ദിലീപ് കേസിലെ അഭിപ്രായം സ്വന്തം കേസിൽ വിഴുങ്ങി സിപിഎം; പയ്യോളി മനോജ് വധക്കേസിൽ നാട്ടിൽ പോകരുതെന്ന് കോടതി വിലക്കിയ പ്രതികൾക്ക് ഇളവ് കിട്ടിയതിന് പിന്നാലെ വൻ സ്വീകരണമൊരുക്കി കോഴിക്കോട് ജില്ലാ കമ്മിറ്റി; തങ്ങൾ 'ഡമ്മികൾ' എന്ന് കേരള പൊലീസ് പ്രതികളാക്കിയവർ പറഞ്ഞതോടെ തുടങ്ങിയ വിവാദം വീണ്ടും കത്തുന്നു; പ്രതികൾക്ക് അവസാന നിമിഷം വരെ പാർട്ടി സംരക്ഷണം ഉണ്ടെന്ന് ഉറപ്പുനൽകി ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്ററും
ജാസിം മൊയ്ദീൻ
കോഴിക്കോട്: ബിഎംഎസ് പ്രവർത്തകനായിരുന്ന പയ്യോളിയിലെ മനോജിനെ വധിച്ച കേസിൽ സിബിഐ അറസ്റ്റുചെയ്യുകയും എറണാകുളം ജില്ലവിട്ട് പോകരുതെന്ന് ഹൈക്കോടതി വിലക്കുകയും ചെയ്തിരുന്ന പ്രതികൾക്ക് കോടതി സ്വന്തം ജില്ലയിൽ പ്രവേശിക്കാൻ അനുമതി നൽകിയതിന് പിന്നാലെ കോഴിക്കോട്ട് വൻ സ്വീകരണം ഒരുക്കിയ സിപിഎം നടപടി വൻ വിവാദത്തിലേക്ക്. കൊലപാതകത്തിലും ഗൂഢാലോചനയിലും ബന്ധമുണ്ടെന്ന് സിബിഐ തെളിവുകൾ സഹിതം വാദിച്ചതിന്റെ അടിസ്ഥാനത്തിൽ എറണാകുളം വിട്ട് പുറത്ത് പോകരുതെന്ന് ഹൈക്കോടതി വിലക്കിയ പ്രതികൾക്ക് കഴിഞ്ഞ ദിവസമാണ് വിലക്ക് നീക്കി നാട്ടിൽ പോകാൻ അനുമതി നൽകിയത്. ഇതിന് പിന്നാലെ പാർട്ടിയുടെ നേതൃത്വത്തിൽ പാർട്ടി ജില്ലാ കമ്മിറ്റി അംഗം ടി ചന്തു, കൗൺസിലർ കെ ടി ലിഖേഷ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി രാമചന്ദ്രൻ എന്നിവർക്കാണ് സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കിയത്.
ഇവർക്ക് സ്വീകരണം നൽകുന്ന കാര്യം പാർട്ടി പ്രഖ്യാപിക്കുകയും പാർട്ടി അനുകൂല സൈബർ ഗ്രൂപ്പുകൾ ഇക്കാര്യം ആഘോഷിക്കുകയും ചെയ്തു. കോടതി ഒരു കേസിൽ വിധി പറയുന്നതിന് മുമ്പ് പ്രതിസ്ഥാനത്ത് ഉള്ളവരെ കുറ്റവിമുക്തർ എന്ന നിലയിൽ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന പല സംഭവങ്ങളിലും പാർട്ടി അഭിപ്രായം പറഞ്ഞിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിസ്ഥാനത്തുള്ള ദിലീപ് കുറ്റക്കാരനല്ല എന്ന് കോടതി തീർപ്പുകൽപിക്കുംവരെ അയാൾ പ്രതിതന്നെയാണ് എന്ന നിലപാടാണ് പാർട്ടിയിലെ സീനിയർ നേതാക്കളും മന്ത്രിമാരും ഉൾപ്പെടെ സ്വീകരിച്ചത്. സിപിഐ മന്ത്രി രാജുവുൾപ്പെടെ ദിലീപിനെ എഎംഎംഎയിൽ തിരിച്ചെടുത്തതിനെതിരെ രംഗത്തെത്തി.
