ദിവസേന ദശമൂലാരിഷ്ടം കഴിക്കുന്നവർ സൂക്ഷിക്കുക! ആൽക്കഹോളിന്റെ അളവ് 12 ശതമാനം; നാല് തൊട്ട് അഞ്ച് ഔൺസ് വീതം നാല് നേരം ദിവസേന കഴിച്ചപ്പോൾ കരളുപോയി; ദശമൂലാരാഷ്ടം സേവിച്ച് ഗുരുതരാവസ്ഥയിലായ കേരളത്തിലെ കർഷകൻ അമേരിക്കൻ ജേണലിലും വാർത്ത
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ജീവിതത്തിൽ ഒരിക്കൽ പോലും മദ്യം കഴിച്ചിട്ടില്ലാത്ത വ്യക്തിത്വം. എന്നിട്ടും മദ്യപന്മാർക്കിടയിൽ കാണുന്ന കരൾരോഗം. തനിക്ക് കരൾരോഗം വന്ന വാർത്ത അറിഞ്ഞ് കർഷകൻ ശരിക്കും ഞെട്ടി. എങ്ങനെ ഇത് സംഭവിച്ചു എന്ന ചോദ്യത്തിന് ഉത്തരം തേടി ഡോക്ടറെ സമീപിച്ചു. ഈ സംഭവം ഒടുവിൽ അമേരിക്കൻ വൈദ്യശാസ്ത്ര മാസികകളിൽ പോലും വൻ വാർത്തയായിരിക്കയാണ്. ഒരു തുള്ളി മദ്യം ജീവിതത്തിൽ തൊട്ടുനോക്കാത്ത കൃഷിക്കാരന് കരൾരോഗം വന്നത് ഒടുവിൽ അന്താരാഷ്ട്ര മാധ്യമങ്ങളിൽ പോലും വാർത്തകളിലായിരുന്നു.
അമേരിക്കൻ വൈദ്യശാസ്ത്ര മാസികകളിലാണ് മലയാളിക്ക് കരൾരോഗം വന്നത് വാർത്തയായിരിക്കുന്നത്. എല്ലാ ദിവസവും നാല് ഔൺസ് ദശമൂലാരിഷ്ടം സേവിച്ച് കരൾ തകരാറിലായ വാർത്ത പുറത്തുകൊണ്ടുവന്നത് ഒരു മലയാളി ഡോക്ടറായ കൊച്ചിൻ ഗസ്സ്ട്രോഎൻട്രോളജി ഗ്രൂപ്പിലെ ലിവർ യൂണിറ്റിലെ കൺസൾസ്റ്റന്റായ ഡോ. സിറിയക് എബി ഫിലിപ്സാണ്.
ഏതാണ്ട് മൂന്നുമാസം മുമ്പാണ് 40 വയസ്സുള്ള കർഷകനായ കുടുംബനാഥൻ ഡോക്ടറുടെ അടുത്ത് ചികിത്സയ്ക്കായി എത്തിയത്. കടുത്ത മഞ്ഞപ്പിത്തരോഗബാധയുമായാണ് അയാളെത്തിയത്. രോഗവിവരങ്ങൾ തിരക്കുന്നതിനിടയിൽ ജീവിതാവസ്ഥയെക്കുറിച്ചും ഭക്ഷണരീതിയെക്കുറിച്ചും ഡോക്ടർ പതിവുപോലെ ചോദിച്ചറിഞ്ഞു. രോഗത്തിന്റെ തീവ്രത മനസ്സിലാക്കുന്നതിന് വേണ്ടി പലപരിശോധനകൾക്കും മറ്റും ഇയാളെ വിധേയനാക്കി. രക്തസാമ്പിളുകൾ, ബയോപ്സി എന്നിവയുടെ പരിശോധനയ്ക്കിടയിൽ ഇദ്ദേഹം കടുത്ത മദ്യപാനിയാണെന്ന വിവരമാണ് പതോളജി ലാബിൽ നിന്ന് ലഭിച്ചത്. പക്ഷേ ആ പാവപ്പെട്ട കർഷകൻ താൻ ജീവിതത്തിലിന്നുവരെ മദ്യം തൊട്ടുപോലും നോക്കിയിട്ടില്ലെന്ന് ആണയിട്ട് പറഞ്ഞു. കൂടെവന്ന മക്കളും ഇക്കാര്യം സ്ഥിരീകരിച്ചു.
