അകാലത്തിൽ മരിക്കുന്നത് നാലാമത്തെ ബിജെപി കൗൺസിലർ; ഭാവി വാഗ്ദാനമെന്ന് വാഴ്ത്തപ്പെട്ട മിടുക്കിയായ കോകില 22-ാം വയസിൽ കൊല്ലപ്പെട്ടതോടെ സ്വാഭാവികമെന്ന് കരുതിയ പല മരണങ്ങളും കരുതിക്കൂട്ടിയുള്ള കൊലപാതകമാണോ എന്ന സംശയം സജീവം; കൗൺസിലർമാരുടെ മരണങ്ങൾ പ്രത്യേകം അന്വേഷിച്ച് കേന്ദ്ര നേതൃത്വം
ബി രഘുരാജ്
തിരുവനന്തപുരം: കൊല്ലത്തെ കൗൺസിലർ കോകിലയുടെ മരണത്തോടെ ബിജെപി തലപുകഞ്ഞ് ചിന്തയിലാണ്. സ്വാഭാവികമെന്ന് കരുതി പാർട്ടി വിട്ടുകളഞ്ഞ പല മരണത്തിലും ദുരൂഹത കാണുകയാണ് അവർ. തദ്ദേശ തെരഞ്ഞെടുപ്പ് നടന്നിട്ട് ഒരു വർഷം തികയുന്നതേ ഉള്ളൂ. പാർട്ടിക്ക് അപ്രാപ്യമായ പലമേഖലകളിലും ബിജെപി കൗൺസിലർമാർ ജയിച്ചു കയറി. അവരിൽ നാലു പേർ ഇന്ന് പാർട്ടിക്കൊപ്പമില്ല. തീർത്തും ജനകീയരായിരുന്ന നാലു പേർ. അസ്വാഭാവിക സാഹചര്യത്തിലായിരുന്നു ഇവരുടെ മരണം. പന്തളത്തെ ഉദയചന്ദ്രന്റെ വാഹനാപകടം, തിരുവനന്തപുരത്തെ ചന്ദ്രന്റെ ഷോക്കേൽക്കൽ, പാലക്കാട്ടെ പ്രിയശിവഗിരിയുടെ തൂങ്ങിമരണം.... ഇപ്പോൾ കോകിലയുടെ വാഹനാപകടത്തിലെ മരണം. ഈ മരണത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുടെ സാധ്യത കാണുന്നത് ബിജെപി കേന്ദ്ര നേതൃത്വമാണ്. അതുകൊണ്ട് കൂടിയാണ് കേരളത്തിൽ ബിജെപി പ്രവർത്തകർക്കും ഓഫീസുകൾക്കും നേരയുണ്ടായ അക്രമത്തെ അറിയാനെത്തിയ എംപിമാരുടെ സംഘം കൗൺസിലർമാരുടെ മരണം ദുരൂഹമാണോ എന്ന സംശയം ഉയർത്തിയത്.
