രാജേട്ടന്റെ ജനപ്രീതി മറികടക്കാൻ വി എസ് തന്നെ വേണം! പാർട്ടി നേതൃത്വം അയിത്തം കൽപ്പിച്ച് മാറ്റി നിർത്തിയെങ്കിലും പടത്തലവനെ കൈവിടാതെ അണികൾ; അരുവിക്കരയിൽ അഭിവാദ്യം അർപ്പിച്ച് ഫ്ലക്സ് ബോർഡുകൾ; വൈരം മറന്ന് പിണറായിയും പ്രതിപക്ഷ നേതാവിനൊപ്പം കൈകോർക്കുമോ?
ബി രഘുരാജ്
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും ജനസമ്മതനായ നേതാവ് ആരെന്ന് ചോദിച്ചാൽ 93 വയസുപിന്നിട്ട പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ തന്നെയാണെന്നത് ആർക്കും നിസ്സശംയം പറയാൻ സാധിക്കും. കേരളത്തിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറായി വി എസ് മാറിയിട്ട് കാലം കൂറേയായി. മുൻകാലങ്ങളിൽ ഇടതു നേതാക്കളായ ഇഎംഎസിനും നായനാർക്കും ചുറ്റും ആളുകൾ തടിച്ചുകൂടിയിരുന്നത് പോലെയാണ് വി എസ് എത്തുമ്പോൾ അണികൾ ചുറ്റും കൂടുന്നത്. പലപ്പോഴും പർട്ടി വിരുദ്ധ നിലപാടുകൾ സ്വീകരിച്ചതിന്റെ പേരിൽ അണികർക്ക് നേതൃത്വം മൂക്കുകയർ ഇടാൻ ശ്രമിച്ചെങ്കിലും വി എസ് എത്തുമ്പോൾ പാർട്ടി വിലക്കെല്ലാം എല്ലാവരും മറികടക്കും. ആലപ്പുയിൽ പാർട്ടി വിലക്ക് ലംഘിച്ചും വി എസ് പങ്കെടുത്ത പരിപാടിയിലെ ജനത്തിരക്ക് ഇതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമായിരുന്നു.
നീട്ടിക്കുറുക്കി കുറിക്കുകൊള്ളുന്ന പ്രസംഗവും അതിനൊത്ത അംഗചലനങ്ങളുമായി വി എസ് പ്രസംഗപീഠത്തിൽ എത്തുമ്പോൾ സദസ് ഇളകിമറിയുക പതിവാണ്. നേതാക്കൾ ആരൊക്കെയുണ്ടെങ്കിലും വിഎസിന്റെ പ്രസംഗം കഴിഞ്ഞാൽ ആളുകൾ കൂട്ടത്തോടെ ഒഴിഞ്ഞുപോകാറുമുണ്ട്. ഈ കാഴ്ച്ചകൾ കേരളം കാണാൻ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടോളമായി. ഇപ്പോൾ അരുവിക്കരയിൽ ഉപതിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചതോടെ വിഎസിന് വീണ്ടും കളത്തിലിറക്കാൻ തന്നെയാണ് പാർട്ടിയുടെ ശ്രമം. വിഎസിനെ ഒഴിവാക്കി പിണറായി വിജയനെ മുഖ്യപ്രചാരകനാക്കി തെരഞ്ഞെടുപ്പിന് നേരിടാനായിരുന്നു സിപിഎമ്മിന്റെ പദ്ധതി. എന്നാൽ ജനകീയനായ ഒ രാജഗോപാലിനെ ബിജെപി സ്ഥാനാർത്ഥിയാക്കായതോടെ വോട്ട് പിടിക്കാൻ വി എസ് തന്നെ രംഗത്തിറങ്ങേണ്ട അവസ്ഥയിലാണ് പാർട്ടി.
അരുവിക്കര മണ്ഡലത്തിലേക്ക് വിഎസിനെ പാർട്ടി ക്ഷണിച്ചിട്ടില്ലെങ്കിലും മണ്ഡലത്തിലെ പലസ്ഥലത്തും വിഎസിന്റെ സാന്നിധ്യം വന്നുകഴിഞ്ഞു. മണ്ഡലത്തിന്റെ പല മേഖലകളിലും വിഎസിന്റെ ഫ്ലക്സുകൾ പാർട്ടി പ്രവർത്തകർ ഇതിനോടകംതന്നെ വച്ചിട്ടുണ്ട്. പ്രചരണത്തെ ചൂട് പിടിപ്പിക്കാൻ വി എസ് എത്തുമെന്ന് തന്നെയാണ് സാധാരണക്കാരായ അരുവിക്കരയിലെ പാർട്ടിപ്രവർത്തകരുടെ വിശ്വാസം. അതുകൊണ്ട് തന്നെയാണ് വിഎസിന്റെ ഫ്ലക്സ് ബോർഡുകൾ മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ, പാർട്ടിയുടെ നേതൃത്വത്തിലല്ല ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വി എസ് അനുകൂലികളാണ് ബോർഡുകൾ സ്ഥാപിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിഎസിന്റെ ചിത്രം വച്ചുള്ള ഫ്ലക്സുകളും പോസ്റ്ററുകളും അടിച്ചാണ് പാർട്ടി തെരഞ്ഞെടുപ്പിന് നേരിട്ടത്. അത് ഗുണകരമാകുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ വിഎസിനെതിരെ അന്തിമ കുറ്റപത്രവും പാർട്ടി നൽകി കഴിഞ്ഞു. അതുകൊണ്ടാണ് വിഎസിനെ ഒഴിവാക്കി തെരഞ്ഞെടുപ്പിന് നേരിടാൻ പാർട്ടി പദ്ധതി തയ്യാറാക്കിയത്. ഇപ്പോഴത്തെ സാഹചര്യത്തിൽ വിഎസിന്റെ ചിത്രം കൂടി ഉൾപ്പെടുത്തികൊണ്ടുള്ള പോസ്റ്ററുകൾ മണ്ഡലത്തിൽ പ്രത്യക്ഷപ്പെടുമെന്ന കാര്യം ഉറപ്പാണ്.
