പണമില്ലാത്ത ബാങ്കുകൾക്ക് മുന്നിൽ ജനങ്ങളുടെ സർജിക്കൽ സ്ട്രൈക്ക്! കോഴിക്കോട്ട് രണ്ട് ബാങ്കുകളും വയനാട്ടിൽ ഒന്നും ജനം പൂട്ടിച്ചു; ബാങ്കുകളിൽ പണപ്രതിസന്ധി രൂക്ഷം, മലബാറിന്റെ ഗ്രാമീണ മേഖല നീങ്ങുന്നത് കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്
കെ.വി നിരഞ്ജൻ
കോഴിക്കോട്: ബാങ്കുകൾക്കും എ.ടി.എമ്മുകൾക്കും മുന്നിലെ പണത്തിനായുള്ള കാത്തിരിപ്പ് വൻ പ്രതിഷേധത്തിലേക്കും അക്രമത്തിലേക്കും വഴിമാറുമെന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇന്നലെ കോഴിക്കോട് ജില്ലയുടെയും വയനാടിന്റെയും പല ഭാഗങ്ങളിലും ഉണ്ടായത്. അക്കൗണ്ടിലുള്ള പണം പിൻവലിക്കാൻ നാലുദിവസം കാത്തുനിന്നിട്ടും തുക കിട്ടതെ വന്നതോടെ നാട്ടുകാർ പ്രതിഷേധിച്ച് ചില ബാങ്കുകൾക്ക് ഷട്ടർ ഇടുകയായിരുന്നു.
കോഴിക്കോട് ജില്ലയിൽ ഗ്രാമീൺ ബാങ്കിന്റെ വിലങ്ങാട് ശാഖ, സിൻഡിക്കേറ്റ് ബാങ്കിന്റെ പേരാമ്പ്ര ശാഖ എന്നിവയാണ് ക്ഷുഭിതരായ നാട്ടുകാർ പൂട്ടിച്ചത്. ചൊവ്വാഴ്ച രാവിലെ 10.15ഓടെ പേരാമ്പ്രയിലെ സിൻഡിക്കേറ്റ് ബാങ്കിൽ കലാപ സമാനമായ അവസ്ഥയാണ് ഉണ്ടായത്.വെള്ളിയാഴ്ച ബാങ്കിലത്തെിയവർക്ക് അക്കൗണ്ടിലെ പണം പിൻവലിക്കാൻ തിങ്കളാഴ്ചത്തേക്ക് ടോക്കൺ നൽകിയിരുന്നു. എന്നാൽ, പണം എത്തിയിട്ടില്ളെന്ന മറുപടിയാണ് ബാങ്ക് അധികൃതർ നൽകിയത്. ചൊവ്വാഴ്ച അതിരാവിലെതന്നെ നൂറോളം പേർ ബാങ്കിലത്തെിയപ്പോഴും പണമില്ളെന്ന പല്ലവിയാണ് അധികൃതർ ആവർത്തിച്ചത്. പണം ഏതു ദിവസം, എപ്പോൾ എത്തുമെന്ന് പറയാൻ കഴിയില്ളെന്നും ബാങ്ക് മാനേജർ പറഞ്ഞു. ക്ഷുഭിതരായ ജനം പൂട്ട് വാങ്ങിക്കൊണ്ടുവന്ന് ജീവനക്കാരെ അകത്താക്കി ഗ്രിൽ അടക്കുകയായിരുന്നു. പേരാമ്പ്ര എസ്.ഐ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമത്തെിയാണ് പ്രതിഷേധക്കാരെ അനുനയിപ്പിച്ചത്. ബാങ്ക് ചെസ്റ്റിൽ പണം തീർന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് അധികൃതർ അറിയിച്ചു.
കേരള ഗ്രാമീൺബാങ്കിന്റെ വിലങ്ങാട് ശാഖയിൽ ചൊവ്വാഴ്ച രാവിലെ 10ന് ബാങ്കിലത്തെിയ മാനേജറെയും ജീവനക്കാരെയും പൂട്ടിയിടുകയായിരുന്നു. പൊലീസും പഞ്ചായത്ത് പ്രസിഡന്റും രാഷ്ട്രീയ നേതാക്കളുമത്തെിയാണ് ഷട്ടർ തുറന്ന് നിക്ഷേപകരുമായി ചർച്ച നടത്തി പ്രശ്നം പരിഹരിച്ചത്. നാലു ദിവസമായി ബാങ്കിലത്തെുന്നവർ പണം ലഭിക്കാതെ തിരിച്ചുപോകുകയായിരുന്നു. വളയം പൊലീസ് സ്ഥലത്തത്തെി നടത്തിയ ചർച്ചയിൽ വ്യാഴാഴ്ച പണം നൽകാമെന്ന വ്യവസ്ഥയിൽ നിക്ഷേപകർക്ക് ടോക്കൺ നൽകി. രണ്ട് ദിവസത്തെ അവധിയും ഹർത്താലും കഴിഞ്ഞുള്ള ചൊവ്വാഴ്ച ബാങ്കുകൾ കടുത്ത പണപ്രതിസന്ധിയിലായിരുന്നു. പഴയ നോട്ടുകൾ മാറ്റലിന് നിയന്ത്രണം വരുകയും മാസാവസാനമാവുകയും ചെയ്തതോടെ ബാങ്കുകളിൽ നിക്ഷേപം കുറയുകയും പിൻവലിക്കൽ വൻതോതിൽ വർധിക്കുകയും ചെയ്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഇതോടെ, പൊതുമേഖലാ ബാങ്കുകൾക്ക് അവരുമായി ലിങ്ക് ചെയ്ത സ്വകാര്യ ബാങ്കുകൾക്ക് പണം നൽകാൻ കഴിഞ്ഞില്ല. എസ്.ബി.ടിയിൽനിന്നാണ് ഗ്രാമീൺ ബാങ്കിന് പണം ലഭിക്കുന്നത്. സിൻഡിക്കേറ്റ് ബാങ്കിന് സ്വന്തം ചെസ്റ്റ് ഉണ്ടെങ്കിലും ഇതിൽ തിങ്കളാഴ്ച തന്നെ പണം തീർന്നിരുന്നു.