കേരളത്തിൽ ബിജെപി പ്രവർത്തകർക്കെതിരെ സിപിഐ(എം) നേതൃത്വത്തിൽ വ്യാപക അക്രമങ്ങളാണു നടത്തുന്നതെന്നും ഇതു സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ബിജെപി നിയോഗിച്ച എംപിമാരുടെ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. അക്രമങ്ങളെ അപലപിക്കാനോ അക്രമത്തിനിരയായവർക്കു നീതി ലഭ്യമാക്കാനോ സംസ്ഥാന സർക്കാർ നടപടിയെടുക്കുന്നില്ലെന്നു സംഘം ആരോപിച്ചു. ഈ സംഘം തയ്യാറാക്കിയ റിപ്പോർട്ട് അടുത്ത ദിവസം അമിത് ഷായ്ക്കും കൈമാറും. കോഴിക്കോട്ടു ചേരുന്ന പാർട്ടി ദേശീയ കൗൺസിലിലും കേരളത്തിലെ അക്രമം ചർച്ചാ വിഷയമായേക്കും. നാലു മാസത്തിനിടെ നാനൂറോളം പാർട്ടി പ്രവർത്തകർക്കെതിരെ അക്രമങ്ങളുണ്ടായതായി സംഘം ആരോപിച്ചു. ഇതിനൊപ്പമാണ് കൗൺസിലർമാരുടെ മരണവും ദുരൂഹമാണെന്ന് സംഘം കണ്ടെത്തുന്നത്. കോഴിക്കോട്ടെ ദേശീയ കൗൺസിലിന്് ശേഷം മരണത്തിലെ ദുരൂഹത കണ്ടെത്താൻ പാർട്ടി സജീവമായി രംഗത്ത് വരും. അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങളും നടത്തും. അച്ഛൻ ബിജെപിക്കാരനായതിന്റെ പേരിൽ ഏഴു വയസ്സുകാരന്റെ കൈ വെട്ടി. പെരുമ്പാവൂരിൽ മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റും ദലിത് നേതാവുമായ രേണുകാ സുരേഷ് ആക്രമിക്കപ്പെട്ടു നാലു ദിവസമായിട്ടും പ്രതികളെ പിടികൂടിയിട്ടില്ല. ഇതിനൊപ്പമാണ് ആത്മഹത്യയിലും പ്രതികാര രാഷ്ട്രീയത്തിന്റെ സാധ്യത ബിജെപി കാണുന്നത്.
കൊട്ടാരക്കരയ്ക്ക് അടുത്ത് ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് ബിജെപി കൗൺസിലറും റഷ്യക്കാരിയായ വനിതയും മരിച്ചതും ദുരൂഹസാഹചര്യത്തിലായിരുന്നു. പന്തളം നഗരസഭയിലെ കൂരമ്പാല ടൗൺവാർഡ് കൗൺസിലറുമായ കുരമ്പാല കിഴക്കേ പനയ്ക്കൽ വീട്ടിൽ ഉദയചന്ദ്രൻ (37), റഷ്യൻ വനിത വോല വലോഷിനാ (46) എന്നിവരാണ് മരിച്ചത്. ഇടത് സർക്കാർ അധികാരത്തിലെത്തുന്നതിന് മുമ്പായിരുന്നു ഈ അപകടം. ഡിസംബർ 15ന് രാവിലെ ഏഴരയോടെ എംസി റോഡിൽ പുത്തൂർമുക്കിനു സമീപം സിഎസ്ഐ ആശുപത്രി ജംഗ്ഷനിലായിരുന്നു അപകടം. ടാർ ടാങ്കറും സ്കോർപിയോ കാറുമാണ് കൂട്ടിയിടിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പന്തളത്തേക്ക് വിദേശവനിതകളുമായി പോകുകയായിരുന്ന കാർ ഉദയചന്ദ്രനാണ് ഓടിച്ചിരുന്നത്. എതിരെ ടാറുമായെത്തിയ ടാങ്കർ, കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കോർപിയോ കാർ പൂർണ്ണമായും തകർന്നു. ഉദയചന്ദ്രനും മാലിക് ദിനായും അപകടസ്ഥലത്തുവച്ച് തന്നെ മരിച്ചു. കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ലോറി ഡ്രൈവർ അപകടം നടന്നയുടൻ ഓടിരക്ഷപെട്ടു.
