രാജേശ്വരിക്ക് കൊല്ലാൻ തോന്നും വിധം സാജു പോൾ ചെയ്ത തെറ്റെന്ത്? കാരണങ്ങൾ ഒന്നും നിരത്താതെ ജിഷയുടെ അമ്മ പൊട്ടിത്തെറിച്ചപ്പോൾ സിപിഐ(എം) സംശയിക്കുന്നത് മാദ്ധ്യമപ്രവർത്തകരെ ഒഴിവാക്കി മുഖ്യമന്ത്രിയും ബെന്നി ബെഹനാനും നടത്തിയ കൂടിക്കാഴ്ച്ച
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പെരുമ്പാവൂരിൽ ജിഷ കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ വിവാദമായി മാറിയെന്ന കാര്യം പകൽപോലെ വ്യക്തമാണ്. പൊലീസിന്റെ അന്വേഷണ വീഴ്ച്ചയെ ചൂണ്ടിക്കാട്ടി സിപിഐ(എം) അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ആദ്യം തന്നെ മുതലെടുപ്പുമായി രംഗത്തെത്തിയിരുന്നു. ആഭ്യന്തര മന്ത്രിയെയും മുഖ്യമന്ത്രിയെയും തടഞ്ഞു കൊണ്ട് രാഷ്ട്രീയ നീക്കം നടത്തിയപ്പോൾ സ്ഥലം എംഎൽഎ സാജു പോൾ എംഎൽഎയ്ക്ക് തിരിച്ചടിയായത് ജിഷയുടെ മാതാവിന്റെ അലമുറയിട്ടുകൊണ്ടുള്ള ആരോപണമായിരുന്നു. സാജുപോൾ യാതൊരു സഹായവും ചെയ്തില്ലെന്നും. അയാൾ കള്ളനാണെന്നും കാണാനെത്തിയവർക്ക് മുമ്പിൽ അവർ അലമുറയിട്ടു. ഇത് സോഷ്യൽ മീഡിയയിൽ അടക്കം കോൺഗ്രസ് പ്രവർത്തകർ ആഘോഷമാക്കുകയും ചെയ്തു. ഇതോടെ ജിഷയുടെ അമ്മയുടെ പരാമർശവും രാഷ്ട്രീയ വിഷയമായി മാറി.
അതേസമയം ആ കുടുംബത്തെ താൻ സഹായിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നാണ് എംഎൽഎ വ്യക്തമാക്കിയത്. ജിഷയുടെ അമ്മ സഹായം അഭ്യർത്ഥിച്ചു വന്നപ്പോഴൊന്നും എംഎൽഎ എന്ന നിലയിൽ തന്റെ ഭാഗത്തു വീഴ്ച പറ്റിയിട്ടില്ലെന്നു സാജു പോൾ പറഞ്ഞു. രാഷ്ട്രീയപരമായി പ്രശ്നങ്ങൾ സൃഷ്ടിക്കുവാൻ ശ്രമിക്കുകയാണ്. മരിച്ച ജിഷയുടെ മാതാവിന്റെ പരാതികൾ താൻ പലപ്പോഴും പരിഹരിച്ചിട്ടുണ്ട്. എംജി സർവകലാശാലയിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന ആവശ്യവുമായാണു ജിഷയുടെ അമ്മ ആദ്യം വന്നത്. അന്നു യൂണിവേഴ്സിറ്റിയിൽ വിളിച്ചു പറഞ്ഞു സർട്ടിഫിക്കറ്റ് ലഭ്യമാക്കി.
കനാൽ പുറമ്പോക്കിൽ നിന്നു താമസക്കാരെ ഒഴിപ്പിക്കാൻ നടപടി ഉണ്ടായപ്പോൾ, 800 കുടുംബങ്ങളെ ബാധിക്കുന്ന പ്രശ്നമാണെന്നു പറഞ്ഞ് ആ നടപടി തടഞ്ഞു. ഈ രണ്ടു കാര്യങ്ങളാണ് ഓർമയിൽ വരുന്നത്. ജിഷയുടെ ഘാതകരെ ഉടൻ പിടികൂടണം. കൊലപാതക വിവരം അറിഞ്ഞപ്പോൾത്തന്നെ വീട്ടിൽ പോയിരുന്നു. ഏറെ നേരം അവിടെയുണ്ടായിരുന്നു. കനാലിലെ വെള്ളമൊഴുക്കു നിറുത്തണമെന്നു പൊലീസ് ആവശ്യപ്പെട്ടപ്പോൾ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയറെ ബന്ധപ്പെട്ട് അതിനും സൗകര്യമുണ്ടാക്കിയെന്നും സാജു പോൾ വ്യക്തമാക്കി.
