കേരളത്തിലെ ബാങ്ക് നിക്ഷേപങ്ങൾ പകുതിയും സഹകരണ ബാങ്കുകളിൽ എന്നതു പച്ചക്കള്ളം; ഇന്ത്യൻ സഹകരണ മേഖലയിലെ മുക്കാൽ ഭാഗവും കേരളത്തിൽ നിന്നെന്നത് അതിനേക്കാൾ വലിയ കള്ളം; മോദിയെ അപഹസിക്കാൻ തോമസ് ഐസക് ഉണ്ടാക്കിയ കള്ളക്കണക്കുകൾ വിശ്വസിച്ച് എം ടി വിവാദനായകനായത് ഇങ്ങനെ; കള്ളക്കണക്ക് ഉണ്ടാക്കാൻ കൂട്ടുനിന്ന ഐഎഎസ് ഉദ്യോഗസ്ഥനോടു കേന്ദ്രം വിശദീകരണം തേടിയേക്കും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: 2016 നവംബർ എട്ടിനു രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ടുനിരോധനം ജനങ്ങളിൽ സൃഷ്ടിച്ച ബുദ്ധിമുട്ടു ചില്ലറയല്ല. രാജ്യത്ത് 85 ശതമാനത്തോളം പ്രചാരത്തിലുണ്ടായിരുന്ന അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ ഒറ്റരാത്രികൊണ്ടാണ് അസാധുവായത്. അതിനു പിന്നാലെ പണം മാറ്റിയെടുക്കാൻ ബാങ്കുകൾക്കു മുന്നിൽ ഇന്ത്യൻ ജനത ക്യൂ നിന്നത് നിരവധി നാളുകളാണ്.
അമ്പതു ദിവസം കൊണ്ട് ഇന്ത്യക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളൊക്കെ പരിഹരിക്കപ്പെടുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാഗ്ദാനമെങ്കിലും നോട്ടുനിരോധനത്തിന്റെ ബുദ്ധിമുട്ടുകൾ ഇപ്പോഴും രാജ്യം അനുഭവിക്കുന്നുണ്ട്. കറൻസിരഹിത-ഡിജിറ്റൽ ഇന്ത്യ എന്ന സ്വപ്നത്തിലേക്കുള്ള ചുവടുവയ്പായാണു നോട്ട് അസാധുവാക്കൽ നടപടിയെ വിലയിരുത്തുന്നത്. എന്നാൽ, ഇത്തരമൊരു വലിയ പദ്ധതി നടപ്പാക്കുന്നതിനു മുമ്പ് ചെയ്യേണ്ടിയിരുന്ന അടിസ്ഥാന സൗകര്യവികസനങ്ങളൊന്നും നടപ്പാക്കാതെയാണു മോദി സർക്കാർ കറൻസിനിരോധനം കൊണ്ടുവന്നതെന്നു വ്യാപക വിമർശനം ഉയരുകയും ചെയ്തു.
കേരളത്തിലും നോട്ടുനിരോധനത്തിന്റെ ബുദ്ധിമുട്ടുകൾ എല്ലാ വിഭാഗം ജനങ്ങളും അനുഭവിച്ചിട്ടുണ്ട്. ഇതിനിടെ, സഹകരണ ബാങ്കുകൾക്കെതിരായ കേന്ദ്രനിലപാടുകളും വന്നത്. അതുകൊണ്ടുതന്നെ വലിയ പ്രതിഷേധമാണു കേന്ദ്രസർക്കാർ നടപടിക്കെതിരെ ഉയർന്നുവന്നത്. എന്നാൽ, സഹകരണബാങ്കു വിഷയത്തിൽ തെറ്റായ പ്രചാരണമാണു കേരളത്തിൽ നിന്നുണ്ടാകുന്നതെന്നാണു കേന്ദ്രത്തിന്റെ വാദം. നോട്ട് അസാധുവാക്കലിന്റെ പേരിൽ പ്രധാനമന്ത്രിയെ അപമാനിക്കാനാണു സാമ്പത്തിക വിദ്ഗധരുടെ പേരിൽ സംസ്ഥാന ആസൂത്രണബോർഡ് കള്ളക്കണക്കുകൾ പ്രചരിപ്പിക്കുന്നതെന്നും കേന്ദ്രം പറയുന്നു. ഇക്കാര്യത്തിൽ പ്ലാനിങ് സെക്രട്ടറി വി എസ് സെന്തിൽ ഐഎഎസിനോടു കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടേക്കുമെന്നാണു പുറത്തുവരുന്ന വാർത്തകൾ.