ഉദയചന്ദ്രന്റ ശരീരം പുറത്തെടുക്കാൻ കഴിയാത്തവിധം വാഹനത്തിൽ കുരുങ്ങിയിരുന്നു. പന്തളം മുളയ്ക്കൽ വടക്കേ ഇല്ലത്ത് എം.എൻ. ശ്രീജിത്ത് നമ്പൂതിരിയുടെ ജ്യോതിഷപഠനകേന്ദ്രത്തിൽ നടക്കുന്ന പ്രത്യേക പൂജയിൽ പങ്കെടുക്കാനാണ് റഷ്യയിലെ മോസ്കോ സ്വദേശികൾ കേരളത്തിലെത്തിയത്. ഇവരെ വിമാനത്താവളത്തിൽ നിന്ന് പന്തളത്ത് എത്തിക്കുവാൻ കുടുബസുഹൃത്തുകൂടിയായ ഉദയൻ കാറുമായി പോകുകയായിരുന്നു. ഇവരെ കൂട്ടി തിരികെ വരുംവഴിയാണ് അപകടം. ടൗൺ വാർഡിൽ നിന്നും 89 വോട്ടുകൾക്കായിരുന്നു ഉദയൻ വിജയിച്ചത്. ജനകീയനായ നേതാവിന്റെ വിജയമായിരുന്നു ഇത്. മരിച്ച ഉദയന്റെ ഭാര്യ ആയിരുന്നു ഉപതെരഞ്ഞെടുപ്പിൽ ഇവിടെ ബിജെപി സ്ഥാനാർത്ഥി. ബിജെപി ജയിക്കുകയും ചെയ്തു. ഉദയകുമാറിന്റെ അപകട ശേഷം ഡ്രൈവർ ഇറങ്ങി ഓടി. അതുകൊണ്ട് തന്നെ യഥാർത്ഥത്തിൽ ആരാണ് കൊലയാളിയെന്ന് തിരിച്ചറിയാനും കഴിയുന്നില്ല. ഇതിന് പിന്നിൽ രാഷ്ട്രീയം ഉണ്ടെന്നാണ് ബിജെപിയുടെ നിലപാട്.
പാലക്കാട് നഗരസഭയിലെ ബിജെപി കൗൺസിലറെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് മെയ് മാസത്തിലാണ്. 48ാം വാർഡ് കൗൺസിലറും മഹിളാ ഐക്യവേദി സംസ്ഥാന കമ്മിറ്റി അംഗവുമായ പ്രിയശിവഗിരി (35)യെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ വടക്കന്തറ ദേവീ ക്ഷേത്ര ദർശനം നടത്തി അന്നദാനവും കഴിഞ്ഞ് വീട്ടിലെത്തിയ പ്രിയ ശിവഗിരിയെ വീടിനകത്തെ കിടപ്പുമുറിയിലെ ഫാനിൽ ഷാൾകുരുക്കി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 2015 തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ 48ാം വാർഡായ മേപ്പറമ്ബിൽ 786 വോട്ടുകൾക്ക് വിജയിച്ചു. ബിജെപി പാലക്കാട് മണ്ഡലം സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനോടൊപ്പം തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സജീവമായിരുന്നു. വിഷാദ രോഗമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വരുത്താനാണ് പൊലീസിന്റെ ശ്രമം. എന്നാൽ പ്രിയ ശിവഗിരിയുടെ മരണത്തിൽ ബിജെപിക്കാർക്ക് ഈ വാദം ഉൾക്കൊള്ളാനാകുന്നില്ല. ഇതിനേയും സംശയത്തോടെ കാണുകയാണ് ബിജെപി.
ഇതിന് പിന്നാലെയാണ് കൊല്ലത്തെ കോകിലയുടെ മരണം. തീർത്തും ദുരൂഹ സാഹചര്യത്തിലാണ് ഈ അപകട മരണം. പ്രതികളെ കണ്ടെത്തുന്നതിൽ പൊലീസ് വലിയ വീഴ്ച വരുത്തി. ഈ സാഹചര്യത്തെ ബിജെപിക്ക് സംശയത്തോടെ മാത്രമേ കാണാനാകുന്നുള്ളൂ. കൊല്ലം കോർപ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലർ കോകിലയും പിതാവും അപകടത്തിൽ മരിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിലായിയിട്ടുണ്ട്. സെപ്റ്റംബർ 13 ന് രാത്രി പത്തുമണിക്കായിരുന്നു കോകിലയും പിതാവും സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചു തെറുപ്പിച്ച സംഭവമുണ്ടായത്. കൊല്ലം കാവനാട് ദേശീയപാതയിലൂടെ പിതാവിന്റെ ബൈക്കിന് പിന്നിലിരുന്ന് സഞ്ചരിക്കുമ്പോൾ സ്കൂട്ടറിൽ അമിത വേഗത്തിൽ വന്ന കാർ ആൽത്തറമൂടിന് സമീപത്ത് വച്ച് ഇടിച്ചിട്ട ശേഷം നിർത്താതെ പോകുകയായിരുന്നു. കോകില സംഭവ സ്ഥലത്തുവച്ചും പിതാവ് പിന്നീട് ആശുപത്രിയിൽ വച്ചും മരണമടയുകയായിരുന്നു. അപകടമുണ്ടാക്കിയ കാർ പോലും പൊലീസ് യഥാസമയം കണ്ടെത്തിയില്ല. കൊല്ലം കോർപ്പറേഷനിൽ ബിജെപി അക്കൗണ്ട് തുറന്ന രണ്ടു കൗൺസിലർമാരിൽ ഒരാൾ കോകിലയായിരുന്നു.
