തണുപ്പൻ ഹർത്താലെന്ന് പ്രതീക്ഷിച്ച് തെരുവിൽ ഇറങ്ങിയവരെല്ലാം മടങ്ങിയത് വണ്ടി ഉപേക്ഷിച്ച്; കെഎസ്ആർടിസി അടക്കം നിരവധി വാഹനങ്ങൾ തല്ലിത്തകർത്തു; ബൈക്കുകാരെ പോലും അനങ്ങാൻ അനുവദിച്ചില്ല; പത്രക്കാരനെന്ന് കേട്ടാൽ തല്ലിന് പുറമേ തെറിവിളിയും; കോട്ടയത്തെ സിഎസ്ഡിഎസ് ഹർത്താൽ കേരളം ഇന്നേവരെ കണ്ട ഏറ്റവും ശക്തമായ ഹർത്താൽ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ചേരമ സാംബവ ഡവലപ്മെന്റ് സൊസൈറ്റി (സിഎസ്ഡിഎസ്) എന്ന് പേര് മലയാളികൾ കേൾക്കാൻ തുടങ്ങിയിട്ട് അധികം കാലമായില്ല. എന്നാൽ, വളരെ ചുരുങ്ങിയ കാലം കൊണ്ട് ഇത്രയേറെ വളർച്ച നേടിയ മറ്റൊരു സമുദായ സംഘടന കേരളത്തിൽ ഇല്ലെന്ന് തന്നെ പറയേണ്ടി വരും. സിഎസ്ഡിഎസിന്റെ ശക്തിപ്രകടനമായിരുന്നു ഇന്ന് കോട്ടയം ജില്ലയിൽ കണ്ടത്. ഭരിക്കുന്ന പാർട്ടിയായ സിപിഎമ്മിനെ വെല്ലുവിളിച്ചു കൊണ്ട് ഈ ദളിത് സംഘടന നടത്തിയ ഹർത്താൽ വിജയത്തിൽ കലാശിക്കുക തന്നെ ചെയ്തു. സാധാരണ ഗതിയിൽ ഈർക്കിൽ സംഘടനകൾ പ്രഖ്യാപിക്കുന്ന ഹർത്താൽ വിദയിക്കാറു പോലുമില്ല. എന്നാൽ, പേരിൽ മാത്രമല്ല, അണികളുടെ എണ്ണത്തിലും തങ്ങൾ കരുത്തരാണെന്ന് തെളിച്ചാണ് ഇവരുടെ ഇന്നത്തെ കോട്ടയം ഹർത്താൽ.
കോട്ടയം ജില്ലയിൽ വ്യാപകമായി സിപിഎമ്മും എസ്എഫ്ഐയും നടത്തുന്ന ദലിത് പീഡനങ്ങൾക്കെതിരെയാണ് സിഎസ്ഡിഎസ് ജില്ലാ കമ്മിറ്റി ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നത്. അധികമാരും തന്നെ ഈ ഹർത്താലിനെ കുറിച്ച് അറിഞ്ഞിരുന്നുമില്ല. പതിവുപോലെ ഓഫീസിൽ പോകാൻ വണ്ടിയുമായി ഇറങ്ങിയവരെ ഹർത്താൽ അനുകൂലികൾ തടഞ്ഞു. കെഎസ്ആർടിസി ബസ് സർവീസിന് ശ്രമിച്ചെങ്കിലും അതിനും അനുവദിക്കാത്ത വിധത്തിലായിരുന്നു പ്രതിഷേധം. കെഎസ്ആർടിസി ബസിന്റെ ചില്ല് അടിച്ചു തകർത്തുകയായിരുന്നു ഹർത്താൽ അനുകൂലികൾ ചെയ്തത്.
രാവിലെ ആറു മണിമുതൽ തന്നെ ജില്ലയിലെ പ്രധാന പാതകളിലെല്ലാം ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. കൂട്ടമായി നഗര-ഗ്രാമ വ്യത്യാസമില്ലാതെ തന്നെ ഹർത്താൽ അനുഭാവികൾ അണിനിരക്കുകയാണ് ഉണ്ടായത്. കോട്ടയം- കുമളി റോഡിൽ കൊടുങ്ങൂർ, പുളിക്കൽ കവല, പാമ്പാടി, വടവാതൂർ, കളത്തിപ്പടി, കഞ്ഞിക്കുഴി തുടങ്ങിയ ഇടങ്ങളിൽ രാവിലെ മുതൽ വാഹനങ്ങൾ തടഞ്ഞു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. കടകമ്പോളങ്ങൾ പ്രവർത്തിക്കാനും ഹർത്താൽ അനുഭാവികൾ അനുവദിച്ചില്ല. ബൈക്ക് യാത്രക്കാരെ പോലും തടയുന്ന ശൈലിയാണ് അവർ സ്വീകരിച്ചത്. മാദ്ധ്യമപ്രവർത്തകരുടെ വാഹനങ്ങൾ പോലും വിടാതെയാണ് കോട്ടയം നഗരത്തിൽ സിഎസ്ഡിഎസ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. പത്രക്കാരനാണെന്ന് അറിഞ്ഞാൽ അപ്പോൾ തെറിവിളിക്കുന്ന അവസ്ഥ കൂടിയാണ് ഉണ്ടായത്.