500/ 1000 രൂപാ കറൻസി റദ്ദാക്കൽ കേരളത്തെ എങ്ങനെ ബാധിക്കുന്നു എന്നു പഠിക്കാനായി സംസ്ഥാന ആസൂത്രണ ബോർഡ് ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ ഇക്കണോമിക് സ്റ്റഡീസ് ആൻഡ് പ്ലാനിങ്ങിലെ സി. പി. ചന്ദ്രശേഖരൻ ചെയർമാനും ഡൽഹിയിലെ തന്നെ എൻഐപിഎഫ്പിയിലെ പിനാക്കി ചക്രവർത്തി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ നാരായണ, ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി പ്ലാനിങ് സെക്രട്ടറി എന്നിവർ അംഗങ്ങളുമായ വിദഗ്ദ്ധ കമ്മിറ്റിയെ നിയമിച്ചിരുന്നു. സമിതി 2016 ഡിസംബറിൽ ഇടക്കാല റിപ്പോർട്ടു പുറത്തിറക്കുകയും ചെയ്തു. രേഖകളും കണക്കുകളും അറിഞ്ഞു കൊണ്ടു തന്നെ തെറ്റായി രേഖപ്പെടുത്തുകയായിരുന്നെന്നും സംസ്ഥാന ധന മന്ത്രിയുടെ നോമിനികളായ കമ്മറ്റി അംഗങ്ങൾ തെറ്റായ കണക്കുകൾ നൽകി മോദിയുടെ നോട്ടു റദ്ദാക്കൽ നടപടിയെ അടിസ്ഥാനമാക്കി കരിവാരി തേക്കാൻ ശ്രമിക്കുകയായിരുന്നുവെന്നുമാണ് ഉയരുന്ന ആക്ഷേപം.
കേരളത്തിലെ ബാങ്കു നിക്ഷേപങ്ങളിൽ പകുതിയിലധികം പ്രാദേശിക സർവ്വീസ് സഹകരണം ബാങ്കുകളിലാണെന്നും (പിഎസിഎസ്) രാജ്യത്തെ സഹകരണ ബാങ്കു നിക്ഷേപങ്ങളിൽ മുക്കാൽ പങ്കും കേരളത്തിൽ നിന്നാണെന്നുമായിരുന്നു വ്യാപക പ്രചാരണം. സഹകരണ ബാങ്കുകളെ നോട്ടു റദ്ദാക്കൽ പദ്ധതിയിൽ ഉൾപ്പെടുത്താത്തത് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളെയും ദുരിതത്തിലാക്കിയെന്നും സംസ്ഥാന ധനമന്ത്രി ടി എം തോമസ് ഐസക്ക് വിശദീകരിക്കുകയും ചെയ്തിരുന്നു.
''കള്ളപ്പണ വേട്ട: മിഥ്യയും യാഥാർത്ഥ്യവും'' എന്ന പുസ്തകത്തിലൂടെ നോട്ടുപിൻവലിക്കലിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തോമസ് ഐസക് എഴുതുകയും ചെയ്തു. ജനങ്ങളുടെ ദുരിതം കണ്ട് എം ടി വാസുദേവൻ നായർ ഉൾപ്പെടെയുള്ള പ്രമുഖർ നോട്ടുനിരോധനത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ സംഘപരിവാർ അനുകൂലികളുടെ കടുത്ത എതിർപ്പാണ് എം ടിക്കു നേരിടേണ്ടി വന്നത്. എം ടി ആരാണെന്നും നോട്ട് അസാധുവാക്കലിനെക്കുറിച്ചു പറയാൻ എം ടിക്ക് എന്താണ് അവകാശമെന്നും ചോദിച്ചു ബിജെപി നേതാക്കൾ രംഗത്ത് എത്തിയിരുന്നു.