എംഎൽഎ ഇത്രയും കാര്യങ്ങൽ വ്യക്തമാക്കുമ്പോൾ തന്നെ ഇടതു പ്രവർത്തകരും നേതാക്കളും സ്വാഭാവികമായി ഒരു മറുചോദ്യവും ഉന്നയിക്കുന്നുണ്ട്. രാജേശ്വരിയെന്ന മാതാവിന് എംഎൽഎയെ കൊല്ലാൻ തോന്നുന്ന വിധത്തിൽ വൈരാഗ്യമുണ്ടാകാൻ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതാണ് ആ ചോദ്യം. ഇതിന് ഉത്തരം അന്വേഷിച്ചിറങ്ങിയവർക്ക് എംഎൽഎ നൽകിയ വിശദീകരണത്തിന് അപ്പുറമൊരു വിശദീകരണം നൽകാൻ സാധിച്ചിട്ടുമില്ല. ഇതോടെ രാജേശ്വരി പൊട്ടിത്തെറിക്കാൻ ഇടയായതിന് പിന്നിൽ ചില രാഷ്ട്രീയക്കളികൾ നടന്നിട്ടുണ്ടെന്ന സംശയമാണ് സിപിഐ(എം) പ്രവർത്തകൻ ഉന്നയിക്കുന്നത്. അവർ അതിന് കൃത്യമായ കാരണങ്ങളും നിരത്തുന്നു. സാജു പോൾ തന്നെ ഈ സംശയം ഉന്നയിച്ചിട്ടുണ്ട്.
ജിഷ സംഭവത്തോടെ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ആദ്യം തിരിച്ചടിയേറ്റത് കോൺഗ്രസിനായിരുന്നു. പൊലീസ് വീഴ്ച്ചയായിരുന്നു ഇതിന് കാരണം. ഈ വീഴ്ച്ചയെ മറികടക്കാൻ വേണ്ടി കോൺഗ്രസ് നേതാവ് ബെന്നി ബെഹനന്റെ നേതൃത്വത്തിൽ ചില നീക്കങ്ങൾ നടത്തിയെന്നാണ് സിപിഐ(എം) ആരോപിക്കുന്നത്. ജിഷ മരിച്ച ദിവസം മുതൽ എംഎൽഎ എല്ലാ സഹായങ്ങളുമായി രാജേശ്വരിക്കും കുടുംബത്തിനും ഒപ്പമുണ്ടായിരുന്നു. എന്നിട്ടും അഞ്ച് ദിവസം ഒന്നും പറയാതിരുന്ന ആരോപണം ഇന്നലെ ഉന്നയിച്ചത് ബെന്നി ബെഹനാനും മുഖ്യമന്ത്രിയും രാജേശ്വരിയുമായി മാദ്ധ്യമങ്ങളെ ഒഴിവാക്കി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമാണ്. ബെന്നിയുടെ പ്രേരണയാൽ രാജേശ്വരി സാജു പോൾ എംഎൽഎക്കെതിരെ ആരോപണം ഉന്നയിച്ചു എന്ന ആക്ഷേപമാണ് ഇടതുപക്ഷം ഉന്നയിക്കുന്നത്.
സോഷ്യൽ മീഡിയയിൽ അടക്കം ഇത്തരം പ്രചരണങ്ങൾ സിപിഐ(എം) പ്രവർത്തകർ നടത്തുന്നുണ്ട്. ഇതേക്കുറിച്ച് സംശയം ഉന്നയിച്ച് സിപിഐ(എം) പ്രവർത്തകൻ അനിഷ് ഷംസുദ്ദീൻ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്:
കുടില ബുദ്ധിയായ ഉമ്മൻ ചാണ്ടിയും ബെന്നി ബഹനാനും ജിഷയുടെ അമ്മയെ കാണാൻ വന്നപ്പോൾ മാദ്ധ്യമപ്രവർത്തകരെ മുറിയിൽ നിന്ന് പുറത്താക്കി വാതിൽ അടച്ച എന്തിനുവേണ്ടിയാണു? ജിഷ മരിച്ച അന്നു രാത്രി ജിഷയുടെ വീട്ടിൽ ഒരുമണിക്കൂറോളം എംഎൽഎ സാജു പോൾ ഉണ്ടായിരുന്നു. കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം ജിഷയുടെ അമ്മയെ സന്ദർശ്ശിച്ചിരുന്നു. പി രാജീവ് പലവട്ടം സന്ദർശ്ശിച്ചു. അപ്പോഴൊന്നും ഉയർന്നുവരാത്ത പരാതി, ഉമ്മൻ ചാണ്ടിയും ബെന്നി ബഹനാനും മുറിയടചിട്ട് സംസാരിച്ചതിനു ശേഷം ഉയർന്നു വരുന്നു ....