എങ്കിൽപിന്നെ എന്തൊക്കെയാണ് ദിവസവും കഴിക്കുന്നതെന്ന് ആരാഞ്ഞപ്പോൾ വളരെ നിക്ഷ്കളങ്കനായി അയാൾ പറഞ്ഞു. 'ദിവസവും നാലുനേരം ഓരോ ഔൺസ് ദശമൂലാരിഷ്ടവും പിന്നെ എന്റെ പറമ്പിൽ വിളയുന്ന കൈതച്ചക്ക (പൈനാപ്പിൾ) ജ്യൂസും കുടിക്കാറുണ്ട്. ഇതല്ലാതെ മദ്യമോ ലഹരിവസ്തുക്കളോ ഞാൻ ഉപയോഗിക്കാറില്ല.' ഇതോടെ ഇയാളുപയോഗിച്ചിരുന്ന അരിഷ്ടവും ജ്യൂസും ഒക്കെ പരിശോധിച്ചപ്പോഴാണ് ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലായത്.
ദശമൂലാരിഷ്ടത്തിൽ ആൽക്കഹോളിന്റെ അളവ് 12 ശതമാനം, പൈനാപ്പിൾ ജ്യൂസിൽ അപകടകരമായ വിഷാംശത്തിന്റെ സാന്നിധ്യവും. 'മലയാളികൾ സ്വയം ചികിത്സയും പാരമ്പര്യമായി ഉപയോഗിക്കുന്ന ആയുർവേദ മരുന്നുകളും ഉപേക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ജീവിതരീതിയും ഭക്ഷണരീതിയും മാറുകയും ചെയ്യുന്ന കാലഘട്ടത്തിൽ ഇത്തരം ഒറ്റമൂലികളും മറ്റും ശരീരത്തിന്റെ ഘടനകളെപ്പോലും മാറ്റി മറിക്കുന്നതിന്റെ തെളിവാണ് ഈ രോഗിയുടേതെന്ന് ഡോ. സിറിയക് എബി ഫിലിപ്സ് പറഞ്ഞു.
ഇയാളുടേത് വളരെ അപൂർവ്വമായ ഹെപറ്റൈറ്റിസായിരുന്നു. പൂർണ്ണമായും കടുത്ത മദ്യപാനികൾക്കുവരുന്ന കരൾവീക്കമായിരുന്നു രോഗിക്കുണ്ടായിരുന്നത്. ലിവർ ബയോപ്സി റിപ്പോർട്ട് പ്രകാരം കൂടുതലായും ആൾക്കഹോൾ കണ്ടന്റായിരുന്നു കണ്ടെത്തിയത്. അതായത് അരിഷ്ടത്തിന്റെ ഉപയോഗം നിമിത്തമാണ് ആൾക്കഹോളിന്റെ അളവ് ശരീരത്തിൽ വർദ്ധിച്ചത്. ബാറുകൾ പൂട്ടിയകാലത്ത് മദ്യം ലഭ്യമാകാത്ത സാഹചര്യത്തിൽ അരിഷ്ടക്കച്ചവടം ക്രമതീതമായി വർദ്ധിക്കുകയും ഒരുപാടുപേർ അരിഷ്ടം ഉപയോഗിച്ചു തുടങ്ങിയതായും എക്സൈസ് വകുപ്പ് തന്നെ കണ്ടെത്തിയിരുന്നു.
ഈ കാലഘട്ടത്തിൽ ആധുനിക ശാസ്ത്രവും വൈദ്യശാസ്ത്രവും ഒരുപാട് മുന്നേറിയിട്ടുണ്ട്. അന്ധമായി പാരമ്പര്യ ചികിത്സാരീതികൾ പിന്തുടരുന്നത് അപകടം ചെയ്യും. ദഹനപ്രക്രിയക്ക് അരിഷ്ടം നല്ലതാണെന്നുള്ള ധാരണകൾ നാം തിരുത്തിയേ മതിയാകൂ. പ്രത്യേകിച്ച് ഏതെങ്കിലും ആയൂർവേദ വിദഗ്ധന്റെ ശുപാർശ പ്രകാരം പോലും ആകില്ല ഇത്തരക്കാർ അരിഷ്ടം വാങ്ങിക്കുടിക്കുന്നത്. ഇവയിൽ അടങ്ങിയിരിക്കുന്ന വസ്തുക്കൾ എന്താണെന്നുപോലും തിരിച്ചറിയാൻ കഴിയാറില്ല. ഏതൊക്കെ അളവിൽ എന്തൊക്കെ ചേർത്തിട്ടുണ്ടെന്നുപോലും പ്രാദേശികമായി ലഭിക്കുന്ന ഇത്തരം മരുന്നുകളിൽ അറിയാനും കഴിയാറില്ല. അതുവാങ്ങിക്കുടിക്കുന്നത് ഒരുപക്ഷേ ആരോഗ്യം നശിപ്പിക്കാൻ ഇടയാക്കുമെന്ന് ഡോ. സിറിയക് അബി ഫിലിപ്സ് മുന്നറിയിപ്പ് നൽകുന്നു. ജൈവകൃഷി എന്നപേരിൽ നടക്കുന്ന പലതും യഥാർത്ഥത്തിൽ ജൈവകൃഷിയല്ല. നമ്മുടെ ആരോഗ്യത്തിനും സംസ്കാരത്തിനും ചേരാത്ത പല സമ്പ്രദായങ്ങളും ഇവിടെ പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ ജേർണൽ ഓഫ് ഗസ്സ്ട്രോഎൻട്രോളജി ഇക്കാര്യം റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ അവർക്കിതെല്ലാം ഒരു പുതുമയായിട്ടാണ് തോന്നുന്നത്. അവിടെയൊന്നും ഇത്തരത്തിൽ സ്വയം ചികിത്സാരീതികൾ ഇല്ല. അവരെ സംബന്ധിച്ചിടത്തോളം ഇത്തരം വാർത്തകൾ പുതുമയുള്ളതും അത്ഭുതകരവുമാണ്. അതുകൊണ്ടുതന്നെ വലിയ ചോദ്യങ്ങൾ ഒന്നുമില്ലാതെ തന്നെ ഈ വാർത്ത ആ ജേർണലിൽ പ്രസിദ്ധീകരിതെന്നും ഡോ.എബി പറഞ്ഞു.