വയാനാട് മാനന്തവാടിയിലും അക്കൗണ്ടുകളിൽനിന്ന് സർക്കാർ അനുമതിപ്രകാരമുള്ള പണം ലഭിക്കാത്തതിനെ തുടർന്ന് നാട്ടുകാർ ബാങ്കിന്റെ പ്രവർത്തനം തടസ്സപ്പെടുത്തി. കനറ ബാങ്കിന്റെ തരുവണ ശാഖയുടെ പ്രവർത്തനമാണ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഏറെനേരം തടസ്സപ്പെട്ടത്. അവധിക്കുശേഷം ബാങ്കിലത്തെിയ അക്കൗണ്ട് ഉടമകൾക്ക് അനുമതിപ്രകാരമുള്ള 24,000 രൂപ പിൻവലിക്കാൻ ബാങ്ക് മാനേജർ അനുമതി നിഷേധിക്കുകയും പകരം 4000 രൂപയേ നൽകൂവെന്ന് അറിയിക്കുകയുമായിരുന്നു. അക്കൗണ്ട് ഉടമകൾ ബഹളം തുടങ്ങിയതോടെ പിൻവലിക്കാവുന്ന തുക 10,000 ആക്കി ഉയർത്തി.
അതേസമയം, ബാങ്കിലത്തെിയ ചിലർക്കുമാത്രം ഒരു ലക്ഷവും രണ്ടു ലക്ഷവും കൈമാറിയതായി ആരോപിച്ച് ജനം രോഷാകുലരായി ബാങ്ക് പ്രവർത്തനം തടസ്സപ്പെടുത്തി. തുടർന്ന് വെള്ളമുണ്ട പൊലീസ് സ്ഥലത്തത്തെി നടത്തിയ ചർച്ചയിൽ 24,000 രൂപവരെ പിൻവലിക്കാൻ ബാങ്ക് മാനേജർ അനുമതി നൽകിയതോടെയാണ് പ്രശ്നം പരിഹരിച്ചത്. കറന്റ് അക്കൗണ്ടുകളിൽനിന്ന് 50,000 രൂപവരെ ലഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇവിടെനിന്ന് ഇതുവരെ ഇത്രയും തുക ആർക്കും നൽകിയിട്ടില്ല. അതേസമയം, ബാങ്ക് ജീവനക്കാർ ചില സ്വകാര്യവ്യക്തികളുമായി ഒത്തുകളിച്ച് ബാങ്കിലത്തെുന്ന പണം മറിച്ചുനൽകുന്നതായാണ് നാട്ടുകാരുടെ പരാതി. എന്നാൽ, ദിവസം ആറു ലക്ഷം രൂപ മാത്രമാണ് ലഭ്യമാവുന്നതെന്നും ഇത് ഇടപാടുകൾക്ക് എത്തുന്നവർക്ക് തികയാറില്ളെന്നുമാണ് ബാങ്ക് അധികൃതരുടെ നിലപാട്.
