിട്ടുണ്ട്. കലാപകലുഷിതമായ അന്തരീക്ഷത്തിൽ വർഗീയത ആളിക്കത്തിക്കാനേ സർവകലാശാല ഉപകരിക്കൂവെന്നാണ് ചീഫ് സെക്രട്ടറി ഫയലിൽ രേഖപ്പെടുത്തിയത്. ഭരണഘടനയുടെ പട്ടികിൽ ഉൾപ്പെടുന്ന 22 ഭാഷകളിൽ അറബി ഇല്ലാത്തതിനാൽ വിദേശ ഭാഷാ പഠനത്തിന് സർവകലാശാല സ്ഥാപിക്കാൻ കേന്ദ്ര വിദേശ കാര്യ മാനവശേഷി മന്ത്രാലയങ്ങളിൽ നിന്നും അനുമതി വാങ്ങണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ വർഗീയമായി ചേരിതിരിവുണ്ടാക്കുന്ന നിലപാടെടുത്ത ചീഫ് സെക്രട്ടറിയെ തൽസ്ഥാനത്ത് നിന്നും നീക്കണെന്നാവശ്യവും മുസ്ലിം സംഘടനകൾക്കിടയിൽ ശക്തമായിട്ടുണ്ട്.
ഇ.ടി മുഹമ്മദ് ബഷീർ വിദ്യാഭ്യാസ മന്ത്രിയായ കാലത്താണ് കാലടിയിൽ സംസ്കൃത സർവകലാശാല സ്ഥാപിക്കപ്പെട്ടത്. അക്കാലത്തൊന്നും ഉയർന്നു വരാത്ത വിവാദം ഇപ്പോൾ ഉയർത്തുന്നതിനു പിന്നിൽ ഭരണ സിരാ കേന്ദ്രങ്ങളിലെ വർഗീയ നിലപാടുള്ള ഉദ്യോഗസ്ഥരാണെന്നാണ് മുസ്ലിം സംഘടനകളുടെ പ്രധാന ആക്ഷേപം. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ മുസ്ലിംങ്ങളുടെ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണാൻ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ തുടങ്ങണമെന്നുമുള്ള സച്ചാർ കമ്മിഷൻ റിപ്പോർട്ടും പാലോളി കമ്മിറ്റി റിപ്പോർട്ടും സർക്കാർ തിരസ്ക്കരിക്കുകയാണ് ഇതിലൂടെ ചെയ്തതെന്നും സംഘടനാ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിൽ അറബിക്ക് സർവകലാശാല സ്ഥാപിക്കുന്നതിലൂടെയുണ്ടാകുന്ന വിദേശ രാജ്യങ്ങളിലുൾപ്പടെയുള്ള നിരവധി തൊഴിലവസരങ്ങളും ലോകത്തിന് തന്നെ സമ്മാനിക്കാവുന്ന സാഹിത്യ ഗവേഷണ ശൃംഘലകളും വഴിതുറക്കപ്പെടുമെന്നാണ് പണ്ഡിത പക്ഷം. സെമിറ്റിക്ക് ഭാഷകളിൽ ഏറ്റവും കൂടുതൽ സജീവമായി ഉപയോഗിക്കപ്പെടുന്ന ഭാഷാണ് അറബി. ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആരാധനാ ഭാഷാ എന്നതിലുപരി ഖുർആൻ അവതിരിക്കുന്നതിനും വർഷങ്ങൾക്ക് മുമ്പ് തന്നെ അറബി ഭാഷക്കും സംസ്ക്കാരത്തിനും കേരളവുമായി ബന്ധമുണ്ട്. ഇതിന്റെ ഭാഗമായി അറബിയിൽ നിന്നും മലയാളത്തിലേക്കും തിരിച്ച് മലയാളത്തിൽ നിന്നും അറബിയിലേക്കും ധാരളം പദങ്ങൾ കൈമാറ്റം നടന്നതായി ഭാഷ പണ്ഡിതർ ചൂണ്ടിക്കാട്ടുന്നു. ലോക പ്രസിദ്ധിയാർജിച്ച നിരവധി ഗദ്യ-പദ്യ ഗ്രന്ഥങ്ങൾ കേരളീയരിൽ നിന്നും ഉണ്ടായിട്ടുണ്ടെന്നും ഇത് മനസിലാക്കുന്നതിനും കൂടുതൽ ഗവേഷണം നടത്തുന്നതിനും സർക്കാർ വർഗീയത കാണേണ്ടതില്ലെന്നുമാണ് വിവിധ അറബി ഭാഷാ സംഘടനകളുടെയും വാദം.
