രാത്രിയാത്ര കഴിഞ്ഞു റെയിൽവേ സ്റ്റേഷനിൽ എത്തിയ യാത്രക്കാർ നട്ടം തിരിഞ്ഞു; 500 രൂപ നൽകി പ്ലാറ്റ്ഫോം ടിക്കറ്റെടുക്കാൻ തയ്യാറായി നിരവധി; ചില്ലറയില്ലാതെ കുഴങ്ങി കൗണ്ടർ ജീവനക്കാർ; 500, 1000 നോട്ടുകൾ എടുക്കില്ലെന്ന് ബോർഡ് വച്ച് വ്യാപാരികൾ; മദ്യം വാങ്ങാൻ എത്തിയ മദ്യപാനികളും വലഞ്ഞു: നോട്ടുകൾ പിൻവലിച്ച അപ്രതീക്ഷിത തീരുമാനത്തിൽ സാധാരണക്കാർ ദുരിതത്തിലായത് ഇങ്ങനെ
അരുൺ ജയകുമാർ
തിരുവനന്തപുരം: അപ്രതീക്ഷിതമായി പ്രഖ്യാപിച്ച നോട്ടുനിരോധനം വലച്ചതു സാധാരണക്കാരെ. ദൂരയാത്ര കഴിഞ്ഞു റെയിൽവെ സ്റ്റേഷനിൽ വന്നിറങ്ങിയവരും ചെറുകിട കച്ചവടക്കാരും എന്തിനേറെ പറയുന്നു, മദ്യം വാങ്ങാനെത്തിയ സ്ഥിരം മദ്യപാനികളും കേന്ദ്രത്തിന്റെ 'സാമ്പത്തിക അടിയന്തരാവസ്ഥ'യിൽ വലഞ്ഞു.
ഇന്നലെ അപ്രതീക്ഷിതമായിരുന്നു 500, 1000 രൂപ നോട്ടുകൾ പിൻവലിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം. അപ്രതീക്ഷിതമായ തീരുമാനം കേട്ടപ്പോൾ തന്നെ ജനങ്ങൾ നെട്ടോട്ടം തുടങ്ങിയിരുന്നു. ഇനിയും ആ ഓട്ടം അവസാനിച്ചിട്ടില്ല. കൈയിലുള്ള അഞ്ഞൂറും ആയിരവും എങ്ങനെ ചില്ലറയാക്കി മാറ്റാമെന്ന ആശങ്കയിലാണ് എല്ലാവരും. ഇതിനായുള്ള പൊതുജനത്തിന്റെ നെട്ടോട്ടം കച്ചവട മേഖലയെ ഉൾപ്പടെ ബാധിച്ചു.
പലർക്കും വാർത്ത വിശ്വാസ്യവുമായിരുന്നില്ല. ഇനിയിപ്പോ എന്ത് ചെയ്യുമെന്ന അന്ധാളിപ്പ് പലരിലും നിലനിൽക്കുകയാണ്. അതിന്റെ പ്രതിഫലനം തന്നെയാണ് ഇന്ന് രാവിലെ മുതൽ സംഭവിച്ചത്. സാധാരണക്കാർക്കിടയിലെ ഈ ആശയക്കുഴപ്പം കമ്പോളത്തിലും പൊതു ജീവിതത്തേയും ബാധിച്ചു. കച്ചവട സ്ഥാപനങ്ങളിലേയും പൊതുഗതാഗത സംവിധാനങ്ങളിലും ജോലി ചെയ്യുന്നവരെ പ്രതികൂലമായാണ് ഇതു ബാധിച്ചത്. നോട്ടുകൾ പിൻവലിച്ചതിൽ സമ്മിശ്ര പ്രതികരണമാണ് പൊതുജനത്തിനിടയിലുള്ളതെങ്കിലും നോട്ടുകൾ മാറാൻ ഇറങ്ങിയവർ ഏറെ ബുദ്ധിമുട്ടി എന്നതാണു യാഥാർഥ്യം.
കച്ചവട സ്ഥാപനങ്ങളിലും മറ്റും രാവിലെ മുതൽ ആളുകളെത്തിയത് 500, 1000 നോട്ടുകളുമായാണ്. കച്ചവടത്തിന്റെ ഭാഗമായി ബാക്കി തുക നൽകാൻ പോലും കഴിയാത്തതിനാൽ വ്യാപാരം നടക്കാത്ത അവസ്ഥയാണെന്ന് ഭൂരിഭാഗം കച്ചവടക്കാരും മറുനാടനോട് പറഞ്ഞു.
