എണ്ണവിലയിൽത്തട്ടി ദുബായ് നീങ്ങുന്നതു വമ്പൻ പ്രതിസന്ധിയിലേക്ക്; നിർമ്മാണ മേഖലയിൽ അനേകർക്കു പണിപോയി; 70 ശതമാനം പദ്ധതികൾ നിലച്ചു; അനേകം സ്ഥാപനങ്ങൾ ശമ്പളം വെട്ടിക്കുറച്ചു; ശമ്പളം മുടങ്ങിയ കമ്പനികളും ഏറെ
മറുനാടൻ മലയാളി ബ്യൂറോ
ദുബായ്: എണ്ണവില ഇടിഞ്ഞതിനെത്തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി ദുബായിയെയും ബാധിക്കുന്നു. ദുബായിൽ റിയൽ എസ്റ്റേറ്റ് മേഖലയാണ് വലിയ പ്രതിസന്ധി നേരിടുന്നത്.
ഈവർഷം പൂർത്തിയാക്കേണ്ട പദ്ധതികളിൽ എഴുപതു ശതമാനവും അവതാളത്തിലാണെന്നു ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. അതിനിടെ വിപണിയിലെ മാന്ദ്യം പ്രതിസന്ധിയും കണക്കിലെടുത്തു സർക്കാർ ചെലവുകളും കമ്പനികൾ ശമ്പളവും കൂടുതൽ വെട്ടിക്കുറച്ചേക്കുമെന്നും സൂചനയുണ്ട്. ഇത് മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് തിരിച്ചടിയാകും.
സാമ്പത്തിക രംഗം ഗുരുതരമായ പ്രശ്നത്തിലേക്ക് കൂപ്പുകുത്തുന്നത് തടയാൻ ഗൾഫ് രാജ്യങ്ങൾ കൂടുതൽ സാമ്പത്തിക പരിഷ്കരണത്തിലേക്ക് കടക്കുകയാണ്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ വിലയിൽ തുടരുന്നതിനാലാണ് സാമ്പത്തികരംഗം പിടിച്ചു നിർത്താൻ ഗൾഫ് രാജ്യങ്ങൾ പാടുപെടുകയാണെന്നാണ് വിലയിരുത്തൽ. അസംസ്കൃത എണ്ണ ഉൽപാദിപ്പിച്ച് വിൽപന നടത്തി സാമ്പത്തിക മേഖല കാത്തു സൂക്ഷിച്ചിരുന്ന ഗൾഫ് മേഖലയിലെ രാജ്യങ്ങളെയാണ് ക്രൂഡ് ഓയിൽ വിലയിടിവ് ഏറെ ബാധിച്ചത്. ഒരു ഘട്ടത്തിൽ 140 ഡോളർ വില വന്നിരുന്ന ഒരു ബാരൽ ക്രൂഡ് ഓയിലിന് ഇന്നത്തെ വില 30 ഡോളറിനും താഴ്ന്ന നിലയിലാണ്.
ലോകത്ത് ഏറ്റവും അധികം എണ്ണ ഉത്പാദിപ്പിക്കുന്നത് അമേരിക്കയാണ്. എന്നാൽ അവരുടെ ആഭ്യന്തരം ആവശ്യങ്ങൾക്കാണ് ഇത് അധികവും ഉപയോഗിക്കുന്നത്. എന്നാൽ ഗൾഫിന്റെ കാര്യം ഇതല്ല. ഇറക്കുമതിയിലൂടെ എണ്ണയെ ലാഭം ഉണ്ടാക്കാനാണ് അവർ ഉപയോഗിക്കുന്നത്. എണ്ണ ഉത്പാദത്തിന്റെ കാര്യത്തിൽ യുഎഇയ്ക്ക് ആറാം സ്ഥാനമാണുള്ളത്. പ്രതിദിനം ഉത്പാദിപ്പിക്കുന്നത് മുപ്പത്തിനാല് ലക്ഷത്തി എഴുപത്തിയൊന്നായിരം ബാരൽ. എണ്ണവില കുത്തനെ ഇടിയുന്ന സാഹചര്യത്തിൽ ഉത്പാദം കുറയ്ക്കുക എന്നത് മാത്രമാണ് ഗൾഫ് രാജ്യങ്ങൾക്ക് മുന്നിലുള്ള വഴി. എന്നാൽ ഇതും നയിക്കുക കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് തന്നെ ആയിരിക്കും.
