കുരിശുകുത്തി സഖറിയാ മുതലാളി കൈയേറിയ സ്ഥലം കാക്കാൻ അവസാന അടവുമായി സി.പി.എം നേതാക്കൾ; ശ്രീറാമും സംഘവും പൊളിച്ച സ്പിരിറ്റ് ഓഫ് ജീസസിന്റെ കുടിലുകൾ തങ്ങളുടേതെന്ന് പറഞ്ഞ് തമിഴ് പട്ടികജാതി കുടുംബങ്ങളെ രംഗത്തിറക്കി അട്ടിമറിക്കു നീക്കം; പൊലീസ് ഓടിച്ചു വിട്ടവർ ഭയം മാറി മടങ്ങി വന്നത് ഇപ്പോഴാണെന്ന് നേതാക്കളുടെ വാദം
ഇടുക്കി: പാപ്പാത്തിച്ചോലയിൽ സർക്കാർ ഭൂമിയിലെ കുരിശ് എഉൾപ്പെടെയുള്ള കൈയേറ്റം സാധൂകരിക്കാൻ തമിഴ് വംശജരായ പട്ടികജാതി കുടുംബങ്ങളെ രംഗത്തിറക്കി പുതിയ അടവുനയവുമായി സി.പി.എം നേതാക്കൾ. സ്പിരിറ്റ് ഇൻ ജീസസ് എന്ന സംഘടനയുടെ പേരിൽ കൈയേറി കുരിശ് സ്ഥാപിച്ച ഭൂമിയുടെ അവകാശികൾഓയിക്കാടൻ, മരിയ പൊന്നയ്യൻ എന്നീ രണ്ടുപേരാണെന്നാണ് സി.പി.എം നേതാക്കലുടെ വാദം. ഇതിന്റെ ഭാഗമായി ഇന്ന് ഇടുക്കിയിൽ പത്രസമ്മേളനം വിളിപ്പിച്ച സി.പി.എം ശാന്തൻപാറ ഏരിയാ കമ്മിറ്റി ഓയിക്കാടൻ, മരിയ പൊന്നയ്യൻ എന്നിവരുടെ പിൻഗാമികളെന്ന പേരിൽ രണ്ടു പേരെ മാധ്യമ പ്രവർത്തകർക്ക് മുന്നിൽ ഹാജരാക്കി.
പാപ്പാത്തിച്ചോലയിലെ കൈയേറ്റഭൂമിയിൽ സ്പിരിറ്റ് ഇൻ ജീസസ് സ്ഥാപിച്ച കുരിശ്, സമീപമുണ്ടായിരുന്ന കുടിൽ, ക്ഷേത്രം, പ്രാർത്ഥനാലയം എന്ന് തോന്നിക്കുന്ന ഹാൾ എന്നിവ കഴിഞ്ഞമാസം ഇരുപതിനാണ് ദേവികളും സബ്കളക്ടർ ശ്രീറാം വെങ്കിടേഷിന്റെ നേതൃത്വത്തിലെത്തിയ റവന്യും സംഘം പൊളിച്ചുമാറ്റിയത്.
എന്നാൽ കൈയേറ്റമേഖലയിൽ ഉൾപ്പെട്ടിട്ടുള്ള രണ്ടേക്കർ 80 സെന്റ് ഓയിക്കാടന്റെ പേരിലുള്ളതാണെന്നാണ് സി.പി.എം ഇന്നലെ ഹാജരാക്കിയവർ അവകാശപ്പെടുന്നത്. രണ്ടേക്കർ പത്ത് സെന്റ് മരിയ പൊന്നയ്യന്റെ മകൻ രാജന്റെ പേരിലുള്ളതാണെന്നും ഇവർ അവകാശപ്പെടുന്നു. അതേസമയം റവന്യൂസംഘം പൊളിച്ചുമാറ്റിയ പ്രാർത്ഥാനാലയത്തിലും ഇവർ അവകാശവാദമുന്നയിക്കുന്നത് സംശയത്തിനിടയൈാക്കുന്നതാണ്. ഇവിടെ സ്ഥാപിച്ചിരുന്ന കുടിലുകൾക്ക് പഞ്ചായത്ത് വീട്ടുനമ്പർ നൽകിയിരുന്നതായും ഇവർഡ അവകാശപ്പെടുന്നുണ്ട്. റവന്യൂസംഘവും പൊലീസും ഭീഷണിപ്പെടുത്തിയതിനെത്തുടർന്നാണ് ഇവർ ഇവിടെ നിന്നും ഓടിപ്പോയതെന്ന് സി.പി.എം നേതാക്കളും വിശദീകരിക്കുന്നു.
