വീരവാദത്തിന് അപ്പുറം ടാറ്റയുടെ കൈയേറ്റത്തിൽ തൊടാൻ ആർക്കാണ് ധൈര്യം? സുശീല ഭട്ടിനെ ഒഴിവാക്കാൻ കൈകോർത്തവർ ഇപ്പോൾ തമ്മിലടിക്കുന്നത് കുത്തക മുതലാളിയെ സംരക്ഷിക്കാൻ; 'ടാറ്റയല്ല, ഏത് വമ്പനാണെങ്കിലും കയ്യേറ്റം ഒഴിപ്പിക്കണം' എന്നു പറഞ്ഞ് കാനം രാജേന്ദ്രന്റെ അഭിപ്രായത്തെ തള്ളി സി ദിവാകരൻ; മുഖ്യമന്ത്രി പരസ്യനിലപാട് സ്വീകരിക്കാത്തതിൽ സിപിഎമ്മിലും ആശയക്കുഴപ്പം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇടതായാലും വലതായാലും അധികാരത്തിൽ കയറിയാൽ പിന്നെ തൊടാൻ മടിക്കുന്ന ചില വിഷയങ്ങളുണ്ട്. അത് പ്രധാനമായും വമ്പന്മാരുടെ കൈയേറ്റങ്ങളാണ്. ഇക്കൂട്ടത്തിലാണ് ഹാരിസണും ടാറ്റയും അടങ്ങുന്നവരുടെ വൻകിട കൈയേറ്റങ്ങൾ. മൂന്നാർ വിഷയം വിവാദമായിരിക്കുന്ന പശ്ചാത്തലത്തിൽ സർക്കാറിന്റെ കൈയേറ്റം ഒഴിപ്പിക്കൽ നടപടികളും വിമർശനം നേരിടുകയാണ്. വൻകിടക്കാരെ തൊടാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന ആക്ഷേപമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. ഈ വിഷയം കൂടുതൽ സജീവമായത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ടാറ്റയുടെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് തടസം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടാണ് എന്ന അഭിപ്രായം ഉന്നയിച്ചതോടെയാണ്.
പരസ്യമായി കോടിയേരി ഈ വിഷയം ഉന്നയിച്ചില്ലെങ്കിലും പാർട്ടി വേദിയിൽ ഉന്നയിച്ച വിവരം എളുപ്പം മാധ്യമങ്ങൾക്ക് ലഭിച്ചു. ഇതോടെ മൂന്നാർ വിഷയത്തിലേക്ക് ടാറ്റയുടെ കയ്യേറ്റവും എത്തികയാണ്. കാനത്തെ കുറ്റപ്പെടുത്തിയ കോടിയേരി ടാറ്റയുടെ കൈയേറ്റം ഒഴിപ്പിക്കണം എന്ന് പരസ്യമായി അഭിപ്രായപ്പെട്ടിട്ടില്ല. വി എസ് സർക്കാറിന്റെ കാലത്ത് ടാറ്റയുടെ കയ്യേറ്റം ഒഴിപ്പിക്കണം എന്ന നിലപാട് സ്വീകരിച്ച സിപിഐയുടെ മലക്കം മറിച്ചിലാണ് ഇപ്പോൾ ഉണ്ടായതെന്നും അഭിപ്രായം ഉയരുന്നുണ്ട്. എന്നാൽ, എം എം മണി വിഷയത്തിലും മറ്റും സിപിഐ-സി.പി.എം പോര് മുറുകിയ സാഹചര്യത്തിൽ രണ്ട് ഇടതു പാർട്ടികൾ തമ്മിലുള്ള ഈഗോ ക്ലാസ് എന്നതിന് അപ്പുറത്തേക്ക് ആരും ഇപ്പോഴത്തെ സംഭവങ്ങളെ കാണുന്നില്ല. അതുകൊണ്ട് തന്നെ ഇരുപാർട്ടികളുടെയും ശ്രമം ടാറ്റയെ തൊടാതിരിക്കാനാണ് എന്നകാര്യം വ്യക്തമാണ്.
ഇക്കഴിഞ്ഞ എൽഡിഎഫ് യോഗത്തിലാണ് മൂന്നാറിൽ ടാറ്റയുടെ ഭൂമി കൈയേറ്റം ഇല്ലെന്ന നിലപാട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സ്വീകരിച്ചത്. ഇടുക്കിയിലെ കൈയേറ്റം ഒഴിപ്പിക്കുമ്പോൾ ടാറ്റയുടെ ഭൂമി ഒഴിപ്പിക്കണ്ടതല്ലേ എന്ന ചോദ്യത്തോടായിരുന്നു, 'ടാറ്റയുടെ ഭൂമി തിരിച്ചു പിടിക്കാൻ പോയാൽ, അളന്നു തിട്ടപ്പെടുത്തുമ്പോൾ ടാറ്റയ്ക്കു അങ്ങോട്ടു ഭൂമി കൊടുക്കേണ്ടി വരും, അതുകൊണ്ട് ആ കാര്യം തൊടാതിരിക്കുന്നതാണ് നല്ലത്' എന്ന കാനത്തിന്റെ പ്രതികരണം ഉണ്ടായത്. എന്നാൽ, ഇതേക്കുറിച്ച് കാര്യമായ വാർത്തകൾ ഉണ്ടായതുമില്ല.