നാലുദിവസം കാത്തുനിന്നിട്ടും പണം ലഭിക്കാതിരുന്നവരാണ് ബാങ്ക് പൂട്ടിയിടുന്ന നടപടിയിലേക്ക് നീങ്ങിയത്. രണ്ടു ദിവസത്തെ ബാങ്ക് അവധിയും ഹർത്താലും കഴിഞ്ഞ് ബാങ്കുകളിൽ എത്തിയവരെകൊണ്ട് ചൊവ്വാഴ്ച ബാങ്കുകൾ തിങ്ങിനിറഞ്ഞു. എസ്.ബി.ഐ, എസ്.ബി.ടി തുടങ്ങിയ ബാങ്കുകളിൽ മാത്രമേ പണമുണ്ടായിരുന്നുള്ളൂ. ഈ ബാങ്കുകളുമായി ലിങ്ക് ചെയ്താണ് സ്വകാര്യ ബാങ്കുകൾക്ക് പണം കൈമാറിയിരുന്നത്. പണമിടപാടിൽ വന്ന മാറ്റത്തെ തുടർന്ന് പൊതുമേഖല ബാങ്കുകൾക്ക് സ്വന്തം നിലക്കുതന്നെ പണം കണ്ടത്തൊൻ കഴിയാതെവന്നതോടെ ചെറുബാങ്കുകൾക്ക് തീരെ പണം ലഭിക്കാതെയായി. എസ്.ബി.ടിയുമായി ലിങ്ക് ചെയ്തതാണ് ഗ്രാമീൺ ബാങ്ക്. സിൻഡിക്കേറ്റ് ബാങ്കിന് സ്വന്തം ചെസ്റ്റ് ഉണ്ടെങ്കിലും പണം തിങ്കളാഴ്ചതന്നെ തീർന്നിരുന്നു. പണമിടപാടിൽ വന്ന മാറ്റമാണ് ബാങ്കുകളെ പ്രതിസന്ധിയിലേക്ക് നയിച്ചത്.
നവംബർ 24 വരെ പഴയ അഞ്ഞൂറ്, ആയിരം രൂപയുടെ നോട്ടുകൾ സ്വീകരിക്കുന്നതിന്റെ തിരക്കായിരുന്നു ബാങ്കുകളിൽ. ഇതോടെ നിക്ഷേപം പലമടങ്ങ് വർധിച്ചു. എന്നാൽ, ചൊവ്വാഴ്ച മുതൽ 90 ശതമാനം ഇടപാടുകളും പണം പിൻവലിക്കാനായിരുന്നുവെന്ന് എസ്.ബി.ടി മുഖ്യശാഖയിലെ അധികൃതർ പറഞ്ഞു. പെൻഷൻ അടക്കമുള്ള ആവശ്യങ്ങൾക്ക് എത്തിയവരായിരുന്നു ഏറെപേരും. ഇവിടെ 626 പേരാണ് ഇടപാടിന് വേണ്ടി ടോക്കൺ എടുത്തത്. വൈകീട്ട് മൂന്നരവരെ സമയം ഉണ്ടെങ്കിലും ഇടപാടുകാരുടെ തിരക്കും പണത്തിന്റെ കുറവും കാരണം ഒന്നരയോടെ ടോക്കൺ നൽകുന്നത് നിർത്തേണ്ടിവന്നു.
ടോക്കൺ തുടർന്നാൽ രാത്രി വൈകുവോളം ബാങ്ക് പ്രവർത്തിക്കേണ്ട അവസ്ഥയായിരുന്നു. ഇടപാടിന് എത്തിയ മിക്കവരും പിൻവലിക്കാവുന്ന പരമാവധി തുകയായ 24000 രൂപയുമായാണ് മടങ്ങിയത്. രണ്ടായിരം രൂപ മാത്രമാണ് ലഭ്യമായിരുന്നത്. ഇതര ബ്രാഞ്ചുകളിൽനിന്ന് തരപ്പെടുത്തിയാണ് ബാങ്കുകൾ ചൊവ്വാഴ്ച പ്രശ്നം തരണം ചെയ്തത്. ബുധനാഴ്ച റിസർവ് ബാങ്കിൽനിന്ന് പണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബാങ്കുകൾ. ഇത് ഉണ്ടായില്ളെങ്കിൽ വരും ദിവസങ്ങളിൽ പ്രതിസന്ധി രൂക്ഷമാവും. വ്യാഴാഴ്ചയാണ് മിക്ക ബാങ്കുകൾക്കും ആർ.ബി.ഐയിൽനിന്ന് അവസാനമായി പണം ലഭിച്ചത്. അടുത്ത ദിവസങ്ങളിൽ പെൻഷൻ, ശമ്പളം എന്നിവക്കായി പണത്തിന്റെ ആവശ്യം നാലിരട്ടി വർധിക്കും.
ദക്ഷിണ കേരളത്തിലെ ജില്ലകളിൽ വലിയ ബുദ്ധിമുട്ടില്ലാതെ പണം ലഭിക്കുന്നുണ്ടെങ്കിലും മലബാറിലാണ് ബാങ്കുകൾക്ക് പണത്തിന് വൻതോതിൽ ക്ഷാമം അനുഭവിക്കുന്നത്. മലബാറിന്റെ പല ഗ്രാമീണ മേഖലകളും ഇതോടെ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കാണ് നീങ്ങുന്നത്.ഇവിടെയുള്ള അന്യസംസ്ഥാന തൊഴിലാളികൾവരെ നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. വ്യാപാരികൾ മുതൽ ഓട്ടോറിക്ഷക്കാർവരെയുള്ളവർക്ക് വരുമാനം നേർപകുതിയായി കുറഞ്ഞിട്ടുണ്ട്.ഭൂമി കച്ചവടം അടക്കമുള്ള ഒരുകാര്യങ്ങളും ഇപ്പോൾ നടക്കുന്നുമില്ല.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