ഗ്രാമങ്ങളിലേക്കും സംഘടന പ്രവർത്തകരെ ഇറക്കി ഹർത്താൽ വിജയിപ്പിക്കാൻ സിഎസ്ഡിഎസ് ശ്രമിക്കുന്നുന്നുണ്ട്. അടുത്തകാലത്ത് ജില്ലാ ഹർത്താലുകളിൽ ഏറ്റവും ശക്തമായ ഹർത്താലായി ഇത് മാറിയിട്ടുണ്ട്. ഹർത്താലിനോട് അനുബന്ധിച്ച് വൈകിട്ട് അഞ്ചിന് കോട്ടയം, ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി, പാമ്പാടി, വാഴൂർ, വൈക്കം, തുടങ്ങിയ സ്ഥലങ്ങളിൽ മാർച്ചു നടത്തി ശക്തി തെളിയിക്കാനുമാണ് സിഎസ്ഡിഎസ് പ്രവർത്തകരുടെ തീരുമാനം. ബിഎസ്പിയുടെ രാഷ്ടീയ പിന്തുണ കൂടി സംഘടനക്ക് ഉണ്ടെന്നതാണ് ഹർത്താൽ വിജയിക്കാൻ ഇടയാക്കുന്ന കാര്യവും.
അംബേദ്കർ സ്റ്റുഡന്റ്സ് മൂവ്മെന്റ് ഉണ്ടാക്കാൻ ശ്രമിച്ചു എന്നാരോപിച്ച് കഴിഞ്ഞ ദിവസം കോട്ടയം എംജി സർവകലാശാല ക്യാമ്പസിലെ ദളിത് വിദ്യാർത്ഥിയെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചിരുന്നു. ഇതിനെത്തുടർന്നാണ് രോഹിത് വെമുലയുടെ ഓർമ്മ ദിവസം ജില്ലയിൽ ഹർത്താൽ നടത്താൻ സിഎസ്ഡിഎസ് തീരുമാനിച്ചതും. കേരളത്തിൽ ദളിത് സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിൽ ഏറ്റവും ശക്തമായ ഹർത്താലാണ് ഇന്ന് കോട്ടയത്ത് നടന്നത്. കോട്ടയത്ത് തന്നെയാണ് സംഘടനയുടെ ഏറ്റവും വലിയ ശക്തികേന്ദ്രവും.
ചേരമ സാംബവ (പുലയ പറയ) വിഭാഗങ്ങളുടെ സമഗ്രപുരോഗതി ലക്ഷ്യങ്ങളായി വിദ്യാഭ്യാസ സാംസ്കാരിക, സാമൂഹിക, സാമ്പത്തിക, സംരക്ഷണം എന്ന ലക്ഷ്യത്തിൽ എത്തിച്ചേരുകയാണ് ചേരമ സാംബവ ഡവലപ്മെന്റ് സൊസൈറ്റിയുടെ ലക്ഷ്യം. കോട്ടയത്ത് സ്വാധീനം തെളിയിച്ച് തുടങ്ങിയ സംഘടനയ്ക്ക് എന്നും കരുത്തായിരുന്നത് പൂഞ്ഞാറിലെ ജനപ്രതിനിധി പിസി ജോർജ്ജായിരുന്നു. മധ്യ തിരുവിതാംകൂറിൽ പിസി ജോർജ്ജിന്റെ സഹായത്താൽ പ്രവർത്തനം തുടങ്ങിയ സംഘടന ഇന്ന് കേരളത്തിലുടനീളം വേരുറപ്പിച്ചിരിക്കുന്നു. മൈക്രോ ഫിനാൻസ് ഇടപെടലിലൂടെ കൂടുതൽ സമുദായ അംഗങ്ങളെ ഒപ്പം കൂട്ടി. അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രാദേശിക തലത്തിൽ കരുത്ത് കാട്ടാവുന്ന സ്വാധീന ശക്തിയായി സംഘടന മാറിയിരിക്കുന്നു. ഇതിന് തെളിവാണ് ഇപ്പോഴത്തെ ഹർത്താലും കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നടത്തിയ ശക്തിപ്രകടനവും.