അഗോള തലത്തിൽ എണ്ണ വിലയിടിവ് തുടരുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലെ സാമ്പത്തിക ഭദ്രതയെ എത്ര മാത്രം സാധീനിക്കും എന്നതിനെ ആശ്രയിച്ചാണ് പ്രവാസികളുടെ നിലനിൽപ്പ്. എണ്ണ വിലയിടുവ് ഗൾഫിന്റെ തളർച്ചയെയും കേരളത്തിന്റെ സാമ്പത്തിക വളർച്ചയെയും സാരമായി ബാധിക്കും. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളിൽ 90 ശതമാനവും ഗൾഫ് രാജ്യങ്ങളിലാണ്. എണ്ണ വിലയിടിവ് താൽക്കാലിക പ്രതിഭാസമാണെന്ന് പറയുമ്പോഴും ജി.സി.സി രാജ്യങ്ങളിലെ തൊഴിൽ മേഖല സ്തംഭനാവസ്ഥയിലേക്കാണ് പോകുന്നത്.പുതിയ തൊഴിലവസരങ്ങൾക്ക് മങ്ങലേറ്റിറ്റുണ്ട്. ഇത് ഗൾഫ് സ്വപ്നം കണ്ടിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടിയാകും. നിലവിൽ ജോലി ചെയ്യുന്നവർക്കും തിരിച്ച് നാട്ടിലെത്തേണ്ട അവസ്ഥയുണ്ടാകും.
എണ്ണ വില കുറയുന്നതിലൂടെയുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ആറ് ഗൾഫ് രാജ്യങ്ങളും പലവിധത്തിലുള്ള പോംവഴിയാണ് നോക്കുന്നത്. നിലവിൽ അവശ്യനികുതി ഏർപ്പെടുത്തിയിട്ടില്ലാത്ത ഗൾഫ് രാജ്യങ്ങളിൽ നികുതി ഏർപ്പെടുത്തി സാമ്പത്തികരംഗം പിടിച്ചു നിർത്താൻ ശ്രമമുണ്ട്. എന്നാൽ രാജ്യത്തെ പൗരന്മാർ ഏതു നിലക്ക് പ്രതികരിക്കുമെന്ന ഭയം സജീവമാണ്. ഈ സാഹചര്യത്തിൽ വിദേശികളുടെ ശമ്പളത്തിന് നികുതി ഏർപ്പെടുത്താനും മറ്റും ആലോചന തുടങ്ങിയിട്ടുണ്ട്. തീർത്തും പിടിച്ചു നിൽക്കാൻ സാധിക്കാത്ത ഘട്ടം വന്നാൽ ഇതുപോലെയുള്ള കാര്യങ്ങളിലേക്ക് ഏറെ താമസിയാതെ തന്നെ ഗൾഫ് രാജ്യങ്ങൾ എത്തിചേർന്നേക്കുമെന്നാണ് സൂചന.