സംസ്ഥാനത്തെ അറബിക്കോളേജുകളും വിദേശ പഠന വിഭാഗങ്ങളും പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലായിരുന്നു കേരളത്തിൽ എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിലായി നൂറിലധികം വരുന്ന അറബിക്ക് കോളേജുകളെയും വിവിധ യൂണി വേഴ്സിറ്റികളിലെ അറബിക്ക് ഡിപാർട്ട്മെന്റുകളെയും കോർത്തിണക്കി സർവകലാശാല എന്ന ആശയം വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു വച്ചത്. ഭാഷാപഠനത്തിനും ഗവേഷണത്തിനും വിദേശ തൊഴിൽ അന്വേഷണത്തിനും ഏറെ ഗുണം ചെയ്യുമെന്ന വിദഗ്ദരുടെ നിർദ്ദേശങ്ങളാണ് വർശങ്ങളായുള്ള അറബിക്ക് സർവകലാശാല എന്ന മുറവിളിക്ക് വിദ്യാഭ്യാസ വകുപ്പ് മുൻകൈയെടുത്തത്.
എന്നാൽ ധനവകുപ്പും ചീഫ് സെക്രട്ടറിയും വിയോജിപ്പ് രേഖപ്പെടുത്തിയത് ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിക്കുക മുസ്ലിം ലീഗിനു തന്നെയാണ്. തെരഞ്ഞെടുപ്പടുത്തിരിക്കെ അറബിക്ക് സർവകലാശാലാ വിഷയത്തിൽ മുസ്ലിം സംഘടനൾ ലീഗിനെതിരെയാണ് തിരിഞ്ഞിരിക്കുന്നത്. ഇത് ലീഗിനും യു.ഡി.എഫിനും ഏറെ തിരിച്ചടിയുണ്ടാകു. വിഷയത്തിൽ അനുകൂല തീരുമാനമില്ലെങ്കിൽ മുസ്ലിം സംഘടനകൾ ഒറ്റക്കെട്ടായി സർക്കാറിനെതിരെ സമര പരിപാടികൾ സംഘടിപ്പിക്കാനും ആലോചനയുണ്ട്. വരും ദിവസങ്ങളിൽ ഏറെ വിവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ് അറബിക്ക് സർവകലാശാല.
അതേസമയം, സംസ്ഥാനത്ത് അറബിക്ക് സർവകലാശാല സ്ഥാപിക്കുന്നതിൽ പ്രതിസന്ധിയില്ലെന്നും അതിനുള്ള നടപടിക്രമങ്ങൾ സർക്കാറും വിദ്യാഭ്യാസ വകുപ്പും നടത്തി വരികയാണെന്നും മുസ്ലിം ലീഗ് നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീർ എംപി, കെ.പി.എ മജീദ് എന്നിവർ ഇന്നലെ മലപ്പുറത്ത് പറഞ്ഞു. ഇപ്പോഴത്തെ വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അറബിക്ക് സർവകലാശാലയുമായി ബന്ധപ്പെട്ട് ധനവകുപ്പ് സെക്രട്ടറി ഡോ.കെ.എം എബ്രഹാം, ചീഫ് സെക്രട്ടറി ജിജി തോംസൺ എന്നിവർ നൽകിയ വിശദീകരണ റിപ്പോർട്ടും ഇന്റലിജൻസ് വിഭാഗങ്ങൾ നൽകിയെന്ന് പറയുന്ന അന്വേഷണ റിപ്പോർട്ടും പരിശോധിച്ച് മുസ്ലിം ലീഗ് നിലാപാട് വ്യക്തമാക്കുമെന്നും നേതാക്കൾ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