ഡോ. സിറിയക് എബി ഫിലിപ്സ്ന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഈയിടെ ഒരു നാൽപത് വയസുകാരൻ ഓ.പി.ടിയിൽ കഠിനമായ മഞ്ഞപ്പിത്ത ചികിത്സക്കായി വന്നിരുന്നു. മഞ്ഞപ്പിത്തതിന്റെ കാരണം ഒരു എത്തും പിടിയും കിട്ടുന്നില്ല! എല്ലാം വിശദമായി ഒന്നുകൂടി നോക്കി. വൈറസ്, മദ്യപാനം, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ സംബന്ധമായ സകല ടെസ്റ്റുകളും നെഗറ്റീവ് ആയിരുന്നു. അപൂർവമായ ചില കരൾ രോഗങ്ങളുടെയും നിർണ്ണയം നടത്തി. ഹെപ്പറ്റൈറ്റിസ് -ബി, ഹെപ്പറ്റൈറ്റിസ് -സി, കുടാതെ മറ്റു ചില വൈറസുകൾ ഹെർപീസ്, സോസ്റ്റർ, സൈറ്റൊമെഗലൊ, പാർവോ, ഡെങ്കു വൈറസ്, എന്തിന് ടൈഫോയ്ഡ് അണുബാധ, ഓട്ടൊഇമ്മ്യൂൺ ഹെപ്പറ്റൈറ്റിസ് വരെ ചെക് ചെയ്തു. എല്ലാം നെഗറ്റീവ്.
ആന്റിബയോട്ടിക്കുകൾ, മറ്റ് ആധുനിക മരുന്നുകൾ, വേദനസംഹാരി, പച്ചമരുന്ന് എന്നിവയൊന്നും എടുത്തിട്ടില്ല. ടെസ്റ്റുകളിലൂടെ അറിയപ്പെടുന്ന എല്ലാ കാരണങ്ങളും നെഗറ്റീവ് ആയ സ്ഥിതിക്ക് കരളിന്റെ രോഗനിർണയസ്ഥിരീകരണത്തിനായി ലിവർ ബയോപ്സി പരിശോധന നടത്തി. ലിവർ ബയോപ്സി, അർബുദം കണ്ടെത്തുന്നതിനായി മാത്രമല്ല, അപൂർവ്വ രോഗകാരണങ്ങൾ കണ്ടെത്താനും വളരെയധികം സഹായകമാണ്. എന്നാൽ ലിവർ ബയോപ്സി വായിച്ച പതോളജിസ്റ്റ് സ്ഥിരീകരിച്ചു പറഞ്ഞത് കരൾരോഗം മദ്യപാനം മൂലം തന്നെ ബയോപ്സിയിൽ കണ്ടെത്തിയത്. സിവിയർ ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ് (കടുത്ത മദ്യപാനം മൂലമുള്ള കരൾരോഗം). പക്ഷെ മുഴുവനുമായി മദ്യത്തെ പഴിചാരാൻ സാധ്യമല്ലെന്നും പറഞ്ഞു. മദ്യം കൂടാതെ വേറെ ചില തരത്തിലുള്ള ലിവർ ഡാമേജും കണ്ടിരുന്നു.