അതിനിടെയാണ് റിയൽ എസ്റ്റേറ്റ് അടക്കമുള്ള വ്യവസായ മേഖലയുടെ പ്രതിസന്ധി ചർച്ചയാകുന്നത്. ദുബായിലും പ്രതിസന്ധി രൂക്ഷമാണ്. പ്രതിസന്ധിയുടെ ആദ്യ ഘട്ടത്തെ നേരിടാൻ ദുബായിക്ക് ആയിരുന്നു. അതും അവസാനിക്കുകയാണ്. ദുബായിലെ വൻകിട പദ്ധതികൾ മുടങ്ങുമ്പോൾ സർക്കാരിനും നികുതി നഷ്ടമുണ്ടാകും. ഇതോടെ അധിക ഭാരം ജനങ്ങളിലെത്തും. പ്രവാസികൾക്ക് ഇതോടെ നാട്ടിലേക്ക് മടങ്ങേണ്ട സാഹചര്യവും ഉണ്ടാകും. റിയൽ എസ്റ്റേറ്റ് വ്യാപാരം ഏറെ മുന്നോട്ട് പോവുകയായിരുന്നു ദുബായിൽ. ഈ മേഖലയിൽ ഏറെയും മലയാളികളും ആയിരുന്നു.
അതിനിടെയാണ് എണ്ണ വിലയിടിവ് പ്രതിസന്ധിയായെത്തിയത്. ഇതോടെ റിയൽ എസ്റ്റേറ്റ് കമ്പനികൾ പല പദ്ധികളും അനിശ്ചിതകാലത്തേക്കു നിർത്തിവയ്ക്കാൻ തീരുമാനിച്ചതായാണു റിപ്പോർട്ട്. പ്രമുഖ കമ്പനിയായ ജെഎൽഎൽ ഈ വർഷം 18200 റെസിഡൻഷ്യൽ യൂണിറ്റകളാണ് തീർക്കേണ്ടത്. എന്നാൽ ഇവയിൽ മുപ്പതു ശതമാനം മാത്രമേ പൂർത്തിയാക്കാൻ സാധിക്കൂ എന്നാണ് കമ്പനിയുടെ നിലപാട്. അബുദാബിയിലും സ്ഥിതി മെച്ചമല്ല. അടുത്തകാലത്തായി ആരംഭിച്ച പല വികസന പദ്ധതികളും നിർത്തിവയ്ക്കുകയാണ് ഇപ്പോൾ. സാമ്പത്തിക പ്രതിസന്ധിതന്നെയാണ് മുഖ്യ കാരണം. ലക്ഷ്യമിട്ടതിൽനിന്നു നാൽപതു ശതമാനം മാത്രമാണ് പൂർത്തിയാകുന്ന പദ്ധതികളുടെ തോത്.
എണ്ണവിലയിൽ വന്ന കുറവ് ഗൾഫ് രാജ്യങ്ങളെ കാര്യമായ രീതിയിൽ ബാധിക്കുന്നത് പ്രവാസികൾക്കു ദോഷകരമാകുമെന്നാണ് വിലയിരുത്തൽ. പലകമ്പനികളും ജോലിക്കാരെ പിരിച്ചുവിട്ടുകഴിഞ്ഞു. ചിലർക്ക് അനിശ്ചിതകാലത്തേക്ക് അവധി നൽകിയിട്ടുണ്ട്. ശമ്പളം വെട്ടിക്കുറച്ചാണ് ചില കമ്പനികൾ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നത്. പല പ്രവാസി ജോലിക്കാരുടെയും ശമ്പളം പകുതിയിലേറെ കുറച്ചിട്ടുണ്ട്. പലരും ഒപ്പമുണ്ടായിരുന്ന കുടുംബങ്ങളെ നാട്ടിലേക്ക് അയച്ചിട്ടുണ്ട്. ഒന്നരവർഷത്തേക്കെങ്കിലും ഇപ്പോഴത്തെ മാന്ദ്യം തുടരുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് നാട്ടിലേക്ക് താവളം മാറ്റാനുള്ള അലോചനകൾ പ്രവാസികൾ സജീവമാക്കുന്നത്.