എന്നാൽ, എം ടി ആക്രമിക്കപ്പെട്ടെന്നും സാംസ്കാരിക സാഹിത്യ നായകർ രണ്ടു ചേരിയായി നിന്നു പോരാടുന്നതൊക്കെ തെറ്റായ സാമ്പത്തിക നിഗമനങ്ങളെ അടിസ്ഥാനമാക്കിയാണെന്ന തരത്തിലാണു കേന്ദ്രത്തിന്റെ വിലയിരുത്തൽ. കേരളത്തിൽ ആരും ഒന്നും ഗൗരവമായി പഠിക്കുന്നില്ലെന്നും ഐസക്കിനെപ്പോലെ ഉള്ള സെലിബ്രിറ്റികൾ പറയുന്നത് കണ്ണടച്ചു വിശ്വസിക്കുകയാണെന്നുമാണ് ആക്ഷേപം.
സംസ്ഥാനത്തെ ഭൂരിപക്ഷം ജനങ്ങളുടെയും ബാങ്കിങ് ഇടപാടുകൾ നടക്കുന്ന സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളെ (പിഎസിഎസ്) തകർക്കാനാണ് മോദിയും ബിജെപിയും ശ്രമിക്കുന്നതെന്നായിരുന്നു എൽഡിഎഫിന്റെ വിലയിരുത്തൽ. അതിനനുസൃതമായിരുന്നു അവരുടെ സമര പ്രചരണ പരിപാടികൾ. അതിന്റെ കേന്ദ്ര ബിന്ദു തന്നെ കേരളത്തിലെ ബാങ്കു നിക്ഷേപങ്ങളിൽ 50% സർവ്വീസ് സഹകരണ ബാങ്കുകളിലാണെന്ന പ്രചാരണമായിരുന്നു. ധനമന്ത്രിയുടെയും സഹകരണ മന്ത്രിയുടെയുമൊക്കെ ലേഖനങ്ങളും വാർത്താ കുറിപ്പുകളും ഈ നിലപാടിനെ സാധൂകരിക്കുന്നതായിരുന്നു.
എൽഡിഎഫിനു ശേഷം യുഡിഎഫും സമാനമായ ആരോപണങ്ങൾ കേന്ദ്രത്തിനെതിരെ ആരോപിക്കുകയും ജനകീയ സമരങ്ങൾ നടത്തുകയും ചെയ്തു. കറൻസി റദ്ദാക്കൽ പഠന വിദഗ്ദ്ധ സമിതിയുടെ ഇടക്കാല റിപ്പോർട്ടിലെ 25 പേജിലെ 4 ാം നമ്പർ 37 മുതൽ 51 വരെയുള്ള ഖണ്ഡികകളാണിപ്പോൾ വിവാദത്തിലായത്. 4 ാം നമ്പർ പട്ടികയിലെ കണക്കുകൾ പൂർണ്ണമായും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ആസൂത്രണ ബോർഡിന്റെ തന്നെ വാർഷിക പ്രസിദ്ധീകരണമായ ഇക്കണോമിക് റിവ്യൂവിൽ കൊടുത്ത കണക്കുകൾക്ക് വിരുദ്ധമാണെന്നുമാണിപ്പോൾ ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഈ കണക്കുകൾ പ്രകാരം 2014 - 15 കാലഘട്ടത്തിൽ കേരളത്തിലെ ബാങ്കിങ് നിക്ഷേപങ്ങൾ 1, 17, 380 കോടി രൂപയായിരുന്നു. അതിൽ 46806 കോടി രൂപ വാണിജ്യ ബാങ്കുകളുടെയും (40%) 338 കോടി സംസ്ഥാന സഹകരണ ബാങ്കിന്റെയും 11327 കോടി രൂപ ജില്ലാ സഹകരണ ബാങ്കുകളുടെയും 58908 കോടി രൂപ സർവ്വീസ് സഹകരണ ബാങ്കുകളുടെ (പിഎസിഎസ്) അങ്ങനെ മൊത്തം നിക്ഷേപത്തിന്റെ (50%) സഹകരണ ബാങ്കുകളിലാണ്.