എഐവൈഎഫ് താരസംഘടനയ്ക്കെതിരെ പ്രകടനങ്ങൾ നടത്തുകയും ചെയ്തു. സിപിഎം പിബി അംഗം എംഎ ബേബി, മന്ത്രിമാരായ തോമസ് ഐസക്, ജി സുധാകരൻ, കെ കെ ശൈലജ, വനിതാ കമ്മിഷൻ അധ്യക്ഷ എം സി ജോസഫൈൻ തുടങ്ങി നിരവധി പേർ നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ താരസംഘടന തിരിച്ചെടുത്തതിന് എതിരെ ഘോരഘോരം അഭിപ്രായം പറഞ്ഞ് രംഗത്തെത്തി. മുതിർന്ന നേതാവ് വിഎസും സമാന നിലപാടാണ് സ്വീകരിച്ചത്. കോടതി കുറ്റക്കാരനല്ല എന്ന് പറയുംവരെ പ്രതിതന്നെയാണെന്നും അയാളെ ന്യായീകരിക്കരുതെന്നും ആയിരുന്നു ഇവരെല്ലാം ഉന്നയിച്ച വാദം.
എന്നാൽ വീട്ടിൽ കയറി ബിഎംഎസ് പ്രവർത്തകനെ വെട്ടിനുറുക്കി കൊന്ന കേസിൽ സിബിഐ അറസ്റ്റുചെയ്ത പാർട്ടി ജില്ലാ കമ്മിറ്റി അംഗവും പാർട്ടി ലോക്കൽ സെക്രട്ടറിയും ഉൾപ്പെടെയുള്ള പ്രതികൾക്ക് എതിരെ പാർട്ടിതലത്തിൽ ഒരു നടപടിയും എടുത്തില്ലെന്ന് മാത്രമല്ല, ടി ചന്തുമാസ്റ്ററെ ജില്ലാ കമ്മിറ്റി അംഗത്വത്തിൽ നിലനിർത്തുകയും ചെയ്തു. ഇതെല്ലാം പാർട്ടിയിൽ ചർച്ചയായി. ഇതിന് പിന്നാലെയാണ് നാട്ടിൽ കയറരുതെന്ന വിലക്ക് ഹൈക്കോടതി നീക്കിയതിന് തൊട്ടുപിന്നാലെ പയ്യോളി മനോജ് വധക്കേസ് പ്രതികൾക്ക് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഗംഭീര സ്വീകരണവും ഒരുക്കിയത്. ഇതോടെ പാർട്ടി ദിലീപ് വിഷയത്തിലും മനോജ് വധക്കേസിലും നടത്തുന്ന ഇരട്ടത്താപ്പ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ ചർച്ചയാവുകയാണ്.
ഇന്നലെയാണ് സിപിഎം പയ്യോളി മനോജ് വധക്കേസ് പ്രതികൾക്ക് കോഴിക്കോട്ട് സ്വീകരണം നൽകിയത്. സിപിഎം കോഴിക്കോട് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. സിപിഎം കോഴിക്കോട് ജില്ലാകമ്മറ്റി അംഗംകൂടിയായ ഒ ചന്തുമാസ്റ്ററടക്കമുള്ള ഇപ്പോൾ ജാമ്യത്തിലിറങ്ങിയ പ്രതികൾക്ക് 'സിബിഐ കള്ളക്കേസ്, പയ്യോളി സഖാക്കൾക്ക് സ്വീകരണം' എന്ന ബാനറിൽ ആയിരുന്നു സ്വീകരണം.