അസാധുവായ നോട്ടുകൾക്ക് പകരം ചില്ലറ ലഭ്യമാകുവാനായി പലരും ചെറിയ തുകയ്ക്ക് സാധനങ്ങൾ വാങ്ങിയിട്ട് 1000 രൂപയുടെ നോട്ടുകൾ നൽകുന്ന കാഴ്ചയാണ് നഗരത്തിലെ വിവിധ മാർക്കറ്റുകളിൽ കാണാനായത്. ചില്ലറ ഇല്ല എന്ന് കച്ചവടക്കാർ പറയുമ്പോൾ സാധനങ്ങൾ വാങ്ങാതെ പലരും തിരിച്ച് പോകുകയും ചെയ്തു. സാധാരണക്കാരായ കച്ചവടക്കാരെയും വഴിവാണിഭക്കാരെയുമാണ് നോട്ടുകൾ പിൻവലിച്ചത് കൂടുതലായും ബാധിച്ചത്. ദിവസവും ആകെ ഇവർ കച്ചവടം നടത്തുന്നത് 1000 രൂപയിൽ താഴെയാണ്. ഇന്ന് ലഭിക്കുന്ന തുക നാളെ ബാങ്കിൽ പോയി മാറേണ്ട സ്ഥിതി അടുത്ത ദിവസം പട്ടിണിയിലേക്ക് തള്ളിവിടുമെന്നാണ് വഴിയോരക്കച്ചവടക്കാരുടെ അഭിപ്രായം. അന്നേ ദിവസത്തെ വരുമാനം മാത്രമാണ് ജീവിതമാർഗം. ചില്ലറയില്ലാത്തതിനാൽ ആളുകൾ സാധനങ്ങൾ വാങ്ങാൻ വരുന്നുമില്ല.
തിരുവനന്തപുരം പേരൂർക്കട മാർക്കറ്റിൽ പ്രായമായ സ്ത്രീകൾ നിരവധിയാണ് വ്യാപാരികളായി എത്തിയത്. ഇവർക്ക് ഒരു ദിവസം ലഭിക്കുന്ന മൊത്തം തുക തന്നെ 500ൽ താഴെയാണ്. അത്കൊണ്ട് തന്നെ ഇന്ന് ആരും സാധനങ്ങൾ വാങ്ങാൻ തങ്ങളെ സമീപിക്കുന്നില്ലെന്ന് പറയുമ്പോൾ നെടുമങ്ങാട് സ്വദേശിനിയായ ഭാർഗവിയമ്മയുടെ ശബ്ദം ഇടറി. ബാങ്കിൽ പോയാൽ പുതിയ നോട്ടുകൾ നാളെമുതൽ ലഭ്യമാകുമെന്ന വിവരം പറഞ്ഞ് കൊടുത്തപ്പോൾ അപ്പോൾ നാളെ എങ്ങനെ കച്ചവടം നടക്കുമെന്നായിരുന്നു ഭാർഗവിയമ്മയുടെ ചോദ്യം. ഇത് മാർക്കറ്റിലെ ഒറ്റപെട്ട സംഭവമല്ല സാധാരണക്കാരായ കച്ചവടക്കാർക്കിടയിൽ മുഴുവൻ ഇതാണ് അവസ്ഥ.
