പെണ്ണുകേസിൽ അകത്തായ വിൻസന്റ് എംഎൽഎക്കെതിരെ മുദ്രാവാക്യം വിളിച്ച് തെരുവിൽ ഇറങ്ങിയവരിൽ പ്രധാനി; അയൽക്കാരിയുടെ കുളിസീൻ പകർത്തി ബ്ലാക്മെയ്ൽ ചെയ്തു പണംതട്ടി എന്നറിഞ്ഞപ്പോൾ ഞെട്ടിയത് പാർട്ടിക്കാരും നാട്ടുകാരും; നാണക്കേട് ഒഴിവാക്കാൻ പുറത്താക്കി സി.പി.എം: കപടരാഷ്ട്രീയത്തിന്റെ നേർരൂപമായി ബലാത്സംഗ കേസിൽ അകത്തായ ആമ്പൽക്കുളം ബ്രാഞ്ച് സെക്രട്ടറി സമീർഖാൻ
അരുൺ ജയകുമാർ
തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ കോവളം എംഎൽഎ എം വിൻസന്റ് കഴിഞ്ഞ ഒരു മാസത്തോളമായി സബ് ജയിലിൽ കഴിയുകയാണ്. വ്യാപകമായ പ്രക്ഷോഭമാണ് യുഡിഎഫ് നേതാവിനെതിരെ പ്രാദേശിക തലത്തിൽ സി.പി.എം സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നതും. എന്നാൽ ഇതിന് തിരിച്ചടിയായി സിപിഎമ്മിന് തന്നെ നാണക്കേടുണ്ടാക്കുന്ന ഒരു സംഭവമാണ് വിഴിഞ്ഞത്ത് നിന്നും പുറത്തു വന്നത്. ഒരു ജനന സർട്ടിഫിക്കറ്റ് ശരിയാക്കുന്നതുമായി ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ച് എത്തിയ അയൽവാസിയായ വീട്ടമ്മയെ സി.പി.എം വിഴിഞ്ഞം ആമ്പൽക്കുളം ബ്രാഞ്ച് സെക്രട്ടറി സമീർഖാൻ ബലാൽസംഗം ചെയ്തെന്ന വാർത്ത പ്രദേശത്ത് പ്രക്ഷോഭവുമായി മുന്നോട്ട് പോകുന്ന സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
വിൻസന്റിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രാദേശിക പ്രക്ഷോഭങ്ങളിലെ പ്രധാനിയായിരുന്നു സമീർ. വിൻസെന്റ് അറസ്റ്റിലായപ്പോൾ എംഎൽഎക്കെതിരെ കൊടിപിടിച്ച് സമര രംഗത്തു നിന്നയാൾ. അങ്ങനെയുള്ള സി.പി.എം നേതാവാണ് കുളിമുറിയിൽ വീട്ടമ്മ കുളിക്കുന്ന നഗ്നചിത്രങ്ങൾ പകർത്തി ബ്ലാക്മെയിലിംഗിന് ശ്രമിച്ചത്. കാപട്യ രാഷ്ട്രീയത്തിന്റെ നേർരൂപമായി ഈ സംഭവം വിലയിരുത്തപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് പാർട്ടിക്ക് തന്നെ കടുത്ത അവമതിപ്പുണ്ടാക്കിയത്.
പ്രതിയെ പൊലീസ് പിടികൂടിയത് ഇന്നലെയാണ്. എന്നാൽ ഇയാളുമായി ബന്ധപ്പെട്ട രാഷ്ട്രീയ ബന്ധങ്ങൾ പുറത്ത് പറയാനോ വീട്ടമ്മയുടെ പരാതി ആദ്യം പരിഗണിക്കാനോ പൊലീസ് തയ്യാറായില്ലെന്നും കേസ് ഒതുക്കി തീർക്കാനാണ് ശ്രമിച്ചതെന്നും പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നുണ്ട്. വിവരങ്ങൾ ആരാഞ്ഞ മാധ്യമങ്ങൾക്ക് സി.പി.എം ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ മുൻപ് സിപിഎമ്മായിരുന്നുവെന്ന രീതിയിലുള്ള മറുപടിയാണ് നൽകിയത്. പ്രതിയെ പിടികൂടിയ ശേഷമാണ് പാർട്ടി ഇയാളെ പുറത്താക്കിയത്.
വളരെ ചെറുപ്പത്തിൽ തന്നെ പാർട്ടിയംഗവും പിന്നീട് ബ്രാഞ്ച് സെക്രട്ടറിയുമായ വ്യക്തിയാണ് 27കാരനായ സമീർ. പ്രദേശത്തെ തെക്കുംഭാഗം ജമാഅത്തുമായി ഉള്ള അടുത്ത ബന്ധമാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ഇത്രവേഗം വളരാൻ ഇയാൾക്ക് സഹായകമായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വിഴിഞ്ഞത്ത് നിന്നും നിയമസഭയിലേക്ക് എം വിൻസെന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ജാഥയുടെ മുഖ്യ സംഘാടകരിലൊരാളായിരുന്നു സമീർഖാൻ. ഇയാളുടെ ബ്രാഞ്ച് പ്രദേശത്ത് നിന്നാണ് ജാഥ ആരംഭിച്ചതും.