ഇതിനൊപ്പം തിരുവനന്തപുരത്തെ കൗൺസിലറായിരുന്ന ചന്ദ്രനും അപകടത്തിൽ മരിച്ചിരുന്നു. ഏപ്രിലിലായിരുന്നു ചന്ദ്രന്റെ മരണം. വീട്ടിൽ തുണി തേയ്ക്കുന്നതിനിടെ അയൺബോക്സിൽ നിന്നും ഷോക്കേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഷോക്കേറ്റ് നിലത്ത് വീണ ചന്ദ്രനെ നാട്ടുകാർ കിള്ളിപ്പാലത്തെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിജെപി പാപ്പനംകോട് കൗൺസിലറായ ചന്ദ്രൻ ആർഎസ്എസിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് കടന്ന് വന്നത്. എൽഡിഎഫ് കോട്ടയായ പാപ്പനംകോട്ട് നിന്നും 500ലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ചന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഉപതെരഞ്ഞെടുപ്പിൽ ഈ വാർഡ് ഏറെ പാടുപെട്ടായിരുന്നു ബിജെപി നിലനിർത്തിയത്. ഇവിടേയും ചന്ദ്രന്റെ മരണം ഷോക്കേറ്റാണെന്ന് മാത്രമേ ബിജെപിക്ക് ഉറപ്പിക്കാൻ കഴിയുന്നുള്ളൂ. പൊലീസാകട്ടെ ഇതിൽ കൂടതൽ പരിശോധന നടത്തിയതുമില്ല. ഇങ്ങനെ തദ്ദേശ സ്ഥാപനങ്ങളിലെ ബിജെപിയുടെ ജനകീയ മുഖങ്ങൾ അകാലത്തിൽ പൊലിയുന്നതിൽ ദുരൂഹതയുണ്ടെന്ന നിഗമനത്തിലാണ് ബിജെപിയുടെ കേന്ദ്ര നേതൃത്വം.
ഹൈക്കോടതിയിലെയോ സുപ്രീംകോടതിയിലെയോ സിറ്റിങ് ജഡ്ജി അന്വേഷിക്കണം. സിപിഐ(എം). അക്രമങ്ങളെക്കുറിച്ച് ഗവർണർ പി.സദാശിവത്തിനും ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കും പരാതി നൽകിയിട്ടുമുണ്ട്. സിപിഎമ്മിനെ അനുകൂലിക്കാത്തവരെയെല്ലാം ഇല്ലാതാക്കുക എന്ന നയമാണ് നടപ്പാക്കുന്നത്. ബിജെപി. സംസ്ഥാന കമ്മിറ്റി ഓഫീസിനുനേരെ ബോംബേറ് നടന്നപ്പോൾ അവിടം സന്ദർശിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. അക്രമത്തെ അപലപിക്കാനുള്ള രാഷ്ട്രീയമര്യാദ അദ്ദേഹം കാണിച്ചില്ലെന്ന് കുമ്മനം രാജശേഖരൻ കുറ്റപ്പെടുത്തി. ബിജെപി.യുടെ മൂന്ന് കൗൺസിലർമാർ ദുരൂഹമായി കൊല്ലപ്പെട്ടു. കൊല്ലത്തു റോഡപകടത്തിൽ മരിച്ച കൗൺസിലർ കോകിലയുടെ മരണമുൾപ്പെടെ അന്വേഷിക്കണമെന്ന് ബിജെപി. വക്താവ് മീനാക്ഷിലേഖി വ്യക്തമാക്കിയത് ഈ സാഹചര്യത്തിലാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്