അതിനിടെ കാനത്തിന്റെ അഭിപ്രായത്തെ തള്ളി മുൻ മന്ത്രിയും സിപിഐ നേതാവുമായി സി ദിവാകരനും രംഗത്തെത്തി. ടാറ്റയുടേതല്ല, എത്ര വമ്പന്റേതാണെങ്കിലും കയ്യേറ്റം ഒഴിപ്പിക്കണം എന്ന അഭിപ്രായമാണ് സി ദിവാകരൻ സ്വീകരിച്ചത്. സിപിഐ എന്ന പാർട്ടിക്ക് ടാറ്റയോടോ ബിർലയോടോ യാതൊരു കമ്മിറ്റ്മെന്റും ഇല്ലെന്നും കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ടാറ്റയുടെ കയ്യേറ്റം ഒഴിപ്പിക്കാനും ശ്രമം നടന്നിരുന്നുവെന്നും അദ്ദേഹം മനോരമ ന്യൂസിന്റെ ചാനൽ ചർച്ചയിൽ പറഞ്ഞു. നിയമപ്രകാരം പ്രവർത്തിക്കാൻ വേണ്ടി സർക്കാർ തയ്യാറാകണം. അതിന് നിയമതടസം ഉണ്ടെന്ന് തോന്നുന്നില്ല. ടാറ്റയെ പോലൊരു വമ്പൻ മുതലാളി സുപ്രീംകോടതി വരെ പോകും. ഗവൺമെന്റും അതിന് വേണ്ടി പോരാടണമെന്നും കാനത്തിനുള്ള മറുപടിയെന്നോണം ദിവാകരൻ പറഞ്ഞു.
കഴിഞ്ഞ ഇടതുസർക്കാരിന്റെ കാലത്ത് റവന്യൂ മന്ത്രിയായിരുന്ന കെ പി രാജേന്ദ്രന്റെ നിലപാടിനു കടകവിരുദ്ധമാണ് ടാറ്റക്ക് കൈയേറ്റമേ ഇല്ലെന്ന കാനത്തിന്റെ നിലപാട്. അക്കാലത്ത് ഏരിയൽ സർവെ ഉൾപ്പെടെ നടത്തി ടാറ്റയുടെ കൈയേറ്റം സ്ഥിരീകരിച്ച റിപ്പോർട്ടുകളുണ്ട്. ഇതൊന്നും പരിഗണിക്കാൻ തങ്ങൾ തയ്യാറല്ലെന്ന ഉറച്ച നിലപാടുമായാണ് സിപിഐ മുന്നോട്ടുപോകുന്നത്. കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷൻസ് കമ്പനി ഇടുക്കി ജില്ലയിൽ 50,000 ഏക്കർ ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്നതായി റവന്യൂ വകുപ്പുതന്നെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ടാറ്റയ്ക്ക് തേയില കൃഷി നടത്താൻ അനുവദിച്ച 57,000 ഏക്കർ പാട്ടഭൂമിക്ക് പുറമേയാണിത്. കണ്ണൻ ദേവൻ വില്ലേജിലെ 53 സർവെ നമ്പരുകളിലായാണ് ഈ ഭൂമിയെന്നും റവന്യൂ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
നിയമസഭാ സമിതികളും സാറ്റലൈറ്റ് സർവെയും സ്ഥിരീകരിച്ചതും ഔദ്യോഗികമായിത്തന്നെ പ്രഖ്യാപിച്ചിട്ടുള്ളതുമാണ് മൂന്നാറിലെ ടാറ്റയുടെ ഭൂമി കൈയേറ്റം. 2008ലെ ദൗത്യസംഘം തന്നെ കെഡിഎച്ച് വില്ലേജിലെ ടാറ്റയുടെ നിയന്ത്രണത്തിലുള്ള സർക്കാർ ഭൂമിയെക്കുറിച്ച് വ്യക്തമായ വിവരം ശേഖരിച്ചിരുന്നു. കൈയേറ്റം സംബന്ധിച്ച് സിപിഐയിൽ ഇതിനു മുമ്പും ടാറ്റാ അനുകൂല നിലപാട് സിപിഐയിലെ ഒരുവിഭാഗം സ്വീകരിച്ചിട്ടുണ്ട്. 50,000 ഏക്കർ ഭൂമിയാണ് അനധികൃതമായി ടാറ്റ കൈവശപ്പെടുത്തിയിരിക്കുന്നത് എന്ന നിയമസഭാ അഷ്വറൻസ് കമ്മിറ്റിയുടെ കണ്ടെത്തലിനെ ഇടുക്കിയിലെ സിപിഐ നേതാവായ സി എ കുര്യൻ പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. ടാറ്റ ഭൂമി കൈയേറിയിട്ടില്ലെന്നു വ്യക്തമാക്കിയ കുര്യൻ, കൈയേറാൻ 50,000 ഏക്കർ എവിടെയുണ്ടെന്നും പരിഹസിച്ചിരുന്നു.