പതിനായിരങ്ങളെ അണിനിരത്തിയായിരുന്നു തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്തു സംഘടന സംഘടിപ്പിച്ച കുടുംബ സംഗമം സംഘടിപ്പിച്ചത്. ഡോ. ബി. ആർ. അംബേദ്ക്കറുടെ മഹദ് വചനമായ സ്വയം സഹായമാണ് ഏറ്റവും വലിയ സഹായം എന്ന ആപ്ത വാക്യത്തെ മുൻനിർത്തി, ചേരമ സാംബവ കുടുബങ്ങളുടെ സ്വയം പര്യാപ്തത ലക്ഷമാക്കി, രുപീകരിക്കപ്പെട്ടിട്ടുള്ള ചേരമ സാംബവ ഡെവലപ്മെന്റ് സൊസൈറ്റിയും ഇന്ന് സജീവമാണ്. 2013 നവംബർ മാസം 17ാം തീയതി കോട്ടയം ജില്ലയിലെ വാഴൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംസ്ഥാനതല ഉദ്ഘാടനത്തോടെ തുടക്കം കുറിച്ച ചെസാം ഇന്ന് 500ൽപരം മൈക്രോഗ്രൂപ്പുകൾ സംസ്ഥാനത്ത് രൂപീകരിച്ചിരിക്കുന്നു. ഈ കൂട്ടായ്മയുടെ കരുത്തിലാണ് കുടുംബ സംഗമം ഗംഭീരമാക്കാൻ സംഘടനയ്ക്ക് കഴിഞ്ഞത്.
നൂറ്റാണ്ടുകളായി സവർണ വിഭാഗത്തിന്റെ അടിച്ചമർത്തലുകൾക്കു വിധേയമായി സ്വന്തം അസ്തിത്വം നഷ്ടപ്പെട്ട ജനവിഭാഗത്തിന്റെ സമഗ്ര പുരോഗതിയും നാനാവിധമായ ഉന്നമനവുമാണ് ചേരമ സാംബവ ഡവലപ്മെന്റ് സൊസൈറ്റി ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ പറയുന്നു. ജനാധിപത്യപരമായി സാധാരണക്കാരായ അടിസ്ഥാന വർഗ ജനങ്ങളെ സംഘടിപ്പിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയാണ് സൊസൈറ്റിയുടെ ലക്ഷ്യം. സോഷ്യലിസം പറയുന്ന രാഷ്ട്രീയ പാർട്ടികൾ ചേരമന്റേയും സാംബവന്റേയും കാര്യത്തിൽ ഇക്കാര്യം ബാധകമല്ലെന്ന നിലപാടാണ് സ്വീകരിക്കുന്നത്. തുല്യനീതി പറയുന്നതല്ലാതെ അത് പ്രാവർത്തികമാക്കാൻ ആരും തയ്യാറാകുന്നില്ലെന്നും പറയുന്നു. ഈ വാക്കുകളിൽ നിന്ന് തന്നെ രാഷ്ട്രീയ ഇടപെടലാണ് ലക്ഷ്യമെന്നും വ്യക്തം.
സംഘടനയുടെ വർദ്ധിച്ചുവരുന്ന ശക്തി സിപിഎമ്മിനെയാണ് അലോസരപ്പെടുത്തുന്നത്. കോട്ടയത്തെ സിപിഎമ്മിന്റെ അടിത്തറയിൽ വിള്ളൽ വീഴ്ത്തും വിധത്തിലാണ് ചേരമ സാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ മുന്നേറ്റം. അതുകൊണ്ട് തന്നെ ഉത്തർപ്രദേശിലെ ബിഎസ്പി മോഡലിൽ ദളിത് മുന്നേറ്റത്തിന് സംഘടനയുടെ പ്രവർത്തനത്തിലൂടെ സ്ാധിക്കുമെന്ന് കരുതുന്നുവരും ഏറെയാണ്. നേരത്തെ മൃതദേഹത്തോട് അനാദവരവ് കാണിച്ചു എന്നാരോപിച്ച് സംഘടന നടത്തിയ ഇടുക്കി ഹർത്താലും വിജയത്തിൽ കലാശിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