നേരത്തെ തന്നെ ജാമ്യം കിട്ടിയിരുന്ന പ്രതികൾക്ക് എറണാകുളം ജില്ലവിട്ട് പുറത്ത് പോകാനുള്ള അനുമതിയുണ്ടായിരുന്നില്ല. ഇന്നലെയാണ് എറണാകുളം ജില്ലക്ക് പുറത്ത് പോകരുതെന്ന വിലക്ക് നീങ്ങിയത്. ഉടനെ തന്നെ പ്രതികളെ കോഴിക്കോട്ടെത്തിച്ച് ജില്ലാ സെക്രട്ടറിയടക്കമുള്ളവർ പങ്കെടുക്കുന്ന സ്വീകരണവുമൊരുക്കി. പയ്യോളിയിലെ ബിജെപി പ്രവർത്തകൻ മനോജ് കൊല്ലപ്പെട്ട കേസിൽ 10 സിപിഎം പ്രവർത്തകരെയാണ് സിബിഐ അറസ്റ്റ് ചെയ്തിരുന്നത്.
സിപിഎം. ജില്ലാകമ്മിറ്റി അംഗവും പയ്യോളി മുൻ ഏരിയാ സെക്രട്ടറിയുമായ ടി. ചന്തുമാസ്റ്റർ, പയ്യോളി ലോക്കൽ സെക്രട്ടറി പി.വി. രാമചന്ദ്രൻ, കെ.എസ്.കെ.ടി.യു. ഏരിയാ സെക്രട്ടറിയും സിപിഎം. ഏരിയാ കമ്മിറ്റി അംഗവുമായ സി. സുരേഷ്, നഗരസഭാ കൗൺസിലർ കെ.ടി. ലിഖേഷ്, ലോക്കൽകമ്മിറ്റി അംഗം എൻ.സി. മുസ്തഫ, മൂടാടി ലോക്കൽകമ്മിറ്റി അംഗവും ഡിവൈഎഫ്ഐ. ബ്ലോക്ക് ജോ. സെക്രട്ടറിയുമായ പി. അനൂപ്, മുൻ ബ്രാഞ്ച് സെക്രട്ടറി പി.കെ. കുമാരൻ, മുചുകുന്ന് സ്വദേശികളും ഡിവൈഎഫ്ഐ. പ്രവർത്തകരുമായ അഖിൽനാഥ് കൊടക്കാട്, രതീഷ് നിരവത്ത് എന്നിവരാണ് സിബിഐയുടെ പ്രതിപ്പട്ടികയിൽ ഉള്ളത്.
പ്രതികളെ സിബിഐ കള്ളക്കേസിൽ കുടുക്കിയതാണെന്നും അവസാന നിമിഷംവരെ പ്രതികൾക്കും കുടുംബത്തിനും പാർട്ടിയുടെ എല്ലാപിന്തുണയുമുണ്ടാകുമെന്നും സ്വീകരണ പരിപാടിയിൽ സിപിഎം കോഴിക്കോട് ജില്ലാസെക്രട്ടറി പി മോഹനന്മാസ്റ്റർ പറഞ്ഞു. ജയിലിലായിരുന്നപ്പോൾ തങ്ങൾക്കും പുറത്തുള്ള തങ്ങളുടെ കുടുംബത്തിനും പാർട്ടിയുടെ പൂർണ്ണ പിന്തുണ ഉണ്ടായിരുന്നതായി ജാമ്യത്തിലിറങ്ങിയ പ്രതിയും സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി അംഗവുമായ ഒ ചന്തുമാസ്റ്ററും വേദിയിൽ വ്യക്തമാക്കി.
സിബിഐ കസ്റ്റഡിയിൽ കഴിയുന്ന ജില്ലാ കമ്മറ്റിയിലെടുത്തതുമായി ബന്ധപ്പെട്ട് നേരത്തെ പാർട്ടിക്കകത്ത് വൻചർച്ചയുണ്ടായിരുന്നത് ഇതേ ചന്തുമാസ്റ്ററുടെ പേരിലായിരുന്നു. എന്നാൽ പാർട്ടിക്ക് വണ്ടിയാണ് ഇദ്ദേഹം ഈ ത്യാഗം ചെയ്യുന്നതെന്നും അതിനാൽ അർഹമായ പരിഗണ നൽകണമെന്നും പറഞ്ഞാണ് സിപിഎം ചന്തുമാസ്റ്ററെ വീണ്ടും ജില്ലാ കമ്മറ്റിയിൽ ഉൾപെടുത്തിയത്. അതേ സമയം കൊലയാളികൾക്ക് എല്ലാവിധ പ്രോത്സാഹനവും സഹായങ്ങളും നൽകുന്ന പാർട്ടിയാണ് സിപിഎം എന്ന് ഒരിക്കൽകൂടി തെളിയിക്കുന്ന നടപടിയാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി തന്നെ ഉണ്ടായിരിക്കുന്നതെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. ഈ നിലപാടുള്ള പാർട്ടി നാട് ഭരിക്കുമ്പോൾ അഭിമന്യുവിന്റെ കൊലയാളികളെ ഇവിടുത്തെ പൊലീസ് പിടിക്കുമെന്നത് വെറുംവാക്ക് മാത്രമാണെന്നും പറഞ്ഞ് ബിജെപി വിഷയം ശക്തമായി ഉന്നയിച്ചു തുടങ്ങി.