എന്നാൽ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സിപിഐ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന കെ ഇ ഇസ്മായിലിന് ഈ നിലപാടായിരുന്നില്ല. ടാറ്റയാണ് മൂന്നാറിലെ ഏറ്റവും വലിയ കൈയേറ്റക്കാരെന്നും എന്തുവില കൊടുത്തും ഈ കൈയേറ്റം ഒഴിപ്പിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാടെങ്കിലും കാര്യമായി ഒന്നും നടന്നില്ല. അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ ടാറ്റയുടെ കൈയേറ്റ വിഷയത്തിൽ ഇതുവരെ പരസ്യമായ അഭിപ്രായം പറഞ്ഞിട്ടില്ല. ടാറ്റയുടെ പ്രിയപ്പെട്ട അഭിഭാഷകനായ ഹരീഷ് സാൽവെ ഇപ്പോൾ പിണറായി വിജയന്റെ കൂടി അഭിഭാഷകനാണ്. ഭൂമി കേസുകൾ കൈകാര്യം ചെയ്യാറില്ലെങ്കിലും ടാറ്റയുടെ താൽപ്പര്യം സംരക്ഷിക്കുന്നതിൽ മുന്നിലാണ് അഡ്വ. ഹരീഷ് സാൽവെ. അതുകൊണ്ട് കൂടി കോടിയേരിയുടെയും കാനത്തിന്റെയും അഭിപ്രായങ്ങളിന്മേൽ മുഖ്യമന്ത്രി മൗനം പാലിക്കുമെന്ന വിലയിരുത്തലുമുണ്ട്.
അതേസമയം ഹാരിസണും ടാറ്റയും അടക്കമുള്ള വൻകിടക്കാരുടെ കൈയേറ്റം ഒഴിപ്പിക്കുന്നതിൽ എൽഡിഎഫ് സർക്കാറിനും യാതൊരു താൽപ്പര്യവും ഇല്ലെന്നത് വ്യക്തമാണ്. ഇവരുടെ കേസുകൾ കൈകാര്യം ചെയ്ത അഭിഭാഷകയെ മാറ്റുന്ന കാര്യത്തിൽ സിപിഐയും സിപിഎമ്മും ഒരേ നിലപാടാണ് സ്വീകരിച്ചത്. സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറായ സുശീല ആർ ഭട്ടിനെയാണ് സ്ഥാനത്തു നിന്നും നീക്കി ഉത്തരവ് ഇറങ്ങിയത്. കഴിഞ്ഞ സർക്കാരിന്റെ കാലഘട്ടത്തിൽ ഏറ്റെടുത്ത പല കേസുകളിലും സുശീല ആർ ഭട്ടിന്റെ ഇടപെടൽ വളരെ ശ്രദ്ധേയമായിരുന്നു. ഹാരിസൺ, ടാറ്റ എന്നീ കമ്പനികളുമായുള്ള കേസുകൾ പലതും സുശീല ഭട്ടിന് നൽകിയിരുന്നത് പ്രത്യേക ഉത്തരവിലൂടെയാണ്. ആ പ്രത്യേക ഉത്തരവാണ് സർക്കാർ പിൻവലിച്ചത്. ടാറ്റയുടെ മൂന്നാറിലെ ഭൂമിയിലുള്ള അവകാശവും ഗോയങ്കെയ്ക്ക് ഹാരിസൺസ് മലയാളം കമ്പനിയിലുള്ള ഭൂമിയുടെ അവകാശവും അഡ്വ. സുശീലാ ഭട്ട് കോടതിയിൽ ചോദ്യം ചെയ്തിരുന്നു. ഹാരിസണിന്റെ 30000 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുക്കാൻ കാരണമായത് സുശീല ഭട്ട് ആയിരുന്നു. കെ സുധാകരൻ വനമന്ത്രി ആയിരിക്കെയാണ് സുശീല ഭട്ട് സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറുടെ സ്ഥാനത്തേക്ക് എത്തുന്നത്. വനം വകുപ്പിന്റെ കേസുകൾ വാദിക്കാൻ തുടങ്ങിയതോടെയാണ് സുശീല ഭട്ട് ശ്രദ്ധാകേന്ദ്രമായിത്തുടങ്ങിയത്.
പരിസ്ഥിതി ദുർബല പ്രദേശങ്ങൾ ഏറ്റെടുത്ത സർക്കാർ ഓർഡിനൻസ് അസാധുവാകുമെന്ന സന്ദർഭത്തിൽ അന്നത്തെ വനം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ കേസ് ഏൽപ്പിച്ചത് സുശീല ഭട്ടിനെയായിരുന്നു. ഈ കേസിൽ പ്രസിഡന്റിന്റെ ഒപ്പ് കിട്ടുന്നത് വരെ നിയമപ്രതിരോധം തീർത്തത് സുശീല ഭട്ട് ആയിരുന്നു. സുശീല ഭട്ടിനെ നീക്കിയതോടെ ഹാരിസണുമായി ബന്ധപ്പെട്ട ചില കേസുകളിലും സർക്കാർ തിരിച്ചടി നേരിട്ടിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്