2011 ലെ ബസ് ചാർജ് വർദ്ധനവു വിവാദത്തിൽ സ്വകാര്യ ബസുടമകളെ സഹായിക്കാനായി ലോകത്തൊരിടത്തുമില്ലാത്ത മിനിമം ചാർജ്ജ് പ്ലസ് കിലോമീറ്റർ നിരക്ക് എന്ന പുതിയ ബസ് ചാർജ് ഫോർമുല കൊണ്ടു വന്നു സ്വകാര്യ ബസുടമകളെ വഴിവിട്ടു സഹായിച്ചു എന്നതിന്റെ പേരിൽ ഫെയർ ഡിവിഷൻ കമ്മറ്റിയിൽ നിന്നു രാജി വച്ച നാരായണ ആണ് നോട്ടു റദ്ദാക്കൽ വിഷയ ഇടക്കാല റിപ്പോർട്ടിൽ ഇങ്ങനെ തെറ്റായ വിവരങ്ങൾ നൽകിയതെന്നാണ് സൂചന. സംസ്ഥാന ധന മന്ത്രിയുടെ അടുത്ത സുഹൃത്തായ നാരായണ ഇപ്പോൾ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറാണ്.
2014 - 15 കാലഘട്ടത്തിലെ സംസ്ഥാന ബാങ്കു നിക്ഷേപങ്ങളെപ്പറ്റി ഇക്കണോമിക് റിവ്യൂവിൽ പറയുന്നത് സംസ്ഥാനത്തെ വാണിജ്യ ബാങ്കുകളുടെ മാത്രം നിക്ഷേപം 3,19,890 കോടി രൂപയാണെന്നാണ്. ആ കാലഘട്ടത്തിൽ ജില്ലാ ബാങ്കുകളുടെ നിക്ഷേപം 40,132 കോടിയാണെന്നും സംസ്ഥാന സഹകരണ ബാങ്കിന്റെ നിക്ഷേപം 5509 കോടിയാണെന്നും സംസ്ഥാന ബാങ്കേഴ്സ് കമ്മറ്റി വ്യക്തമാക്കുന്നു. 2015 മാർച്ചിൽ പ്രാദേശിക സഹകരണ ബാങ്കുകളുടെ നിക്ഷേപം 69926 കോടിയാണെന്ന് ഇക്കണോമിക് റിവ്യൂ വെളിപ്പെടുത്തുന്നു. ഇത്രയൊക്കെ വ്യക്തമായ കണക്കുകൾ സംസ്ഥാന ആസൂത്രണ ബോർഡ് നൽകിയിട്ടും കണക്കുകൾ തെറ്റിച്ചു നൽകിയത് ഈ ഇടക്കാല റിപ്പോർട്ട് മോദിക്കെതിരെയുള്ള പോരാട്ടത്തിന് ആധികാരികത നൽകാനായിരുന്നെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സംസ്ഥാനത്തെ കഴിഞ്ഞ 3 വർഷത്തെ ബാങ്കു നിക്ഷേപ കണക്കെടുത്താലും സർവ്വീസ് സഹകരണ ബാങ്കുകളിലെ നിക്ഷേപം മൊത്തം നിക്ഷേപത്തിന്റെ 20% ൽ അധികം വരുന്നില്ല എന്നു കണക്കുകൾ തെളിയിക്കുന്നുണ്ടെന്നിരിക്കെയാണ് വ്യാജ പ്രചാരണമെന്നാണ് ആക്ഷേപം.