രാവിലെ റെയിൽവെ സ്റ്റേഷനിലെത്തിയ യാത്രക്കാർ വലഞ്ഞു
അപ്രതീക്ഷിതമായി നോട്ടുകൾ പിൻവലിച്ചത് കാരണം വഴിയിലായത് രാവിലെ തലസ്ഥാനത്തെത്തിയ മലബാറിൽ നിന്നുമുള്ള യാത്രക്കാരാണ്. രാത്രി പ്രധാനമന്ത്രി പ്രഖ്യാപനം നടത്തുമ്പോൾ യാത്രയിലായിരുന്ന പലരും ഇന്ന് രാവിലെ തലസ്ഥാനത്തെത്തിയതോടെയാണ് വാർത്ത സത്യമാണെന്നറിഞ്ഞത്. യാത്രയിലായിരുന്നത് കാരണം പലരും പണം കൈവശം സൂക്ഷിക്കാതെ അക്കൗണ്ടുകളിൽ സൂക്ഷിക്കുകയായിരുന്നു. എടിഎം ഉൾപ്പടെ അടച്ച് പൂട്ടിയതിനാൽ പലരും പെരുവഴിയിലായ അവസ്ഥയിലാണ്. രാവിലെ പലരും പ്രഭാത കർമ്മങ്ങൾ നിർവഹിക്കാൻ പോലും റെയിൽവേ സ്റ്റേഷനിലെ ടോയ്ലറ്റുകളെ ആശ്രയിക്കുകയായിരുന്നു. ആർസിസി അടക്കമുള്ളടത്തേക്കുള്ള രോഗികളും റെയിൽവേ സ്റ്റേഷനുകളിൽ കുടുങ്ങി.
റെയിൽവെ കൗണ്ടറുകളിലും തർക്കം രൂക്ഷം
റെയിൽവേ കൗണ്ടറുകളിൽ പഴയ നോട്ടുകൾ സ്വീകരിക്കുമെന്ന വാർത്തയെതുടർന്ന് രാവിലെ മുതൽ ഇവിടെയും വലിയ തിരക്ക് തന്നെയായിരുന്നു. എന്നാൽ, ചില്ലറ ക്ഷാമം റെയിൽവേ കൗണ്ടറുകളേയും ബാധിച്ചതോടെ യാത്രക്കാർ ബഹളം വെക്കുന്ന സ്ഥിതിയിലേക്കും തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ മാറി. പലരും പ്ലാറ്റ് ഫോം ടിക്കറ്റെടുക്കാനെത്തി 500 രൂപയും ആയിരം രൂപയും മാറാനുള്ള ശ്രമം നടത്തിയതും വലിയ തർക്കങ്ങൾക്ക് ഇടയാക്കി. ഹ്രസ്വദൂര ടിക്കറ്റെടുക്കാൻ എത്തിയവരും ആയിരത്തിന്റെ നോട്ടുകൾ മാറാനുള്ള ശ്രമമാണു നടത്തിയത്. നിരവധി തവണയാണു തർക്കങ്ങളിൽ പൊലീസിന് ഇടപെടേണ്ടി വന്നത്.
പോസ്റ്റ് ഓഫീസുകളുടെ കാര്യവും വിഭിന്നമല്ല. ചില്ലറക്കാര്യത്തിലെ തർക്കം രൂക്ഷമായതോടെ പല പോസ്റ്റ് ഓഫീസുകളും പ്രവർത്തനം നിർത്തിവയ്ക്കുകയും ചെയ്തു.
സ്വകാര്യ ആശുപത്രിയിലും ചില്ലറത്തർക്കം
സ്വകാര്യ ആശുപത്രികളിൽ ചികിത്സക്കെത്തിയവരും വലിയ പ്രതിസന്ധിയിലായി. മിക്കവരുടേയും കയ്യിൽ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണുണ്ടായിരുന്നത്. മെഡിക്കൽ ആവശ്യങ്ങൾക്കു വലിയ തുകയുടെ നോട്ടുകൾ സ്വീകരിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞിരുന്നെങ്കിലും ഇക്കാര്യം പാലിക്കാതെ ആശുപത്രി അധികൃതരും എരിതീയിൽ എണ്ണയൊഴിച്ചു. ഒപി ടിക്കറ്റെടുക്കാൻ പോലും അധികൃതർ വിസമ്മതിച്ചു. അടിയന്തര ശസ്ത്രക്രിയ വേണ്ട പലർക്കും പണമടക്കാനും പറ്റിയില്ല. അഞ്ഞൂറും ആയിരവും വാങ്ങുന്നതു സർക്കാർ ആശുപത്രികളിൽ മാത്രമെന്നാണ് സ്വകാര്യ ആശുപത്രികളുടെ നിലപാട്. ഇതോടെ പല കൗണ്ടറുകളിലും സംഘർഷം രൂക്ഷമായി.