തങ്ങൾ ഡമ്മി പ്രതികളാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ കേരളാ പൊലീസ് മനോജ് വധക്കേസിൽ അറസ്റ്റുചെയ്ത പ്രതികൾ രംഗത്തുവന്നിരുന്നു. ഇവരും കുടുംബാംഗങ്ങളും ഇക്കാര്യം കോടതിയിൽ ചൂണ്ടിക്കാട്ടിയതോടെയാണ് കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവ് ഉണ്ടാകുന്നത്. തങ്ങൾ വി എസ് പക്ഷക്കാരാണെന്ന് വരുത്തി കേസിൽ കുടുക്കിയതാണെന്നും പാർട്ടിയിലെ വിഭാഗീയതയുടെ ഇരകളാണ് തങ്ങളെന്നും കേരളാ പൊലീസ് മനോജ് വധത്തിൽ പ്രതികളായി കണ്ടെത്തിയവർ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ സിബിഐ അന്വേഷണം വരികയും ചന്തുമാസ്റ്റർ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം കഴിഞ്ഞ ഡിസംബറിൽ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവരെ അറസ്റ്റു ചെയ്തതിന് പിറ്റേന്നുതന്നെ സിബിഐ ഗൂഢാലോചന ആരോപിച്ച് സിപിഎം മൂന്നു പഞ്ചായത്തുകളിൽ ഹർത്താലും നടത്തി.
2012 ഫെബ്രുവരി 12നാണ് സി പി എം- ആർഎസ്എസ് സംഘർഷം നടക്കുന്ന കാലത്ത് ബിഎംഎസ് നേതാവായിരുന്ന പയ്യോളി മനോജ് കൊല്ലപ്പെട്ടത്. മനോജിനെ ഒരു സംഘം വീട്ടിൽകയറി ആക്രമിക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് മരിക്കുകയുമായിരുന്നു. ലോക്കൽ പൊലീസ് ആയിരുന്നു ആദ്യം കേസ് അന്വേഷിച്ചത്. തുടർന്ന് പതിന്നാലു പേർ അറസ്റ്റിലാവുകയും ചെയ്തു.
ജാമ്യത്തിലിറങ്ങിയ ഇവർ പത്രസമ്മേളനം വിളിച്ച് കൊലപാതകം നടത്തിയത് തങ്ങളല്ലെന്ന് പറഞ്ഞു. തുടർന്ന് കേസ് ക്രൈം ബ്രാഞ്ച് അന്വേഷിച്ചു. പൊലീസിന്റെയും ക്രൈം ബ്രാഞ്ചിന്റെയും കണ്ടെത്തലുകളിൽ വൈരുദ്ധ്യമുണ്ടായിരുന്നു. തുടർന്നാണ് മനോജിന്റെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരം സി ബി ഐ അന്വേഷണം ഏറ്റെടുക്കുന്നത്.