കൊലക്കേസിൽ പ്രതിയായ ബിജു രാധാകൃഷ്ണനോട് ഒരു മണിക്കൂർ വാതിൽ അടച്ചിട്ടിരുന്നു സംസാരിച്ച പഴയ ഒരു ചരിത്രം കൂടി ഉമ്മൻ ചാണ്ടിക്കുണ്ടെന്ന് കൂട്ടി വായിക്കുക. പ്രതിപക്ഷം അടിയന്തിരമായി അന്വേഷണം ആവശ്യപ്പെടേണ്ടിയിരിക്കുന്നു.
സമാനമായ അഭിപ്രായം രേഖപ്പെടുത്തുന്ന നിരവധി പേരുണ്ട് താനും. രാജേശ്വരിയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മനോരമ പോലും എന്താണ് സാജു പോളിനോട് ഇത്ര വൈരാഗ്യമുണ്ടാകാൻ കാരണമെന്ന അന്വേഷണം നടത്തിയില്ല. അങ്ങനെ വൈരാഗ്യത്തിന് ഇടയക്കിയ എന്തെങ്കിലും സംഭവം നടന്നോ എന്ന് ആർക്കും അറിയില്ല താനും. ഇതോടെയാണ് രാജേശ്വരിയുടെ ആരോപണത്തിന് പിന്നീൽ യുഡിഎഫ് രാഷ്ട്രീയ ഇടപെടൽ നടത്തിട്ടുണ്ടെന്ന് സിപിഐ(എം) പ്രവർത്തകർ സ്വാഭാവികമായും സംശയിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ പലതവണയും ബെന്നി ബെഹനാന്റെ ഇടപെടൽ ഉമ്മൻ ചാണ്ടിക്ക് രക്ഷയായിട്ടുണ്ട്. പൊലീസും സർക്കാറും പ്രതിരോധത്തിലായപ്പോൾ ബെന്നിയുടെ തലയിൽ ഉദിച്ചതാകാം ഇതെന്നാണ് സിപിഐ(എം) പ്രവർത്തകർ ആരോപിക്കുന്ന്.
സർവവും നഷ്ടപ്പെട്ട മാതാവിനെ അതിന് വേണ്ടി കരുവാക്കിയെന്നും ആക്ഷേപിക്കുന്നു. മറ്റൊരു മകൾക്ക് സർക്കാർ ജോലിയും ധനസഹായവും നൽകാമെന്ന വാഗ്ദാനം നല്‍കിയാണ് പെരുമ്പാവൂർ എംഎൽഎക്കെതിരെ മാതാവിനെ കൊണ്ട് ആരോപണം ഉന്നയിച്ചെന്ന വിധത്തിലാണ് പ്രചരണം നടക്കുന്നത്.
വി എസ്സും ഉമ്മൻ ചാണ്ടിയും പെരുമ്പാവൂരിലെത്തിയതോടെ ജിഷയുടെ കൊലപാതകത്തിൽ ഊന്നിയുള്ള രാഷ്ട്രീയ പോര് കനത്തു.കഴിവുകെട്ട മുഖ്യമന്ത്രി കേരളം ഭരിക്കുന്നതിനിലാണ് കൊലാപതകമുണ്ടായതെന്ന് വി എസ് വിമർശിച്ചിരുന്നുു. ഇപ്പോഴത്തെ അന്വേഷണത്തിന് വിശ്വാസ്യത പോരെന്ന പ്രതിപക്ഷ നിലപാടിന് അന്വേഷണം ഫലപ്രദമെന്ന മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. ജിഷയുടെ കുടുംബത്തിന് സഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. എന്നിട്ടും രാഷ്ട്രീയം ക്ഷീണം നീക്കാൻ സാധിക്കാതെ വന്നതോടെയാണ് രാഷ്ട്രീയക്കളിക്ക് കോൺഗ്രസ് നേതാക്കൾ ഇറങ്ങിത്തിരിച്ചതെന്നാണ് ഇടതു നേതാക്കൾ പറയുന്നത്.
കേസിലെ പ്രതികളെന്ന വ്യാജേന മുഖം തുണികൊണ്ടു മറച്ച് കൊണ്ടുനടന്നത് പൊലീസുകാരെയാണെന്ന വിധത്തിൽ വാർത്തകളും പുറത്തുവന്നിരുന്നു. ഈ നാടകം ആരുടെ നിർദ്ദേശ പ്രകാരമാണെന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്. ഇതെല്ലാം കൂട്ടിയാണ് ഗൂഢാലോചനാ തിയറിയുമായി ഇടതു നേതാക്കൾ എത്തുന്നത്. മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ആരാഞ്ഞ മാദ്ധ്യമപ്രവർത്തകരെ മർദ്ദിച്ച വിഷയവും ചർച്ചയാകുന്നുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