500, 1000 രൂപ നോട്ടുകൾ ഇവിടെ സ്വീകരിക്കില്ല
ഇന്നു സാധനം വാങ്ങാൻ എത്തിയ ഉപഭോക്താക്കളെ വിവിധ കടകൾക്കു മുന്നിൽ കാത്തിരുന്നത് '500, 1000 രൂപ നോട്ടുകൾ ഇവിടെ സ്വീകരിക്കില്ല' എന്ന ബോർഡുകളായിരുന്നു. മൊത്ത വ്യാപാര വിതരണക്കാർക്ക് തലേ ദിവസം രാവിലെ തന്നെ പണം നൽകിയതിനാൽ കച്ചവടത്തിനുള്ള സാധനങ്ങൾ ഇന്ന് രാവിലെ തന്നെ എത്തുകയായിരുന്നു. ഇന്ന് വന്ന സാധനങ്ങൾ വിറ്റ് തീരാത്തതിനാൽ നാളത്തേക്കുള്ള ഓർഡർ നൽകണോ വേണ്ടയോ എന്ന ആശയക്കുഴപ്പമാണ് ഇടത്തരം കച്ചവടക്കാർക്കിടയിൽ.
സവാരി വിളിച്ച യാത്രക്കാർ ഓട്ടോറിക്ഷക്കാരെയും വലച്ചു
കച്ചവടക്കാർക്കിടയിൽ മാത്രമല്ല ഓട്ടോ-ടാക്സി ഡ്രൈവർമാർക്കിടയിലും ആശയക്കുഴപ്പവും പ്രതിസന്ധിയും രൂക്ഷമാണ്. സവാരി വിളിച്ച ശേഷം പലരും നൽകുന്നത് 500, 1000 നോട്ടുകളാണ്. ബാക്കി നൽകാനാകാതെ സവാരിക്കാരുമായി തർക്കത്തിനിടയാകുന്നുവെന്നും ഓട്ടോറിക്ഷ-ടാക്സി തൊഴിലാളികൾ പറഞ്ഞു. പെട്രോൾ പമ്പുകളിലും സ്ഥിതി വ്യത്യസ്ഥമല്ല. പലരും നൂറ് രൂപയ്ക്കും 200 രൂപയ്ക്കും പെട്രോളടിച്ച ശേഷം 1000 രൂപയുടെ നോട്ടുകളാണ് നൽകുന്നതെന്നും ബാക്കി നൽകാൻ ചില്ലറയില്ലെന്ന് പറയുമ്പോൾ പലരും കയർത്ത് സംസാരിക്കുന്നതും പതിവായി. ഇത് തന്നെയാണ് ഇന്നലെ രാത്രി മുതലുള്ള അവസ്ഥയെന്ന് പമ്പ് ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു.
മദ്യപാനികളെയും വലച്ചു കേന്ദ്ര തീരുമാനം
മദ്യം വാങ്ങാൻ ബിവറേജസുകൾക്കു മുന്നിലെത്തിയവരും കടയ്ക്കു മുന്നിൽ എത്തിയപ്പോൾ കണ്ടത് 500ഉം ആയിരവും സ്വീകരിക്കില്ലെന്ന ബോർഡുകൾ. ചില്ലറ കൊണ്ടു വന്നാൽ മാത്രമേ മദ്യം വാങ്ങാൻ കഴിയൂ എന്ന അവസ്ഥ സ്ഥിരം മദ്യപാനികളെ ഒട്ടൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. ചില്ലറ കരുതാത്ത മദ്യപാനികൾ ജീവനക്കാരെ അധിക്ഷേപിച്ചുകൊണ്ടാണു മടങ്ങിയത്.
വിനോദസഞ്ചാരകേന്ദ്രങ്ങളിലും തർക്കം രൂക്ഷം
വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളിലെത്തി ടിക്കറ്റുകൾക്കും വാഹനപാർക്കിങ്ങിനും അഞ്ഞൂറും ആയിരവും ജനങ്ങൾ നൽകിയതും സംഘർഷത്തിന് ഇടയാക്കി. തിരുവനന്തപുരം മൃഗശാല ക്യാമ്പസിൽ പാർക്കിങ്ങിനു വാഹനം കൊണ്ടു വന്ന് അഞ്ഞൂറു രൂപയും ആയിരം രൂപയും മാറ്റാൻ പലരും ശ്രമിച്ചു. സുരക്ഷാജീവനക്കാരുമായുള്ള തർക്കത്തിനും ഇതു കാരണമായി.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്