ഏതായാലും പാർട്ടി ഇപ്പോൾ പ്രതികൾക്ക് സ്വീകരണം നൽകിയത് സോഷ്യൽ മീഡിയയിലും ചർച്ചയായി. ജാമ്യം ലഭിച്ച കൊലക്കേസ് പ്രതികൾക്ക് സ്വീകരണം നൽകുന്നത് നീതിബോധത്തെ വെല്ലുവിളിക്കലാണെന്നും നിയമവ്യവസ്ഥയെ ധിക്കരിക്കലാണെന്നും വ്യക്തമാക്കി ഡോ. ആസാദ് രംഗത്തെത്തി. സമാന രീതിയിൽ പാർട്ടിയുടെ പല കേസുകളിലേയും ഇരട്ടത്താപ്പുകൾ ചൂണ്ടിക്കാട്ടി നിരവധി പ്രതികരണങ്ങളും വരുന്നു.
ഡോ. ആസാദിന്റെ പോസ്റ്റിലേക്ക്:
ജാമ്യം ലഭിച്ച കൊലക്കേസു പ്രതികൾക്ക് സ്വീകരണം നൽകുന്നത് നീതിബോധത്തെ വെല്ലുവിളിക്കലാണ്. നിയമ വ്യവസ്ഥയെ ധിക്കരിക്കലാണ്. അവർ നിരപരാധികളാവാം. അതു നിശ്ചയിക്കേണ്ടത് നീതിപീഠമാണ്. വിധി പുറപ്പെടുവിക്കും വരെ അവർ സംശയത്തിന്റെ നിഴലിലാണ്. അവരുടെ മതമോ സമുദായമോ രാഷ്ട്രീയ പാർട്ടിയോ കുടുംബമോ നൽകുന്ന സാക്ഷ്യപത്രം മതിയാവില്ല സമൂഹത്തിൽ അവരുടെ നിരപരാധിത്വം തെളിയിക്കാൻ. വിചാരണയും വിധിയും തീർത്ത് കോടതി വ്യവഹാരം പൂർണമാകണം.
പരിഷ്കൃത സമൂഹം ഇത്തരം അപക്വ വൃത്തികൾ ചെയ്യരുതാത്തതാണ്. കേസ് കള്ളക്കേസാണെന്ന് വാദിക്കാം. തെളിവുകൾ കോടതിക്കു നൽകാം. എന്നാൽ വിസ്തരിക്കേണ്ടതും വിധിക്കേണ്ടതും ഞങ്ങളാണെന്ന് ഭാവിക്കരുത്. കേസ് തീരുംമുമ്പ് പ്രതികളെ ആദരിക്കുന്ന ചടങ്ങ് ജനങ്ങളെയും ജനാധിപത്യ വ്യവസ്ഥയെയും അപഹസിക്കലാകുന്നു. കോടതി ശിക്ഷിച്ച കൊലക്കേസ് കുറ്റവാളിയെ പാർട്ടി പദവിയിൽ കുടിയിരുത്തുന്നവർ മറ്റൊരു കൊലക്കേസിലെ പ്രതികളെ സ്വീകരിച്ചാനയിക്കുന്നതിൽ അത്ഭുതം തോന്നേണ്ടതില്ല.
ഓരോ പാർട്ടിയും ഈ വഴി പിന്തുടർന്നാൽ, ഓരോ സമുദായവും ഇതാവർത്തിച്ചാൽ നമ്മുടെ സമൂഹം കുറ്റവാളികളുടെ അധീശത്വത്തിലമരും. കോടതി വിധിയിൽ വിശ്വാസമില്ല, ഞങ്ങളുടെ പാർട്ടി അന്വേഷണവും വിസ്താരവും വിധിയുമേ അംഗീകരിക്കു എന്ന് ഏത് വിഭാഗത്തിനും അവകാശവാദമാവാം. അതെത്രത്തോളം അനുവദിക്കാമെന്ന് പൊതുസമൂഹം നിശ്ചയിച്ചേ തീരൂ. രാഷ്ട്രീയ പാർട്ടികൾ എത്രത്തോളം തരം താഴാമെന്ന് ഈ ദുർവൃത്തികൾ തെളിവു നൽകുന്നു. നേതൃതലത്തിൽ ബോധവും പക്വതയുമുള്ളവരുണ്ടെങ്കിൽ തെറ്റു തിരുത്തട്ടെ.
ആസാദ്, 15 ജൂലായ് 2018
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്