അതേസമയം പാപ്പാത്തിച്ചോലയിലെ സർക്കാർ ഭൂമി കൈയേറി കുരിശു സ്ഥാപിച്ച സ്പിരിറ്റ് ഇൻ ജീസസ് സ്ഥാപകൻ വെള്ളൂക്കുന്നേൽ ടോമി സഖറിയയെയും മക്കളെയും സംരക്ഷിക്കാനുള്ള സി.പി.എം നേതാക്കളുടെ അവസാനവട്ടശ്രമത്തിന്റെ ഭാഗമായാണ് തമിഴ്കുടുംബങ്ങളെ രംഗത്തിറക്കിയതിന് പിന്നിലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ആത്മീയ ടൂറിസത്തിന്റെ പേരിൽ ചിന്നക്കനാലിൽ 2000 ഏക്കർ തട്ടാനായിരുന്നു സ്പിരിറ്റ് ഇൻ ജീസസിന്റെ ശ്രമം. ഉന്നത രാഷ്ട്രീയ സ്വാധീനവും പണ ബലവും കൈമുതലാക്കിയുള്ള സ്പിരിറ്റ് ഇൻ ജീസസിന് മുമ്പിൽ ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാൻ മുട്ടുമടക്കിയില്ല. ഇതോടെയാണ് ആത്മീയതയുടെ മറവിൽ ഭൂമി കൈയേറാനുള്ള സ്പിരിറ്റ് ഇൻ ജീസസിന്റെ ശ്രമം പുറംലോകം അറിയുന്നത്.
മൂന്നാർ പാപ്പാത്തിച്ചോലമേട്ടിൽ മതസംഘടനയുടെ പേരിൽ കൈയേറ്റം നടത്തിയത് ഇവിടുത്തെ പ്രധാന കൈയേറ്റക്കാർ തന്നൊയായിരുന്നു. ഇതുസംബന്ധിച്ചു നേരത്തേ റവന്യു അധികൃതർ സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു. സ്പിരിറ്റ് ഇൻ ജീസസ് പ്രാർത്ഥനാഗ്രൂപ്പിന്റെ പേരിലായിരുന്നു കൈയേറ്റം. ആയിരമേക്കർ വരുന്ന പാപ്പാത്തിച്ചോലമേട്ടിൽ വെള്ളുക്കുന്നേൽ ടോം സ്കറിയയുടെ നേതൃത്വത്തിലാണു കൈയേറ്റം നടന്നതെന്ന് ഉടുമ്പൻചോല അഡീഷണൽ തഹസീൽദാർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സ്പിരിറ്റ് ഇൻ ജീസസ് സ്ഥാപകൻ വെള്ളൂക്കുന്നേൽ ടോമി സഖറിയയുടെ സഹോദരനാണ് ടോം. മൂന്നാറിലെ ഏറ്റവും വലിയ കൈയേറ്റക്കാരനായ ജിമ്മി സ്കറിയായുടെ സഹോദരനാണ് ടോമെന്നും റിപ്പോർട്ടിലുണ്ട്. മൂന്നാറിലെ കൈയേറ്റക്കാരെ സംബന്ധിച്ച് സർക്കാരിന് ആഭ്യന്തര വിഭാഗം പ്രിൻസിപ്പൽ സെക്രട്ടറി 2013 ൽ നൽകിയ പട്ടികയിലും വെള്ളുക്കുന്നേൽ സ്കറിയായും മക്കളും കൈയേറ്റക്കാരാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഈ കൈയേറ്റത്തിന് ആത്മീയതയുടെ പരിവേഷം നൽകാനാണ് സ്പിരിറ്റ് ഇൻ ജീസസിലൂടെ ശ്രമം നടന്നതെന്ന് വ്യക്തം.
കേരളത്തിൽ തൃശ്ശൂർ കുരിയച്ചിറ കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘമാണ് 'സ്പിരിറ്റ് ഇൻ ജീസസ് മിനിസ്ട്രി'. യേശുവിന്റെ വെളിപാട് 24 വർഷംമുമ്പാണ് തനിക്കുണ്ടായതെന്ന് സ്പിരിറ്റ് ഇൻ ജീസസ് അധ്യക്ഷൻ അവകാശപ്പെടുന്നു. ഇവർ കുരിശിനെ ആരാധിക്കുന്നവരെങ്കിലും ഇതരകാര്യങ്ങളിൽ മറ്റുസഭകളിൽനിന്ന് വ്യത്യസ്തരാണ്. കരിസ്മാറ്റിക് ഗ്രൂപ്പുകളുടേതിന് സമാനമാണ് ആരാധന. മരിച്ചുപോയവരുടെ ആത്മാവിനെ തിരികെ ഭൂമിയിലേക്ക് വിളിച്ചുവരുത്തി അവരുടെ പാപങ്ങൾ മോചിപ്പിച്ച് കൊടുക്കുമെന്ന അവകാശവാദവും ഈ സംഘടന ഉന്നയിക്കുന്നുണ്ട്. വ്യക്തികേന്ദ്രീകൃത സഭയായതിനാൽ മുഖ്യധാരാ ക്രൈസ്തവ സഭകളൊന്നും ഇവരെ അംഗീകരിക്കുന്നില്ല. സ്പിരിറ്റ് ഇൻ ജീസസ് എന്നത് വ്യക്തിയുടെ വഴിതെറ്റൽ മാത്രമാണെന്നും ഇത് സാത്താൻ ആരാധനയാണെന്നും മറ്റു ക്രൈസ്തവസഭകൾ പറയുന്നു.