മൊത്തം നിക്ഷേപത്തിൽ സഹകരണ ബാങ്കു നിക്ഷേപത്തിന്റെ ശതമാനം
- വാണിജ്യ ബാങ്ക് നിക്ഷേപം: 2014 മാർച്ച് - 279655 (72) 2015 മാർച്ച് - 319890 (74) 2016 ജൂൺ 370412 (72)
- സംസ്ഥാന സഹകരണ ബാങ്ക് നിക്ഷേപം: 2014 മാർച്ച് - 7696 (2) 2015 മാർച്ച് - 5509 (1), 2016 ജൂൺ 6307 (1)
- ജില്ലാ സഹകരണ ബാങ്കുകൾ: 2014 മാർച്ച് 32373 (8) 2015 മാർച്ച് - 40133 (9), 2016 ജൂൺ - 60385 (12)
- ആർബിഐ നിയന്ത്രിത ബാങ്കുകൾ ആകെ (a, b, c) 2014 മാർച്ച് 319724, 2015 മാർച്ച് - 365532, 2016 ജൂൺ - 407104
- സർവ്വീസ് സഹകരണ ബാങ്കുകൾ (പിഎസിഎസ്) 2014 മാർച്ച് - 67785 (18), 2015 മാർച്ച് - 69926 (16)
- ആകെ ബാങ്ക് നിക്ഷേപം (D + E) 2014 മാർച്ച് 387509 (100) 2015 മാർച്ച് - 435458 (100), 2016 ജൂൺ - 512104 (100)
സഹകരണ ബാങ്കുകളെ സംബന്ധിച്ച യഥാർത്ഥ പ്രശ്നങ്ങളിൽ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളൊന്നും ഗൗരവമായ ഒരു പഠനവും നടത്തിയിട്ടില്ലെന്നും നിലവിലുള്ള സർവ്വീസ് സഹകരണ ബാങ്കുകളുടെ കാര്യത്തിൽ എൽഡിഎഫ് കാര്യമായ നീക്കം നടത്തുന്നില്ലെന്നും ആക്ഷേപമുയരുന്നുണ്ട്. എൽഡിഎഫ് മാനിഫെസ്റ്റോ പ്രകാരം സംസ്ഥാനത്തെ 14 ജില്ലാ ബാങ്കുകളെ ഏകോപിപ്പിച്ച് കേരള ബാങ്ക് ആക്കാനുള്ള ശ്രമത്തിലാണ് എൽഡിഎഫ്. കഴിഞ്ഞ യുപിഎ കേന്ദ്ര സർക്കാരിന്റെ ഭരണ കാലത്ത് നിയമിച്ച നബാർഡ് ചെയർമാനായിരുന്ന പ്രകാശ് ബാക്ഡി കമ്മറ്റി 2013 ജനുവരിയിൽ നൽകിയ റിപ്പോർട്ടിൽ സംസ്ഥാനത്തെ സർവ്വീസ് സഹകരണ ബാങ്ക് ബോർഡുകളെ പിരിച്ചു വിട്ടു അവയെ ജില്ലാ ബാങ്കുകളുടെ വെറും ഏജൻസിയാക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. കേരള ബാങ്ക് സഹകരണത്തോടെ ബാക്ഡി കമ്മറ്റി റിപ്പോർട്ടു നടപ്പിലാക്കി കേരളത്തിലെ സർവ്വീസ് സഹകരണ ബാങ്കുകളെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള തന്ത്രമാണ് എൽഡിഎഫ് നടത്തുന്നതെന്നും ആക്ഷേപമുണ്ട്.
സർവ്വീസ് സഹകരണ ബാങ്കുകളിലെ 80% യുഡിഎഫ് ഭാഗത്തായതിനാൽ യുഡിഎഫ് ആണ് ഇക്കാര്യത്തിൽ സമയോചിത നീക്കം നടത്തേണ്ടതെങ്കിലും അവരിൽ നിന്നും ഇക്കാര്യത്തിൽ നടപടികളൊന്നും ഉണ്ടാകുന്നില്ല. എൽഡിഎഫിന്റെ മോദി വിരുദ്ധ സമരത്തിന്റെ മുനയൊടിക്കുന്ന കണക്കുകൾ സമിതിയുടെ വിശ്വാസ്യതയെ തകർക്കും. മാത്രമല്ല ഡൽഹിയിലെ രണ്ടു സാമ്പത്തിക വിദഗ്ദ്ധരുടെയും കേരളത്തിലെ 2 ഐഎഎസ് ഉദ്യോഗസ്ഥരുടെയും മോദി വിരുദ്ധ കേന്ദ്ര സർക്കാർ വിരുദ്ധ നിലപാടുകൾ അവരുടെ സർവ്വീസ് റഗുലേഷനെ ബാധിക്കുമെന്നും വിലയിരുത്തലുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്