ഗൾഫ് കോർപറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങളുടെ നിലനിൽപുതന്നെ അപകടത്തിലാക്കുന്ന വിധമാണ് എണ്ണ വിലയിൽ കുറവുണ്ടായത്. ദുബായിൽമാത്രമാണ് വിലയിടിവിൽ ആദ്യം പിടിച്ചു നിന്നത്. എന്നാൽ അതും അവസാനിക്കുകയാണെന്നാണ് സൂചന. ഇതിന്റെ സൂചനകളാണ് റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രതിസന്ധി. ദുബായ്, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിലായി നൂറു കോടി അമേരിക്കൻ ഡോളറിന്റെ വികസനനിർമ്മാണ പ്രവർത്തനങ്ങളാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ നിത്യാവശ്യ സാധനങ്ങൾക്കും സേവനങ്ങൾക്കുമുള്ള നിരക്ക് കുത്തനെ ഉയർന്നിരിക്കുകയാണ്. വാടക വൻതോതിൽ വർധിച്ചു. അടിസ്ഥാന സൗകര്യമേഖലയിലേക്കുള്ള പണമൊഴുക്കും കുറയും.
എണ്ണവിലയിൽ കുറവുവന്നതോടെ, പല രാജ്യങ്ങളും ഇന്ധനം, വെള്ളം, വൈദ്യുതി എന്നിവയ്ക്കുള്ള നികുതിയിൽ വർധനവരുത്തിയിരുന്നു. ഇന്ത്യയിൽനിന്നുള്ള പ്രവാസികളെയൊണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. നിരവധി കമ്പനികൾ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ജോലിക്കാരെ പിരിച്ചുവിടുകയോ ചെയ്യുകയാണ്. പലരും ഗൾഫിലെ ജോലിയിൽ പ്രതീക്ഷയർപ്പിച്ചു വൻതുക വായ്പയും മറ്റും എടുത്തവരാണ്. സാധാരണ തൊഴിലാളികളാണ് പലപ്പോഴും പിരിച്ചുവിടപ്പെടുന്നതോ ശമ്പളം കുറയ്ക്കപ്പെടുന്നതിനോ ഇരയാകുന്നത്. പലരുടെയും വായ്പാ തിരിച്ചടവുകൾ ഇതോടകം മുടങ്ങിയിട്ടുമുണ്ട്. ഇത് ആത്മഹത്യയുടെ വിക്കിലേക്ക് പലരേയും എത്തിക്കുകയാണ്.
പ്രതിസന്ധിയിൽ പടിച്ചു നിൽക്കാനാണ് ഗൾഫിലെ വിവിധ രാജ്യങ്ങൾ ആഭ്യന്തര എണ്ണ വില കുത്തനെ ഉയർത്തിയത്. നേരത്തെ യു.എ.ഇയും ഖത്തറും തങ്ങളുടെ രാജ്യത്തെ ആഭ്യന്തര എണ്ണ വില കൂട്ടിയിരുന്നു .ഇതേ മാർഗമാണ് സഊദി അറേബ്യയും സ്വീകരിച്ചത്. നിലവിലെ എണ്ണ വിലയിൽ നിന്നും 50ശതമാനത്തോളം ഇവിടെ വില വർദ്ധിപ്പിച്ചത്. പക്ഷേ ഇതൊന്നും ഫലം കണ്ടില്ല. ആഗോളതലത്തിൽ എണ്ണ ശേഖരം കുമിഞ്ഞുകൂടിയതും പ്രതിസന്ധിയെ സ്വാധീനിച്ചു. വീണ്ടും എണ്ണ വിലകുച്ചു. എണ്ണയുൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് ഇപ്പോഴും ഉത്പാദനം വെട്ടികുറക്കാൻ തീരുമാനിക്കാത്തതും ഗൾഫ് രാജ്യങ്ങൾക്ക് തിരിച്ചടിയായി. ഇറാനു മേലുള്ള ഉപരോധം നീക്കിയതും കാര്യങ്ങൾ വഷളാക്കി.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്