പാപ്പാത്തിച്ചോലയിൽ സ്ഥിതി ചെയ്യുന്ന കുരിശിന് ദൈവിക പരിവേഷം നൽകാനും സ്പിരിറ്റ് ഇൻ ജീസസ് ശ്രമിച്ചിരുന്നു. 50 വർഷത്തിലധികമായി കുരിശ് അവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ആദ്യം മരത്തിന്റെ കുരിശായിരുന്നു, പിന്നീട് അത് ദ്രവിച്ചപ്പോഴാണ് കോൺക്രീറ്റ് കുരിശ് സ്ഥാപിച്ചത്. 1988 ൽ ഇടുക്കി ജില്ലയിലെ സൂര്യനെല്ലിയിൽ സ്പിരിറ്റ് ഇൻ ജീസസ് പ്രവർത്തനമാരംഭിച്ചു. തുടർന്ന് ദേവികുളത്ത് 1997 ൽ സമാഗമ കൂടാരം എന്ന പേരിൽ ഒരു പ്രാർത്ഥനാലയം സ്ഥാപിക്കപ്പെട്ടു. 2000 ൽ സ്പിരിറ്റ് ഇൻ ജീസസ് അതിന്റെ പ്രവർത്തനകേന്ദ്രം തൃശൂരിലേക്ക് മാറ്റി. മണ്ണുത്തിയിൽ 'മരിയൻ കൂടാരം' എന്ന പേരിൽ ഒരു ധ്യാനകേന്ദ്രവും പ്രാർത്ഥനാലയവും സ്ഥാപിച്ചു.
തുടർന്ന് 2008 ൽ ഈ കേന്ദ്രം ചിയ്യാരത്തേക്ക് മാറ്റി. ഇന്നു ഈ പ്രധാന കേന്ദ്രത്തെ കൂടാതെ ബാംഗ്ലൂർ, വേളാങ്കണ്ണി, ചെന്നൈ, ഡൽഹി, മുംബൈ എന്നിവിടങ്ങളിലും ഇവരുടെ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സ്പിരിറ്റ് ഇൻ ജീസസിന്റെ ആരംഭകനായ ടോം സഖറിയാ തന്നെയാണ് കഴിഞ്ഞ 20 വർഷക്കാലമായി ഇതിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സണ്ണി തോണിക്കുഴി, സ്വർഗ്ഗത്തിലെ മുത്ത് എന്ന് ഇവർ വിശേഷിപ്പിക്കുന്ന സിന്ധു തോമസ്, ബബിതാ ജോൺ എന്നിവരാണ് മറ്റു പ്രാധാനികൾ. ഇംഗ്ലണ്ടിൽ അന്താരാഷ്ട്ര ആസ്ഥാനവുമുണ്ട്. പൂനയിലാണ് ദേശീയ ആസ്ഥാനം. കേരളത്തിന് പുറമേ, മഹാരാഷ്ട്ര, തമിഴ്നാട്, കർണ്ണാടക തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്നുവരെ ഭക്തരെ ആകർഷിക്കുന്ന തലത്തിലേക്ക് കാര്യങ്ങൾ വളർത്തി. സൂര്യന്റെ സവിശേഷ പ്രകാശം ലഭിക്കുന്ന കുരിശ് മൂന്നാറിലുണ്ടെന്ന് പറഞ്ഞ് ഇവിടെ നിന്നെല്ലാം ചിന്നകനാലിലേക്ക് ആളെ എത്തിച്ചിരുന്നത്.
സ്പിരിറ്റ് ഇൻ ജീസസിന്റെ കുരിശുകൃഷിയും നേതാക്കളുടെയും രാഷ്ട്രീയ പാർട്ടികളുടെയും ഒത്താശയിൽ കൈയേറ്റവും നടക്കുന്നതിനെ ഓർക്കാപ്പുറത്തുകിട്ടിയ അടിയെന്ന നിലയിലാണ് സബ്കളക്ടർ ശ്രീറാം വെങ്കിടേഷിന്റെ ഇടപെടലുണ്ടായതും കുരിശ് തകർന്നുവീണതും. എന്നാൽ കുരിശിന്റെ മറവിൽ കൈയേറിയ ഭൂമി എങ്ങനെയും തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സി.പി.എം നേതാക്കളുടെ നേതൃത്വത്തിൽ തമിഴ് വംശജരായ പട്ടിജാതിക്കാരെ രംഗത്തിറക്കിയിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