രോഗിയോടു തിരികെ വന്നു ഞാൻ വീണ്ടും ചോദിച്ചു. താങ്കൾ മദ്യം കഴിച്ചിരുന്നില്ലെ? ഇല്ല എന്ന് കർശനമായി രോഗി. ആകെ കുഴപ്പത്തിലായി. പിന്നീട് ഒന്നുംതന്നെ ചിന്തിച്ചില്ല. കഴിഞ്ഞ മുന്നു മാസമായി കഴിച്ചിരുന്ന എല്ലാ മരുന്നും ഭക്ഷണവും ആലോചിച്ച് ഒന്നൊന്നായി പറയാൻ ആവശ്യപ്പെട്ടു. വളരെനേരം ആലോചിച്ച് അദ്ദേഹം ഒരു ലിസ്റ്റ് ഉണ്ടാക്കി. അതിൽ രണ്ടു സാധനങ്ങൾ വളരെയേറെ ശ്രദ്ധേയമായിരുന്നു. ദശമൂലാരിഷ്ടം (നാല് തൊട്ട് അഞ്ച് ഔൺസ് വീതം നാല് നേരം), കൂടാതെ സ്വയമായി കൃഷി ചെയ്തു നല്ല വിഷമടിച്ചു (അടിച്ച കീടനാശിനികളുടെ പേര്: ഫെൻവാൽ, കരാട്ടെ) വളർത്തിയ പൈനാപ്പിളിന്റെ ജൂസ് ദിവസേന നാല് ഗ്ലാസ് വരെ സേവിച്ചിരുന്നു ഈ കർഷകൻ.
അധികമായാൽ അരിഷ്ടവും വിഷം. അരിഷ്ടത്തിൽ അടങ്ങിയിരിക്കുന്ന മദ്യത്തിന്റെയും, പൈനാപ്പിളിൽ അടങ്ങിയിരുന്ന വിഷത്തിന്റെ ഇഫക്ട് ആണ് കരൾവീക്കത്തിന്റെ കാരണം എന്ന് മനസ്സിലാക്കുവാൻ സാധിച്ചു. കൊണ്ടുവന്ന അരിഷ്ടത്തിലെ മദ്യത്തിന്റെ അളവ് 12 ശതമാനം. കർഷകന്റെ കൃഷിസ്ഥലത്തു നിന്നും ശേഖരിച്ച പൈനാപ്പിളിൽ നിന്നും കണ്ടെത്തിയത് -നിക്കൽ ടെട്രാകാർബോണിൽ, അസെറ്റൈയിൽ പെന്റ്റാകാർബോണിൽ, കാർബാമിക് ആസിഡ് ഈതൈയിൽ എസ്റ്റർ എന്നി കെമിക്കൽ ടോക്്സിൻസ് ആയിരുന്നു. ഈയിടെ കേരള സർക്കാർ മദ്യ നിരോധന പദ്ധതിയുടെ ഭാഗമായി ഷാപ്പുകളും ബാറുകളും അടച്ചതിനെ തുടർന്ന് ലഹരി തേടി ജനം അധികമായും സേവിച്ചത് അരിഷ്ടമായിരുന്നു. ഇതിനെ തുടർന്ന് പല ആയുർവേദ അരിഷ്ടം നിർമ്മാതാക്കൾ പുറമെ നിന്നും മദ്യം ഈ പാരമ്പര്യ ഔഷധത്തിൽ ചേർക്കുക ഉണ്ടായി എന്ന വാർത്തയും വന്നിരുന്നു.
തെറ്റായ ശാസ്ത്രീയതയിലൂടെ ആരോഗ്യം തേടുന്ന പെരുമാറ്റങ്ങൾ, സുരക്ഷിതമല്ലാത്ത ഉൽപ്പാദനക്ഷമതയുടെ വ്യാപനങ്ങൾ എന്നിവ വികസ്വര രാജ്യങ്ങളിൽ പുതുരോഗങ്ങൾക്ക് കാരണമാകുകയാണ്. അരിഷ്ടവും, ഡൈജെസ്റ്റീവും, വേണ്ടാത്ത ഈ കൃഷിസമ്പ്രദായം മാറ്റേണ്ട സമയമായി. ദഹനത്തിനായി മരുന്നും മന്ത്രവും അരിഷ്ടവും ഒന്നും തന്നെ വേണ്ട. ശരീരത്തിന് അതെങ്ങനെ നടപ്പാക്കണമെന്നറിയാം.
Stories you may Like
- ആയുർവേദ രംഗത്ത് കൂടുതൽ തൊഴിലവസരങ്ങളും സംരംഭങ്ങളും ലക്ഷ്യം: മന്ത്രി വീണാ ജോർജ്
- ഗ്ലോബൽ ആയുർവേദ ഫെസ്റ്റിൽ 25 സൗജന്യ സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ
- രാഹുൽ ഗാന്ധി ആയുർവേദത്തോട് അനാദരവ് കാട്ടുന്നു
- വെൽനസ് കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ്; പൂജപ്പുരയിൽ യോഗ പരിശീലന കേന്ദ്രം
- ആയുർവേദീയം വരും വർഷങ്ങളിലും നടത്തണമെന്ന് കൊച്ചി മേയർ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്