അയൽവാസിയായ വീട്ടമ്മയെയാണ് സമീർഖാൻ ബലാത്സംഗം ചെയ്യാൻ തുനിഞ്ഞത്. പ്രദേശത്തെ രാഷ്ട്രീയ നേതാവല്ലേ എന്നു കരുതി ഒരു സർട്ടിഫിക്കറ്റിന്റെ ആവശ്യത്തിനായാണ് വീട്ടമ്മ സമീർഖാനെ സമീപിച്ചത്. എല്ലാ ശരിയാക്കി തരാമെന്ന് യുവാവ് വീട്ടമ്മയ്ക്ക് ഉറപ്പു നൽകുകയും ചെയ്തു. ആദ്യം തന്നെ കാണാൻ എത്തിയപ്പോൾ അവരെ തിരിച്ചയച്ച സമീർ മറ്റു ചില കാര്യങ്ങൾ കൂടി മനസിൽ കണ്ടു. പിന്നീട് കുളിമുറിയിൽ ഇവർ കുളിക്കുന്ന ദൃശ്യം പകർത്തിയ ശേഷം അത് കാണിച്ച് ഭീഷണിപ്പെടുത്തി. തനിക്ക് വഴങ്ങണമെന്നും താൻ ആവശ്യപ്പെടുന്ന പണം നൽകണമെന്നും പറഞ്ഞായിരുന്നു യുവാവിന്റെ ഭീഷണി. ഇങ്ങനെ 2 ലക്ഷം രൂപയും 23 പവൻ സ്വർണ്ണവും കൈക്കലാക്കിയെന്നും മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ വീട്ടമ്മ പറയുന്നു.
വീട്ടമ്മയുടെ ഭർത്താവ് ഇല്ലാതിരുന്ന സമയത്ത് ഇവിടെ എത്തി ദൃശ്യങ്ങൾ പുറത്തുവിടുമെന്നും തനിക്ക് വഴങ്ങണമെന്നും സമീർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ വീട്ടമ്മ അതിന് വഴങ്ങാതെ വന്നതോടെ ബലാൽസംഗം ചെയ്ത് കീഴ്പ്പെടുത്തുകയായിരുന്നു എന്നാണ് പരാതിക്കാരിയുടെ മൊഴി. പരാതി നൽകാനായി സ്റ്റേഷനിലെത്തിയ വീട്ടമ്മയെ പിന്തിരിപ്പിക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന ആരോപണവും ശക്തമാണ്. വിൻസെന്റ് വിഷയത്തിൽ നാണക്കേടായിരിക്കുന്ന കോൺഗ്രസിന് വിഷയം പിടിവള്ളിയാകുമെന്ന് കരുതിയാണ് കേസ് പാർട്ടി നേതാക്കൾ ഇടപെട്ട് വിഷം ഒതുക്കാൻ ശ്രമം നടത്തിയത്.
എന്നാൽ, വിവരം മറ്റ് രാഷ്ട്രീയക്കാരും അറിഞ്ഞതോടെയാണ് കഥ മാരിയത്. വിവരം മറ്റ് രാഷ്ട്രീയ പാർട്ടി നേതാക്കൾ ഇടപെടുമെന്ന ഘട്ടമെത്തിയപ്പോൾ ഇപ്പോൾ പ്രക്ഷോഭവുമായി മുന്നോട്ട് പോകരുതെന്നും പ്രതി മുങ്ങാൻ സാധ്യതയുണ്ടെന്നുമാണ് പൊലീസ് പറഞ്ഞത്. പിന്നീട് പ്രതിയെ പിടികൂടാൻ വൈകുന്നതിൽ പൊലീസിനെതിരെ ആരോപണം ശക്തമാവുകയും ചെയ്തു. ഭരണ സ്വാധീനം ഉപയോഗിച്ച് കേസ് തേച്ചുമാച്ചു കളയാൻ ശ്രമം നടക്കുന്നു എന്ന ആരോപണം ശക്തമായപ്പോഴാണ് പ്രതിയെ ഇന്നലെ പൊലീസ് പിടികൂടിയത്.
ഇയാൾക്കെതിരെ ഐപിസി 376 വകുപ്പുളാണ് ചുമത്തിയിട്ടുള്ള പ്രതിയെ ഇന്നലെ തന്നെ നെയ്യാറ്റിൻകര ടെമ്പററി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളെ ഇപ്പോൾ നെയ്യാറ്റിൻകര സബ് ജയിലിലാണ് പാർപ്പിച്ചിട്ടുള്ളത്. വിഷയം പുറത്ത് വന്നപ്പോൾ തന്നെ പാർട്ടിയിൽ നിന്നും ഇയാളെ പുറത്താക്കിയതായി സി.പി.എം നേതൃത്വം മറുനാടൻ മലയാളിയോട് പറഞ്ഞു. നാണക്കേട് ഒഴിവാക്കാൻ വേണ്ടിയാണ് പാർട്ടിയുടെ നടപടിയെന്നത് വ്യക്തമാണ്. ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയിൽ ഉൾപ്പടെ സജീവ പ്രവർത്തകനായിരുന്നു പ്രതി സമീർ.
Stories you may Like
- മധ്യപ്രദേശിൽ ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്ത് തീകൊളുത്തി, കുഞ്ഞ് മരിച്ചു
- മൃതദേഹത്തെ ഭോഗിച്ചയാളെ വെറുതെ വിട്ട് കർണാടക ഹൈക്കോടതി
- ബന്ധുവിനെതിരെ വ്യാജ ബലാത്സംഗ കേസ്, 45കാരിക്ക് കഠിനതടവ്
- മുജീബ് റഹ്മാനെ തൂക്കിക്കൊല്ലുകയാണ് വേണ്ടത്; മുത്തേരി കേസിലെ അതിജീവിത
- മുജീബ് റഹ്മാനെ തൂക്കിക്കൊല്ലുകയാണ് വേണ്ടതെന്ന് മുത്തേരിയിലെ വയോധികയായ അതിജീവിത
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