മുൻ വി എസ് പക്ഷക്കാരൻ കൂടിയായ വിജയകുമാറിനെയാണ് പാർട്ടി സ്ഥാനാർത്ഥിയാക്കി നിശ്ചയിച്ചിരിക്കുന്നത്. എം.വിജയകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളിൽ പാർട്ടിനേതൃത്വം വിഎസിനെ ക്ഷണിച്ചിട്ടില്ല. എന്നാൽ, ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദൻ നൽകുന്നത്. മണ്ഡലത്തിൽ പിണറായി വിജയൻ വരും ദിവസങ്ങളിൽ കൂടുതൽ സജീവമായി തന്നെ രംഗത്തിറങ്ങും. ഇതിന് പിന്നാലെ വിഎസും എത്തണമെന്നാണ് അണികളുടെ ആഗ്രഹം. ജനപിന്തുണയിൽ മുന്നിൽ നിൽക്കുന്ന രണ്ട് നേതാക്കളും കൈകോർത്ത് തെരഞ്ഞെടുപ്പിനെ നയിക്കുക എന്നത് പാർട്ടി അണികളുടെ സ്വപ്നമാണ്. എന്നാൽ, ഇതുവരെ ഇങ്ങനെയൊരു സാഹചര്യം ഉണ്ടായിട്ടില്ല. അരുവിക്കരയിൽ എങ്കിലും അങ്ങനെ ഉണ്ടാകട്ടെ എന്നാണ് അണികളുടെ ഇംഗിതം.
പിണറായി വിജയനെ സംബന്ധിച്ചിടത്തോളം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലാണ് അരുവിക്കര ഉപതിരഞ്ഞെടുപ്പ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ നയിച്ച് അധികാരത്തിൽ എത്തിക്കേണ്ട ചുമതല പിണറായിക്കാണെന്നാണ് പാർട്ടി നേതാക്കൾ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ മണ്ഡലത്തിൽ വിജയം ഉറപ്പിക്കാൻ ആവുന്നതെല്ലാം പാർട്ടി ചെയ്യുമെന്ന കാര്യം ഉറപ്പാണ്. അരുവിക്കരയിൽ ജൂൺ 3ന് നടക്കുന്ന ഇടതുമുന്നണിയുടെ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിലേക്ക് തന്നെ ക്ഷണിക്കാത്തത് മാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിൽ വിഎസിനെ രംഗത്തിറക്കേണ്ടത് പാർട്ടിയുടെ ആവശ്യമാണ്.
തിരഞ്ഞെടുപ്പ് കൺവെൻഷനിൽനിന്ന് വി എസ്സിനെ ഒഴിവാക്കിയത് അപ്രതീക്ഷിത വിവാദത്തിന് തിരികൊളുത്തിയ പശ്ചാത്തലത്തിൽ വി എസ്സിനെ പങ്കെടുപ്പിച്ച് അരുവിക്കര മണ്ഡലത്തിൽ പൊതുയോഗങ്ങൾ നടത്താൻ എൽ.ഡി.എഫ്. തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന. അരുവിക്കര മണ്ഡലത്തിലെ എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് റാലികളിലും പൊതുയോഗങ്ങളിലും വി എസ്സും പിണറായിയും പങ്കെടുക്കുമെന്ന് സിപിഐ(എം). സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രഖ്യാപിച്ചിട്ടുണ്ട്.
വി എസ്. പ്രചാരണത്തിനെത്തുമോയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, വി എസ്. എത്തുമെന്ന് എൽ.ഡി.എഫ്. സ്ഥാനാർത്ഥി എം.വിജയകുമാർ കഴിഞ്ഞദിവസം മറുപടി നൽകിയിരുന്നു. തന്നെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചതിന് തൊട്ടുപിന്നാലെ എം.വിജയകുമാർ, വി എസ്സിന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ അനുഗ്രഹം തേടിയിരുന്നു. രാജഗോപാലിനെ സ്ഥാനാർത്ഥിയാക്കി ബിജെപി പ്രഖ്യാപിച്ചതോടെ സഹതാപ തരംഗത്തിന്റെ സ്വഭാവം തന്നെ മണ്ഡലത്തിൽ മാറിയിട്ടുണ്ട്. സഹതാപത്തിന് അർഹർ യുഡിഎഫ് സ്ഥാനാർതി ശബരിനാഥല്ല മറിച്ച് രാജഗോപാലാണെന്നാണ് മണ്ഡലത്തിലെ വോട്ടർമാർ പറയുന്നത്. കേരളത്തിലെ ജനമ്മതിയുള്ള നേതാവായ അദ്ദേഹം ബിജെപിക്കാരനായി എന്നതുകൊണ്ട് മാത്രമാണ് വിജയിക്കാതെ പോയതെന്നും നാട്ടുകാർ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